< ⲒⲰⲀⲚⲚⲎⲚ 3 >

1 ⲁ̅ ⲚⲈ ⲞⲨⲞⲚ ⲞⲨⲢⲰⲘⲒ ⲆⲈ ⲈⲂⲞⲖ ϦⲈⲚⲚⲒⲪⲀⲢⲒⲤⲈⲞⲤ ⲈⲠⲈϤⲢⲀⲚ ⲠⲈ ⲚⲒⲔⲞⲆⲎⲘⲞⲤ ⲞⲨⲀⲢⲬⲰⲚ ⲚⲦⲈⲚⲒⲒⲞⲨⲆⲀⲒ.
നിക്കോദെമോസ് എന്നു പേരുള്ളോരു പരീശനുണ്ടായിരുന്നു, അവൻ യെഹൂദന്മാരുടെ ന്യായാധിപസംഘത്തിലെ അംഗമായിരുന്നു.
2 ⲃ̅ ⲪⲀⲒ ⲀϤⲒ ϨⲀ ⲒⲎⲤⲞⲨⲤ ⲚⲈϪⲰⲢϨ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲢⲀⲂⲂⲒ ⲦⲈⲚⲈⲘⲒ ϪⲈ ⲈⲦⲀⲔⲒ ⲈⲂⲞⲖ ϨⲒⲦⲈⲚ ⲪⲚⲞⲨϮ ⲚⲢⲈϤϮⲤⲂⲰ ⲘⲘⲞⲚ ϢϪⲞⲘ ⲄⲀⲢ ⲚϨⲖⲒ ⲈⲈⲢ ⲚⲀⲒⲘⲎⲒⲚⲒ ⲈⲦⲈⲔⲒⲢⲒ ⲘⲘⲰⲞⲨ ⲀⲢⲈϢⲦⲈⲘ ⲪⲚⲞⲨϮ ϢⲰⲠⲒ ⲚⲈⲘⲀϤ.
അവൻ രാത്രിയിൽ യേശുവിന്റെ അടുക്കൽ വന്നു അവനോട്: റബ്ബീ, നീ ദൈവത്തിന്റെ അടുക്കൽ നിന്നു ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കിൽ നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‌വാൻ ആർക്കും കഴിയുകയില്ല എന്നു പറഞ്ഞു.
3 ⲅ̅ ⲀϤⲈⲢⲞⲨⲰ ⲆⲈ ⲚϪⲈⲒⲎⲤⲞⲨⲤ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲀⲨϢⲦⲈⲘⲘⲈⲤ ⲞⲨⲢⲰⲘⲒ ⲚⲔⲈⲤⲞⲠ ⲘⲘⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲚⲀⲨ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
യേശു അവനോട്: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു; ഒരുവൻ പുതുതായി ജനിച്ചില്ല എങ്കിൽ അവന് ദൈവരാജ്യം കാണ്മാൻ കഴിയുകയില്ലഎന്നു ഉത്തരം പറഞ്ഞു.
4 ⲇ̅ ⲠⲈϪⲈ ⲚⲒⲔⲞⲆⲎⲘⲞⲤ ⲚⲀϤ ϪⲈ ⲠⲰⲤ ⲞⲨⲞⲚ ϢϪⲞⲘ ⲚⲦⲞⲨⲘⲈⲤ ⲞⲨⲢⲰⲘⲒ ⲚⲔⲈⲤⲞⲠ ⲘⲈⲚⲈⲚⲤⲀ ⲐⲢⲈϤⲈⲢϦⲈⲖⲖⲞ ⲘⲎ ⲞⲨⲞⲚ ϢϪⲞⲘ ⲈⲐⲢⲈϤϢⲈ ⲚⲀϤ ⲈϦⲞⲨⲚ ⲈⲐⲚⲈϪⲒ ⲚⲦⲈⲦⲈϤⲘⲀⲨ ⲘⲪⲘⲀϨ ⲤⲞⲠ ⲂⲞⲨⲞϨ ⲚⲦⲞⲨⲘⲀⲤϤ.
നിക്കോദെമോസ് അവനോട്: ഒരു മനുഷ്യൻ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? അവന് രണ്ടാമതും അമ്മയുടെ ഉദരത്തിൽ കടന്നു ജനിക്കാൻ കഴിയുമോ എന്നു ചോദിച്ചു.
5 ⲉ̅ ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲎⲤⲞⲨⲤ ⲞⲨⲞϨ ⲠⲈϪⲀϤ ϪⲈ ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲀⲨϢⲦⲈⲘⲘⲈⲤ ⲞⲨⲀⲒ ⲈⲂⲞⲖ ϦⲈⲚⲞⲨⲘⲰⲞⲨ ⲚⲈⲘ ⲞⲨⲠⲚⲈⲨⲘⲀⲘⲘⲞⲚ ϢϪⲞⲘ ⲘⲘⲞϤ ⲈⲒ ⲈϦⲞⲨⲚ ⲈϮⲘⲈⲦⲞⲨⲢⲞ ⲚⲦⲈⲪⲚⲞⲨϮ.
അതിന് യേശു: ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഒരുവൻ വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കുവാൻ കഴിയുകയില്ല.
6 ⲋ̅ ⲠⲒⲘⲒⲤⲒ ⲈⲂⲞⲖ ϦⲈⲚⲦⲤⲀⲢⲜ ⲞⲨⲤⲀⲢⲜ ⲠⲈ ⲠⲒⲘⲒⲤⲒ ⲈⲂⲞⲖ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀⲞⲨⲠⲚⲈⲨⲘⲀⲠⲈ.
ജഡത്താൽ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചത് ആത്മാവ് ആകുന്നു.
7 ⲍ̅ ⲘⲠⲈⲢⲈⲢϢⲪⲎⲢⲒ ϪⲈ ⲀⲒϪⲞⲤ ⲚⲀⲔ ϪⲈ ϨⲰϮ ⲚⲦⲞⲨⲘⲈⲤ ⲐⲎⲚⲞⲨ ⲚⲔⲈⲤⲞⲠ.
നിങ്ങൾ പുതുതായി ജനിക്കേണം എന്നു ഞാൻ നിന്നോട് പറയുന്നതുകൊണ്ട് ആശ്ചര്യപ്പെടരുത്.
8 ⲏ̅ ⲠⲒⲠⲚⲈⲨⲘⲀϤⲚⲒϤⲒ ⲈⲪⲘⲀ ⲈⲦⲈϨⲚⲀϤ ⲞⲨⲞϨ ⲔⲤⲰⲦⲈⲘ ⲈⲦⲈϤⲤⲘⲎ ⲀⲖⲖⲀ ⲔⲈⲘⲒ ⲀⲚ ϪⲈ ⲀϤⲚⲎⲞⲨ ⲈⲂⲞⲖ ⲐⲰⲚ ⲞⲨⲞϨ ⲈϤⲚⲀ ⲈⲐⲰⲚ ⲪⲀⲒ ⲠⲈ ⲘⲪⲢⲎϮ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲦⲞⲨⲘⲒⲤⲒ ⲘⲘⲞϤ ⲈⲂⲞⲖ ϦⲈⲚⲠⲒⲠⲚⲈⲨⲘⲀ.
കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം നീ കേൾക്കുന്നു; എങ്കിലും അത് എവിടെനിന്ന് വരുന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാൽ ജനിച്ചവൻ എല്ലാം അതുപോലെ ആകുന്നു.
9 ⲑ̅ ⲀϤⲈⲢⲞⲨⲰ ⲚϪⲈⲚⲒⲔⲞⲆⲎⲘⲞⲤ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲠⲰⲤ ⲞⲨⲞⲚ ϢϪⲞⲘ ⲚⲦⲈⲚⲀⲒ ϢⲰⲠⲒ.
നിക്കോദെമോസ് അവനോട്: ഇതു എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.
10 ⲓ̅ ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲎⲤⲞⲨⲤ ⲞⲨⲞϨ ⲠⲈϪⲀϤ ⲚⲀϤ ϪⲈ ⲚⲐⲞⲔ ⲠⲈ ⲠⲤⲀϦ ⲘⲠⲒⲤⲖ ⲞⲨⲞϨ ⲚⲀⲒ ⲔⲈⲘⲒ ⲈⲢⲰⲞⲨ ⲀⲚ.
൧൦യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങളൊന്നും മനസ്സിലാകുന്നില്ലയോ?
11 ⲓ̅ⲁ̅ ⲀⲘⲎⲚ ⲀⲘⲎⲚ ϮϪⲰ ⲘⲘⲞⲤ ⲚⲀⲔ ϪⲈ ⲪⲎ ⲈⲦⲈⲚⲤⲰⲞⲨⲚ ⲘⲘⲞϤ ⲦⲈⲚⲤⲀϪⲒ ⲘⲘⲞϤ ⲞⲨⲞϨ ⲪⲎ ⲈⲦⲈⲚⲚⲀⲨ ⲈⲢⲞϤ ⲦⲈⲚⲈⲢⲘⲈⲐⲢⲈ ⲘⲘⲞϤ ⲞⲨⲞϨ ⲦⲈⲚⲘⲈⲦⲘⲈⲐⲢⲈ ⲦⲈⲦⲈⲚϬⲒ ⲘⲘⲞⲤ ⲀⲚ.
൧൧ആമേൻ, ആമേൻ, ഞാൻ നിന്നോട് പറയുന്നു: ഞങ്ങൾ അറിയുന്നത് പ്രസ്താവിക്കുകയും കണ്ടത് സാക്ഷീകരിക്കയും ചെയ്യുന്നു; എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ അംഗീകരിക്കുന്നില്ല.
12 ⲓ̅ⲃ̅ ⲒⲤϪⲈ ⲀⲒϪⲈ ⲚⲀ ⲠⲔⲀϨⲒ ⲚⲰⲦⲈⲚ ⲘⲠⲈⲦⲈⲚⲚⲀϨϮ ⲠⲰⲤ ⲀⲒϢⲀⲚϪⲈ ⲚⲀ ⲦⲪⲈ ⲚⲰⲦⲈⲚ ⲦⲈⲦⲈⲚⲚⲀϨϮ.
൧൨ഭൂമിയിലുള്ള കാര്യങ്ങളെ കുറിച്ച് ഞാൻ നിങ്ങളോടു പറഞ്ഞിട്ട് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗ്ഗത്തിലുള്ള കാര്യങ്ങൾ നിങ്ങളോടു പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
13 ⲓ̅ⲅ̅ ⲞⲨⲞϨ ⲘⲠⲈ ϨⲖⲒ ϢⲈ ⲚⲀϤ ⲈⲠϢⲰⲒ ⲈⲦⲪⲈ ⲈⲂⲎⲖ ⲈⲪⲎ ⲈⲦⲀϤⲒ ⲈⲠⲈⲤⲎⲦ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ⲈⲦⲈ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ ⲠⲈ ⲪⲎ ⲈⲦϢⲞⲠ ϦⲈⲚⲦⲪⲈ.
൧൩സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല.
14 ⲓ̅ⲇ̅ ⲞⲨⲞϨ ⲘⲪⲢⲎϮ ⲈⲦⲀ ⲘⲰⲨⲤⲎⲤ ϬⲈⲤ ⲠⲒϨⲞϤ ⲚϨⲢⲎⲒ ϨⲒ ⲠϢⲀϤⲈ ⲠⲀⲒⲢⲎϮ ϨⲰϮ ⲠⲈ ⲚⲦⲞⲨϬⲈⲤ ⲠϢⲎⲢⲒ ⲘⲪⲢⲰⲘⲒ
൧൪മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15 ⲓ̅ⲉ̅ ϨⲒⲚⲀ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲚⲦⲈϤϬⲒ ⲘⲠⲒⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
൧൫അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നേ. (aiōnios g166)
16 ⲓ̅ⲋ̅ ⲠⲀⲒⲢⲎϮ ⲄⲀⲢ ⲀⲪⲚⲞⲨϮ ⲘⲈⲚⲢⲈ ⲠⲒⲔⲞⲤⲘⲞⲤ ϨⲰⲤⲦⲈ ⲠⲈϤϢⲎⲢⲒ ⲘⲘⲀⲨⲀⲦϤ ⲚⲦⲈϤⲦⲎⲒϤ ϨⲒⲚⲀ ⲞⲨⲞⲚ ⲚⲒⲂⲈⲚ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲚⲦⲈϤϢⲦⲈⲘⲦⲀⲔⲞ ⲀⲖⲖⲀ ⲚⲦⲈϤϬⲒ ⲚⲞⲨⲰⲚϦ ⲚⲈⲚⲈϨ. (aiōnios g166)
൧൬തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു. (aiōnios g166)
17 ⲓ̅ⲍ̅ ⲚⲈⲦⲀ ⲪⲚⲞⲨϮ ⲄⲀⲢ ⲀⲚ ⲞⲨⲰⲢⲠ ⲘⲠⲈϤϢⲎ ⲢⲒ ⲈⲠⲒⲔⲞⲤⲘⲞⲤ ϨⲒⲚⲀ ⲚⲦⲈϤϮϨⲀⲠ ⲈⲠⲒⲔⲞⲤⲘⲞⲤ ⲀⲖⲖⲀ ϨⲒⲚⲀ ⲚⲦⲈⲠⲒⲔⲞⲤⲘⲞⲤ ⲚⲞϨⲈⲘ ⲈⲂⲞⲖ ϨⲒⲦⲞⲦϤ.
൧൭ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവൻ മുഖാന്തരം രക്ഷിയ്ക്കപ്പെടുവാനത്രേ.
18 ⲓ̅ⲏ̅ ⲪⲎ ⲈⲐⲚⲀϨϮ ⲈⲢⲞϤ ⲤⲈⲚⲀϮϨⲀⲠ ⲈⲢⲞϤ ⲀⲚ ⲪⲎ ⲆⲈ ⲈⲦⲈⲚϤⲚⲀϨϮ ⲈⲢⲞϤ ⲀⲚ ϨⲎⲆⲎ ⲀⲨⲞⲨⲰ ⲈⲨϮϨⲀⲠ ⲈⲢⲞϤ ϪⲈ ⲘⲠⲈϤⲚⲀϨϮ ⲈⲪⲢⲀⲚ ⲘⲠⲒⲘⲞⲚⲞⲄⲈⲚⲎⲤ ⲚϢⲎⲢⲒ ⲚⲦⲈⲪⲚⲞⲨϮ.
൧൮അവനിൽ വിശ്വസിക്കുന്നവന് ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന് ദൈവത്തിന്റെ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
19 ⲓ̅ⲑ̅ ⲪⲀⲒ ⲠⲈ ⲠⲒϨⲀⲠ ϪⲈ ⲠⲒⲞⲨⲰⲒⲚⲒ ⲀϤⲒ ⲈⲠⲒⲔⲞⲤⲘⲞⲤ ⲞⲨⲞϨ ⲚⲒⲢⲰⲘⲒ ⲀⲨⲘⲈⲚⲢⲈ ⲠⲒⲬⲀⲔⲒ ⲘⲀⲖⲖⲞⲚ ⲈϨⲞⲦⲈ ⲠⲒⲞⲨⲰⲒⲚⲒ ⲚⲞⲨϨⲂⲎⲞⲨⲒ ⲄⲀⲢ ⲚⲀⲨϨⲰⲞⲨ ⲠⲈ.
൧൯ന്യായവിധിയ്ക്ക് കാരണമോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാൽ അവർ വെളിച്ചത്തേക്കാൾ ഇരുളിനെ സ്നേഹിച്ചത് തന്നെയാകുന്നു.
20 ⲕ̅ ⲞⲨⲞⲚ ⲄⲀⲢ ⲚⲒⲂⲈⲚ ⲈⲦⲒⲢⲒ ⲘⲠⲒⲠⲈⲦϨⲰⲞⲨ ϤⲘⲞⲤϮ ⲘⲠⲒⲞⲨⲰⲒⲚⲒ ⲞⲨⲞϨ ⲘⲠⲀϤⲒ ϨⲀ ⲠⲒⲞⲨⲰⲒⲚⲒ ϨⲒⲚⲀ ⲚⲦⲞⲨϢⲦⲈⲘⲤⲞϨⲒ ⲚⲚⲈϤϨⲂⲎⲞⲨⲒ ϪⲈ ⲤⲈϨⲰⲞⲨ.
൨൦തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തി വെളിപ്പെടാതിരിക്കേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നതുമില്ല.
21 ⲕ̅ⲁ̅ ⲪⲎ ⲆⲈ ⲈⲦⲒⲢⲒ ⲚϮⲘⲈⲐⲘⲎⲒ ϢⲀϤⲒ ϨⲀ ⲠⲒⲞⲨⲰⲒⲚⲒ ϨⲒⲚⲀ ⲚⲦⲞⲨⲞⲨⲰⲚϨ ⲈⲂⲞⲖ ⲚϪⲈⲚⲈϤϨⲂⲎⲞⲨⲒ ϪⲈ ⲈⲦⲀϤⲀⲒⲦⲞⲨ ϦⲈⲚⲪⲚⲞⲨϮ.
൨൧സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തോടുള്ള അനുസരണത്തിൽ ചെയ്തിരിക്കയാൽ അത് വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്ക് വരുന്നു.
22 ⲕ̅ⲃ̅ ⲘⲈⲚⲈⲚⲤⲀ ⲚⲀⲒ ⲆⲈ ⲀϤⲒ ⲚϪⲈⲒⲎⲤⲞⲨⲤ ⲚⲈⲘ ⲚⲈϤⲘⲀⲐⲎⲦⲎⲤ ⲈⲠⲔⲀϨⲒ ⲚⲦⲈϮⲒⲞⲨⲆⲈⲀ ⲞⲨⲞϨ ⲚⲀϤⲬⲎ ⲘⲘⲀⲨ ⲚⲈⲘⲰⲞⲨ ⲠⲈ ⲈϤϮⲰⲘⲤ.
൨൨അതിന്‍റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്ത് വന്നു അവരോടുകൂടെ താമസിക്കുകയും സ്നാനം കഴിപ്പിക്കുകയും ചെയ്തു.
23 ⲕ̅ⲅ̅ ⲚⲀⲢⲈ ⲠⲔⲈⲒⲰⲀⲚⲚⲎⲤ ⲆⲈ ϮⲰⲘⲤ ⲠⲈ ϦⲈⲚⲈⲚⲰⲚ ϦⲀⲦⲈⲚ ⲤⲀⲖⲒⲘ ϪⲈ ⲚⲈⲞⲨⲞⲚ ⲞⲨⲘⲎϢ ⲘⲘⲰⲞⲨ ⲘⲘⲀⲨ ⲞⲨⲞϨ ⲚⲀⲨⲚⲎⲞⲨ ⲞⲨⲞϨ ⲚⲀⲨϬⲒⲰⲘⲤ ⲠⲈ
൨൩യോഹന്നാനും ശലേമിന് അരികത്ത് ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നതുകൊണ്ട് ആളുകൾ അവന്റെ അടുക്കൽ വന്നു സ്നാനം ഏറ്റു.
24 ⲕ̅ⲇ̅ ⲚⲈ ⲘⲠⲀⲦⲞⲨϨⲒⲞⲨⲒ ⲆⲈ ⲚⲒⲰⲀⲚⲚⲎⲤ ⲈⲠϢⲦⲈⲔⲞ ⲠⲈ.
൨൪അന്ന് യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
25 ⲕ̅ⲉ̅ ⲀⲤϢⲰⲠⲒ ⲞⲨⲚ ⲚϪⲈⲞⲨⲌⲎⲦⲎⲤⲒⲤ ⲈⲂⲞⲖ ϦⲈⲚⲚⲒⲘⲀⲐⲎⲦⲎⲤ ⲚⲦⲈⲒⲰⲀⲚⲚⲎⲤ ⲚⲈⲘ ⲚⲒⲒⲞⲨⲆⲀⲒ ⲈⲐⲂⲈ ⲞⲨⲦⲞⲨⲂⲞ
൨൫യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് തർക്കമുണ്ടായി;
26 ⲕ̅ⲋ̅ ⲞⲨⲞϨ ⲀⲨⲒ ϨⲀ ⲒⲰⲀⲚⲚⲎⲤ ⲠⲈϪⲰⲞⲨ ⲚⲀϤ ϪⲈ ⲢⲀⲂⲂⲒ ⲪⲎ ⲈⲦⲬⲎ ⲚⲈⲘⲀⲔ ϨⲒⲘⲎⲢ ⲘⲠⲒⲒⲞⲢⲆⲀⲚⲎⲤ ⲪⲎ ⲚⲐⲞⲔ ⲈⲦⲈⲔⲈⲢⲘⲈⲐⲢⲈ ϦⲀⲢⲞϤ ϨⲎⲠⲠⲈ ⲒⲤ ⲪⲀⲒ ϤϮⲰⲘⲤ ⲞⲨⲞϨ ⲤⲈⲚⲎⲞⲨ ϨⲀⲢⲞϤ ⲦⲎⲢⲞⲨ.
൨൬അവർ യോഹന്നാന്റെ അടുക്കൽവന്ന് അവനോട്: റബ്ബീ, യോർദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
27 ⲕ̅ⲍ̅ ⲀϤⲈⲢⲞⲨⲰ ⲚϪⲈⲒⲰⲀⲚⲚⲎⲤ ⲞⲨⲞϨ ⲠⲈϪⲀϤ ϪⲈ ⲘⲘⲞⲚ ϢϪⲞⲘ ⲚⲦⲈⲞⲨⲢⲰⲘⲒ ϬⲒ ϨⲖⲒ ⲈⲂⲞⲖ ϨⲒⲦⲞⲦϤ ⲘⲘⲀⲨⲀⲦϤ ⲀⲨϢⲦⲈⲘⲦⲎ ⲒⲤ ⲚⲀϤ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ.
൨൭അതിന് യോഹന്നാൻ: സ്വർഗ്ഗത്തിൽനിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാൻ കഴിയുകയില്ല.
28 ⲕ̅ⲏ̅ ⲚⲐⲰⲦⲈⲚ ⲦⲈⲦⲈⲚⲈⲢⲘⲈⲐⲢⲈ ⲚⲎⲒ ϪⲈ ⲀⲒϪⲞⲤ ⲚⲰⲦⲈⲚ ϪⲈ ⲀⲚⲞⲔ ⲀⲚ ⲠⲈ ⲠⲬⲢⲒⲤⲦⲞⲤ ⲀⲖⲖⲀ ϪⲈ ⲈⲦⲀⲨⲦⲀⲞⲨⲞⲒ ϦⲀϪⲰϤ ⲘⲪⲎ.
൨൮ഞാൻ ക്രിസ്തു അല്ല, അവന് മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിന് നിങ്ങൾ തന്നേ എനിക്ക് സാക്ഷികൾ ആകുന്നു.
29 ⲕ̅ⲑ̅ ⲪⲎ ⲈⲦⲈ ϮϢⲈⲖⲈⲦ ⲚⲦⲞⲦϤ ⲚⲐⲞϤ ⲠⲈ ⲠⲒⲠⲀⲦϢⲈⲖⲈⲦ ⲠϢⲪⲎⲢ ⲆⲈ ⲘⲠⲒⲠⲀⲦϢⲈⲖⲈⲦ ⲠⲈⲦⲞϨⲒ ⲈⲢⲀⲦϤ ⲠⲈ ⲞⲨⲞϨ ⲈϤⲤⲰⲦⲈⲘ ⲈⲢⲞϤ ϦⲈⲚⲞⲨⲢⲀϢⲒ ϤⲢⲀϢⲒ ⲈⲐⲂⲈ ⲦⲤⲘⲎ ⲚⲦⲈⲠⲒⲠⲀⲦϢⲈⲖⲈⲦ ⲪⲀⲒ ⲞⲨⲚ ⲠⲈ ⲠⲀⲢⲀϢⲒ ⲀⲚⲞⲔ ⲀϤϪⲰⲔ ⲈⲂⲞⲖ.
൨൯മണവാട്ടി ഉള്ളവൻ മണവാളൻ ആകുന്നു; മണവാളന്റെ സ്നേഹിതനോ നിന്നു മണവാളന്റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു; ഈ എന്റെ സന്തോഷം പൂർത്തിയായിരിക്കുന്നു.
30 ⲗ̅ ϨⲰϮ ⲞⲨⲚ ⲚⲦⲈⲪⲎ ⲀⲒⲀⲒ ⲀⲚⲞⲔ ⲆⲈ ⲚⲦⲀⲐⲈⲂⲒⲞ.
൩൦അവൻ വളരണം, ഞാനോ കുറയേണം എന്നു ഉത്തരം പറഞ്ഞു.
31 ⲗ̅ⲁ̅ ⲪⲎ ⲈⲐⲚⲎⲞⲨ ⲈⲂⲞⲖ ⲈⲠϢⲰⲒ ϤⲤⲀⲠϢⲰⲒ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ ⲠⲒⲈⲂⲞⲖ ϦⲈⲚⲠⲔⲀϨⲒ ⲞⲨⲈⲂⲞⲖ ϦⲈⲚⲠⲔⲀϨⲒ ⲠⲈ ⲞⲨⲞϨ ϢⲀϤⲤⲀϪⲒ ⲈⲂⲞⲖ ϦⲈⲚⲠⲔⲀϨⲒ ⲪⲎ ⲈⲐⲚⲎⲞⲨ ⲈⲂⲞⲖ ϦⲈⲚⲦⲪⲈ ϤⲤⲀⲠϢⲰⲒ ⲚⲞⲨⲞⲚ ⲚⲒⲂⲈⲚ.
൩൧ഉയരത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനാകുന്നു. ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്ന് വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണുകയും കേൾക്കുകയും ചെയ്തതു സാക്ഷീകരിക്കുന്നു;
32 ⲗ̅ⲃ̅ ⲪⲎ ⲈⲦⲀϤⲚⲀⲨ ⲈⲢⲞϤ ⲞⲨⲞϨ ⲈⲦⲀϤⲤⲞⲐⲘⲈϤ ⲪⲀⲒ ⲈⲦⲈϤⲈⲢⲘⲈⲐⲢⲈ ⲘⲘⲞϤ ⲞⲨⲞϨ ⲦⲈϤⲘⲈⲦⲘⲈⲐⲢⲈ ⲘⲘⲞⲚ ϨⲖⲒ ϬⲒ ⲘⲘⲞⲤ.
൩൨എങ്കിലും അവന്റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല.
33 ⲗ̅ⲅ̅ ⲪⲎ ⲈⲐⲚⲀϬⲒ ⲚⲦⲈϤⲘⲈⲦⲘⲈⲐⲢⲈ ⲪⲀⲒ ⲀϤⲈⲢⲤⲪⲢⲀⲄⲒⲌⲒⲚ ϪⲈ ⲪⲚⲞⲨϮ ⲞⲨⲐⲘⲎⲒ ⲠⲈ.
൩൩അവന്റെ സാക്ഷ്യം സ്വീകരിക്കുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന് മുദ്രയിടുന്നു.
34 ⲗ̅ⲇ̅ ⲪⲎ ⲄⲀⲢ ⲈⲦⲀ ⲪⲚⲞⲨϮ ⲞⲨⲞⲢⲠϤ ⲚⲒⲤⲀϪⲒ ⲚⲦⲈⲪⲚⲞⲨϮ ⲈⲦⲈϤⲤⲀϪⲒ ⲘⲘⲰⲞⲨ ⲚⲀⲢⲈ ⲪⲚⲞⲨϮ ⲄⲀⲢ ⲀⲚ ϮⲘⲠⲒⲠⲚⲈⲨⲘⲀϦⲈⲚⲞⲨϢⲒ.
൩൪ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്.
35 ⲗ̅ⲉ̅ ⲪⲒⲰⲦ ⲘⲈⲒ ⲘⲠϢⲎⲢⲒ ⲞⲨⲞϨ ϨⲰⲂ ⲚⲒⲂⲈⲚ ⲀϤⲦⲎⲒⲦⲞⲨ ⲈϦⲢⲎⲒ ⲈⲚⲈϤϪⲒϪ.
൩൫പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
36 ⲗ̅ⲋ̅ ⲪⲎ ⲈⲐⲚⲀϨϮ ⲈⲠⲒϢⲎⲢⲒ ⲞⲨⲞⲚⲦⲈϤ ⲰⲚϦ ⲚⲈⲚⲈϨ ⲘⲘⲀⲨ ⲪⲎ ⲆⲈ ⲈⲦⲞⲒ ⲚⲀⲦⲐⲰⲦ ⲚϨⲎⲦ ⲈⲠⲒϢⲎⲢⲒ ⲚⲚⲈϤⲚⲀⲨ ⲈⲠⲰⲚϦ ⲀⲖⲖⲀ ⲠϪⲰⲚⲦ ⲘⲪⲚⲞⲨϮ ⲈϤⲈϢⲰⲠⲒ ϨⲒϪⲰϤ. (aiōnios g166)
൩൬പുത്രനിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട്; എന്നാൽ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്റെമേൽ വസിക്കുന്നു. (aiōnios g166)

< ⲒⲰⲀⲚⲚⲎⲚ 3 >