< ᎣᏍᏛ ᎧᏃᎮᏛ ᎷᎦ ᎤᏬᏪᎳᏅᎯ 9 >

1 ᏫᏚᏯᎲᏃ ᏔᎳᏚ ᎢᏯᏂᏛ ᎬᏩᏍᏓᏩᏗᏙᎯ, ᏚᏁᎴ ᎾᏂᎥ ᎠᏂᏍᎩᎾ ᎬᏩᏃᎯᏳᏗᏱ, ᎠᎴ ᏚᏂᏢᎬ ᏧᎾᏓᏅᏬᏗᏱ.
അവൻ തന്റെ പന്ത്രണ്ട് ശിഷ്യരെയും അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളെ പുറത്താക്കുവാനും രോഗങ്ങൾ സുഖമാക്കുവാനും അവർക്ക് ശക്തിയും അധികാരവും കൊടുത്തു;
2 ᏚᏅᏎᏃ ᎤᎾᎵᏥᏙᏅᏍᏗᏱ ᎤᏁᎳᏅᎯ ᎤᎬᏫᏳᎯ ᎨᏒ ᎤᎬᏩᎵ, ᎠᎴ ᏧᏂᏢᎩ ᏧᏂᏅᏬᏗᏱ
ദൈവരാജ്യം പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും അവരെ അയച്ചു. അവരോട് ഇപ്രകാരം പറഞ്ഞു:
3 ᎠᎴ ᎯᎠ ᏂᏚᏪᏎᎴᎢ, ᏞᏍᏗ ᎪᎱᏍᏗ ᎢᏣᏓᏁᎳᏅᎩ ᎢᏣᎵᏍᏕᎸᏙᏗ ᎢᏣᎢᏒᎢ, ᏞᏍᏗ ᏗᏙᎳᏅᏍᏗ, ᎠᎴ ᏕᎦᎶᏗ, ᎠᎴ ᎦᏚ, ᎠᎴ ᎠᏕᎸ; ᎠᎴ ᎢᏥᏏᏴᏫᎭ ᏞᏍᏗ ᏔᎵ ᏗᏣᏄᏬ ᏱᏗᏥᏁᎮᏍᏗ.
നിങ്ങൾ യാത്ര ചെയ്യുമ്പോൾ വടിയും പണസഞ്ചിയും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ടു ഉടുപ്പും എടുക്കരുത്.
4 ᎢᎸᎯᏢᏃ ᎠᏓᏁᎸ ᎢᏥᏴᎯᎮᏍᏗ ᎾᎭᏉ ᎢᏥᏁᏍᏗ, ᎠᎴ ᎾᎿᎭᎢᏣᏂᎩᏍᎨᏍᏗ.
നിങ്ങൾ ഏത് വീട്ടിൽ ചെന്നാലും അവിടം വിട്ടുപോകുന്നതുവരെ അവിടെ മാത്രം താമസിക്കുക.
5 ᎩᎶᏃ ᏂᏗᏣᏓᏂᎸᎬᎾ ᎢᎨᏎᏍᏗ, ᎾᎿᎭᎦᏚᎲ ᎢᏥᏄᎪᎨᏍᏗ, ᏗᏣᎳᏏᏕᏂ ᎪᏍᏚ ᏚᏅᎦᎸ ᏕᏥᏅᎪᎥᏗᏍᎨᏍᏗ ᎾᏍᎩ ᎧᏃᎮᏍᎩ ᎨᏎᏍᏗ ᎤᎾᏡᏗᏍᎩ.
ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിനായി നിങ്ങളുടെ കാലിൽനിന്ന് പൊടി തട്ടിക്കളവിൻ.
6 ᎤᎾᏂᎩᏒᏃ ᏕᎦᏚᏩᏗᏒ ᎤᏁᏙᎴ ᎠᎾᎵᏥᏙᎲᏍᎨ ᎣᏍᏛ ᎧᏃᎮᏛ, ᎠᎴ ᏓᎾᏓᏅᏫᏍᎨ ᏂᎦᎥ ᎠᏁᏙᎲᎢ.
അവർ പുറപ്പെട്ടു എല്ലാ ഇടങ്ങളിലും സുവിശേഷം അറിയിച്ചും രോഗികളെ സുഖമാക്കിയുംകൊണ്ടു ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.
7 ᎡᎶᏛᏃ ᏅᎩ ᎢᎦᏚᎩ ᎨᏒ ᏍᎦᏚᎩ ᎠᏥᎦᏘᏗᏍᏗ ᎤᏛᎦᏁ ᏂᎦᏛ ᏕᎤᎸᏫᏍᏓᏁᎲᎢ; ᎠᎴ ᎤᏕᏯᏔᏁᎴᎢ, ᏅᏗᎦᎵᏍᏙᏗᏍᎨ ᎩᎶ ᏣᏂ ᎤᏲᎱᏒ ᏕᎤᎴᎯᏌᏅ ᎠᎾᏗᏍᎬᎢ;
ഈ സംഭവിച്ചത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ട്. യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ചിലരും,
8 ᎩᎶᏃ ᎢᎳᏯ ᎦᎾᏄᎪᎩ ᎠᎾᏗᏍᎬᎢ; ᎢᎦᏛᏃ ᎩᎶ ᎢᏳᏍᏗ ᎢᎸᎯᏳ ᏣᏁᎮ ᎠᎾᏙᎴᎰᏍᎩ ᏚᎴᎯᏌᏅ ᎠᎾᏗᏍᎬᎢ.
ഏലിയാവ് പ്രത്യക്ഷനായി എന്നു ചിലരും, പണ്ടത്തെ പ്രവാചകരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറയുന്നതുകൊണ്ട്
9 ᎡᎶᏛᏃ ᎯᎠ ᏄᏪᏎᎢ, ᏣᏂ ᏥᏍᎫᏕᏒᎩ; ᎯᎠᏍᎩᏂ ᎦᎪ, ᎾᏍᎩ ᎯᎠ ᏥᏄᏍᏗ ᏥᏥᏯᏛᎩᎭ? ᎤᏟᏂᎬᏁᎴᏃ ᎤᎪᏩᏛᏗᏱ.
ഹെരോദാവ് അസ്വസ്ഥനായി. ഞാൻ യോഹന്നാന്റെ തലവെട്ടിക്കളഞ്ഞു; എന്നാൽ ഞാൻ ഇങ്ങനെ കേൾക്കുന്നത് ആരെ പറ്റി ആണ് എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
10 ᎨᏥᏅᏏᏛᏃ ᎢᎤᏂᎷᏨ, ᎬᏩᏃᏁᎴ ᏂᎦᏛ ᏄᎾᏛᏁᎸᎢ. ᏚᏘᏅᏎᏃ ᎠᎴ ᎤᏅᏒ ᎨᏒ ᎢᎾᎨ ᏭᎶᏎ ᎦᏚᎲ ᎾᎥ ᏇᏣᏰᏗ ᏣᏃᏎᎰᎢ.
൧൦അപ്പൊസ്തലന്മാർ തിരിച്ചുവന്നിട്ട് അവർ ചെയ്തതു ഒക്കെയും യേശുവിനോടു അറിയിച്ചു. യേശുവും ശിഷ്യരും ബേത്ത്സയിദ എന്ന പട്ടണത്തിലേക്ക് പോയി.
11 ᏴᏫᏃ ᎤᎾᏙᎴᎰᏒ ᎬᏩᏍᏓᏩᏛᏎᎢ; ᎠᎴ ᏚᏓᏂᎸᏤᎢ, ᏚᏁᎢᏍᏓᏁᎴ ᎤᏁᎳᏅᎯ ᎤᎬᏫᏳᎯ ᎨᏒ ᎤᎬᏩᎵ, ᎠᎴ ᏚᏅᏩᏁ ᎤᏚᎸᏗ ᎢᏳᎾᎵᏍᏓᏁᎯ ᏗᎨᏥᏅᏬᏗᏱ.
൧൧എന്നാൽ അത് പുരുഷാരം അറിഞ്ഞ് അവനെ പിന്തുടർന്നു. അവൻ അവരെ സ്വീകരിച്ചു ദൈവരാജ്യത്തെക്കുറിച്ച് അവരോട് സംസാരിക്കുകയും രോഗശാന്തി വേണ്ടവരെ സൌഖ്യമാക്കുകയും ചെയ്തു.
12 ᎢᎦᏃ ᎿᎭᏉ ᎦᎶᏐᎲᏍᎨᎢ ᎬᏩᎷᏎᎴ ᏔᎳᏚ ᎢᏯᏂᏛ ᎠᎴ ᎯᎠ ᏂᎬᏩᏪᏤᎴᎢ, ᏘᏰᎵᎯᏍᏓ ᎤᏂᏣᏘ, ᎾᏍᎩ ᏩᏁᎾ ᏙᏗᎦᏚᎲ ᎠᎴ ᏙᏗᎦᎶᎨᏒ ᎠᏂ ᎬᏩᏚᏫᏛ ᏫᏚᏂᏒᏍᏗᏱ, ᎠᎴ ᎤᎾᎵᏍᏓᏴᏗ ᏭᏂᏩᏛᏗᏱ; ᎠᏂᏰᏃ ᎢᎾᎨᏉ ᎨᏒ ᎢᏕᏙᎭ.
൧൨സന്ധ്യയായപ്പോൾ ശിഷ്യന്മാർ അടുത്തുവന്ന് അവനോട്: ഇവിടെ നാം മരുഭൂമിയിൽ ആകുന്നതുകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഗ്രാമങ്ങളിൽ പോയി രാത്രി പാർക്കുവാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കണം എന്നു പറഞ്ഞു.
13 ᎠᏎᏃ ᎯᎠ ᏂᏚᏪᏎᎴᎢ; ᏂᎯ ᏗᏤᎳᏍᏓ. ᎯᎠᏃ ᏄᏂᏪᏎᎢ, ᎯᏍᎩᏉ ᎦᏚ ᏙᏥᏰᎭ ᎠᎴ ᎠᏣᏗ ᏔᎵᏉᎢ; ᎢᏳᏍᎩᏂᏃᏅ ᏲᎩᏩᏎᏅ ᏂᎦᏛ ᎯᎠ ᎾᏍᎩ ᏴᏫ ᎤᎾᎵᏍᏓᏴᏗ.
൧൩അവൻ അവരോട്: നിങ്ങൾ തന്നേ അവർക്ക് ഭക്ഷിക്കുവാൻ കൊടുക്കുക എന്നു പറഞ്ഞതിന്: അഞ്ചപ്പവും രണ്ടുമീനും മാത്രമേ ഞങ്ങളുടെ കൈവശം ഉള്ളൂ; ഞങ്ങൾ പോയി ഈ എല്ലാവർക്കുംവേണ്ടി ഭക്ഷണം വാങ്ങണോ എന്നു അവർ ചോദിച്ചു.
14 ᎯᏍᎩᏰᏃ ᎢᏯᎦᏴᎵ ᎢᏴᏛ ᎾᏂᎡ ᎠᏂᏍᎦᏯ. ᎯᎠᏃ ᏂᏚᏪᏎᎴ ᎬᏩᏍᏓᏩᏗᏙᎯ, ᏩᎾᏅᎥᎦ ᎯᏍᎦᏍᎪᎯ ᎢᎫᏂᏨᏛ ᎨᏎᏍᏗ.
൧൪ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവൻ തന്റെ ശിഷ്യന്മാരോട്: അവരെ അമ്പതുപേർ വീതം വരിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
15 ᎾᏍᎩᏃ ᏄᎾᏛᏁᎴᎢ, ᎠᎴ ᏂᎦᏛ ᎤᎾᏅᏗᏱ ᏂᏚᏅᎴᎢ.
൧൫അവർ അങ്ങനെ എല്ലാവരെയും ഇരുത്തി.
16 ᎯᏍᎩᏃ ᎦᏚ ᏚᎩᏎᎢ, ᎠᎴ ᏔᎵ ᎠᏣᏗ ᏚᏁᏎᎢ; ᎦᎸᎳᏗᏃ ᏫᏚᎧᎿᎭᏅ ᎤᎵᎮᎵᏤᎢ, ᎠᎴ ᎤᎬᎭᎷᏰᎢ, ᎠᎴ ᏚᏁᎴ ᎬᏩᏍᏓᏩᏗᏙᎯ ᏧᏂᏁᏗᏱ ᎤᏂᏣᏘ.
൧൬അവൻ ആ അഞ്ച് അപ്പവും രണ്ടുമീനും എടുത്തുകൊണ്ട് സ്വർഗ്ഗത്തേക്ക് നോക്കി, അവയെ അനുഗ്രഹിച്ചു, മുറിച്ച് പുരുഷാരത്തിന് വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
17 ᎤᎾᎵᏍᏓᏴᏁᏃ, ᎠᎴ ᏂᎦᏛ ᏚᏃᎸᏎᎢ; ᎠᎴ ᎤᏄᏖᏎ ᎤᎵᎬᎭᎷᏴᎯ ᎤᎾᏘᏰᎸᎯ ᏔᎳᏚ ᎢᏯᎧᎵᎢ ᏔᎷᏣ.
൧൭എല്ലാവരും തിന്നു തൃപ്തരായി, അധികം വന്ന കഷണം പന്ത്രണ്ട് കൊട്ട ശേഖരിച്ചു.
18 ᎯᎠᏃ ᏄᎵᏍᏔᏁᎢ ᎾᏍᎩ ᎤᏩᏒ ᎨᏒ ᎠᏓᏙᎵᏍᏗᏍᎬ ᎬᏩᏍᏓᏩᏗᏙᎯ ᎠᏁᎮᎢ; ᏚᏛᏛᏁᏃ ᎯᎠ ᏂᏚᏪᏎᎴᎢ, ᎦᎪ ᎬᏉᏎᎰ ᏴᏫ?
൧൮അവൻ തനിയെ പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോട്: പുരുഷാരം എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചു.
19 ᎤᏂᏁᏨᏃ ᎯᎠ ᏄᏂᏪᏎᎢ, ᏣᏂ ᏗᏓᏬᏍᎩ; ᎢᎦᏛᏍᎩᏂ ᎢᎳᏯ; ᎠᏂᏐᎢᏃ, ᎩᎶ ᎢᏳᏍᏗ ᎢᎸᎯᏳ ᎤᎾᏕᏅᎯ ᎠᎾᏙᎴᎰᏍᎩ ᏚᎴᎯᏌᏅ [ ᎠᎾᏗᏍᎪᎢ.]
൧൯യോഹന്നാൻ സ്നാപകൻ എന്നും, ചിലർ ഏലിയാവ് എന്നും, മറ്റുചിലർ പുരാതന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
20 ᎯᎠᏃ ᏂᏚᏪᏎᎴᎢ, ᏂᎯᎾᏃ ᎦᎪ ᏍᎩᏲᏎᎭ? ᏈᏓ ᎤᏁᏨ ᎯᎠ ᏄᏪᏎᎢ, ᎦᎶᏁᏛ ᎤᏁᎳᏅᎯ ᎤᏤᎵᎦ.
൨൦യേശു അവരോട്: എന്നാൽ നിങ്ങൾ എന്നെ ആരെന്ന് പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
21 ᎤᎵᏂᎩᏛᏃ ᏚᏅᏍᏓᏕᎴ ᏚᏁᏤᎴ ᎩᎶ ᎤᏂᏃᏁᏗᏱ ᏂᎨᏒᎾ ᎾᏍᎩ,
൨൧ഇതു ആരോടും പറയരുതെന്ന് അവൻ അവരോട് അമർച്ചയായിട്ട് കല്പിച്ചു.
22 ᎯᎠ ᏂᎦᏪᏍᎨᎢ, ᏴᏫ ᎤᏪᏥ ᎠᏎ ᎤᏣᏘ ᏧᏓᎴᏅᏛ ᏧᎩᎵᏳᏤᏗ ᎨᏎᏍᏗ, ᎠᎴ ᏗᎬᏩᏲᎯᏍᏗ ᎨᏎᏍᏗ ᏗᏂᎳᏫᎩ ᎠᎴ ᏄᏂᎬᏫᏳᏒ ᎠᏥᎸ-ᎠᏁᎶᎯ ᎠᎴ ᏗᏃᏪᎵᏍᎩ, ᎠᎴ ᎠᏥᎢᏍᏗ ᎨᏎᏍᏗ, ᎠᎴ ᏦᎢᏁ ᎢᎦ ᏣᎦᎴᏙᏗ ᎨᏎᏍᏗ.
൨൨മനുഷ്യപുത്രൻ പലതും സഹിക്കുകയും, മൂപ്പന്മാർ മഹാപുരോഹിതർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാംദിവസം ഉയിർത്തെഴുന്നേല്ക്കുകയും വേണം എന്നു പറഞ്ഞു.
23 ᎯᎠᏃ ᏂᏚᏪᏎᎴ ᏂᎦᏛ, ᎢᏳᏃ ᎩᎶ ᎤᏚᎵᏍᎨᏍᏗ ᎠᎩᏍᏓᏩᏛᏍᏗᏱ ᎤᏩᏒ ᎠᏓᏓᏱᎮᏍᏗ, ᎠᎴ ᎠᏱᏍᎨᏍᏗ ᏂᏚᎩᏨᏂᏒ ᎤᏤᎵ ᏧᏓᎿᎭᏩᏛ, ᎠᎴ ᎠᎩᏍᏓᏩᏕᎨᏍᏗ.
൨൩പിന്നെ അവൻ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിക്കുവാൻ ഒരാൾ ആഗ്രഹിക്കുന്നു എങ്കിൽ അവൻ സ്വന്ത ആഗ്രഹങ്ങൾ ത്യജിച്ച് ഓരോ ദിവസവും തന്റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ.
24 ᎩᎶᏰᏃ ᎤᏚᎵᏍᎨᏍᏗ ᎤᏍᏕᎸᏗᏱ ᎬᏅᎢ ᎤᏲᎱᏎᏗ ᎨᏎᏍᏗ; ᎩᎶᏍᎩᏂ ᎬᏅ ᎤᏲᎱᏎᎮᏍᏗ ᎠᏴ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ, ᎾᏍᎩ ᎤᏍᏕᎸᏗ ᎨᏎᏍᏗ.
൨൪ആരെങ്കിലും തന്റെ ജീവനെ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
25 ᎦᏙᏰᏃ ᏳᏁᏉᏥ ᏴᏫ ᎢᏳᏃ ᏂᎬ ᎡᎶᎯ ᎤᏤᎵ ᏱᏄᎵᏍᏔᏅ, ᎤᏩᏒᏃ ᏳᏲᎱᏒ ᎠᎴ ᏯᎦᏓᎢᏅ.
൨൫ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ട് തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന് എന്ത് പ്രയോജനം?
26 ᎩᎶᏰᏃ ᎠᏆᏕᎰᏍᎨᏍᏗ ᎠᏴ ᎠᎴ ᎠᎩᏁᏨᎢ, ᎾᏍᎩ ᏴᏫ ᎤᏪᏥ ᎤᏕᎰᎯᏍᏗ ᎨᏎᏍᏗ ᎾᎯᏳ ᎦᎷᏨᎭ ᎤᏄᏬᏍᏕᏍᏗ ᎦᎸᏉᏗᏳ ᎨᏒ ᎤᏩᏒ ᎤᏤᎵᎦ, ᎠᎴ ᎤᏙᏓ ᎤᏤᎵᎦ, ᎠᎴ ᎨᏥᎸᏉᏗ ᏗᏂᎧᎿᎭᏩᏗᏙᎯ ᎤᎾᏤᎵᎦ.
൨൬ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ച് നാണിച്ചാൽ അവനെക്കുറിച്ച് മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
27 ᎠᏎᏃ ᎤᏙᎯᏳᎯᏯ ᎢᏨᏃᏁᎭ, ᎩᎶ ᎠᏂ ᏓᏂᏙᎦ ᎥᏝ ᏴᏛᎾᏙᎴᎰᏏ ᎠᏲᎱᎯᏍᏗ ᎨᏒ ᎬᏂ ᎤᏁᎳᏅᎯ ᎤᎬᏫᏳᎯ ᎨᏒ ᎠᏂᎪᎲᎭ.
൨൭എന്നാൽ ദൈവരാജ്യം കാണുന്നത് വരെ മരിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ട് സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
28 ᏧᏁᎳᏃ ᎢᏴᏛ ᏫᏄᏒᎸ ᎾᏍᎩ ᎯᎠ ᏄᏪᏐᎢ, ᎯᎠ ᏄᎵᏍᏔᏁᎢ, ᎾᏍᎩ ᏈᏓ ᎠᎴ ᏣᏂ ᎠᎴ ᏥᎻ ᏚᏘᏅᏎ ᎠᎴ ᎤᎿᎭᎷᏎ ᎣᏓᎸ ᎤᏓᏙᎵᏍᏔᏅᏎᎢ.
൨൮ഈ വാക്കുകൾ പറഞ്ഞിട്ട് ഏകദേശം എട്ട് ദിവസം കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് പ്രാർത്ഥിക്കുവാൻ മലയിൽ കയറിപ്പോയി.
29 ᎠᏓᏙᎵᏍᏗᎨᏃ ᏄᏍᏛ ᎤᎧᏛ ᎤᏓᏁᏟᏴᏎᎢ, ᎠᎴ ᏚᏄᏩᎥ ᎤᏁᎩᏳ ᎠᎴ ᎬᏩᏥᏍᏓᎷᎩᏍᎩ ᏄᎵᏍᏔᏁᎢ.
൨൯അവൻ പ്രാർത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പ് തിളങ്ങുന്ന വെള്ളയായും തീർന്നു.
30 ᎠᎴ ᎬᏂᏳᏉ ᎬᏩᎵᏃᎮᏔᏁ ᎠᏂᏔᎵ ᎠᏂᏍᎦᏯ, ᎾᏍᎩ ᎼᏏ ᎠᎴ ᎢᎳᏯᎨᏎᎢ,
൩൦രണ്ടു പുരുഷന്മാർ അവനോട് സംസാരിച്ചു; മോശെയും ഏലിയാവും തന്നേ.
31 ᎾᏍᎩ ᎦᎸᏉᏗᏳ ᎨᏒ ᎤᎾᏄᏬᏍᏕ ᎬᏂᎨᏒ ᏄᎾᏛᏁᎴᎢ; ᎠᎴ ᎤᏂᏁᎢᏍᏔᏁ ᎤᎵᏍᏆᏕᏗᏱ ᎨᏒ ᏥᎷᏏᎵᎻ.
൩൧അവർ തേജസ്സിൽ പ്രത്യക്ഷരായി യെരൂശലേമിൽവച്ചു സംഭവിപ്പാനുള്ള യേശുവിന്റെ മരണത്തെക്കുറിച്ചു സംസാരിച്ചു.
32 ᏈᏓᏍᎩᏂ ᎠᎴ ᎾᏍᎩ Ꮎ ᎠᏁᎯ ᎤᏣᏘ ᏓᏂᎸᏍᎨᎢ; ᎤᏂᏰᏨᏃ ᎤᏂᎪᎮ ᎤᏤᎵ ᎦᎸᏉᏗᏳ ᎨᏒᎢ, ᎠᎴ ᎾᏍᎩ ᎠᏂᏔᎵ ᎠᏂᏍᎦᏯ ᎦᏙᎬ ᏗᏂᏙᎩ.
൩൨പത്രൊസും കൂടെയുള്ളവരും ഉറങ്ങുകയായിരുന്നു; ഉണർന്നശേഷം അവന്റെ തേജസ്സിനെയും അവനോട് കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ട്.
33 ᎯᎠᏃ ᏄᎵᏍᏔᏁᎢ, ᎾᏍᎩ ᎿᎭᏉ ᎬᏩᏓᏅᎡᎮᎢ, ᏈᏓ ᎯᎠ ᏄᏪᏎᎴ ᏥᏌ, ᏔᏕᏲᎲᏍᎩ, ᎣᏏᏳ ᎠᏂ ᏥᏕᏙᎭ; ᎠᎴ ᏦᎢ ᏫᏙᏥᎵᏦᏛᎦ; ᏌᏉ ᏂᎯ ᏣᏤᎵᎦ, ᏌᏉᏃ ᎼᏏ ᎤᏤᎵᎦ, ᏌᏉᏃ ᎢᎳᏯ ᎤᏤᎵᎦ, ᎥᏝ ᏯᎦᏔᎮ ᏂᎦᏪᏍᎬᎢ.
൩൩അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്ന് നിനക്കും ഒന്ന് മോശെക്കും ഒന്ന് ഏലിയാവിനും എന്നു താൻ പറയുന്നത് എന്താണ് എന്ന് അറിയാതെ പറഞ്ഞു.
34 ᎠᏏᏉ ᎾᏍᎩ ᏂᎦᏪᏍᎨᎢ ᎤᎶᎩᎳᏕᎢ ᎠᎴ ᎤᏄᏢᏔᏁᎢ; ᎠᎴ ᎤᏂᏍᎦᎴ ᎤᏂᏄᏴᎸ ᎤᎶᎩᎸᎢ.
൩൪ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
35 ᎤᎶᎩᎸᏃ ᏧᎶᏎ ᎧᏁᎬ ᎯᎠ ᏂᎦᏪᏍᎨᎢ, ᎯᎠ ᎾᏍᎩ ᏥᎨᏳᎢ ᎠᏇᏥ, ᎾᏍᎩ ᎡᏣᏛᏓᏍᏓᏁᎮᏍᏗ.
൩൫മേഘത്തിൽനിന്നു: ഇവൻ എന്റെ തിരഞ്ഞെടുക്കപ്പെട്ടവൻ; ഇവന് ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
36 ᎧᏁᎬ ᎤᎶᏐᏅ ᎤᏩᏒᏉ ᎠᏥᏩᏛᎮ ᏥᏌ. ᎡᎳᏪᏱᏉᏃ ᎤᏅᏎᎢ, ᎠᎴ ᎥᏝ ᎩᎶ ᏳᏂᏃᏁᎴ ᎾᎯᏳ ᎨᏒ ᏄᏍᏛ ᎤᏂᎪᎲᎢ.
൩൬ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ട്; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൗനമായിരുന്നു.
37 ᎯᎠᏃ ᏄᎵᏍᏔᏁ ᎾᏍᎩ ᎤᎩᏨᏛ ᏧᏂᎦᏐᎠᏒ ᎣᏓᎸᎢ, ᎤᏂᏣᏘ ᏴᏫ ᏕᎬᏩᏠᏎᎢ.
൩൭പിറ്റെന്നാൾ അവർ മലയിൽനിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
38 ᎠᎴ ᎬᏂᏳᏉ ᎠᏍᎦᏯ ᎾᎿᎭᎤᎾᏓᏡᎬ ᎤᏪᎷᏁᎢ ᎯᎠ ᏂᎦᏪᏍᎨᎢ, ᏔᏕᏲᎲᏍᎩ, ᎬᏍᏗᏰᏗᎭ ᏘᏯᎦᏃᏗᏱ ᎠᏇᏥ; ᎤᏩᏒᎯᏳᏰᏃ ᎠᏇᏥ ᎾᏍᎩ;
൩൮ആൾക്കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ ഒന്ന് നോക്കേണമേ; അവൻ എനിക്ക് ഏകമകൻ ആകുന്നു.
39 ᎠᎴ ᎬᏂᏳᏉ, ᎠᏓᏅᏙ ᎤᏂᏱᏍᎪᎢ, ᎠᎴ ᎩᎳᏉ ᎢᏴᏛ ᎨᎷᎲᏍᎪᎢ, ᎠᎴ ᎤᎸᏕᏍᏗᏍᎪᎢ ᎠᎴ ᏓᎭᏬᎢᎰᎢ, ᎤᏂᏆᎶᏛᏃ ᎦᏂᎳ ᎤᏓᏅᎡᎰᎢ.
൩൯ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു. അവൻ പെട്ടെന്ന് നിലവിളിക്കുന്നു; പിന്നെ അത് അവനെ ഞെരിക്കുകയും അവന്റെ വായിൽനിന്നും നുരയും പതയും ഉണ്ടാകുകയും ചെയ്യുന്നു, പിന്നെ വിട്ടുമാറുന്നു.
40 ᎦᏥᏔᏲᏎᎸᏃ ᎨᏣᏍᏓᏩᏗᏙᎯ ᎤᏂᏄᎪᏫᏍᏗᏱ; ᎠᏎᏃ ᎤᏂᏄᎸᏅᎩ.
൪൦അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവർക്ക് കഴിഞ്ഞില്ല എന്നു പറഞ്ഞു.
41 ᏥᏌᏃ ᎤᏁᏨ ᎯᎠ ᏄᏪᏒᎩ; Ᏺ, ᏂᏦᎯᏳᏒᎾ ᎠᎴ ᎢᏣᎦᏔᎲᏛ ᎪᎯ ᏥᏤᎭ! ᎢᎳᎪ ᏂᎪᎯᎴᏍᏗ ᎢᏨᏰᎳᏗᏙᎮᏍᏗ, ᎠᎴ ᎤᎾᏁᎳᎩ ᎢᏨᏰᎵᏎᎮᏍᏗ? ᎡᎯᏯᏘᏄᎦ ᏤᏥ.
൪൧അതിന് യേശു: അവിശ്വാസവും കുറവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
42 ᎠᏏᏉᏃ ᏣᎢᏎᎢ ᎠᏍᎩᎾ ᎤᏍᏢᏂᏍᏔᏁᎢ, ᎠᎴ ᎤᎸᏕᏍᏔᏁᎢ. ᏥᏌᏃ ᎤᏍᎦᏤ ᎦᏓᎭ ᎠᏓᏅᏙ ᎠᎴ ᎤᏅᏩᏁ ᎠᏲᎵ, ᎠᎴ ᏔᎵᏁ ᎢᎤᏪᎧᏁᎴ ᎤᏙᏓ.
൪൨അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിടുകയും വിറപ്പിക്കുകയും ചെയ്തു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
43 ᏂᎦᏛᏃ ᎤᏂᏍᏆᏂᎪᏎ ᎤᏣᏘ ᎤᎵᏂᎩᏗᏳ ᎨᏒ ᎤᏁᎳᏅᎯ. ᏂᎦᏛᏃ ᎤᏂᏍᏆᏂᎪᏒ ᏂᎦᎥ ᏥᏌ ᏄᏛᏁᎸᎢ, ᎯᎠ ᏂᏚᏪᏎᎴ ᎬᏩᏍᏓᏩᏗᏙᎯ;
൪൩എല്ലാവരും ദൈവത്തിന്റെ മഹത്വകരമായ ശക്തിയിൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട്:
44 ᎯᎠ ᎾᏍᎩ ᏥᏂᏥᏪᎭ ᏩᏴᎭ ᏗᏥᎴᏂ; ᏴᏫᏰᏃ ᎤᏪᏥ ᏴᏫ ᏗᎨᏥᏲᎯᏎᏗ ᎨᏎᏍᏗ.
൪൪നിങ്ങൾ ഈ വാക്ക് ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
45 ᎠᏎᏃ ᎥᏝ ᏳᏃᎵᏤ ᎾᏍᎩ ᏂᏚᏪᏎᎸᎢ, ᎠᎴ ᎨᎬᏍᎦᎳᏁᎴᎢ, ᎾᏍᎩ ᏄᏂᎪᎲᎾ ᎨᏎᎢ; ᎠᎴ ᎠᏂᏍᎦᎢᎮ ᎬᏩᏛᏛᏗᏱ ᎾᏍᎩ ᏄᏪᏒᎢ.
൪൫ആ വാക്ക് അവർക്ക് മനസ്സിലായില്ല; അത് മനസ്സിലാകാൻ സാധിക്കത്തവിധം അതിന്റെ അർത്ഥം അവർക്ക് മറഞ്ഞിരുന്നു; ആ പറഞ്ഞത് എന്താണ് എന്നു ചോദിപ്പാൻ അവർ ഭയന്നു.
46 ᎿᎭᏉᏃ ᎤᏂᏃᎮᎴ ᎤᏅᏒ ᎨᏒᎢ, ᎾᏍᎩ Ꮎ ᎤᎾᏓᏡᎬ ᎤᏟ ᎠᏥᎸᏉᏗᏳ ᎨᏒᎢ.
൪൬അവരിൽ ആരാണ് വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
47 ᏥᏌᏃ ᎤᏙᎴᎰᏒ ᏄᏍᏛ ᏓᎾᏓᏅᏖᏍᎬ ᏙᏧᎾᏓᏅᏛᎢ, ᎠᏲᎵ ᏭᏯᏅᎮ ᎠᎴ ᎤᏬᎸ ᎾᎥ ᎤᏪᎧᏁᎢ,
൪൭യേശു അവരുടെ ഹൃദയത്തിലെ വിചാരം മനസ്സിലാക്കി ഒരു ശിശുവിനെ എടുത്തു അരികെ നിർത്തി:
48 ᎠᎴ ᎯᎠ ᏂᏚᏪᏎᎴᎢ, ᎩᎶ ᏓᏓᏂᎸᎨᏍᏗ ᎯᎠ ᎠᏲᎵ ᎠᏴ ᏓᏆᏙᎥ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ, ᎠᏴ ᏓᏆᏓᏂᎸᎨᏍᏗ; ᎩᎶᏃ ᎠᏴ ᏓᏆᏓᏂᎸᎨᏍᏗ, ᏓᏓᏂᎸᎨᏍᏗ ᏅᏛᎩᏅᏏᏛ, ᎾᏍᎩᏰᏃ ᎤᏍᏗᎧᏂ ᏂᎯ ᏂᎦᏛ ᏂᏣᏛᏅᎢ, ᎾᏍᎩ ᎠᏥᎸᏉᏗᏳ ᎨᏎᏍᏗ.
൪൮ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും സ്വീകരിച്ചാൽ എന്നെയും സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ചവനെ സ്വീകരിക്കുന്നു; നിങ്ങളിൽ ചെറിയവൻ ആരാണോ അവനാണ് ഏറ്റവും വലിയവൻ ആകുന്നത് എന്നു അവരോട് പറഞ്ഞു.
49 ᏣᏂᏃ ᎤᏁᏤ ᎯᎠ ᏄᏪᏎᎢ, ᏔᏕᏲᎲᏍᎩ, ᎣᏥᎪᎥᎩ ᎠᏏᏴᏫ ᎠᏂᏍᎩᎾ ᏕᎦᏄᎪᏫᏍᎬᎩ ᏕᏣᏙᎥ ᎬᏗᏍᎬᎩ; ᎣᏥᏅᏍᏓᏕᎸᎩᏃ ᏅᏓᎦᎵᏍᏙᏗᏍᎬᎩ ᏂᎩᏍᏓᏩᏕᎬᎾ ᎨᏒᎢ.
൪൯നാഥാ, ഒരാൾ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ട്; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ തടഞ്ഞു എന്ന് യോഹന്നാൻ പറഞ്ഞതിന്
50 ᏥᏌᏃ ᎯᎠ ᏄᏪᏎᎸᎩ, ᏞᏍᏗ ᎡᏥᏅᏍᏓᏕᎸᎩ; ᎩᎶᏰᏃ ᏂᎦᏡᏗᏍᎬᎾ ᏱᎩ ᎾᏍᎩ ᎢᎦᎵᎪᏁᎯ.
൫൦യേശു അവനോട്: തടയരുത്; നിങ്ങൾക്ക് എതിരല്ലാത്തവൻ നിങ്ങൾക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.
51 ᎯᎠᏃ ᏄᎵᏍᏔᏁ ᎿᎭᏉ ᎠᏍᏆᎵᏍᎨ ᎦᎸᎳᏗ ᏣᎦᏓᏂᎸᎢᏍᏗᏱ, ᎤᎵᏂᎩᏗᏳ ᎤᏓᏅᏖ ᏥᎷᏏᎵᎻ ᏭᎶᎯᏍᏗᏱ.
൫൧യേശുവിനു സ്വർഗ്ഗത്തിലേക്ക് പോകുവാൻ ഉള്ള സമയമായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാകുവാൻ തീരുമാനിച്ചു, തനിക്കുമുമ്പായി ദൂതന്മാരെ അയച്ചു.
52 ᏚᏅᏎᏃ ᎢᎬᏱ ᎠᏁᎩ; ᎤᏁᏅᏎᏃ, ᎠᎴ ᏌᎺᎵ ᎠᏁᎯ ᎤᏂᏚᎲ ᏭᏂᏴᎴᎢ, ᎾᏍᎩ ᎬᏩᏛᏅᎢᏍᏓᏁᏗᏱ.
൫൨അവർ പോയി അവനായി ഒരുക്കങ്ങൾ ചെയ്യാനായി ശമര്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്ന്.
53 ᎥᏝᏃ ᏱᏗᎬᏩᏓᏂᎸᏤᎢ, ᏅᏗᎦᎵᏍᏙᏗᏍᎨ ᏥᎷᏏᎵᎻ ᏥᏩᎦᏙ ᏅᏩᏍᏕᎢ.
൫൩എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ തീരുമാനിച്ചിരുന്നതിനാൽ അവർ അവനെ സ്വീകരിച്ചില്ല.
54 ᎬᏩᏍᏓᏩᏗᏙᎯᏃ ᏥᎻ ᎠᎴ ᏣᏂ ᎾᏍᎩ ᎤᏂᎪᎲ, ᎯᎠ ᏄᏂᏪᏎᎢ, ᏣᎬᏫᏳᎯ, ᎣᏏᏉᏍᎪ ᏱᏰᎸᎾ ᏲᎩᏂᏁᏨ ᎠᏥᎸ ᎦᎸᎳᏗ ᏅᏓᏳᎶᎯᏍᏗᏱ ᎠᎴ ᎤᎾᎪᎲᏍᏙᏗᏱ ᎾᏍᎩᏯ ᎢᎳᏯ ᏄᏛᏁᎸᎢ?
൫൪അത് അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കർത്താവേ, ഏലിയാവ് ചെയ്തതുപോലെ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നത് നിനക്ക് സമ്മതമോ എന്നു ചോദിച്ചു.
55 ᎠᏎᏃ ᎤᎦᏔᎲᏒ ᏚᎬᏍᎪᎸᏁ ᎯᎠ ᏄᏪᏎᎢ, ᎥᏝ ᏱᏍᏗᎦᏔᎭ ᏄᏍᏛ ᎠᏓᏅᏙ ᎢᏍᏗᎲᎢ.
൫൫അവൻ തിരിഞ്ഞു അവരെ ശാസിച്ചു: “നിങ്ങൾ ഏത് ആത്മാവിന് അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
56 ᏴᏫᏰᏃ ᎤᏪᏥ ᏧᎷᏥᎸ ᎥᏝ ᏴᏫ ᏓᏅᏅ ᏱᏚᏛᏔᏂᎸ, ᏚᏍᏕᎸᎯᎸᏉᏍᎩᏂ. ᏅᏩᏓᎴᏃ ᏗᎦᏚᎲ ᏭᏂᎶᏎᎢ.
൫൬മനുഷ്യപുത്രൻ മനുഷ്യരുടെ ജീവനെ നശിപ്പിപ്പാനല്ല രക്ഷിയ്ക്കുവാനത്രേ വന്നത്” എന്നു പറഞ്ഞു. അവർ വേറൊരു ഗ്രാമത്തിലേക്ക് പോയി.
57 ᎠᎾᎢᏒᏃ ᏅᏃᎯ ᎯᎠ ᏄᎵᏍᏔᏁᎢ, ᎩᎶ ᎢᏳᏍᏗ ᎯᎠ ᏄᏪᏎᎴᎢ, ᏣᎬᏫᏳᎯ, ᏓᎬᏍᏓᏩᏗᏙᎵ ᏂᎦᎥ ᎮᏙᎲᎢ.
൫൭അവർ പോകുമ്പോൾ ഒരുവൻ യേശുവിനോട്: നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
58 ᏥᏌᏃ ᎯᎠ ᏄᏪᏎᎴᎢ, ᏧᎳ ᏚᏂᏔᎴᏐᎢ, ᏥᏍᏆᏃ ᎦᎳᏅᏛ Ꭰ-ᏂᏃᎯᎵᏙᎯ ᏚᎾᏁᏍᏓᏝᎰᎢ; ᏴᏫᏍᎩᏂ ᎤᏪᏥ ᎥᏝ ᎢᎸᎯᏢ ᎠᏍᎪᎵ ᎤᏠᏗᏱ ᏱᎩ.
൫൮യേശു അവനോട്: കുറുനരികൾക്ക് താമസിക്കുവാനായി കുഴിയും ആകാശത്തിലെ പക്ഷികൾക്ക് താമസിക്കുവാനായി കൂടും ഉണ്ട്; എന്നാൽ മനുഷ്യപുത്രനോ തലചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
59 ᎤᏩᏓᎴᏃ ᎯᎠ ᏄᏪᏎᎴᎢ, ᏍᎩᏍᏓᏩᏚᎦ. ᎠᏎᏃ ᎯᎠ ᏄᏪᏎᎢ, ᏣᎬᏫᏳᎯ, ᏍᏆᎵᏍᎪᎸᏓᏏ ᎢᎬᏱ ᎠᏇᏅᏍᏗᏱ ᏫᏥᏂᏐᏗᏱ ᎡᏙᏓ.
൫൯വേറൊരുവനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞപ്പോൾ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ അടക്കുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
60 ᏥᏌ ᎯᎠ ᏄᏪᏎᎴᎢ, ᏧᏂᏲᎱᏒᎯ ᏓᏂᏂᏏᏍᎨᏍᏗ ᏗᎬᏩᏂᏲᎱᎯᏎᎸᎯ; ᏂᎯᏍᎩᏂ ᎮᎾ ᏩᎵᏥᏙᎲᎦ ᏫᏃᎲᎵ ᎤᏁᎳᏅᎯ ᎤᎬᏫᏳᎯ ᎨᏒᎢ.
൬൦യേശു അവനോട്: മരിച്ചവർ തങ്ങളുടെ മരിച്ചവരെ അടക്കട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
61 ᏅᏩᏓᎴᏃ ᎾᏍᏉ ᎯᎠ ᏄᏪᏎᎢ, ᏣᎬᏫᏳᎯ, ᏓᎬᏍᏓᏩᏗᏙᎵ; ᎠᏎᏃ ᎢᎬᏱ ᎨᎾ ᏫᎦᏥᏲᎵᎦ ᏅᏛᏂᏂ ᏗᏇᏅᏒᎢ.
൬൧മറ്റൊരുവൻ: കർത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോട് യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
62 ᏥᏌᏃ ᎯᎠ ᏄᏪᏎᎴᎢ, ᎥᏝ ᎩᎶᎢ, ᏧᏏᏔᏛᎯ ᎦᏓᎷᎪᏗ ᏱᎠᎦᏔᎲᏃ, ᏰᎵ ᎤᏁᎳᏅᎯ ᎤᎬᏫᏳᎯ ᎨᏒ ᏫᎬᏩᏴᏍᏗ ᏱᎩ.
൬൨യേശു അവനോട്: കലപ്പയ്ക്ക്കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന് കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.

< ᎣᏍᏛ ᎧᏃᎮᏛ ᎷᎦ ᎤᏬᏪᎳᏅᎯ 9 >