< Падишаһлар 1 1 >

1 Давут падиша хелә яшинип қалған еди; уни йотқан-әдиял билән япсиму, у иссимайтти.
ദാവീദ്‌ രാജാവ് വൃദ്ധനും പ്രായം ചെന്നവനുമായപ്പോള്‍ അവർ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിർ മാറിയില്ല.
2 Хизмәткарлири униңға: — Ғоҗам падиша өзлири үчүн, алдилирида туридиған бир пак қиз тапқузайли; у падишадин хәвәр елип, силиниң қучағлирида ятсун; шуниң билән ғоҗам падиша иссийла — деди.
ആകയാൽ അവന്റെ ഭൃത്യന്മാർ അവനോട് “യജമാനനായ രാജാവിനുവേണ്ടി കന്യകയായ ഒരു യുവതിയെ ഞങ്ങൾ അന്വേഷിക്കട്ടെ; അവൾ രാജസന്നിധിയിൽ ശുശ്രൂഷിക്കയും, അങ്ങയുടെ കുളിർ മാറേണ്ടതിന് തിരുമാർവ്വിൽ കിടക്കയും ചെയ്യട്ടെ” എന്ന് പറഞ്ഞു.
3 Улар пүткүл Исраил зиминини кезип гөзәл бир қизни издәп жүрүп, ахири Шунамлиқ Абишагни тепип падишаниң алдиға елип кәлди.
അങ്ങനെ അവർ സൗന്ദര്യമുള്ള ഒരു യുവതിക്കുവേണ്ടി യിസ്രായേൽദേശത്തെല്ലായിടവും അന്വേഷിച്ചു; ശൂനേംകാരത്തി അബീശഗിനെ കണ്ട്, രാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
4 Қиз интайин гөзәл еди; у падишадин хәвәр елип униң хизмитидә болатти, амма падиша униңға йеқинчилиқ қилмайтти.
ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിനെ പരിചരിക്കുകയും ശുശ്രൂഷിക്കയും ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല.
5 Амма Һаггитниң оғли Адония мәртивисини көтәрмәкчи болуп: «Мән падиша болимән» деди. У өзигә җәң һарвулири билән атлиқларни вә алдида жүридиған әллик әскәрни тәйяр қилди
അനന്തരം ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് നിഗളിച്ച് “ഞാൻ രാജാവാകും” എന്ന് പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും, തനിക്ക് മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളെയും ഒരുക്കി
6 (униң атиси һеч қачан: «Немишкә бундақ қилисән?» дәп, униңға тәнбиһ-тәрбийә берипму бақмиған еди һәм у наһайити келишкән жигит болуп, аниси уни Абшаломдин кейин туққан еди).
“നീ ഇങ്ങനെ ചെയ്തത് എന്ത്?” എന്ന് അവന്റെ അപ്പൻ ഒരിക്കലും അവനെ ശാസിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അവൻ ജനിച്ചത് അബ്ശാലോമിനു ശേഷം ആയിരുന്നു.
7 У Зәруияниң оғли Йоаб вә каһин Абиятар билән мәслиһәт қилишип турди. Улар болса Адонияға әгишип униңға ярдәм берәтти.
അവൻ സെരൂയയുടെ മകൻ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചു; ഇവർ അദോനീയാവിനെ തുണക്കുകയും സഹായിക്കുകയും ചെയ്തു.
8 Лекин каһин Задок вә Йәһояданиң оғли Беная, Натан пәйғәмбәр, Шимәй, Рәй вә Давутниң өз палванлири Адонияға әгәшмиди.
എന്നാൽ പുരോഹിതനായ സാദോക്ക്, യെഹോയാദയുടെ മകൻ ബെനായാവ്, പ്രവാചകനായ നാഥാൻ, ശിമെയി, രേയി, ദാവീദിന്റെ വീരന്മാർ എന്നിവർ അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നില്ല.
9 Адония қой, кала вә бордиған топақларни Ән-Рогәлниң йенидики Зоһәләт дегән ташта сойдуруп, һәммә ака-укилирини, йәни падишаниң оғуллири билән падишаниң хизмитидә болған һәммә Йәһудаларни чақирди.
അദോനീയാവ് ഏൻ-രോഗേലിന് സമീപത്ത്, സോഹേലെത്ത് എന്ന കല്ലിനരികെ ആടുമാടുകളെയും തടിപ്പിച്ച മൃഗങ്ങളെയും അറുത്തു; രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും രാജഭൃത്യന്മാരായ എല്ലാ യെഹൂദാപുരുഷന്മാരെയും ക്ഷണിച്ചു.
10 Лекин Натан пәйғәмбәр, Беная, палванлар вә өз иниси Сулайманни у чақирмиди.
൧൦എങ്കിലും നാഥാൻപ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
11 Натан болса Сулайманниң аниси Бат-Шебаға: — «Аңлимидиңму? Һаггитниң оғли Адония падиша болди, лекин ғоҗимиз Давут униңдин хәвәрсиз.
൧൧അനന്തരം നാഥാൻ ശലോമോന്റെ അമ്മയായ ബത്ത്-ശേബയോട് പറഞ്ഞത്: ഹഗ്ഗീത്തിന്റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്ന് നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് ഈ വിവരം അറിഞ്ഞിട്ടുമില്ല.
12 Әнди мана, өз җениң вә оғлуң Сулайманниң җенини қутқузушқа мениң саңа бир мәслиһәт беришимкә иҗазәт бәргәйсән.
൧൨ആകയാൽ വരിക; നിന്റെയും നിന്റെ മകനായ ശലോമോന്റെയും ജീവൻ രക്ഷിക്കേണ്ടതിന് ഞാൻ നിനക്ക് ഒരു ആലോചന പറഞ്ഞുതരാം.
13 Давут падишаниң алдиға берип униңға: — Ғоҗам падиша өзлири қәсәм қилип өз кәминилиригә вәдә қилип: «Сениң оғлуң Сулайман мәндин кейин падиша болуп тәхтимдә олтириду» дегән әмәсмидилә? Шундақ туруқлуқ немишкә Адония падиша болиду? — дегин.
൧൩നീ ദാവീദ്‌ രാജാവിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയേണം “യജമാനനായ രാജാവേ, നിന്റെ മകനായ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ അടിയനോട് സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് രാജാവായി വാഴുന്നത് എന്ത്” എന്ന് അവനോട് ചോദിക്ക.
14 Мана, падиша билән сөзлишип турғиниңда, мәнму сениң кәйниңдин кирип сөзүңни испатлаймән, — деди.
൧൪നീ അവിടെ രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ, ഞാനും നിന്റെ പിന്നാലെ വന്ന് നിന്റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.
15 Бат-Шеба ичкири өйгә падишаниң қешиға кирди (падиша толиму қерип кәткән еди, Шунамлиқ Абишаг падишаниң хизмитидә болувататти).
൧൫അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തി അബീശഗ് രാജാവിന് ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
16 Бат-Шеба падишаға еңишип тазим қилди. Падишаһ: — Немә тәливиң бар? — дәп сориди.
൧൬ബത്ത്-ശേബ കുനിഞ്ഞ് രാജാവിനെ നമസ്കരിച്ചു “നിനക്ക് എന്ത് വേണം” എന്ന് രാജാവ് ചോദിച്ചു.
17 У униңға: — И ғоҗам, сили Пәрвәрдигар Худалири билән өз дедәклиригә: «Сениң оғлуң Сулайман мәндин кейин падиша болуп тәхтимдә олтириду» дәп қәсәм қилған едила.
൧൭അവൾ അവനോട് പറഞ്ഞത്: എന്റെ യജമാനനേ, നിന്റെ മകൻ ശലോമോൻ എനിക്ക് ശേഷം രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഈ ദാസിയോട് സത്യം ചെയ്തിട്ടുണ്ടല്ലോ.
18 Әнди мана, Адония падиша болди! Лекин и ғоҗам падиша, силиниң униңдин хәвәрлири йоқ.
൧൮ഇപ്പോൾ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്റെ യജമാനനായ രാജാവ് ഈ കാര്യം അറിയുന്നതുമില്ല.
19 У көп калиларни, бордақ топақлар билән қойларни сойдуруп, падишаниң һәммә оғуллирини, Абиятар каһинни вә қошунниң сәрдари Йоабни чақирди. Лекин қуллири Сулайманни у чақирмиди.
൧൯അവൻ അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ചു; രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതി യോവാബിനെയും ക്ഷണിച്ചു; എങ്കിലും നിന്റെ ദാസനായ ശലോമോനെ അവൻ ക്ഷണിച്ചില്ല.
20 Әнди, и ғоҗам падиша, пүткүл Исраилниң көзлири силигә тикилмәктә, улар ғоҗам падишаниң өзлиридин кейин тәхтлиридә кимниң олтиридиғанлиғи тоғрисида уларға хәвәр беришлирини күтишиватиду;
൨൦യജമാനനായ രാജാവേ, അങ്ങയുടെ ശേഷം സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.
21 бир қарарға кәлмисилә, ғоҗам падиша өз ата-бовилири билән биллә ухлашқа кәткәндин кейин, мән билән оғлум Сулайман гунакар санилип қалармизмекин, — деди.
൨൧അല്ലാത്തപക്ഷം, യജമാനനായ രാജാവ് തന്റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ ഈ ലോകം വിട്ടുപിരിയുംപോള്‍, ഞാനും എന്റെ മകൻ ശലോമോനും കുറ്റക്കാരായിരിക്കും.
22 Мана, у техи падиша билән сөзлишип турғинида Натан пәйғәмбәрму кирип кәлди.
൨൨അവൾ രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ നാഥാൻ പ്രവാചകൻ വന്നു
23 Улар падишаға: — Натан пәйғәмбәр кәлди, дәп хәвәр бәрди. У падишаниң алдиға кирипла, йүзини йәргә йеқип туруп падишаға тазим қилди.
൨൩‘നാഥാൻ പ്രവാചകൻ വന്നിരിക്കുന്നു’ എന്ന് അവർ രാജാവിനെ അറിയിച്ചു; അവൻ രാജസന്നിധിയിൽ ചെന്ന് രാജാവിനെ സാഷ്ടാംഗം നമസ്കരിച്ചു.
24 Натан: — И ғоҗам падиша, сили Адония мәндин кейин падиша болуп мениң тәхтимдә олтириду, дәп ейтқан едилиму?
൨൪നാഥാൻ പറഞ്ഞതെന്തെന്നാൽ: “യജമാനനായ രാജാവേ, അദോനീയാവ് രാജാവായി വാണ് എന്റെ സിംഹാസനത്തിൽ ഇരിക്കും” എന്ന് നീ കല്പിച്ചിട്ടുണ്ടോ?
25 Чүнки у бүгүн чүшүп, көп буқа, бордиған топақлар билән қойларни сойдуруп, падишаниң һәммә оғуллирини, қошунниң сәрдарлирини, Абиятар каһинни чақирди; вә мана, улар униң алдида йәп-ичип: «Яшисун падиша Адония!» — дәп товлашмақта.
൨൫അവൻ ഇന്ന് അനവധി കാളകളെയും തടിപ്പിച്ച മൃഗങ്ങളെയും ആടുകളെയും യാഗം കഴിച്ച്, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു; അവർ അവന്റെ മുമ്പാകെ ഭക്ഷിച്ച് പാനംചെയ്ത്: “അദോനീയാരാജാവേ, ജയജയ” എന്ന് ആർപ്പിടുന്നു.
26 Лекин қуллири болған мени, Задок каһинни, Йәһояданиң оғли Бенаяни вә қуллири болған Сулайманни у чақирмиди.
൨൬എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകൻ ബെനായാവെയും നിന്റെ ദാസൻ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
27 Ғоҗам падиша кимниң өзлиридин кейин ғоҗам падишаниң тәхтидә олтиридиғанлиғини өз қуллириға уқтурмай у ишни буйрудилиму? — деди.
൨൭യജമാനനായ രാജാവിന്റെ കാലശേഷം അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ അറിയിക്കാതിരിക്കയാൽ, ഈ കാര്യം യജമാനനായ രാജാവിന്റെ കല്പനയാലോ നടന്നിരിക്കുന്നത്?
28 Давут падиша: — Бат-Шебани алдимға қичқириңлар, деди. У падишаниң алдиға кирип, униң алдида турди.
൨൮“ബത്ത്-ശേബയെ വിളിപ്പിൻ” എന്ന് ദാവീദ്‌ രാജാവ് കല്പിച്ചു. അവൾ രാജസന്നിധിയിൽ ചെന്ന് രാജാവിന്റെ മുമ്പാകെ നിന്നു.
29 Падиша болса: — Җенимни һәммә қийинчилиқтин қутқузған Пәрвәрдигарниң һаяти билән қәсәм қилимәнки,
൨൯അപ്പോൾ രാജാവ് സത്യംചെയ്ത് പറഞ്ഞത്: “എന്റെ ജീവനെ സകലകഷ്ടത്തിൽ നിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,
30 мән әслидә Исраилниң Худаси Пәрвәрдигар билән саңа қәсәм қилип: «Сениң оғлуң Сулайман мәндин кейин падиша болуп орнумда мениң тәхтимдә олтириду» дәп ейтқинимдәк, бүгүнки күндә мән бу ишни чоқум вуҗудқа чиқиримән, — деди.
൩൦നിന്റെ മകനായ ശലോമോൻ എന്റെ കാലശേഷം വാണ് എനിക്ക് പകരം എന്റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാൻ നിന്നോട് യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെ തന്നേ ഞാൻ ഇന്ന് നിവർത്തിക്കും”.
31 Вә Бат-Шеба йүзини йәргә йеқип туруп падишаға тазим қилип: — Ғоҗам Давут падиша әбәдий яшисун! — деди.
൩൧അപ്പോൾ ബത്ത്-ശേബ സാഷ്ടാംഗം വീണ് രാജാവിനെ നമസ്കരിച്ച്: “എന്റെ യജമാനനായ ദാവീദ്‌ രാജാവ് ദീർഘായുസ്സായിരിക്കട്ടെ” എന്ന് പറഞ്ഞു.
32 Давут падиша: — Задок каһинни, Натан пәйғәмбәрни, Йәһояданиң оғли Бенаяни алдимға чақириңлар, деди. Улар падишаниң алдиға кәлди.
൩൨പിന്നെ ദാവീദ്: “സാദോക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും വിളിപ്പിൻ” എന്ന് കല്പിച്ചു. അവർ രാജസന്നിധിയിൽ ചെന്നുനിന്നു.
33 Падиша уларға: — Ғоҗаңларниң хизмәткарлирини өзүңларға қошуп, Сулайманни өз қечиримгә миндүрүп, Гиһонға елип бериңлар;
൩൩രാജാവ് അവരോട് കല്പിച്ചതെന്തെന്നാൽ: “നിങ്ങളുടെ യജമാനന്റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്റെ മകൻ ശാലോമോനെ എന്റെ കോവർകഴുതപ്പുറത്ത് കയറ്റി താഴെ ഗീഹോനിലേക്ക് കൊണ്ടുപോകുവിൻ.
34 у йәрдә Задок каһин билән Натан пәйғәмбәр уни Исраилниң үстигә падиша болушқа мәсиһ қилсун. Андин канай челип: — Сулайман падиша яшисун! дәп товлаңлар.
൩൪അവിടെവെച്ച് സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ യിസ്രായേലിന് രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: “ശലോമോൻരാജാവേ, ജയജയ” എന്ന് ഘോഷിച്ചുപറവിൻ.
35 Андин у тәхтимдә олтиришқа бу йәргә кәлгәндә, униңға әгишип меңиңлар; у мениң орнумда падиша болиду; чүнки мән уни Исраил билән Йәһуданиң үстигә падиша болушқа тайинлидим, — деди.
൩൫അതിന്‍റെശേഷം നിങ്ങൾ അവന്റെ പിന്നാലെ വരുവിൻ; അവൻ വന്ന് എന്റെ സിംഹാസനത്തിൽ ഇരുന്ന് എനിക്ക് പകരം വാഴേണം; യിസ്രായേലിനും യെഹൂദെക്കും രാജാവായിരിക്കേണ്ടതിന് ഞാൻ അവനെ നിയമിച്ചിരിക്കുന്നു”.
36 Йәһояданиң оғли Беная падишаға җавап берип: — Амин! Ғоҗам падишаниң Худаси Пәрвәрдигарму шундақ буйрусун!
൩൬അപ്പോൾ യെഹോയാദയുടെ മകൻ ബെനായാവ് രാജാവിനോട്: “ആമേൻ! യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും അങ്ങനെ തന്നേ കല്പിക്കുമാറാകട്ടെ.
37 Пәрвәрдигар ғоҗам падиша билән биллә болғандәк, Сулайман билән биллә болуп, униң тәхтини ғоҗам Давут падишаниңкидин техиму улуқ қилғай! — деди.
൩൭യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദ്‌ രാജാവിന്റെ സിംഹാസനത്തെക്കാളും അവന്റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ” എന്ന് ഉത്തരം പറഞ്ഞു.
38 Задок каһин, Натан пәйғәмбәр, Йәһояданиң оғли Беная вә Кәрәтийләр билән Пәләтийләр чүшүп, Сулайманни Давут падишаниң қечириға миндүрүп, Гиһонға елип барди.
൩൮അങ്ങനെ സാദോക്പുരോഹിതനും നാഥാൻപ്രവാചകനും യെഹോയാദയുടെ മകൻ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദ്‌രാജാവിന്റെ കോവർകഴുതപ്പുറത്ത് ശലോമോനെ കയറ്റി ഗീഹോനിലേക്ക് കൊണ്ടുപോയി,
39 Задок каһин ибадәт чедиридин май билән толған бир мүңгүзни елип, Сулайманни мәсиһ қилди. Андин улар канай чалди. Хәлиқниң һәммиси: — Сулайман падиша яшисун! — дәп товлашти.
൩൯സാദോക്പുരോഹിതൻ സമാഗമനകൂടാരത്തിൽ നിന്ന് തൈലക്കൊമ്പ് കൊണ്ടുചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവർ കാഹളം ഊതി, ജനമൊക്കെയും “ശലോമോൻരാജാവേ, ജയജയ” എന്ന് ഘോഷിച്ചുപറഞ്ഞു.
40 Хәлиқниң һәммиси униң кәйнидин әгишип, сүнай челип зор шатлиқ билән йәр йерилғидәк тәнтәнә қилишти.
൪൦പിന്നെ ജനമൊക്കയും അവന്റെ പിന്നാലെ ചെന്ന് കുഴലൂതി; അവർ അത്യന്തം സന്തോഷിച്ചു; ഭൂമി പിളരുന്നു എന്ന് തോന്നുമാറ് അവർ അത്യന്തം ഘോഷിച്ചു.
41 Әнди Адония вә униң билән җәм болған меһманлар ғизалинип чиққанда, шуни аңлиди. Йоаб канай авазини аңлиғанда: — Немишкә шәһәрдә шунчә қийқас-сүрән селиниду? — дәп сориди.
൪൧അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ അത് കേട്ടു. കാഹളനാദം കേട്ടപ്പോൾ യോവാബ്: “പട്ടണം ഇളക്കുന്ന ഈ ആരവം എന്ത്” എന്ന് ചോദിച്ചു.
42 У техи сөзини түгәтмәйла, мана Абиятар каһинниң оғли Йонатан кәлди. Адония униңға: — Киргин, қәйсәр адәмсән, чоқум бизгә хуш хәвәр елип кәлдиң, — деди.
൪൨അവൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നേ അബ്യാഥാർ പുരോഹിതന്റെ മകൻ യോനാഥാൻ വന്നെത്തി; അദോനീയാവ് അവനോട് “യോഗ്യനായ പുരുഷാ അകത്തുവരിക; നല്ല വർത്തമാനം കൊണ്ടുവന്നാലും” എന്ന് പറഞ്ഞു.
43 Йонатан Адонияға җавап берип: — Ундақ әмәс! Ғоҗимиз Давут падиша Сулайманни падиша қилди!
൪൩യോനാഥാൻ അദോനീയാവോട് ഉത്തരം പറഞ്ഞത്” നമ്മുടെ യജമാനനായ ദാവീദ്‌ രാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു.
44 Вә падиша өзи униңға Задок каһинни, Натан пәйғәмбәрни, Йәһояданиң оғли Бенаяни вә Кәрәтийләр билән Пәләтийләрни һәмраһ қилип әвитип, уни падишаниң қечириға миндүрди;
൪൪രാജാവ് സാദോക് പുരോഹിതനെയും നാഥാൻപ്രവാചകനെയും യെഹോയാദയുടെ മകൻ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവർ അവനെ രാജാവിന്റെ കോവർകഴുതപ്പുറത്ത് കയറ്റി.
45 андин Задок каһин билән Натан пәйғәмбәр уни падиша болушқа Гиһонда мәсиһ қилди. Улар у йәрдин чиқип шатлиқ қилип, пүткүл шәһәрни қийқас-сүрән билән ләрзигә салди. Сиз аңлаватқан сада дәл шудур.
൪൫സാദോക്പുരോഹിതനും നാഥാൻപ്രവാചകനും അവനെ ഗീഹോനിൽവെച്ച് രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു. അവർ പട്ടണം മുഴങ്ങുമാറ് സന്തോഷിച്ച് അവിടെനിന്ന് മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങൾ കേട്ട ഘോഷം.
46 Униң үстигә Сулайман һазир падишалиқ тәхтидә олтириватиду.
൪൬അത്രയുമല്ല, ശലോമോൻ രാജസിംഹാസനത്തിൽ ഇരിക്കുന്നു;
47 Йәнә келип падишаниң хизмәткарлири келип ғоҗимиз Давут падишаға: «Худалири Сулайманниң намини силиниңкидин әвзәл қилип, тәхтини силиниңкидин улуқ қилғай!» дәп бәхит тиләп мубарәкләшкә келишти. Падиша өзи ятқан орунда сәҗдә қилди
൪൭കൂടാതെ രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദ്‌ രാജാവിനെ അഭിവന്ദനം ചെയ്‌വാൻ ചെന്നു; “നിന്റെ ദൈവം ശലോമോന്റെ നാമത്തെ നിന്റെ നാമത്തെക്കാൾ ഉൽകൃഷ്ടവും അവന്റെ സിംഹാസനത്തെ നിന്റെ സിംഹാസനത്തെക്കാൾ ശ്രേഷ്ഠവും ആക്കട്ടെ” എന്ന് പറഞ്ഞു.
48 вә падиша: — «Бүгүн мениң тәхтимгә олтарғучи бирисини тайинлиған, өз көзлиримгә шуни көргүзгән Исраилниң Худаси Пәрвәрдигар мубарәкләнсун!» — деди — деди.
൪൮രാജാവ് തന്റെ കട്ടിലിന്മേൽ നമസ്കരിച്ച്: “ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ സന്തതി ഇരിക്കുന്നത് എന്റെ കണ്ണുകൊണ്ട് കാണ്മാൻ സംഗതി വരുത്തിയ യിസ്രായേലിന്റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ” എന്ന് പറഞ്ഞു.
49 Шуни аңлап Адонияниң барлиқ меһманлири һодуқуп, орнидин қопуп һәр бири өз йолиға кәтти.
൪൯ഉടനെ അദോനീയാവിന്റെ വിരുന്നുകാർ ഒക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തൻ താന്താന്റെ വഴിക്ക് പോയി.
50 Адония болса Сулаймандин қорқуп, орнидин қопуп, [ибадәт чедириға] берип қурбангаһниң мүңгүзлирини тутти.
൫൦അദോനീയാവും ശലോമോനെ ഭയപ്പെട്ട് ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
51 Сулайманға шундақ хәвәр берилип: — «Адония Сулайман падишадин қорқиду; чүнки мана, у қурбангаһниң мүңгүзлирини тутуп туруп: — «Сулайман падиша бүгүн маңа шуни қәсәм қилсунки, у өз қулини қилич билән өлтүрмәсликкә вәдә қилғай» деди», — дейилди.
൫൧“അദോനീയാവ് ശലോമോൻരാജാവിനെ ഭയപ്പെട്ടിരിക്കയാൽ ശലോമോൻ രാജാവ് അടിയനെ വാൾകൊണ്ട് കൊല്ലുകയില്ല എന്ന് ഇന്ന് എന്നോട് സത്യം ചെയ്യട്ടെ” എന്ന് പറഞ്ഞ് അവൻ യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്ന് ശലോമോൻ കേട്ടു.
52 Сулайман: — У дурус адәм болса бешидин бир тал чач йәргә чүшмәйду. Лекин униңда рәзиллик тепилса, өлиду, деди.
൫൨അവൻ യോഗ്യനായിരുന്നാൽ അവന്റെ തലയിലെ ഒരു രോമംപോലും നിലത്ത് വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവൻ മരിക്കേണം എന്ന് ശലോമോൻ കല്പിച്ചു.
53 Сулайман падиша адәм әвитип уни қурбангаһдин елип кәлди. У келип Сулайман падишаниң алдида еңишип тазим қилди. Сулайман униңға: — Өз өйүңгә кәткин, — деди.
൫൩അങ്ങനെ ശലോമോൻ രാജാവ് ആളയച്ച് അവനെ യാഗപീഠത്തിൽ നിന്ന് ഇറക്കി കൊണ്ടുവന്നു. അവൻ വന്ന് ശലോമോൻരാജാവിനെ നമസ്കരിച്ചു. ശലോമോൻ അവനോട്: നിന്റെ വീട്ടിൽ പൊയ്ക്കൊൾക എന്ന് കല്പിച്ചു.

< Падишаһлар 1 1 >