< ಮಾರ್ಕಃ 5 >

1 ಅಥ ತೂ ಸಿನ್ಧುಪಾರಂ ಗತ್ವಾ ಗಿದೇರೀಯಪ್ರದೇಶ ಉಪತಸ್ಥುಃ|
അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
2 ನೌಕಾತೋ ನಿರ್ಗತಮಾತ್ರಾದ್ ಅಪವಿತ್ರಭೂತಗ್ರಸ್ತ ಏಕಃ ಶ್ಮಶಾನಾದೇತ್ಯ ತಂ ಸಾಕ್ಷಾಚ್ ಚಕಾರ|
പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
3 ಸ ಶ್ಮಶಾನೇಽವಾತ್ಸೀತ್ ಕೋಪಿ ತಂ ಶೃಙ್ಖಲೇನ ಬದ್ವ್ವಾ ಸ್ಥಾಪಯಿತುಂ ನಾಶಕ್ನೋತ್|
അവന്റെ പാൎപ്പു കല്ലറകളിൽ ആയിരുന്നു; ആൎക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
4 ಜನೈರ್ವಾರಂ ನಿಗಡೈಃ ಶೃಙ್ಖಲೈಶ್ಚ ಸ ಬದ್ಧೋಪಿ ಶೃಙ್ಖಲಾನ್ಯಾಕೃಷ್ಯ ಮೋಚಿತವಾನ್ ನಿಗಡಾನಿ ಚ ಭಂಕ್ತ್ವಾ ಖಣ್ಡಂ ಖಣ್ಡಂ ಕೃತವಾನ್ ಕೋಪಿ ತಂ ವಶೀಕರ್ತ್ತುಂ ನ ಶಶಕ|
പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആൎക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
5 ದಿವಾನಿಶಂ ಸದಾ ಪರ್ವ್ವತಂ ಶ್ಮಶಾನಞ್ಚ ಭ್ರಮಿತ್ವಾ ಚೀತ್ಶಬ್ದಂ ಕೃತವಾನ್ ಗ್ರಾವಭಿಶ್ಚ ಸ್ವಯಂ ಸ್ವಂ ಕೃತವಾನ್|
അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
6 ಸ ಯೀಶುಂ ದೂರಾತ್ ಪಶ್ಯನ್ನೇವ ಧಾವನ್ ತಂ ಪ್ರಣನಾಮ ಉಚೈರುವಂಶ್ಚೋವಾಚ,
അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
7 ಹೇ ಸರ್ವ್ವೋಪರಿಸ್ಥೇಶ್ವರಪುತ್ರ ಯೀಶೋ ಭವತಾ ಸಹ ಮೇ ಕಃ ಸಮ್ಬನ್ಧಃ? ಅಹಂ ತ್ವಾಮೀಶ್ವರೇಣ ಶಾಪಯೇ ಮಾಂ ಮಾ ಯಾತಯ|
അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
8 ಯತೋ ಯೀಶುಸ್ತಂ ಕಥಿತವಾನ್ ರೇ ಅಪವಿತ್ರಭೂತ, ಅಸ್ಮಾನ್ನರಾದ್ ಬಹಿರ್ನಿರ್ಗಚ್ಛ|
അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
9 ಅಥ ಸ ತಂ ಪೃಷ್ಟವಾನ್ ಕಿನ್ತೇ ನಾಮ? ತೇನ ಪ್ರತ್ಯುಕ್ತಂ ವಯಮನೇಕೇ ಽಸ್ಮಸ್ತತೋಽಸ್ಮನ್ನಾಮ ಬಾಹಿನೀ|
നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
10 ತತೋಸ್ಮಾನ್ ದೇಶಾನ್ನ ಪ್ರೇಷಯೇತಿ ತೇ ತಂ ಪ್ರಾರ್ಥಯನ್ತ|
നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
11 ತದಾನೀಂ ಪರ್ವ್ವತಂ ನಿಕಷಾ ಬೃಹನ್ ವರಾಹವ್ರಜಶ್ಚರನ್ನಾಸೀತ್|
അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
12 ತಸ್ಮಾದ್ ಭೂತಾ ವಿನಯೇನ ಜಗದುಃ, ಅಮುಂ ವರಾಹವ್ರಜಮ್ ಆಶ್ರಯಿತುಮ್ ಅಸ್ಮಾನ್ ಪ್ರಹಿಣು|
ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.
13 ಯೀಶುನಾನುಜ್ಞಾತಾಸ್ತೇಽಪವಿತ್ರಭೂತಾ ಬಹಿರ್ನಿರ್ಯಾಯ ವರಾಹವ್ರಜಂ ಪ್ರಾವಿಶನ್ ತತಃ ಸರ್ವ್ವೇ ವರಾಹಾ ವಸ್ತುತಸ್ತು ಪ್ರಾಯೋದ್ವಿಸಹಸ್ರಸಂಙ್ಖ್ಯಕಾಃ ಕಟಕೇನ ಮಹಾಜವಾದ್ ಧಾವನ್ತಃ ಸಿನ್ಧೌ ಪ್ರಾಣಾನ್ ಜಹುಃ|
അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
14 ತಸ್ಮಾದ್ ವರಾಹಪಾಲಕಾಃ ಪಲಾಯಮಾನಾಃ ಪುರೇ ಗ್ರಾಮೇ ಚ ತದ್ವಾರ್ತ್ತಂ ಕಥಯಾಞ್ಚಕ್ರುಃ| ತದಾ ಲೋಕಾ ಘಟಿತಂ ತತ್ಕಾರ್ಯ್ಯಂ ದ್ರಷ್ಟುಂ ಬಹಿರ್ಜಗ್ಮುಃ
പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു
15 ಯೀಶೋಃ ಸನ್ನಿಧಿಂ ಗತ್ವಾ ತಂ ಭೂತಗ್ರಸ್ತಮ್ ಅರ್ಥಾದ್ ಬಾಹಿನೀಭೂತಗ್ರಸ್ತಂ ನರಂ ಸವಸ್ತ್ರಂ ಸಚೇತನಂ ಸಮುಪವಿಷ್ಟಞ್ಚ ದೃಷ್ಟ್ವಾ ಬಿಭ್ಯುಃ|
യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
16 ತತೋ ದೃಷ್ಟತತ್ಕಾರ್ಯ್ಯಲೋಕಾಸ್ತಸ್ಯ ಭೂತಗ್ರಸ್ತನರಸ್ಯ ವರಾಹವ್ರಜಸ್ಯಾಪಿ ತಾಂ ಧಟನಾಂ ವರ್ಣಯಾಮಾಸುಃ|
കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാൎയ്യവും അവരോടു അറിയിച്ചു.
17 ತತಸ್ತೇ ಸ್ವಸೀಮಾತೋ ಬಹಿರ್ಗನ್ತುಂ ಯೀಶುಂ ವಿನೇತುಮಾರೇಭಿರೇ|
അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.
18 ಅಥ ತಸ್ಯ ನೌಕಾರೋಹಣಕಾಲೇ ಸ ಭೂತಮುಕ್ತೋ ನಾ ಯೀಶುನಾ ಸಹ ಸ್ಥಾತುಂ ಪ್ರಾರ್ಥಯತೇ;
അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
19 ಕಿನ್ತು ಸ ತಮನನುಮತ್ಯ ಕಥಿತವಾನ್ ತ್ವಂ ನಿಜಾತ್ಮೀಯಾನಾಂ ಸಮೀಪಂ ಗೃಹಞ್ಚ ಗಚ್ಛ ಪ್ರಭುಸ್ತ್ವಯಿ ಕೃಪಾಂ ಕೃತ್ವಾ ಯಾನಿ ಕರ್ಮ್ಮಾಣಿ ಕೃತವಾನ್ ತಾನಿ ತಾನ್ ಜ್ಞಾಪಯ|
യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കൎത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.
20 ಅತಃ ಸ ಪ್ರಸ್ಥಾಯ ಯೀಶುನಾ ಕೃತಂ ತತ್ಸರ್ವ್ವಾಶ್ಚರ್ಯ್ಯಂ ಕರ್ಮ್ಮ ದಿಕಾಪಲಿದೇಶೇ ಪ್ರಚಾರಯಿತುಂ ಪ್ರಾರಬ್ಧವಾನ್ ತತಃ ಸರ್ವ್ವೇ ಲೋಕಾ ಆಶ್ಚರ್ಯ್ಯಂ ಮೇನಿರೇ|
അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചൎയ്യപ്പെടുകയും ചെയ്തു.
21 ಅನನ್ತರಂ ಯೀಶೌ ನಾವಾ ಪುನರನ್ಯಪಾರ ಉತ್ತೀರ್ಣೇ ಸಿನ್ಧುತಟೇ ಚ ತಿಷ್ಠತಿ ಸತಿ ತತ್ಸಮೀಪೇ ಬಹುಲೋಕಾನಾಂ ಸಮಾಗಮೋಽಭೂತ್|
യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
22 ಅಪರಂ ಯಾಯೀರ್ ನಾಮ್ನಾ ಕಶ್ಚಿದ್ ಭಜನಗೃಹಸ್ಯಾಧಿಪ ಆಗತ್ಯ ತಂ ದೃಷ್ಟ್ವೈವ ಚರಣಯೋಃ ಪತಿತ್ವಾ ಬಹು ನಿವೇದ್ಯ ಕಥಿತವಾನ್;
പള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാല്ക്കൽ വീണു:
23 ಮಮ ಕನ್ಯಾ ಮೃತಪ್ರಾಯಾಭೂದ್ ಅತೋ ಭವಾನೇತ್ಯ ತದಾರೋಗ್ಯಾಯ ತಸ್ಯಾ ಗಾತ್ರೇ ಹಸ್ತಮ್ ಅರ್ಪಯತು ತೇನೈವ ಸಾ ಜೀವಿಷ್ಯತಿ|
എന്റെ കുഞ്ഞുമകൾ അത്യാസന്നത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
24 ತದಾ ಯೀಶುಸ್ತೇನ ಸಹ ಚಲಿತಃ ಕಿನ್ತು ತತ್ಪಶ್ಚಾದ್ ಬಹುಲೋಕಾಶ್ಚಲಿತ್ವಾ ತಾದ್ಗಾತ್ರೇ ಪತಿತಾಃ|
അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
25 ಅಥ ದ್ವಾದಶವರ್ಷಾಣಿ ಪ್ರದರರೋಗೇಣ
പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
26 ಶೀರ್ಣಾ ಚಿಕಿತ್ಸಕಾನಾಂ ನಾನಾಚಿಕಿತ್ಸಾಭಿಶ್ಚ ದುಃಖಂ ಭುಕ್ತವತೀ ಚ ಸರ್ವ್ವಸ್ವಂ ವ್ಯಯಿತ್ವಾಪಿ ನಾರೋಗ್ಯಂ ಪ್ರಾಪ್ತಾ ಚ ಪುನರಪಿ ಪೀಡಿತಾಸೀಚ್ಚ
പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീൎന്നിരുന്ന
27 ಯಾ ಸ್ತ್ರೀ ಸಾ ಯೀಶೋ ರ್ವಾರ್ತ್ತಾಂ ಪ್ರಾಪ್ಯ ಮನಸಾಕಥಯತ್ ಯದ್ಯಹಂ ತಸ್ಯ ವಸ್ತ್ರಮಾತ್ರ ಸ್ಪ್ರಷ್ಟುಂ ಲಭೇಯಂ ತದಾ ರೋಗಹೀನಾ ಭವಿಷ್ಯಾಮಿ|
ഒരു സ്ത്രീ യേശുവിന്റെ വൎത്തമാനം കേട്ടു:
28 ಅತೋಹೇತೋಃ ಸಾ ಲೋಕಾರಣ್ಯಮಧ್ಯೇ ತತ್ಪಶ್ಚಾದಾಗತ್ಯ ತಸ್ಯ ವಸ್ತ್ರಂ ಪಸ್ಪರ್ಶ|
അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
29 ತೇನೈವ ತತ್ಕ್ಷಣಂ ತಸ್ಯಾ ರಕ್ತಸ್ರೋತಃ ಶುಷ್ಕಂ ಸ್ವಯಂ ತಸ್ಮಾದ್ ರೋಗಾನ್ಮುಕ್ತಾ ಇತ್ಯಪಿ ದೇಹೇಽನುಭೂತಾ|
ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
30 ಅಥ ಸ್ವಸ್ಮಾತ್ ಶಕ್ತಿ ರ್ನಿರ್ಗತಾ ಯೀಶುರೇತನ್ಮನಸಾ ಜ್ಞಾತ್ವಾ ಲೋಕನಿವಹಂ ಪ್ರತಿ ಮುಖಂ ವ್ಯಾವೃತ್ಯ ಪೃಷ್ಟವಾನ್ ಕೇನ ಮದ್ವಸ್ತ್ರಂ ಸ್ಪೃಷ್ಟಂ?
ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടതു ആർ എന്നു ചോദിച്ചു.
31 ತತಸ್ತಸ್ಯ ಶಿಷ್ಯಾ ಊಚುಃ ಭವತೋ ವಪುಷಿ ಲೋಕಾಃ ಸಂಘರ್ಷನ್ತಿ ತದ್ ದೃಷ್ಟ್ವಾ ಕೇನ ಮದ್ವಸ್ತ್ರಂ ಸ್ಪೃಷ್ಟಮಿತಿ ಕುತಃ ಕಥಯತಿ?
ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
32 ಕಿನ್ತು ಕೇನ ತತ್ ಕರ್ಮ್ಮ ಕೃತಂ ತದ್ ದ್ರಷ್ಟುಂ ಯೀಶುಶ್ಚತುರ್ದಿಶೋ ದೃಷ್ಟವಾನ್|
അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
33 ತತಃ ಸಾ ಸ್ತ್ರೀ ಭೀತಾ ಕಮ್ಪಿತಾ ಚ ಸತೀ ಸ್ವಸ್ಯಾ ರುಕ್ಪ್ರತಿಕ್ರಿಯಾ ಜಾತೇತಿ ಜ್ಞಾತ್ವಾಗತ್ಯ ತತ್ಸಮ್ಮುಖೇ ಪತಿತ್ವಾ ಸರ್ವ್ವವೃತ್ತಾನ್ತಂ ಸತ್ಯಂ ತಸ್ಮೈ ಕಥಯಾಮಾಸ|
സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
34 ತದಾನೀಂ ಯೀಶುಸ್ತಾಂ ಗದಿತವಾನ್, ಹೇ ಕನ್ಯೇ ತವ ಪ್ರತೀತಿಸ್ತ್ವಾಮ್ ಅರೋಗಾಮಕರೋತ್ ತ್ವಂ ಕ್ಷೇಮೇಣ ವ್ರಜ ಸ್ವರೋಗಾನ್ಮುಕ್ತಾ ಚ ತಿಷ್ಠ|
അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
35 ಇತಿವಾಕ್ಯವದನಕಾಲೇ ಭಜನಗೃಹಾಧಿಪಸ್ಯ ನಿವೇಶನಾಲ್ ಲೋಕಾ ಏತ್ಯಾಧಿಪಂ ಬಭಾಷಿರೇ ತವ ಕನ್ಯಾ ಮೃತಾ ತಸ್ಮಾದ್ ಗುರುಂ ಪುನಃ ಕುತಃ ಕ್ಲಿಶ್ನಾಸಿ?
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
36 ಕಿನ್ತು ಯೀಶುಸ್ತದ್ ವಾಕ್ಯಂ ಶ್ರುತ್ವೈವ ಭಜನಗೃಹಾಧಿಪಂ ಗದಿತವಾನ್ ಮಾ ಭೈಷೀಃ ಕೇವಲಂ ವಿಶ್ವಾಸಿಹಿ|
യേശു ആ വാക്കു കാൎയ്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
37 ಅಥ ಪಿತರೋ ಯಾಕೂಬ್ ತದ್ಭ್ರಾತಾ ಯೋಹನ್ ಚ ಏತಾನ್ ವಿನಾ ಕಮಪಿ ಸ್ವಪಶ್ಚಾದ್ ಯಾತುಂ ನಾನ್ವಮನ್ಯತ|
പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
38 ತಸ್ಯ ಭಜನಗೃಹಾಧಿಪಸ್ಯ ನಿವೇಶನಸಮೀಪಮ್ ಆಗತ್ಯ ಕಲಹಂ ಬಹುರೋದನಂ ವಿಲಾಪಞ್ಚ ಕುರ್ವ್ವತೋ ಲೋಕಾನ್ ದದರ್ಶ|
പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
39 ತಸ್ಮಾನ್ ನಿವೇಶನಂ ಪ್ರವಿಶ್ಯ ಪ್ರೋಕ್ತವಾನ್ ಯೂಯಂ ಕುತ ಇತ್ಥಂ ಕಲಹಂ ರೋದನಞ್ಚ ಕುರುಥ? ಕನ್ಯಾ ನ ಮೃತಾ ನಿದ್ರಾತಿ|
അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
40 ತಸ್ಮಾತ್ತೇ ತಮುಪಜಹಸುಃ ಕಿನ್ತು ಯೀಶುಃ ಸರ್ವ್ವಾನ ಬಹಿಷ್ಕೃತ್ಯ ಕನ್ಯಾಯಾಃ ಪಿತರೌ ಸ್ವಸಙ್ಗಿನಶ್ಚ ಗೃಹೀತ್ವಾ ಯತ್ರ ಕನ್ಯಾಸೀತ್ ತತ್ ಸ್ಥಾನಂ ಪ್ರವಿಷ್ಟವಾನ್|
അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
41 ಅಥ ಸ ತಸ್ಯಾಃ ಕನ್ಯಾಯಾ ಹಸ್ತೌ ಧೃತ್ವಾ ತಾಂ ಬಭಾಷೇ ಟಾಲೀಥಾ ಕೂಮೀ, ಅರ್ಥತೋ ಹೇ ಕನ್ಯೇ ತ್ವಮುತ್ತಿಷ್ಠ ಇತ್ಯಾಜ್ಞಾಪಯಾಮಿ|
ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
42 ತುನೈವ ತತ್ಕ್ಷಣಂ ಸಾ ದ್ವಾದಶವರ್ಷವಯಸ್ಕಾ ಕನ್ಯಾ ಪೋತ್ಥಾಯ ಚಲಿತುಮಾರೇಭೇ, ಇತಃ ಸರ್ವ್ವೇ ಮಹಾವಿಸ್ಮಯಂ ಗತಾಃ|
ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
43 ತತ ಏತಸ್ಯೈ ಕಿಞ್ಚಿತ್ ಖಾದ್ಯಂ ದತ್ತೇತಿ ಕಥಯಿತ್ವಾ ಏತತ್ಕರ್ಮ್ಮ ಕಮಪಿ ನ ಜ್ಞಾಪಯತೇತಿ ದೃಢಮಾದಿಷ್ಟವಾನ್|
ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.

< ಮಾರ್ಕಃ 5 >