< مزامیر 16 >
مکتوم داود ای خدا مرا محافظت فرما، زیرا برتوتوکل میدارم. | ۱ 1 |
ദാവീദിന്റെ ഒരു സ്വർണഗീതം. എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ, അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്.
خداوند را گفتم: «توخداوند من هستی. نیکویی من نیست غیر از تو.» | ۲ 2 |
ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്; അവിടന്നൊഴികെ എനിക്കൊരു നന്മയുമില്ല” എന്നു പറഞ്ഞു.
و اما مقدسانی که در زمیناند و فاضلان، تمامی خوشی من در ایشان است. | ۳ 3 |
ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച്, “അവർ ആദരണീയരാണ് അവരിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു” എന്നു പറഞ്ഞു.
دردهای آنانی که عقب (خدای ) دیگر میشتابند، بسیار خواهدشد. هدایای خونیایشان را نخواهم ریخت، بلکه نام ایشان را به زبانم نخواهم آورد. | ۴ 4 |
അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും. ഞാൻ അവർക്കു രക്തബലിതർപ്പണം നടത്തുകയോ അവരുടെ നാമങ്ങൾ എന്റെ അധരങ്ങളിൽ ഉച്ചരിക്കുകയോ ചെയ്യുകയില്ല.
خداوند نصیب قسمت و کاسه من است. توقرعه مرا نگاه میداری. | ۵ 5 |
യഹോവേ, അങ്ങുമാത്രമാണ് എന്റെ ഓഹരി, എന്റെ പാനപാത്രം; അവിടന്ന് എന്റെ ഭാഗധേയം സുരക്ഷിതമാക്കിയിരിക്കുന്നു.
خطه های من بهجایهای خوش افتاد. میراث بهی به من رسیده است. | ۶ 6 |
അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, മനോഹരമായ ഒരു ഓഹരി എനിക്കു ലഭിച്ചിരിക്കുന്നു.
خداوند را که مرا نصیحت نمود، متبارک میخوانم. شبانگاه نیز قلبم مرا تنبیه میکند. | ۷ 7 |
എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രിയിലും എന്റെ ഹൃദയം എന്നെ പ്രബോധിപ്പിക്കുന്നു.
خداوند را همیشه پیش روی خود میدارم. چونکه بهدست راست من است، جنبش نخواهم خورد. | ۸ 8 |
ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
از اینرو دلم شادی میکند و جلالم به وجد میآید؛ جسدم نیز در اطمینان ساکن خواهدشد. | ۹ 9 |
അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും,
زیرا جانم را در عالم اموات ترک نخواهی کرد، و قدوس خود را نخواهی گذاشت که فسادرا بیند. (Sheol ) | ۱۰ 10 |
എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല, അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല. (Sheol )
طریق حیات را به من خواهی آموخت. به حضور تو کمال خوشی است و بهدست راست تو لذتها تا ابدالاباد! | ۱۱ 11 |
ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും, അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.