< സങ്കീർത്തനങ്ങൾ 120 >

1 ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; കർത്താവ് എനിക്ക് ഉത്തരം അരുളുകയും ചെയ്തു.
Canticum graduum. Ad Dominum cum tribularer clamavi: et exaudivit me.
2 യഹോവേ, വ്യാജമുള്ള അധരങ്ങളിൽനിന്നും വഞ്ചനയുള്ള നാവിൽനിന്നും എന്റെ പ്രാണനെ രക്ഷിക്കണമേ.
Domine libera animam meam a labiis iniquis, et a lingua dolosa.
3 വഞ്ചനയുള്ള നാവേ, നിനക്ക് എന്ത് ലഭിക്കും? നിന്നോട് ഇനി എന്ത് ചെയ്യും?
Quid detur tibi, aut quid apponatur tibi ad linguam dolosam?
4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ.
Sagittæ potentis acutæ, cum carbonibus desolatoriis.
5 ഞാൻ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാർ കൂടാരങ്ങളിൽ പാർക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!
Heu mihi, quia incolatus meus prolongatus est: habitavi cum habitantibus Cedar:
6 സമാധാനദ്വേഷിയോടുകൂടി വസിക്കുന്നത് എനിക്ക് മതിയായി.
multum incola fuit anima mea.
7 ഞാൻ സമാധാനപ്രിയനാകുന്നു; എന്നാൽ ഞാൻ സംസാരിക്കുമ്പോൾ അവർ കലശൽ തുടങ്ങുന്നു.
Cum his, qui oderunt pacem, eram pacificus: cum loquebar illis, impugnabant me gratis.

< സങ്കീർത്തനങ്ങൾ 120 >