< ലൂക്കോസ് 1 >

1 ബഹുമാന്യനായ തെയോഫിലോസേ, നമ്മുടെ ഇടയിൽ നിറവേറിയ കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം എഴുതാൻ പലരും ശ്രമിച്ചു വരുന്നു.
prathamatō yē sākṣiṇō vākyapracārakāścāsan tē'smākaṁ madhyē yadyat sapramāṇaṁ vākyamarpayanti sma
2 ആദിമുതലുള്ള ദൃക് സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകരുമായവർ ഇതു നമ്മെ അറിയിച്ചിരിക്കുന്നു.
tadanusāratō'nyēpi bahavastadvr̥ttāntaṁ racayituṁ pravr̥ttāḥ|
3 അതുകൊണ്ട് നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ യാഥാർത്ഥ്യം നീ അറിയേണ്ടതിന്,
ataēva hē mahāmahimathiyaphil tvaṁ yā yāḥ kathā aśikṣyathāstāsāṁ dr̥ḍhapramāṇāni yathā prāpnōṣi
4 അത് ക്രമമായി എഴുതുന്നത് നല്ലതാണെന്ന് ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.
tadarthaṁ prathamamārabhya tāni sarvvāṇi jñātvāhamapi anukramāt sarvvavr̥ttāntān tubhyaṁ lēkhituṁ matimakārṣam|
5 യെഹൂദ്യരാജാവായ ഹെരോദാവിന്റെ ഭരണകാലത്ത് അബീയാവിന്റെ പൗരോഹിത്യ ഗണത്തിൽ ഉൾപ്പെട്ടിരുന്ന സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതൻ ഉണ്ടായിരുന്നു; അവന്റെ ഭാര്യ അഹരോന്റെ പുത്രിമാരിൽ ഒരുവൾ ആയിരുന്നു; അവൾക്ക് എലിസബെത്ത് എന്നു പേർ.
yihūdādēśīyahērōdnāmakē rājatvaṁ kurvvati abīyayājakasya paryyāyādhikārī sikhariyanāmaka ēkō yājakō hārōṇavaṁśōdbhavā ilīśēvākhyā
6 ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും കർത്താവിന്റെ സകല കല്പനകളും ന്യായങ്ങളും അനുസരിക്കുന്നവരും ആയിരുന്നു.
tasya jāyā dvāvimau nirdōṣau prabhōḥ sarvvājñā vyavasthāśca saṁmanya īśvaradr̥ṣṭau dhārmmikāvāstām|
7 എലിസബെത്ത് വന്ധ്യയായിരുന്നതു കൊണ്ട് അവർക്ക് മക്കൾ ഇല്ലായിരുന്നു; ഇരുവരും വൃദ്ധരും ആയിരുന്നു.
tayōḥ santāna ēkōpi nāsīt, yata ilīśēvā bandhyā tau dvāvēva vr̥ddhāvabhavatām|
8 സെഖര്യാവ് തന്റെ ഗണത്തിന്റെ ക്രമം അനുസരിച്ച് ദൈവസന്നിധിയിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോൾ:
yadā svaparyyānukramēṇa sikhariya īśvāsya samakṣaṁ yājakīyaṁ karmma karōti
9 പൗരോഹിത്യമര്യാദപ്രകാരം കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂപം കാട്ടുവാൻ അവനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
tadā yajñasya dinaparipāyyā paramēśvarasya mandirē pravēśakālē dhūpajvālanaṁ karmma tasya karaṇīyamāsīt|
10 ൧൦ അവൻ ധൂപം കാട്ടുന്ന സമയത്ത് ജനസമൂഹം ഒക്കെയും പുറത്തു പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
taddhūpajvālanakālē lōkanivahē prārthanāṁ kartuṁ bahistiṣṭhati
11 ൧൧ അപ്പോൾ കർത്താവിന്റെ ദൂതൻ ധൂപപീഠത്തിന്റെ വലത്തുഭാഗത്ത് നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി.
sati sikhariyō yasyāṁ vēdyāṁ dhūpaṁ jvālayati taddakṣiṇapārśvē paramēśvarasya dūta ēka upasthitō darśanaṁ dadau|
12 ൧൨ സെഖര്യാവ് അവനെ കണ്ട് പരിഭ്രമിച്ചു.
taṁ dr̥ṣṭvā sikhariya udvivijē śaśaṅkē ca|
13 ൧൩ ദൂതൻ അവനോട് പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു: നിന്റെ ഭാര്യ എലിസബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവന് യോഹന്നാൻ എന്നു പേർ ഇടേണം.
tadā sa dūtastaṁ babhāṣē hē sikhariya mā bhaistava prārthanā grāhyā jātā tava bhāryyā ilīśēvā putraṁ prasōṣyatē tasya nāma yōhan iti kariṣyasi|
14 ൧൪ നിനക്ക് സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്റെ ജനനം പലർക്കും സന്തോഷം ഉളവാക്കും.
kiñca tvaṁ sānandaḥ saharṣaśca bhaviṣyasi tasya janmani bahava ānandiṣyanti ca|
15 ൧൫ അവൻ കർത്താവിന് വേണ്ടി വലിയ കാര്യങ്ങൾ ചെയ്യും; വീഞ്ഞും മദ്യവും കുടിക്കുകയില്ല; അമ്മയുടെ ഗർഭത്തിൽവച്ച് തന്നേ പരിശുദ്ധാത്മാവുകൊണ്ടു നിറയും.
yatō hētōḥ sa paramēśvarasya gōcarē mahān bhaviṣyati tathā drākṣārasaṁ surāṁ vā kimapi na pāsyati, aparaṁ janmārabhya pavitrēṇātmanā paripūrṇaḥ
16 ൧൬ അവൻ യിസ്രായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
san isrāyēlvaṁśīyān anēkān prabhōḥ paramēśvarasya mārgamānēṣyati|
17 ൧൭ അവൻ കർത്താവിന് മുമ്പായി ഏലിയാവിന്റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും; അവൻ മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം പുന: സ്ഥാപിക്കും; അവൻ അനുസരിക്കാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്ക് തിരിച്ചു കൊണ്ടുവരും; അങ്ങനെ ഒരുക്കമുള്ള ഒരു ജനത്തെ കർത്താവിനുവേണ്ടി തയ്യാറാക്കും.
santānān prati pitr̥ṇāṁ manāṁsi dharmmajñānaṁ pratyanājñāgrāhiṇaśca parāvarttayituṁ, prabhōḥ paramēśvarasya sēvārtham ēkāṁ sajjitajātiṁ vidhātuñca sa ēliyarūpātmaśaktiprāptastasyāgrē gamiṣyati|
18 ൧൮ സെഖര്യാവ് ദൂതനോട്; ഇവ സംഭവിക്കും എന്നു ഞാൻ എങ്ങനെ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയസ്സുചെന്നവളുമല്ലോ എന്നു പറഞ്ഞു.
tadā sikhariyō dūtamavādīt kathamētad vētsyāmi? yatōhaṁ vr̥ddhō mama bhāryyā ca vr̥ddhā|
19 ൧൯ ദൂതൻ അവനോട്: ഞാൻ ദൈവസന്നിധിയിൽ നില്ക്കുന്ന ഗബ്രിയേൽ ആകുന്നു; നിന്നോട് സംസാരിപ്പാനും ഈ സദ്വർത്തമാനം നിന്നോട് അറിയിക്കുവാനും എന്നെ അയച്ചിരിക്കുന്നു.
tatō dūtaḥ pratyuvāca paśyēśvarasya sākṣādvarttī jibrāyēlnāmā dūtōhaṁ tvayā saha kathāṁ gadituṁ tubhyamimāṁ śubhavārttāṁ dātuñca prēṣitaḥ|
20 ൨൦ തക്കസമയത്ത് സംഭവിപ്പാനുള്ള എന്റെ ഈ വാക്ക് വിശ്വസിക്കാഞ്ഞതുകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൗനമായിരിക്കും എന്നു ഉത്തരം പറഞ്ഞു.
kintu madīyaṁ vākyaṁ kālē phaliṣyati tat tvayā na pratītam ataḥ kāraṇād yāvadēva tāni na sētsyanti tāvat tvaṁ vaktuṁmaśaktō mūkō bhava|
21 ൨൧ ജനം സെഖര്യാവിനായി കാത്തിരുന്നു, അവൻ മന്ദിരത്തിൽ നിന്നു പുറത്തുവരാൻ താമസിച്ചതിനാൽ ആശ്ചര്യപ്പെട്ടു.
tadānīṁ yē yē lōkāḥ sikhariyamapaikṣanta tē madhyēmandiraṁ tasya bahuvilambād āścaryyaṁ mēnirē|
22 ൨൨ അവൻ പുറത്തു വന്നപ്പോൾ അവരോട് സംസാരിപ്പാൻ കഴിഞ്ഞില്ല; അതിനാൽ അവൻ മന്ദിരത്തിൽ ഒരു ദർശനം കണ്ട് എന്നു അവർ അറിഞ്ഞ്; അവൻ അവരോട് ആം‌ഗ്യഭാഷയിൽ സംസാരിച്ചു ഊമനായി പാർത്തു.
sa bahirāgatō yadā kimapi vākyaṁ vaktumaśaktaḥ saṅkētaṁ kr̥tvā niḥśabdastasyau tadā madhyēmandiraṁ kasyacid darśanaṁ tēna prāptam iti sarvvē bubudhirē|
23 ൨൩ അവന്റെ ശുശ്രൂഷാകാലം പൂർത്തിയായപ്പോൾ അവൻ വീട്ടിലേക്ക് മടങ്ങിപ്പോയി.
anantaraṁ tasya sēvanaparyyāyē sampūrṇē sati sa nijagēhaṁ jagāma|
24 ൨൪ ആ നാളുകൾ കഴിഞ്ഞിട്ട് അവന്റെ ഭാര്യ എലിസബെത്ത് ഗർഭംധരിച്ചു:
katipayadinēṣu gatēṣu tasya bhāryyā ilīśēvā garbbhavatī babhūva
25 ൨൫ മനുഷ്യരുടെ ഇടയിൽ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാൻ കർത്താവിന് എന്നോട് ദയ തോന്നിയ നാളിൽ ഇങ്ങനെ എനിക്ക് ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞു അഞ്ച് മാസം ഒളിച്ചു പാർത്തു.
paścāt sā pañcamāsān saṁgōpyākathayat lōkānāṁ samakṣaṁ mamāpamānaṁ khaṇḍayituṁ paramēśvarō mayi dr̥ṣṭiṁ pātayitvā karmmēdr̥śaṁ kr̥tavān|
26 ൨൬ എലിസബെത്ത് ഗർഭിണിയായി ആറ് മാസം കഴിഞ്ഞപ്പോൾ ദൈവം ഗബ്രിയേൽദൂതനെ ഗലീലയിലെ നസറെത്ത് എന്ന പട്ടണത്തിലേക്ക് അയച്ചു.
aparañca tasyā garbbhasya ṣaṣṭhē māsē jātē gālīlpradēśīyanāsaratpurē
27 ൨൭ അവിടെ ദാവീദിന്റെ പിന്തുടർച്ചക്കാരനായ യോസഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കൽ അയച്ചു; ആ കന്യകയുടെ പേർ മറിയ എന്ന് ആയിരുന്നു.
dāyūdō vaṁśīyāya yūṣaphnāmnē puruṣāya yā mariyamnāmakumārī vāgdattāsīt tasyāḥ samīpaṁ jibrāyēl dūta īśvarēṇa prahitaḥ|
28 ൨൮ ദൂതൻ അവളുടെ അടുക്കൽ അകത്ത് ചെന്ന്: കൃപ ലഭിച്ചവളേ, നിനക്ക് വന്ദനം; കർത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.
sa gatvā jagāda hē īśvarānugr̥hītakanyē tava śubhaṁ bhūyāt prabhuḥ paramēśvarastava sahāyōsti nārīṇāṁ madhyē tvamēva dhanyā|
29 ൨൯ അവൾ ആ വാക്ക് കേട്ട് ഭയപരവശയായി. ഇതു എന്തിനാണ് തന്നോട് പറയുന്നത് എന്നു വിചാരിച്ചു.
tadānīṁ sā taṁ dr̥ṣṭvā tasya vākyata udvijya kīdr̥śaṁ bhāṣaṇamidam iti manasā cintayāmāsa|
30 ൩൦ ദൂതൻ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്റെ കൃപ ലഭിച്ചു.
tatō dūtō'vadat hē mariyam bhayaṁ mākārṣīḥ, tvayi paramēśvarasyānugrahōsti|
31 ൩൧ നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേർ വിളിക്കണം.
paśya tvaṁ garbbhaṁ dhr̥tvā putraṁ prasōṣyasē tasya nāma yīśuriti kariṣyasi|
32 ൩൨ അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന് കൊടുക്കും
sa mahān bhaviṣyati tathā sarvvēbhyaḥ śrēṣṭhasya putra iti khyāsyati; aparaṁ prabhuḥ paramēśvarastasya piturdāyūdaḥ siṁhāsanaṁ tasmai dāsyati;
33 ൩൩ അവൻ യാക്കോബിന്റെ സന്തതി പരമ്പരകൾക്ക് എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു. (aiōn g165)
tathā sa yākūbō vaṁśōpari sarvvadā rājatvaṁ kariṣyati, tasya rājatvasyāntō na bhaviṣyati| (aiōn g165)
34 ൩൪ മറിയ ദൂതനോട്: ഞാൻ കന്യക ആയതിനാൽ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.
tadā mariyam taṁ dūtaṁ babhāṣē nāhaṁ puruṣasaṅgaṁ karōmi tarhi kathamētat sambhaviṣyati?
35 ൩൫ അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തിയാൽ അത് സംഭവിക്കും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
tatō dūtō'kathayat pavitra ātmā tvāmāśrāyiṣyati tathā sarvvaśrēṣṭhasya śaktistavōpari chāyāṁ kariṣyati tatō hētōstava garbbhād yaḥ pavitrabālakō janiṣyatē sa īśvaraputra iti khyātiṁ prāpsyati|
36 ൩൬ നിന്റെ ബന്ധുവായ എലിസബെത്ത് വൃദ്ധയായിരുന്നിട്ടും ഒരു മകനെ ഗർഭം ധരിച്ചിരിക്കുന്നു; വന്ധ്യ എന്നു പറഞ്ഞുവന്നവൾക്ക് ഇതു ആറാം മാസം.
aparañca paśya tava jñātirilīśēvā yāṁ sarvvē bandhyāmavadan idānīṁ sā vārddhakyē santānamēkaṁ garbbhē'dhārayat tasya ṣaṣṭhamāsōbhūt|
37 ൩൭ ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല എന്നു ഉത്തരം പറഞ്ഞു.
kimapi karmma nāsādhyam īśvarasya|
38 ൩൮ അതിന് മറിയ: ഇതാ, ഞാൻ കർത്താവിന്റെ ദാസി; അതുകൊണ്ട് നീ പറഞ്ഞ കാര്യങ്ങൾ എനിക്ക് സംഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതൻ അവളെ വിട്ടുപോയി.
tadā mariyam jagāda, paśya prabhērahaṁ dāsī mahyaṁ tava vākyānusārēṇa sarvvamētad ghaṭatām; ananataraṁ dūtastasyāḥ samīpāt pratasthē|
39 ൩൯ കുറച്ച് ദിവസങ്ങൾക്ക് ശേഷം മറിയ വളരെ വേഗം മലനാട്ടിൽ ഒരു യെഹൂദ്യപട്ടണത്തിൽ ചെന്ന്,
atha katipayadināt paraṁ mariyam tasmāt parvvatamayapradēśīyayihūdāyā nagaramēkaṁ śīghraṁ gatvā
40 ൪൦ അവിടെ സെഖര്യാവിന്റെ വീട്ടിൽ എത്തി എലിസബെത്തിനെ വന്ദനം ചെയ്തു.
sikhariyayājakasya gr̥haṁ praviśya tasya jāyām ilīśēvāṁ sambōdhyāvadat|
41 ൪൧ മറിയയുടെ വന്ദനം എലിസബെത്ത് കേട്ടപ്പോൾ ശിശു അവളുടെ ഗർഭത്തിൽ തുള്ളി; എലിസബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞു,
tatō mariyamaḥ sambōdhanavākyē ilīśēvāyāḥ karṇayōḥ praviṣṭamātrē sati tasyā garbbhasthabālakō nanartta| tata ilīśēvā pavitrēṇātmanā paripūrṇā satī
42 ൪൨ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: സകല സ്ത്രീകളിലും നീ അനുഗ്രഹിക്കപ്പെട്ടവളാണ്; നിന്റെ ഗർഭത്തിലുള്ള ശിശുവും അനുഗ്രഹിക്കപ്പെട്ടതാണ്.
prōccairgaditumārēbhē, yōṣitāṁ madhyē tvamēva dhanyā, tava garbbhasthaḥ śiśuśca dhanyaḥ|
43 ൪൩ എന്റെ കർത്താവിന്റെ മാതാവ് എന്റെ അടുക്കൽ വരുവാനുള്ള ഭാഗ്യം എനിക്ക് എവിടെ നിന്നു ഉണ്ടായി.
tvaṁ prabhōrmātā, mama nivēśanē tvayā caraṇāvarpitau, mamādya saubhāgyamētat|
44 ൪൪ നിന്റെ വന്ദനസ്വരം ഞാൻ കേട്ടപ്പോൾ ശിശു എന്റെ ഗർഭത്തിൽ ആനന്ദംകൊണ്ട് തുള്ളി.
paśya tava vākyē mama karṇayōḥ praviṣṭamātrē sati mamōdarasthaḥ śiśurānandān nanartta|
45 ൪൫ കർത്താവ് തന്നോട് അരുളിച്ചെയ്ത കാര്യങ്ങൾ സംഭവിക്കും എന്നു വിശ്വസിച്ചവൾ ഭാഗ്യവതി.
yā strī vyaśvasīt sā dhanyā, yatō hētōstāṁ prati paramēśvarōktaṁ vākyaṁ sarvvaṁ siddhaṁ bhaviṣyati|
46 ൪൬ അപ്പോൾ മറിയ പറഞ്ഞത്: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
tadānīṁ mariyam jagāda| dhanyavādaṁ parēśasya karōti māmakaṁ manaḥ|
47 ൪൭ എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ സന്തോഷിക്കുന്നു.
mamātmā tārakēśē ca samullāsaṁ pragacchati|
48 ൪൮ അവൻ തന്റെ ദാസിയുടെ താഴ്ചയെ അംഗീകരിച്ചിരിക്കുന്നു; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
akarōt sa prabhu rduṣṭiṁ svadāsyā durgatiṁ prati| paśyādyārabhya māṁ dhanyāṁ vakṣyanti puruṣāḥ sadā|
49 ൪൯ സർവ്വശക്തൻ എനിക്ക് വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; അവന്റെ നാമം പരിശുദ്ധം ആകുന്നു.
yaḥ sarvvaśaktimān yasya nāmāpi ca pavitrakaṁ| sa ēva sumahatkarmma kr̥tavān mannimittakaṁ|
50 ൫൦ അവനെ ഭയപ്പെടുന്നവർക്ക് അവന്റെ കരുണ തലമുറതലമുറയോളം ലഭിക്കുന്നു.
yē bibhyati janāstasmāt tēṣāṁ santānapaṁktiṣu| anukampā tadīyā ca sarvvadaiva sutiṣṭhati|
51 ൫൧ അവൻ തന്റെ കയ്യാൽ ശക്തമായ കാര്യങ്ങൾ ചെയ്തു. തങ്ങളുടെ ചിന്തകളിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
svabāhubalatastēna prākāśyata parākramaḥ| manaḥkumantraṇāsārddhaṁ vikīryyantē'bhimāninaḥ|
52 ൫൨ പ്രഭുക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി വിനീതരെ ഉയർത്തിയിരിക്കുന്നു.
siṁhāsanagatāllōkān balinaścāvarōhya saḥ| padēṣūccēṣu lōkāṁstu kṣudrān saṁsthāpayatyapi|
53 ൫൩ വിശന്നിരിക്കുന്നവർക്ക് ആവശ്യമായ ആഹാരം നൽകി, സമ്പന്നന്മാരെ വെറുതെ അയച്ചു.
kṣudhitān mānavān dravyairuttamaiḥ paritarpya saḥ| sakalān dhaninō lōkān visr̥jēd riktahastakān|
54 ൫൪ തന്റെ ദാസനായ യിസ്രായേലിനെ സഹായിച്ചിരിക്കുന്നു,
ibrāhīmi ca tadvaṁśē yā dayāsti sadaiva tāṁ| smr̥tvā purā pitr̥ṇāṁ nō yathā sākṣāt pratiśrutaṁ| (aiōn g165)
55 ൫൫ നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്റെ സന്തതിയ്ക്കും എന്നേക്കും കരുണ ലഭിക്കേണ്ടതിനു”. (aiōn g165)
isrāyēlsēvakastēna tathōpakriyatē svayaṁ||
56 ൫൬ മറിയ ഏകദേശം മൂന്നുമാസം എലിസബെത്തിനോട് കൂടെ താമസിച്ചിട്ട് വീട്ടിലേക്ക് മടങ്ങിപ്പോയി.
anantaraṁ mariyam prāyēṇa māsatrayam ilīśēvayā sahōṣitvā vyāghuyya nijanivēśanaṁ yayau|
57 ൫൭ എലിസബെത്തിന് പ്രസവിപ്പാനുള്ള സമയം തികഞ്ഞപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു;
tadanantaram ilīśēvāyāḥ prasavakāla upasthitē sati sā putraṁ prāsōṣṭa|
58 ൫൮ കർത്താവ് അവൾക്ക് വലിയ കരുണ കാണിച്ചു എന്നു അയൽക്കാരും ബന്ധുക്കളും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു.
tataḥ paramēśvarastasyāṁ mahānugrahaṁ kr̥tavān ētat śrutvā samīpavāsinaḥ kuṭumbāścāgatya tayā saha mumudirē|
59 ൫൯ എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‌വാൻ കൊണ്ട് വന്നു; യെഹൂദന്മാരുടെ പാരമ്പര്യം അനുസരിച്ചു അപ്പന്റെ പേർപോലെ അവന് സെഖര്യാവ് എന്നു പേർ വിളിക്കുവാൻ തീരുമാനിച്ചു.
tathāṣṭamē dinē tē bālakasya tvacaṁ chēttum ētya tasya pitr̥nāmānurūpaṁ tannāma sikhariya iti karttumīṣuḥ|
60 ൬൦ അവന്റെ അമ്മയോ: അല്ല, അവന് യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.
kintu tasya mātākathayat tanna, nāmāsya yōhan iti karttavyam|
61 ൬൧ അവർ അവളോട്: നിന്റെ ബന്ധുക്കൾക്ക് ആർക്കും ആ പേര് ഇല്ലല്ലോ എന്നു പറഞ്ഞു.
tadā tē vyāharan tava vaṁśamadhyē nāmēdr̥śaṁ kasyāpi nāsti|
62 ൬൨ പിന്നെ അവന് എന്ത് പേരിടാൻ ആഗ്രഹിക്കുന്നു എന്നു അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.
tataḥ paraṁ tasya pitaraṁ sikhariyaṁ prati saṅkētya papracchuḥ śiśōḥ kiṁ nāma kāriṣyatē?
63 ൬൩ അവൻ ഒരു എഴുത്തു പലക ചോദിച്ചു: അവന്റെ പേർ യോഹന്നാൻ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
tataḥ sa phalakamēkaṁ yācitvā lilēkha tasya nāma yōhan bhaviṣyati| tasmāt sarvvē āścaryyaṁ mēnirē|
64 ൬൪ ഉടനെ അവന്റെ സംസാരശേഷി തിരികെ ലഭിച്ചു, അവൻ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.
tatkṣaṇaṁ sikhariyasya jihvājāḍyē'pagatē sa mukhaṁ vyādāya spaṣṭavarṇamuccāryya īśvarasya guṇānuvādaṁ cakāra|
65 ൬൫ അയൽക്കാർക്കെല്ലാം ദൈവത്തിന്റെ ശക്തിയെക്കുറിച്ച് ഭയവും ആശ്ചര്യവും ഉണ്ടായി; യെഹൂദ്യമലനാട്ടിൽ എങ്ങും ഈ വാർത്ത ഒക്കെയും പ്രസിദ്ധമായി
tasmāccaturdiksthāḥ samīpavāsilōkā bhītā ēvamētāḥ sarvvāḥ kathā yihūdāyāḥ parvvatamayapradēśasya sarvvatra pracāritāḥ|
66 ൬൬ കേട്ടവർ എല്ലാവരും അവിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു: ഈ പൈതൽ ആരാകും എന്നു പറഞ്ഞു; കർത്താവിന്റെ ശക്തി അവനോട് കൂടെ ഉണ്ടായിരുന്നു.
tasmāt śrōtārō manaḥsu sthāpayitvā kathayāmbabhūvuḥ kīdr̥śōyaṁ bālō bhaviṣyati? atha paramēśvarastasya sahāyōbhūt|
67 ൬൭ അവന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിൽ നിറഞ്ഞ് ഇപ്രകാരം പ്രവചിച്ചു:
tadā yōhanaḥ pitā sikhariyaḥ pavitrēṇātmanā paripūrṇaḥ san ētādr̥śaṁ bhaviṣyadvākyaṁ kathayāmāsa|
68 ൬൮ “യിസ്രായേലിന്റെ ദൈവമായ കർത്താവ് അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു അവരെ സ്വതന്ത്രരാക്കും.
isrāyēlaḥ prabhu ryastu sa dhanyaḥ paramēśvaraḥ| anugr̥hya nijāllōkān sa ēva parimōcayēt|
69 ൬൯ അവൻ ശക്തനായ രക്ഷകനെ തന്റെ ദാസനായ ദാവീദിന്റെ സന്തതി പരമ്പരകളിൽ നിന്നു നമുക്ക് നൽകിയിരിക്കുന്നു
vipakṣajanahastēbhyō yathā mōcyāmahē vayaṁ| yāvajjīvañca dharmmēṇa sāralyēna ca nirbhayāḥ|
70 ൭൦ ആദിമുതൽ തന്റെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തതുപോലെ. (aiōn g165)
sēvāmahai tamēvaikam ētatkāraṇamēva ca| svakīyaṁ supavitrañca saṁsmr̥tya niyamaṁ sadā|
71 ൭൧ അവൻ നമ്മെ നമ്മുടെ ശത്രുക്കളിൽ നിന്നും, നമ്മെ വെറുക്കുന്നവരുടെ കയ്യിൽനിന്നും, രക്ഷിക്കും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു.
kr̥payā puruṣān pūrvvān nikaṣārthāttu naḥ pituḥ| ibrāhīmaḥ samīpē yaṁ śapathaṁ kr̥tavān purā|
72 ൭൨ അങ്ങനെ നമ്മുടെ പിതാക്കന്മാരോട് കരുണ കാണിക്കുകയും, അവരോട് ചെയ്ത വിശുദ്ധ ഉടമ്പടി നിറവേറ്റുകയും ചെയ്തു.
tamēva saphalaṁ karttaṁ tathā śatrugaṇasya ca| r̥tīyākāriṇaścaiva karēbhyō rakṣaṇāya naḥ|
73 ൭൩ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാമിനോട് സത്യം ചെയ്തതാണു ഈ ഉടമ്പടി.
sr̥ṣṭēḥ prathamataḥ svīyaiḥ pavitrai rbhāvivādibhiḥ| (aiōn g165)
74 ൭൪ നമ്മെ ശത്രുക്കളുടെ കയ്യിൽനിന്നും വിടുവിക്കുവാനും നമ്മുടെ ആയുഷ്ക്കാലം മുഴുവനും ഭയംകൂടാതെ തിരുമുമ്പിൽ
yathōktavān tathā svasya dāyūdaḥ sēvakasya tu|
75 ൭൫ വിശുദ്ധിയോടും നീതിയോടും കൂടെ അവനെ സേവിക്കുവാൻ നമുക്കു കൃപ നൽകും എന്നായിരുന്നു ആ ഉടമ്പടി.
vaṁśē trātāramēkaṁ sa samutpāditavān svayam|
76 ൭൬ നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. എന്തുകൊണ്ടെന്നാൽ കർത്താവിന്റെ വഴി ഒരുക്കുവാനും
atō hē bālaka tvantu sarvvēbhyaḥ śrēṣṭha ēva yaḥ| tasyaiva bhāvivādīti pravikhyātō bhaviṣyasi| asmākaṁ caraṇān kṣēmē mārgē cālayituṁ sadā| ēvaṁ dhvāntē'rthatō mr̥tyōśchāyāyāṁ yē tu mānavāḥ|
77 ൭൭ നമ്മുടെ ദൈവത്തിന്റെ ആർദ്രകരുണയാൽ അവന്റെ ജനത്തിന് പാപമോചനം ലഭിക്കുമെന്ന് അറിയിക്കാനുമായി നീ അവന് മുമ്പായി നടക്കും.
upaviṣṭāstu tānēva prakāśayitumēva hi| kr̥tvā mahānukampāṁ hi yāmēva paramēśvaraḥ|
78 ൭൮ സത്യം അറിയാതിരിക്കുന്നവരുടെയും മരണത്തിന്റെ ഭീതിയിൽ കഴിയുന്നവരുടെയും മേൽ പ്രകാശിച്ച്, അവരെ സമാധാനമാർഗ്ഗത്തിൽ നടത്തേണ്ടതിന്
ūrdvvāt sūryyamudāyyaivāsmabhyaṁ prādāttu darśanaṁ| tayānukampayā svasya lōkānāṁ pāpamōcanē|
79 ൭൯ ആ ആർദ്രകരുണയാൽ ഉദയസൂര്യനെ പോലെയുള്ള രക്ഷകൻ സ്വർഗ്ഗത്തിൽനിന്നു നമ്മെ സന്ദർശിച്ചിരിക്കുന്നു”.
paritrāṇasya tēbhyō hi jñānaviśrāṇanāya ca| prabhō rmārgaṁ pariṣkarttuṁ tasyāgrāyī bhaviṣyasi||
80 ൮൦ പൈതൽ വളർന്ന് ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേൽ ജനങ്ങളുടെ മുൻപിൽ തന്റെ പരസ്യശുശ്രൂഷ തുടങ്ങുന്ന നാൾവരെയും മരുഭൂമിയിൽ ആയിരുന്നു.
atha bālakaḥ śarīrēṇa buddhyā ca varddhitumārēbhē; aparañca sa isrāyēlō vaṁśīyalōkānāṁ samīpē yāvanna prakaṭībhūtastāstāvat prāntarē nyavasat|

< ലൂക്കോസ് 1 >