< വിലാപങ്ങൾ 3 >

1 ഞാൻ അവന്റെ കോപത്തിന്റെ വടികൊണ്ട് കഷ്ടത കണ്ട പുരുഷനാകുന്നു.
ALEPH. Ego vir videns paupertatem meam in virga indignationis eius.
2 അവിടുന്ന് എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടക്കുമാറാക്കിയത്.
ALEPH. Me minavit, et adduxit in tenebras, et non in lucem.
3 അതേ, അവിടുത്തെ കരം ഇടവിടാതെ എന്റെ നേരെ തിരിക്കുന്നു.
ALEPH. Tantum in me vertit, et convertit manum suam tota die.
4 എന്റെ മാംസവും ത്വക്കും അവിടുന്ന് ജീർണ്ണമാക്കി, എന്റെ അസ്ഥികളെ തകർത്തിരിക്കുന്നു.
BETH. Vetustam fecit pellem meam, et carnem meam, contrivit ossa mea.
5 അവിടുന്ന് എന്നെ ആക്രമിച്ച്, കയ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു.
BETH. Ædificavit in gyro meo, et circumdedit me felle, et labore.
6 പണ്ടേ മരിച്ചവനെപ്പോലെ അവിടുന്ന് എന്നെ ഇരുട്ടിൽ പാർപ്പിച്ചിരിക്കുന്നു
BETH. In tenebrosis collocavit me, quasi mortuos sempiternos.
7 പുറത്തു പോകുവാൻ കഴിയാതവണ്ണം അവിടുന്ന് എന്നെ വേലികെട്ടിയടച്ച് എന്റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.
GHIMEL. Circumædificavit adversum me, ut non egrediar: aggravavit compedem meum.
8 ഞാൻ കൂകി നിലവിളിച്ചാലും അവിടുന്ന് എന്റെ പ്രാർത്ഥന തടുത്തുകളയുന്നു.
GHIMEL. Sed et cum clamavero, et rogavero, exclusit orationem meam.
9 വെട്ടുകല്ലുകൊണ്ട് അവിടുന്ന് എന്റെ വഴി അടച്ച്, എന്റെ പാതകളെ വളയുമാറാക്കിയിരിക്കുന്നു.
GHIMEL. Conclusit vias meas lapidibus quadris, semitas meas subvertit.
10 ൧൦ അവിടുന്ന് എനിക്ക് പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്‍ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.
DALETH. Ursus insidians factus est mihi: leo in absconditis.
11 ൧൧ അവിടുന്ന് എന്റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.
DALETH. Semitas meas subvertit, et confregit me: posuit me desolatam.
12 ൧൨ അവിടുന്ന് വില്ലു കുലച്ച് എന്നെ അമ്പിന് ലക്ഷ്യമാക്കിയിരിക്കുന്നു.
DALETH. Tetendit arcum suum, et posuit me quasi signum ad sagittam.
13 ൧൩ തന്റെ ആവനാഴിയിലെ അമ്പുകളെ അവിടുന്ന് എന്റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു.
HE. Misit in renibus meis filias pharetræ suæ.
14 ൧൪ ഞാൻ എന്റെ സർവ്വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീർന്നിരിക്കുന്നു.
HE. Factus sum in derisum omni populo meo, canticum eorum tota die.
15 ൧൫ അവിടുന്ന് എന്നെ കൈപ്പുകൊണ്ട് നിറച്ച്, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു.
HE. Replevit me amaritudinibus, inebriavit me absynthio.
16 ൧൬ അവിടുന്ന് കല്ലുകൊണ്ട് എന്റെ പല്ല് തകർത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.
VAU. Et fregit ad numerum dentes meos, cibavit me cinere.
17 ൧൭ അങ്ങ് എന്റെ പ്രാണനിൽ നിന്ന് സമാധാനം നീക്കി; ഞാൻ സുഖം മറന്നിരിക്കുന്നു.
VAU. Et repulsa est a pace anima mea, oblitus sum bonorum.
18 ൧൮ എന്റെ മഹത്വവും യഹോവയിലുള്ള എന്റെ പ്രത്യാശയും പൊയ്പ്പോയല്ലോ എന്ന് ഞാൻ പറഞ്ഞു.
VAU. Et dixi: Periit finis meus, et spes mea a Domino.
19 ൧൯ അങ്ങ് എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ.
ZAIN. Recordare paupertatis, et transgressionis meæ, absinthii, et fellis.
20 ൨൦ എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു.
ZAIN. Memoria memor ero, et tabescet in me anima mea.
21 ൨൧ ഇത് ഞാൻ ഓർക്കും; അതുകൊണ്ട് ഞാൻ പ്രത്യാശിക്കും.
ZAIN. Hæc recolens in corde meo, ideo sperabo.
22 ൨൨ നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ;
HETH. Misericordiæ Domini quia non sumus consumpti: quia non defecerunt miserationes eius.
23 ൨൩ അത് രാവിലെതോറും പുതിയതും അവിടുത്തെ വിശ്വസ്തത വലിയതും ആകുന്നു.
HETH. Novi diluculo, multa est fides tua.
24 ൨൪ യഹോവ എന്റെ ഓഹരി എന്ന് എന്റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാൻ അങ്ങയിൽ പ്രത്യാശവക്കുന്നു.
HETH. Pars mea Dominus, dixit anima mea: propterea expectabo eum.
25 ൨൫ തന്നെ കാത്തിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവൻ.
TETH. Bonus est Dominus sperantibus in eum, animæ quærenti illum.
26 ൨൬ യഹോവയുടെ രക്ഷക്കായി മിണ്ടാതെ കാത്തിരിക്കുന്നത് നല്ലത്.
TETH. Bonum est præstolari cum silentio salutare Dei.
27 ൨൭ ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷന് നല്ലത്.
TETH. Bonum est viro, cum portaverit iugum ab adolescentia sua.
28 ൨൮ അവിടുന്ന് അത് അവന്റെമേൽ വച്ചിരിക്കുക കൊണ്ട് അവൻ ഏകനായി മിണ്ടാതിരിക്കട്ടെ.
IOD. Sedebit solitarius, et tacebit: quia levavit super se.
29 ൨൯ അവൻ തന്റെ മുഖം പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.
IOD. Ponet in pulvere os suum, si forte sit spes.
30 ൩൦ തന്നെ അടിക്കുന്നവന് അവൻ കവിൾ കാണിക്കട്ടെ; അവൻ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.
IOD. Dabit percutienti se maxillam, saturabitur opprobriis.
31 ൩൧ കർത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.
CAPH. Quia non repellet in sempiternum Dominus.
32 ൩൨ അവിടുന്ന് ദുഃഖിപ്പിച്ചാലും തന്റെ മഹാദയയ്ക്ക് ഒത്തവണ്ണം അവിടുത്തേയ്ക്ക് കരുണ തോന്നും.
CAPH. Quia si abiecit, et miserebitur secundum multitudinem misericordiarum suarum.
33 ൩൩ മനസ്സോടെയല്ലല്ലോ അവിടുന്ന് മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ച് വ്യസനിപ്പിക്കുന്നത്.
CAPH. Non enim humiliavit ex corde suo, et abiecit filios hominum,
34 ൩൪ ഭൂമിയിലെ സകലബദ്ധന്മാരെയും കാല്കീഴിട്ട് മെതിക്കുന്നതും
LAMED. Ut conteret sub pedibus suis omnes vinctos terræ,
35 ൩൫ അത്യുന്നതന്റെ സന്നിധിയിൽ മനുഷ്യന്റെ ന്യായം മറിച്ചുകളയുന്നതും
LAMED. Ut declinaret iudicium viri in conspectu vultus Altissimi.
36 ൩൬ അവന്റെ നീതി നിഷേധിക്കുന്നതും കർത്താവ് കാണുകയില്ലയോ?
LAMED. Ut perverteret hominem in iudicio suo, Dominus ignoravit.
37 ൩൭ കർത്താവ് കല്പിക്കാതെ ആര് പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്?
MEM. Quis est iste, qui dixit ut fieret, Domino non iubente?
38 ൩൮ അത്യുന്നതനായ ദൈവത്തിന്റെ വായിൽനിന്ന് നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?
MEM. Ex ore Altissimi non egredientur nec mala nec bona?
39 ൩൯ ജീവനുള്ള മനുഷ്യൻ നെടുവീർപ്പിടുന്നതെന്ത്? ഓരോരുത്തൻ താന്താന്റെ പാപങ്ങളെക്കുറിച്ച് നെടുവീർപ്പിടട്ടെ.
MEM. Quid murmuravit homo vivens, vir pro peccatis suis?
40 ൪൦ നാം നമ്മുടെ നടപ്പ് ആരാഞ്ഞ് ശോധനചെയ്ത് യഹോവയുടെ അടുക്കലേക്ക് തിരിയുക.
NUN. Scrutemur vias nostras, et quæramus, et revertamur ad Dominum.
41 ൪൧ നാം കൈകളെയും ഹൃദയത്തെയും സ്വർഗ്ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയർത്തുക.
NUN. Levemus corda nostra cum manibus ad Dominum in cælos.
42 ൪൨ ഞങ്ങൾ അതിക്രമം ചെയ്ത് മത്സരിച്ചു; അങ്ങ് ക്ഷമിച്ചതുമില്ല.
NUN. Nos inique egimus, et ad iracundiam provocavimus: idcirco tu inexorabilis es.
43 ൪൩ അങ്ങ് കോപം പുതച്ച് ഞങ്ങളെ പിന്തുടർന്ന്, കരുണ കൂടാതെ കൊന്നുകളഞ്ഞു.
SAMECH. Operuisti in furore, et percussisti nos: occidisti, nec pepercisti.
44 ൪൪ ഞങ്ങളുടെ പ്രാർത്ഥന കടക്കാതവണ്ണം അങ്ങ് സ്വയം മേഘംകൊണ്ട് മറച്ചു.
SAMECH. Opposuisti nubem tibi, ne transeat oratio.
45 ൪൫ അങ്ങ് ഞങ്ങളെ ജനതകളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.
SAMECH. Eradicationem, et abiectionem posuisti me in medio populorum.
46 ൪൬ ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരെ വായ് പിളർന്നിരിക്കുന്നു.
PHE. Aperuerunt super nos os suum omnes inimici.
47 ൪൭ പേടിയും കണിയും ശൂന്യവും നാശവും ഞങ്ങൾക്ക് ഭവിച്ചിരിക്കുന്നു.
PHE. Formido, et laqueus facta est nobis vaticinatio, et contritio.
48 ൪൮ എന്റെ ജനത്തിൻപുത്രിയുടെ നാശംനിമിത്തം എന്റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു.
PHE. Divisiones aquarum deduxit oculus meus, in contritione filiæ populi mei.
49 ൪൯ യഹോവ സ്വർഗ്ഗത്തിൽനിന്ന് നോക്കി കടാക്ഷിക്കുവോളം
AIN. Oculus meus afflictus est, nec tacuit, eo quod non esset requies,
50 ൫൦ എന്റെ കണ്ണ് ഇടവിടാതെ ഒഴുകുന്നു; നിലയ്ക്കുന്നതുമില്ല.
AIN. Donec respiceret et videret Dominus de cælis.
51 ൫൧ എന്റെ നഗരത്തിലെ സകലസ്ത്രീജനത്തെയും കുറിച്ച് ഞാൻ കാണുന്നത് എന്റെ പ്രാണനെ വ്യസനിപ്പിക്കുന്നു.
AIN. Oculus meus deprædatus est animam meam in cunctis filiabus urbis meæ.
52 ൫൨ കാരണംകൂടാതെ എന്റെ ശത്രുക്കളായവർ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു.
SADE. Venatione ceperunt me quasi avem inimici mei gratis.
53 ൫൩ അവർ എന്റെ ജീവനെ കുഴിയിൽ ഇട്ട് നശിപ്പിച്ച്, എന്റെ മേൽ കല്ല് എറിഞ്ഞിരിക്കുന്നു.
SADE. Lapsa est in lacum vita mea, et posuerunt lapidem super me.
54 ൫൪ വെള്ളം എന്റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാൻ നശിച്ചുപോയി എന്ന് ഞാൻ പറഞ്ഞു.
SADE. Inundaverunt aquæ super caput meum: dixi: Perii.
55 ൫൫ യഹോവേ, ഞാൻ ആഴമുള്ളകുഴിയിൽ നിന്ന് അവിടുത്തെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.
COPH. Invocavi nomen tuum Domine de lacu novissimo.
56 ൫൬ ‘എന്റെ നെടുവീർപ്പിനും എന്റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ’ എന്ന എന്റെ പ്രാർത്ഥന അങ്ങ് കേട്ടിരിക്കുന്നു.
COPH. Vocem meam audisti: ne avertas aurem tuam a singultu meo, et clamoribus.
57 ൫൭ ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ച നാളിൽ അങ്ങ് അടുത്തുവന്ന്: “ഭയപ്പെടേണ്ടാ” എന്ന് പറഞ്ഞു.
COPH. Appropinquasti in die, quando invocavi te: dixisti: Ne timeas.
58 ൫൮ കർത്താവേ, അങ്ങ് എന്റെ വ്യവഹാരം നടത്തി, എന്റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.
RES. Iudicasti Domine causam animæ meæ, Redemptor vitæ meæ.
59 ൫൯ യഹോവേ, ഞാൻ അനുഭവിച്ച അന്യായം അങ്ങ് കണ്ടിരിക്കുന്നു; എന്റെ വ്യവഹാരം തീർത്ത് തരേണമേ.
RES. Vidisti Domine iniquitatem illorum adversum me: iudica iudicium meum.
60 ൬൦ അവർ ചെയ്ത സകലപ്രതികാരവും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും അങ്ങ് കണ്ടിരിക്കുന്നു.
RES. Vidisti omnem furorem, universas cogitationes eorum adversum me.
61 ൬൧ യഹോവേ, അവരുടെ നിന്ദയും എനിക്ക് വിരോധമായുള്ള അവരുടെ സകലനിരൂപണങ്ങളും
SIN. Audisti opprobrium eorum Domine, omnes cogitationes eorum adversum me:
62 ൬൨ എന്റെ ശത്രുക്കളുടെ വാക്കുകളും ഇടവിടാതെ എനിക്ക് വിരോധമായുള്ള ആലോചനകളും അങ്ങ് കേട്ടിരിക്കുന്നു.
SIN. Labia insurgentium mihi; et meditationes eorum adversum me tota die.
63 ൬൩ അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാൻ അവരുടെ പാട്ടായിരിക്കുന്നു.
SIN. Sessionem eorum, et resurrectionem eorum vide, ego sum psalmus eorum.
64 ൬൪ യഹോവേ, അവരുടെ പ്രവൃത്തിക്ക് തക്കവണ്ണം അവർക്ക് പകരം ചെയ്യേണമേ;
THAU. Redes eis vicem Domine iuxta opera manuum suarum.
65 ൬൫ അങ്ങ് അവർക്ക് ഹൃദയകാഠിന്യം വരുത്തും; അങ്ങയുടെ ശാപം അവർക്ക് വരട്ടെ.
THAU. Dabis eis scutum cordis laborem tuum.
66 ൬൬ അങ്ങ് അവരെ കോപത്തോടെ പിന്തുടർന്ന്, യഹോവയുടെ ആകാശത്തിൻ കീഴിൽനിന്ന് നശിപ്പിച്ചുകളയും.
THAU. Persequeris in furore, et conteres eos sub cælis Domine.

< വിലാപങ്ങൾ 3 >