< യോശുവ 11 >

1 അനന്തരം ഹാസോർരാജാവായ യാബീൻ ഇതു കേട്ടപ്പോൾ അവൻ മാദോൻ രാജാവായ യോബാബ്, ശിമ്രോൻരാജാവു, അക്ക്ശാഫ് രാജാവു എന്നിവരുടെ അടുക്കലും
וַיְהִ֕י כִּשְׁמֹ֖עַ יָבִ֣ין מֶֽלֶךְ־חָצֹ֑ור וַיִּשְׁלַ֗ח אֶל־יֹובָב֙ מֶ֣לֶךְ מָדֹ֔ון וְאֶל־מֶ֥לֶךְ שִׁמְרֹ֖ון וְאֶל־מֶ֥לֶךְ אַכְשָֽׁף׃
2 വടക്കു മലമ്പ്രദേശത്തും കിന്നെരോത്തിന്നു തെക്കു സമഭൂമിയിലും താഴ്‌വീതിയിലും പടിഞ്ഞാറു ദോർമേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും
וְֽאֶל־הַמְּלָכִ֞ים אֲשֶׁ֣ר מִצְּפֹ֗ון בָּהָ֧ר וּבָעֲרָבָ֛ה נֶ֥גֶב כִּֽנֲרֹ֖ות וּבַשְּׁפֵלָ֑ה וּבְנָפֹ֥ות דֹּ֖ור מִיָּֽם׃
3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പൎവ്വതങ്ങളിലെ അമോൎയ്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പെദേശത്തു ഹെൎമ്മോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരുടെ അടുക്കലും ആളയച്ചു.
הַֽכְּנַעֲנִי֙ מִמִּזְרָ֣ח וּמִיָּ֔ם וְהָאֱמֹרִ֧י וְהַחִתִּ֛י וְהַפְּרִזִּ֥י וְהַיְבוּסִ֖י בָּהָ֑ר וְהַֽחִוִּי֙ תַּ֣חַת חֶרְמֹ֔ון בְּאֶ֖רֶץ הַמִּצְפָּֽה׃
4 അവർ പെരുപ്പത്തിൽ കടല്ക്കരയിലെ മണൽപോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളുംകൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.
וַיֵּצְא֣וּ הֵ֗ם וְכָל־מַֽחֲנֵיהֶם֙ עִמָּ֔ם עַם־רָ֕ב כַּחֹ֛ול אֲשֶׁ֥ר עַל־שְׂפַת־הַיָּ֖ם לָרֹ֑ב וְס֥וּס וָרֶ֖כֶב רַב־מְאֹֽד׃
5 ആ രാജാക്കന്മാർ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‌വാൻ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.
וַיִּוָּ֣עֲד֔וּ כֹּ֖ל הַמְּלָכִ֣ים הָאֵ֑לֶּה וַיָּבֹ֜אוּ וַיַּחֲנ֤וּ יַחְדָּו֙ אֶל־מֵ֣י מֵרֹ֔ום לְהִלָּחֵ֖ם עִם־יִשְׂרָאֵֽל׃ פ
6 അപ്പോൾ യഹോവ യോശുവയോടു: അവരെ പേടിക്കേണ്ടാ; ഞാൻ നാളെ ഈ നേരം അവരെ ഒക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളയേണം.
וַיֹּ֨אמֶר יְהוָ֣ה אֶל־יְהֹושֻׁעַ֮ אַל־תִּירָ֣א מִפְּנֵיהֶם֒ כִּֽי־מָחָ֞ר כָּעֵ֣ת הַזֹּ֗את אָנֹכִ֞י נֹתֵ֧ן אֶת־כֻּלָּ֛ם חֲלָלִ֖ים לִפְנֵ֣י יִשְׂרָאֵ֑ל אֶת־סוּסֵיהֶ֣ם תְּעַקֵּ֔ר וְאֶת־מַרְכְּבֹתֵיהֶ֖ם תִּשְׂרֹ֥ף בָּאֵֽשׁ׃
7 അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിന്നരികെ പെട്ടെന്നു അവരുടെ നേരെ വന്നു അവരെ ആക്രമിച്ചു.
וַיָּבֹ֣א יְהֹושֻׁ֡עַ וְכָל־עַם֩ הַמִּלְחָמָ֨ה עִמֹּ֧ו עֲלֵיהֶ֛ם עַל־מֵ֥י מֵרֹ֖ום פִּתְאֹ֑ם וַֽיִּפְּל֖וּ בָּהֶֽם׃
8 യഹോവ അവരെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവരെ തോല്പിച്ചു; മഹാനഗരമായ സീദോൻവരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ടു മിസ്പെതാഴ്‌വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
וַיִּתְּנֵ֨ם יְהוָ֥ה בְּיַֽד־יִשְׂרָאֵל֮ וַיַּכּוּם֒ וַֽיִּרְדְּפ֞וּם עַד־צִידֹ֣ון רַבָּ֗ה וְעַד֙ מִשְׂרְפֹ֣ות מַ֔יִם וְעַד־בִּקְעַ֥ת מִצְפֶּ֖ה מִזְרָ֑חָה וַיַּכֻּ֕ם עַד־בִּלְתִּ֥י הִשְׁאִֽיר־לָהֶ֖ם שָׂרִֽיד׃
9 യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങൾ തീയിട്ടു ചുട്ടുകളഞ്ഞു.
וַיַּ֤עַשׂ לָהֶם֙ יְהֹושֻׁ֔עַ כַּאֲשֶׁ֥ר אָֽמַר־לֹ֖ו יְהוָ֑ה אֶת־סוּסֵיהֶ֣ם עִקֵּ֔ר וְאֶת־מַרְכְּבֹתֵיהֶ֖ם שָׂרַ֥ף בָּאֵֽשׁ׃ ס
10 യോശുവ ആ സമയം തിരിഞ്ഞു ഹാസോർ പിടിച്ചു അതിലെ രാജാവിനെ വാൾകൊണ്ടു കൊന്നു; ഹാസോർ മുമ്പെ ആ രാജ്യങ്ങൾക്കു ഒക്കെയും മൂലസ്ഥാനമായിരുന്നു.
וַיָּ֨שָׁב יְהֹושֻׁ֜עַ בָּעֵ֤ת הַהִיא֙ וַיִּלְכֹּ֣ד אֶת־חָצֹ֔ור וְאֶת־מַלְכָּ֖הּ הִכָּ֣ה בֶחָ֑רֶב כִּֽי־חָצֹ֣ור לְפָנִ֔ים הִ֕יא רֹ֖אשׁ כָּל־הַמַּמְלָכֹ֥ות הָאֵֽלֶּה׃
11 അവർ അതിലെ സകലമനുഷ്യരെയും വാളിന്റെ വായ്ത്തലയാൽ വെട്ടി നിൎമ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവൻ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.
וַ֠יַּכּוּ אֶת־כָּל־הַנֶּ֨פֶשׁ אֲשֶׁר־בָּ֤הּ לְפִי־חֶ֙רֶב֙ הַֽחֲרֵ֔ם לֹ֥א נֹותַ֖ר כָּל־נְשָׁמָ֑ה וְאֶת־חָצֹ֖ור שָׂרַ֥ף בָּאֵֽשׁ׃
12 ആ രാജാക്കന്മാരുടെ എല്ലാപട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നിൎമ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നേ.
וְֽאֶת־כָּל־עָרֵ֣י הַמְּלָכֽ͏ִים־הָ֠אֵלֶּה וְֽאֶת־כָּל־מַלְכֵיהֶ֞ם לָכַ֧ד יְהֹושֻׁ֛עַ וַיַּכֵּ֥ם לְפִי־חֶ֖רֶב הֶחֱרִ֣ים אֹותָ֑ם כַּאֲשֶׁ֣ר צִוָּ֔ה מֹשֶׁ֖ה עֶ֥בֶד יְהוָֽה׃
13 എന്നാൽ കുന്നുകളിലെ പട്ടണങ്ങൾ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോർ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളു.
רַ֣ק כָּל־הֶעָרִ֗ים הָעֹֽמְדֹות֙ עַל־תִּלָּ֔ם לֹ֥א שְׂרָפָ֖ם יִשְׂרָאֵ֑ל זוּלָתִ֛י אֶת־חָצֹ֥ור לְבַדָּ֖הּ שָׂרַ֥ף יְהֹושֻֽׁעַ׃
14 ഈ പട്ടണങ്ങളിലെ കൊള്ള ഒക്കെയും കന്നുകാലികളെയും യിസ്രായേൽമക്കൾ തങ്ങൾക്കുതന്നേ എടുത്തു; എങ്കിലും മനുഷ്യരെ ഒക്കെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
וְ֠כֹל שְׁלַ֞ל הֶעָרִ֤ים הָאֵ֙לֶּה֙ וְהַבְּהֵמָ֔ה בָּזְז֥וּ לָהֶ֖ם בְּנֵ֣י יִשְׂרָאֵ֑ל רַ֣ק אֶֽת־כָּל־הָאָדָ֞ם הִכּ֣וּ לְפִי־חֶ֗רֶב עַד־הִשְׁמִדָם֙ אֹותָ֔ם לֹ֥א הִשְׁאִ֖ירוּ כָּל־נְשָׁמָֽה׃
15 യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോടു കല്പിച്ചു; യോശുവ അങ്ങനെ തന്നേ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതിൽ ഒന്നും അവൻ ചെയ്യാതെ വിട്ടില്ല.
כַּאֲשֶׁ֨ר צִוָּ֤ה יְהוָה֙ אֶת־מֹשֶׁ֣ה עַבְדֹּ֔ו כֵּן־צִוָּ֥ה מֹשֶׁ֖ה אֶת־יְהֹושֻׁ֑עַ וְכֵן֙ עָשָׂ֣ה יְהֹושֻׁ֔עַ לֹֽא־הֵסִ֣יר דָּבָ֔ר מִכֹּ֛ל אֲשֶׁר־צִוָּ֥ה יְהוָ֖ה אֶת־מֹשֶֽׁה׃
16 ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശേൻദേശം ഒക്കെയും താഴ്‌വീതിയും അരാബയും യിസ്രായേൽമലനാടും അതിന്റെ താഴ്‌വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെൎമ്മോൻ പൎവ്വതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്‌വരയിലെ ബാൽ-ഗാദ് വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
וַיִּקַּ֨ח יְהֹושֻׁ֜עַ אֶת־כָּל־הָאָ֣רֶץ הַזֹּ֗את הָהָ֤ר וְאֶת־כָּל־הַנֶּ֙גֶב֙ וְאֵת֙ כָּל־אֶ֣רֶץ הַגֹּ֔שֶׁן וְאֶת־הַשְּׁפֵלָ֖ה וְאֶת־הָעֲרָבָ֑ה וְאֶת־הַ֥ר יִשְׂרָאֵ֖ל וּשְׁפֵלָתֹֽה׃
17 അവിടങ്ങളിലെ സകലരാജാക്കന്മാരെയും അവൻ പിടിച്ചു വെട്ടിക്കൊന്നു.
מִן־הָהָ֤ר הֶֽחָלָק֙ הָעֹולֶ֣ה שֵׂעִ֔יר וְעַד־בַּ֤עַל גָּד֙ בְּבִקְעַ֣ת הַלְּבָנֹ֔ון תַּ֖חַת הַר־חֶרְמֹ֑ון וְאֵ֤ת כָּל־מַלְכֵיהֶם֙ לָכַ֔ד וַיַּכֵּ֖ם וַיְמִיתֵֽם׃
18 ആ രാജാക്കന്മാരോടു ഒക്കെയും യോശുവ ഏറിയ കാലം യുദ്ധംചെയ്തിരുന്നു.
יָמִ֣ים רַבִּ֗ים עָשָׂ֧ה יְהֹושֻׁ֛עַ אֶת־כָּל־הַמְּלָכִ֥ים הָאֵ֖לֶּה מִלְחָמָֽה׃
19 ഗിബയോൻ നിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോടു സഖ്യതചെയ്തില്ല; ശേഷമൊക്കെയും അവർ യുദ്ധത്തിൽ പിടിച്ചടക്കി.
לֹֽא־הָיְתָ֣ה עִ֗יר אֲשֶׁ֤ר הִשְׁלִ֙ימָה֙ אֶל־בְּנֵ֣י יִשְׂרָאֵ֔ל בִּלְתִּ֥י הַחִוִּ֖י יֹשְׁבֵ֣י גִבְעֹ֑ון אֶת־הַכֹּ֖ל לָקְח֥וּ בַמִּלְחָמָֽה׃
20 യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിൎമ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‌വാൻതക്കവണ്ണം അവർ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.
כִּ֣י מֵאֵ֣ת יְהוָ֣ה ׀ הָיְתָ֡ה לְחַזֵּ֣ק אֶת־לִבָּם֩ לִקְרַ֨את הַמִּלְחָמָ֤ה אֶת־יִשְׂרָאֵל֙ לְמַ֣עַן הַֽחֲרִימָ֔ם לְבִלְתִּ֥י הֱיֹות־לָהֶ֖ם תְּחִנָּ֑ה כִּ֚י לְמַ֣עַן הַשְׁמִידָ֔ם כַּאֲשֶׁ֛ר צִוָּ֥ה יְהוָ֖ה אֶת־מֹשֶֽׁה׃ ס
21 അക്കാലത്തു യോശുവ ചെന്നു മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാടു, യിസ്രായേല്യമലനാടു എന്നീ ഇടങ്ങളിൽനിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിൎമ്മൂലമാക്കി.
וַיָּבֹ֨א יְהֹושֻׁ֜עַ בָּעֵ֣ת הַהִ֗יא וַיַּכְרֵ֤ת אֶת־הָֽעֲנָקִים֙ מִן־הָהָ֤ר מִן־חֶבְרֹון֙ מִן־דְּבִ֣ר מִן־עֲנָ֔ב וּמִכֹּל֙ הַ֣ר יְהוּדָ֔ה וּמִכֹּ֖ל הַ֣ר יִשְׂרָאֵ֑ל עִם־עָרֵיהֶ֖ם הֶחֱרִימָ֥ם יְהֹושֻֽׁעַ׃
22 ഗസ്സയിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.
לֹֽא־נֹותַ֣ר עֲנָקִ֔ים בְּאֶ֖רֶץ בְּנֵ֣י יִשְׂרָאֵ֑ל רַ֗ק בְּעַזָּ֛ה בְּגַ֥ת וּבְאַשְׁדֹּ֖וד נִשְׁאָֽרוּ׃
23 യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീൎന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
וַיִּקַּ֨ח יְהֹושֻׁ֜עַ אֶת־כָּל־הָאָ֗רֶץ כְּ֠כֹל אֲשֶׁ֨ר דִּבֶּ֣ר יְהוָה֮ אֶל־מֹשֶׁה֒ וַיִּתְּנָהּ֩ יְהֹושֻׁ֨עַ לְנַחֲלָ֧ה לְיִשְׂרָאֵ֛ל כְּמַחְלְקֹתָ֖ם לְשִׁבְטֵיהֶ֑ם וְהָאָ֥רֶץ שָׁקְטָ֖ה מִמִּלְחָמָֽה׃ פ

< യോശുവ 11 >