< ലൂക്കോസ് 20 >

1 ഒരു ദിവസം യേശു ദൈവാലയാങ്കണത്തിൽ ജനത്തെ ഉപദേശിക്കുകയും സുവിശേഷം ഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരോടൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
Ăn una zuvă kănd Isusu ănvăca ăn dvorištja alu Hramuluj š rubja alu lumjej Bună vorbă d Dimizov avinjit upruapje la jel glavni popurlje š učitelji d zakonu alu Mojsije š vođilje.
2 “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളോടു പറയുക. ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
Š jej la antribat: “Zi nuavă, dundjec pravo s fač aštja stvarurj? Činje ca dat vlast d asta?”
3 അതിനുത്തരമായി യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം;
A Isusu lja zăs alor: “Š jo osă ăntrijeb p voj. Zăčec mije
4 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”
činje adat vlast alu Ivan karje bătjază s rubjaskă š s fakă aja ča fukut, Dimizov ili lumja?”
5 അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
Jej raspravlja ăntră jej če s zăkă alu Isusuluj. Jej azăs: “Akă zăčem: ‘Dimizov’, osă nji ăntrjabă: ‘Dăče atunča nu ja krizut?’
6 ‘മനുഷ്യരിൽനിന്ന്,’ എന്നു പറഞ്ഞാലോ, ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.”
A akă zăčem: ‘Lumja’, tuată lumja osă arunče buluvanji š osă nji muară daja če je uvjeric k je Ivan proroku.”
7 ഒടുവിൽ അവർ മറുപടിയായി, “അത് എവിടെനിന്ന് എന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
Atunča jej zăče alu Isusuluj k jej nu štije činje adat vlast alu Ivan.
8 അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
A Isusu lja zăs: “Kum voj mije nu zăčec činje alu Ivan adat vlast, š jo nu zăk vuavă činje mije adat vlast!”
9 തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിനേൽപ്പിച്ചിട്ട്, ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി.
Atunča Isusu lji spunje asta vorbă alu lumjej: “Njeki om asadit vinograd š adat ăn zajam alu omuluj karje lukrjază ku vinogradu. Atunča omula apljikat š na vinjit mult lunj.
10 വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
Kănd avinjit vrijamja d strugurj s lja dună, atrimjes gazda alu vinograduluj p argatu aluj s ja talu aluj d berbă. Ali lumja karje lukrjază ăn vinograd je la butut p argatu š la trimjes ăndrăt ku mănilje gualje.
11 മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
Atrimjes omu p altu argat, ali š p jel la butut š la dat d rušunje š la trimjes ăndrăt ku mănilje gualje.
12 മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു.
Gazda alu vinograduluj atrimjes aldă trje argat, ali jej p jel la ranit š la putirit.
13 “അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’
Atunča gazda alu vinograduluj zăče: ‘Če s fakă? Osă trimjet p bijatu mjov karje jo vrjauv. Vjerovatno p jel osă l poštujaskă.’
14 “എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
Ali kănd lumja dăn vinograd avizut p bijatu, sa dogovorit š azăs: ‘Ăsta osă nasljedjaskă imanja. L umurăm š atunča imanja osă fije nostru!’
15 അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക?
La putirit dăn vinograd š la umurăt. Če găndic k osă fakă gazda alu vinograduluj kănd osă audă ča fost?
16 അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.” ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്നു പറഞ്ഞു.
Osă vije š osă umuară p lumja dăn vinograd, a vinogradu osă dja ăn najam alu alcilor.” Lumja karje punje urjajke la Isusu, ja zăs: “Nikad nu fičem nješto aša rov!”
17 അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?
Atunča Isusu binje s ujtă p jej š zăče: “A če značaštje atunča aja čije skrisă ăn Svăntă pismă: ‘Buluvan karje graditelji arunkat postanit glavni buluvan alu zgradej’?
18 ഈ കല്ലിന്മേൽ വീഴുന്നവരെല്ലാം തകർന്നുപോകും. അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും” എന്നു പറഞ്ഞു.
Toc karje kadje p buluvanula osă sparđje kašă găvanu d glină, š akă kadje ăla buluvanu p njeko osă fije măčinat.”
19 യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു.
Učitelji d zakonu alu Mojsije š glavni popurlje avrut odma s la puče p Isusu d aja k jej binje aštijut k Isusu rubjaštje aja vorbă d jej. Ali na fukut aja k lji irja frikă k lumja osă okrunjaskă păntruv jej.
20 അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു.
Učitelji d zakon alu Mojsije š glavni popurlje la sljedit p Isusu š atrimjes dăpă jel špijunurj karje sa fukut k je iskreni. Avrut s apuče p Isusu k azăs nješto rov kum s l predajaskă alu upravitelj alu rimuluj ăn asta regija kum aputja s kaznjaskă p Isusu.
21 അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം.
Špijunurlje azăs alu Isusuluj, “Učiteljulje, štijem k rubješt š ănvăc istină š k nu ješt naklon alu unu om maj mult d altu, već ispravno ănvăc p lumja s trijaskă aša kum Dimizov vrja s jej trijaskă.
22 നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?”
Spunje nuavă dali je dopustit s platim porezu alu caru alu Rimuluj ili nuje.”
23 അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്,
Ali Isusu avizut k pokuša s l puče ăn zamkă š lja zăs:
24 “ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു.
“Rătăcăm kovanica d arđint ku karje s platjaštje porezu. Alu činje je slikaja š alu činje lumje p ja?” Jej aodgovorit: “Alu caruluj.”
25 “അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
Isusu lji zăča: “Atunča dăc alu caru čije alu caruluj, ali alu Dimizov dăc čije alu Dimizovuluj.”
26 അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
Daja na putut p Isusu pănglă toc s l optužaskă k azăs nješto če nuje binje, već atikut š sa mirat la vorbaja.
27 പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യരിൽ ചിലർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു.
Atunča avinjit la Isusu njeki saduceji. Saduceji nu kridja k lumja s skuală dăla morc, daja jej azăs alu Isusu:
28 അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.
“Učiteljulje, Mojsije askris ăn zakonu alu nostru k akă njeki om amurit š alăsat dăpă jel mujarja ali na vut kupi, fratilje aluj mora s ănsuarje p mujarja alu fratusov kum ja aputja s fakă bijat. Ăla bijat osă fije nasljedniku alu pămăntuluj alu omula karje amurit š s adukă lumje aluj.
29 ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.
Udată afost šaptje frac. Prvi fratje sa ănsurat š amurit frzdă kupi.
30 രണ്ടാമനും പിന്നെ മൂന്നാമനും അവളെ വിവാഹംകഴിച്ചു;
Atunča altu fratje sa ănsurat ku mujarja alu fratusov karje amurit, ali š jel amurit.
31 അങ്ങനെ ഏഴുപേരും വിവാഹംകഴിച്ചു, മക്കളില്ലാത്തവരായി മരിച്ചു.
Isto aša aldă trje fratje sa ănsurat š amurit. Š toc fracă karje arămas sa ănsurat ku ja š toc d šaptje frac amurit frzdă kupi.
32 ഒടുവിൽ ആ സ്ത്രീയും മരിച്ചു.
Maj ănklo amurit š mujarja.
33 അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”
Akă una zuvă toc morcă osă skualje, alu činje ja osă fije mujarja ăn zuvaja kănd irja mărtată dăpă toc šaptje frac?”
34 യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു. (aiōn g165)
Isusu lja zăs: “Lumja p pămăntusta s suară š s mărită. (aiōn g165)
35 എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. (aiōn g165)
Ali lumja karje s skuală dăla morc trijaštje p pămăntu alu nov. Š p ălja karje Dimizov smatraštje k je dostojni s trijaskă p pămăntula, nusă ănsuară nič s miritje. (aiōn g165)
36 അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല.
Osă fije kašă anđeli daja če nikad nusă muară. Jej jaštje kupi alu Dimizov daja če Dimizov lja tors dăla morc.
37 മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ.
Ali akuma, dal morcă osă skualje dăla muartje? Čak š Mojsije apokazăt k morcă osă skualje. Mojsije aja apokazăt ăn odlomaku d grmu karje ardje undje Mojsije azăs k Domnu jaštje ‘Dimizov alu Abraham š alu Izak š alu Jakov.’ A jej amurit mult aj majdată Mojsije azăs aja.
38 അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.”
A Dimizov nuje Dimizov alu ălja karje rămănje morc, već Dimizov alu lumje karje vije! Dimizov p tuată lumja smatrjaštje k jej vij.”
39 “ഗുരോ, അങ്ങയുടെ ഉത്തരം വളരെ നന്നായിരിക്കുന്നു,” വേദജ്ഞരിൽ ചിലർ പ്രതികരിച്ചു.
Atunča azăs njeki učitelji d zakonu alu Mojsije: “Učiteljulje, binje ajzăs!”
40 ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
Dăpă aja nu sa osudit s ăntrijabă p Isusu aša pitanja.
41 എന്നാൽ, യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു പറയുന്നത് എങ്ങനെ?
Atunča Isusu lja tribat p lumja: “Dăče učitelji zăče k je Kristu bijatu alu Caru David?
42 ദാവീദുപോലും സങ്കീർത്തനപ്പുസ്തകത്തിൽ: “‘കർത്താവ് എന്റെ കർത്താവിനോട്:
K David săngur zăče ăn knjigă alu Psalam undje askris: ‘Domnu azăs alu Domnuluj alu mjov: Šăz p dirjaptă amja, s vladješt ku minje
43 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”’ എന്നു പ്രസ്താവിച്ചല്ലോ!
pănd nu puj p dušmanji alji tej kašă klupa dusu pičuarje alji tijalje.’
44 ദാവീദ് ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?”
Jasno je k David p Mesija akimat ‘Domnu alu mjov’. Kum atunča Mesija puatje s fije samo potomaku alu David?”
45 ജനമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്:
Pănd narodu apus urjajke, Isusu azăs alu učenikurlje aluj:
46 “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.
“Păzăcăvă d učitelji d zakonu alu Mojsije! Jej vrja s umblje okolo ku aljinilje alji marj š lumja s lji pozdravjaskă ku marje poštujală p ulic. Jej vrja s šagă p počasne lokurj ăn sinagogje š la nutje.
47 അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”
P prjevară ja imanja alu udovicilor, a s ruagă mult s puată lumja s lji vjadă. Jej osă fije kaznic maj rov d alcă lumje.”

< ലൂക്കോസ് 20 >