< 1 ദിനവൃത്താന്തം 15 >

1 ദാവീദിന്റെ നഗരത്തിൽ ദാവീദ് തനിക്കുവേണ്ടി അരമനകൾ നിർമിച്ചു. അതിനുശേഷം ദൈവത്തിന്റെ പേടകത്തിനായി അദ്ദേഹം ഒരു സ്ഥലം ഒരുക്കി; അതിന് ഒരു കൂടാരവും സ്ഥാപിച്ചു.
וַיַּֽעַשׂ־לֹ֥ו בָתִּ֖ים בְּעִ֣יר דָּוִ֑יד וַיָּ֤כֶן מָקֹום֙ לֽ͏ַאֲרֹ֣ון הֽ͏ָאֱלֹהִ֔ים וַיֶּט־לֹ֖ו אֹֽהֶל׃
2 പിന്നെ ദാവീദ് കൽപ്പിച്ചു: “ദൈവത്തിന്റെ പേടകം ചുമക്കുന്നതിനും എന്നെന്നേക്കും തന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനുമായി യഹോവ ലേവ്യരെയാണല്ലോ തെരഞ്ഞെടുത്തത്. അതിനാൽ ലേവ്യരല്ലാതെ മറ്റാരും യഹോവയുടെ പേടകം ചുമക്കേണ്ടതില്ല.”
אָ֚ז אָמַ֣ר דָּוִ֔יד לֹ֤א לָשֵׂאת֙ אֶת־אֲרֹ֣ון הֽ͏ָאֱלֹהִ֔ים כִּ֖י אִם־הַלְוִיִּ֑ם כִּי־בָ֣ם ׀ בָּחַ֣ר יְהוָ֗ה לָשֵׂ֞את אֶת־אֲרֹ֧ון יְהוָ֛ה וּֽלְשָׁרְתֹ֖ו עַד־עֹולָֽם׃ ס
3 താൻ ഒരുക്കിയിരുന്ന സ്ഥലത്തേക്ക് യഹോവയുടെ പേടകം കൊണ്ടുവരുന്നതിനായി ഇസ്രായേല്യരെയെല്ലാം ദാവീദ് ജെറുശലേമിൽ വിളിച്ചുകൂട്ടി.
וַיַּקְהֵ֥ל דָּוִ֛יד אֶת־כָּל־יִשְׂרָאֵ֖ל אֶל־יְרֽוּשָׁלָ֑͏ִם לְהַעֲלֹות֙ אֶת־אֲרֹ֣ון יְהוָ֔ה אֶל־מְקֹומֹ֖ו אֲשֶׁר־הֵכִ֥ין לֹֽו׃
4 അദ്ദേഹം അഹരോന്റെയും ലേവ്യരുടെയും പിൻഗാമികളെയും വിളിച്ചുകൂട്ടി:
וַיֶּאֱסֹ֥ף דָּוִ֛יד אֶת־בְּנֵ֥י אֽ͏ַהֲרֹ֖ן וְאֶת־הַלְוִיִּֽם׃
5 കെഹാത്തിന്റെ പിൻഗാമികളിൽനിന്ന് നായകനായി ഊരിയേലും 120 ബന്ധുക്കളും;
לִבְנֵ֖י קְהָ֑ת אוּרִיאֵ֣ל הַשָּׂ֔ר וְאֶחָ֖יו מֵאָ֥ה וְעֶשְׂרִֽים׃ ס
6 മെരാരിയുടെ പിൻഗാമികളിൽനിന്ന് നായകനായ അസായാവും 220 ബന്ധുക്കളും;
לִבְנֵ֖י מְרָרִ֑י עֲשָׂיָ֣ה הַשָּׂ֔ר וְאֶחָ֖יו מָאתַ֥יִם וְעֶשְׂרִֽים׃ ס
7 ഗെർശോന്റെ പിൻഗാമികളിൽനിന്ന് നായകനായ യോവേലും 130 ബന്ധുക്കളും;
לִבְנֵ֖י גֵּרְשֹׁ֑ום יֹואֵ֣ל הַשָּׂ֔ר וְאֶחָ֖יו מֵאָ֥ה וּשְׁלֹשִֽׁים׃ ס
8 എലീസാഫാന്റെ പിൻഗാമികളിൽനിന്ന് നായകനായ ശെമയ്യാവും 200 ബന്ധുക്കളും;
לִבְנֵ֖י אֱלִֽיצָפָ֑ן שְׁמַֽעְיָ֥ה הַשָּׂ֖ר וְאֶחָ֥יו מָאתָֽיִם׃ ס
9 ഹെബ്രോന്റെ പിൻഗാമികളിൽനിന്ന് നായകനായ എലീയേലും 80 ബന്ധുക്കളും;
לִבְנֵ֖י חֶבְרֹ֑ון אֱלִיאֵ֥ל הַשָּׂ֖ר וְאֶחָ֥יו שְׁמֹונִֽים׃ ס
10 ഉസ്സീയേലിന്റെ പിൻഗാമികളിൽനിന്ന് നായകനായ അമ്മീനാദാബും 112 ബന്ധുക്കളും.
לִבְנֵ֖י עֻזִּיאֵ֑ל עַמִּינָדָ֣ב הַשָּׂ֔ר וְאֶחָ֕יו מֵאָ֖ה וּשְׁנֵ֥ים עָשָֽׂר׃ ס
11 അതിനുശേഷം സാദോക്ക്, അബ്യാഥാർ എന്നീ പുരോഹിതന്മാരെയും ഊരിയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിച്ചു.
וַיִּקְרָ֣א דָוִ֔יד לְצָדֹ֥וק וּלְאֶבְיָתָ֖ר הַכֹּֽהֲנִ֑ים וְלַלְוִיִּ֗ם לְאֽוּרִיאֵ֤ל עֲשָׂיָה֙ וְיֹואֵ֣ל שְׁמַֽעְיָ֔ה וֶאֱלִיאֵ֖ל וְעַמִּינָדָֽב׃
12 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യകുടുംബങ്ങളിലെ തലവന്മാരാണ്. നിങ്ങളും നിങ്ങളുടെ സഹലേവ്യരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേടകം, ഞാൻ അതിനായി സജ്ജീകരിച്ചിരിക്കുന്ന ഇടത്തേക്കു കൊണ്ടുവരികയും വേണം.
וַיֹּ֣אמֶר לָהֶ֔ם אַתֶּ֛ם רָאשֵׁ֥י הָאָבֹ֖ות לַלְוִיִּ֑ם הִֽתְקַדְּשׁוּ֙ אַתֶּ֣ם וַאֲחֵיכֶ֔ם וְהַֽעֲלִיתֶ֗ם אֵ֣ת אֲרֹ֤ון יְהוָה֙ אֱלֹהֵ֣י יִשְׂרָאֵ֔ל אֶל־הֲכִינֹ֖ותִי לֹֽו׃
13 മുമ്പ് ലേവ്യരായ നിങ്ങളല്ല പേടകം കൊണ്ടുവന്നത്. അതിനാലാണ് നമ്മുടെ ദൈവമായ യഹോവയുടെ കോപം നമ്മുടെനേരേ ജ്വലിച്ചത്. വിധിപ്രകാരം അതു കൊണ്ടുവരേണ്ടതെങ്ങനെയെന്നു നാം യഹോവയോട് ആരാഞ്ഞതുമില്ല.”
כִּ֛י לְמַבָּרִ֥אשֹׁונָ֖ה לֹ֣א אַתֶּ֑ם פָּרַ֨ץ יְהוָ֤ה אֱלֹהֵ֙ינוּ֙ בָּ֔נוּ כִּי־לֹ֥א דְרַשְׁנֻ֖הוּ כַּמִּשְׁפָּֽט׃
14 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേടകം കൊണ്ടുവരുന്നതിനുവേണ്ടി പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.
וַיִּֽתְקַדְּשׁ֔וּ הַכֹּהֲנִ֖ים וְהַלְוִיִּ֑ם לְהַעֲלֹ֕ות אֶת־אֲרֹ֥ון יְהוָ֖ה אֱלֹהֵ֥י יִשְׂרָאֵֽל׃
15 യഹോവയുടെ വചനമനുസരിച്ച് മോശ കൽപ്പിച്ചപ്രകാരം ആ ലേവ്യർ ദൈവത്തിന്റെ പേടകം, അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിലേറ്റി, വഹിച്ചുകൊണ്ടുവന്നു.
וַיִּשְׂא֣וּ בְנֵֽי־הַלְוִיִּ֗ם אֵ֚ת אֲרֹ֣ון הָֽאֱלֹהִ֔ים כַּאֲשֶׁ֛ר צִוָּ֥ה מֹשֶׁ֖ה כִּדְבַ֣ר יְהוָ֑ה בִּכְתֵפָ֥ם בַּמֹּטֹ֖ות עֲלֵיהֶֽם׃ פ
16 സംഗീതോപകരണങ്ങളായ വീണ, കിന്നരം, ഇലത്താളം എന്നിവസഹിതം ആനന്ദഗാനങ്ങളാലപിക്കാൻ തങ്ങളുടെ സഹോദരന്മാരിൽ ചിലരെ ഗായകരാക്കി നിയമിക്കാൻ ലേവ്യരുടെ നേതാക്കന്മാരോടു ദാവീദ് കൽപ്പിച്ചു.
וַיֹּ֣אמֶר דָּוִיד֮ לְשָׂרֵ֣י הַלְוִיִּם֒ לְהַֽעֲמִ֗יד אֶת־אֲחֵיהֶם֙ הַמְשֹׁ֣רְרִ֔ים בִּכְלֵי־שִׁ֛יר נְבָלִ֥ים וְכִנֹּרֹ֖ות וּמְצִלְתָּ֑יִם מַשְׁמִיעִ֥ים לְהָרִֽים־בְּקֹ֖ול לְשִׂמְחָֽה׃ פ
17 അതിനാൽ ആ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അദ്ദേഹത്തിന്റെ സഹോദരന്മാരിൽനിന്നു ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ മെരാര്യസഹോദരന്മാരിൽനിന്നു കുശായാവിന്റെ മകനായ ഏഥാനെയും ഗായകരായി നിയമിച്ചു.
וַיַּעֲמִ֣ידוּ הַלְוִיִּ֗ם אֵ֚ת הֵימָ֣ן בֶּן־יֹואֵ֔ל וּמִ֨ן־אֶחָ֔יו אָסָ֖ף בֶּן־בֶּֽרֶכְיָ֑הוּ ס וּמִן־בְּנֵ֤י מְרָרִי֙ אֲחֵיהֶ֔ם אֵיתָ֖ן בֶּן־קֽוּשָׁיָֽהוּ׃
18 അവരോടൊപ്പം, അടുത്ത പദവിയിൽ അവരുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലിഫെലേഹൂ, മിക്നേയാവ്, വാതിൽക്കാവൽക്കാരായ ഓബേദ്-ഏദോം, യെയീയേൽ എന്നിവരെ നിയമിച്ചു.
וְעִמָּהֶ֖ם אֲחֵיהֶ֣ם הַמִּשְׁנִ֑ים זְכַרְיָ֡הוּ בֵּ֡ן וְיַֽעֲזִיאֵ֡ל וּשְׁמֽ͏ִירָמֹ֡ות וִיחִיאֵ֣ל ׀ וְעֻנִּ֡י אֱלִיאָ֡ב וּבְנָיָ֡הוּ וּמַֽעֲשֵׂיָ֡הוּ וּמַתִּתְיָהוּ֩ וֶאֱלִ֨יפְלֵ֜הוּ וּמִקְנֵיָ֨הוּ וְעֹבֵ֥ד אֱדֹ֛ם וִֽיעִיאֵ֖ל הַשֹּׁעֲרִֽים׃
19 ഗായകരായ ഹേമാൻ, ആസാഫ്, ഏഥാൻ എന്നിവരാണ് വെങ്കലംകൊണ്ടുള്ള ഇലത്താളങ്ങൾ മുഴക്കേണ്ടിയിരുന്നത്.
וְהַמְשֹׁ֣רְרִ֔ים הֵימָ֥ן אָסָ֖ף וְאֵיתָ֑ן בִּמְצִלְתַּ֥יִם נְחֹ֖שֶׁת לְהַשְׁמִֽיעַ׃
20 സെഖര്യാവ്, അസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത്, രാഗത്തിൽ വീണ വായിക്കണമായിരുന്നു.
וּזְכַרְיָ֨ה וַעֲזִיאֵ֜ל וּשְׁמִֽירָמֹ֤ות וִֽיחִיאֵל֙ וְעֻנִּ֣י וֽ͏ֶאֱלִיאָ֔ב וּמַעֲשֵׂיָ֖הוּ וּבְנָיָ֑הוּ בִּנְבָלִ֖ים עַל־עֲלָמֹֽות׃
21 മത്ഥിഥ്യാവ്, എലിഫെലേഹൂ, മിക്നേയാവ്, ഓബേദ്-ഏദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത്, രാഗത്തിൽ കിന്നരം വായിക്കണമായിരുന്നു.
וּמַתִּתְיָ֣הוּ וֶאֱלִֽיפְלֵ֗הוּ וּמִקְנֵיָ֙הוּ֙ וְעֹבֵ֣ד אֱדֹ֔ם וִֽיעִיאֵ֖ל וַעֲזַזְיָ֑הוּ בְּכִנֹּרֹ֥ות עַל־הַשְּׁמִינִ֖ית לְנַצֵּֽחַ׃
22 ലേവ്യരിൽ തലവനായ കെനന്യാവ് ഗായകസംഘത്തിന്റെ മേധാവി ആയിരുന്നു; ഗാനാലാപനത്തിൽ സമർഥനായിരുന്നതിനാൽ അദ്ദേഹത്തിന് ആ ചുമതല നൽകി.
וּכְנַנְיָ֥הוּ שַֽׂר־הַלְוִיִּ֖ם בְּמַשָּׂ֑א יָסֹר֙ בַּמַּשָּׂ֔א כִּ֥י מֵבִ֖ין הֽוּא׃
23 ബേരെഖ്യാവും എൽക്കാനായും പേടകത്തിന്റെ വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു.
וּבֶֽרֶכְיָה֙ וְאֶלְקָנָ֔ה שֹׁעֲרִ֖ים לָאָרֹֽון׃
24 പുരോഹിതന്മാരായ ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലീയേസർ എന്നിവർ ദൈവത്തിന്റെ പേടകത്തിനുമുമ്പിൽ കാഹളം മുഴക്കണമായിരുന്നു. ഓബേദ്-ഏദോം, യെഹീയാവ് എന്നിവരും പേടകത്തിനു വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു.
וּשְׁבַנְיָ֡הוּ וְיֹֽושָׁפָ֡ט וּנְתַנְאֵ֡ל וַעֲמָשַׂ֡י וּ֠זְכַרְיָהוּ וּבְנָיָ֤הוּ וֽ͏ֶאֱלִיעֶ֙זֶר֙ הַכֹּ֣הֲנִ֔ים מַחֲצֹצְרִים (מַחְצְרִים֙) בַּחֲצֹ֣צְרֹ֔ות לִפְנֵ֖י אֲרֹ֣ון הֽ͏ָאֱלֹהִ֑ים וְעֹבֵ֤ד אֱדֹם֙ וִֽיחִיָּ֔ה שֹׁעֲרִ֖ים לָאָרֹֽון׃
25 അങ്ങനെ ദാവീദും ഇസ്രായേലിലെ ഗോത്രത്തലവന്മാരും സഹസ്രാധിപന്മാരും ഉല്ലാസപൂർവം ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്നും യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരുന്നതിനായി പോയി.
וַיְהִ֥י דָוִ֛יד וְזִקְנֵ֥י יִשְׂרָאֵ֖ל וְשָׂרֵ֣י הָאֲלָפִ֑ים הַהֹֽלְכִ֗ים לְֽהַעֲלֹ֞ות אֶת־אֲרֹ֧ון בְּרִית־יְהוָ֛ה מִן־בֵּ֥ית עֹבֵֽד־אֱדֹ֖ם בְּשִׂמְחָֽה׃ ס
26 യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്നിരുന്ന ലേവ്യരെ ദൈവം സഹായിച്ചതിനാൽ അവർ ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യാഗമർപ്പിച്ചു.
וֽ͏ַיְהִי֙ בֶּעְזֹ֣ר הֽ͏ָאֱלֹהִ֔ים אֶ֨ת־הַלְוִיִּ֔ם נֹשְׂאֵ֖י אֲרֹ֣ון בְּרִית־יְהוָ֑ה וַיִּזְבְּח֥וּ שִׁבְעָֽה־פָרִ֖ים וְשִׁבְעָ֥ה אֵילִֽים׃
27 പേടകം വഹിച്ചിരുന്ന സകലലേവ്യരും ഗായകരും ഗായകസംഘത്തിന്റെ മേധാവിയായ കെനന്യാവും ധരിച്ചിരുന്നതുപോലെ ദാവീദും മേൽത്തരമായ ചണവസ്ത്രം ധരിച്ചിരുന്നു. ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദും ധരിച്ചിരുന്നു.
וְדָוִ֞יד מְכֻרְבָּ֣ל ׀ בִּמְעִ֣יל בּ֗וּץ וְכָל־הַלְוִיִּם֙ הַנֹּשְׂאִ֣ים אֶת־הָאָרֹ֔ון וְהַמְשֹׁ֣רְרִ֔ים וּכְנַנְיָ֛ה הַשַּׂ֥ר הַמַּשָּׂ֖א הַמְשֹֽׁרְרִ֑ים וְעַל־דָּוִ֖יד אֵפֹ֥וד בָּֽד׃
28 അങ്ങനെ ഇസ്രായേൽ എല്ലാവരുംചേർന്ന് ആർപ്പുവിളിയോടും കൊമ്പ്, കാഹളം ഇവയുടെ നാദത്തോടും ഇലത്താളങ്ങളോടും വീണ, കിന്നരം എന്നീ വാദ്യത്തോടുംകൂടി യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു.
וְכָל־יִשְׂרָאֵ֗ל מַעֲלִים֙ אֶת־אֲרֹ֣ון בְּרִית־יְהוָ֔ה בִּתְרוּעָה֙ וּבְקֹ֣ול שֹׁופָ֔ר וּבַחֲצֹצְרֹ֖ות וּבִמְצִלְתָּ֑יִם מַשְׁמִעִ֕ים בִּנְבָלִ֖ים וְכִנֹּרֹֽות׃
29 യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവു നൃത്തംചെയ്യുന്നതും ആഹ്ലാദിച്ചു തിമിർക്കുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി.
וַיְהִ֗י אֲרֹון֙ בְּרִ֣ית יְהוָ֔ה בָּ֖א עַד־עִ֣יר דָּוִ֑יד וּמִיכַ֨ל בַּת־שָׁא֜וּל נִשְׁקְפָ֣ה ׀ בְּעַ֣ד הַחַלֹּ֗ון וַתֵּ֨רֶא אֶת־הַמֶּ֤לֶךְ דָּוִיד֙ מְרַקֵּ֣ד וּמְשַׂחֵ֔ק וַתִּ֥בֶז לֹ֖ו בְּלִבָּֽהּ׃ פ

< 1 ദിനവൃത്താന്തം 15 >