< ⲚⲒⲠⲢⲀⲜⲒⲤ 4 >

1 ⲁ̅ ⲉⲩⲥⲁϫⲓ ⲇⲉ ⲛⲉⲙ ⲡⲓⲗⲁⲟⲥ ⲁⲩⲧⲱⲟⲩⲛⲟⲩ ⳿ⲉ⳿ϩⲣⲏⲓ ⳿ⲡⲉϫⲱⲟⲩ ⳿ⲛϫⲉ ⲛⲓⲟⲩⲏⲃ ⲛⲉⲙ ⲛⲓⲥⲁⲧⲏⲅⲟⲩⲥ ⳿ⲛⲧⲉ ⲡⲓⲉⲣⲫⲉⲓ ⲛⲉⲙ ⲛⲓⲤⲁⲇⲇⲟⲩⲕⲉⲟⲥ.
അവർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും
2 ⲃ̅ ⲉⲩϯ ⳿ⲉϧⲟⲩⲛ ⳿ⲉ⳿ϩⲣⲁⲩ ϫⲉ ⲛⲁⲩϯ⳿ⲥⲃⲱ ⳿ⲙⲡⲓⲗⲁⲟⲥ ⲡⲉ ⲟⲩⲟϩ ⲛⲁⲩϩⲓⲱⲓϣ ϧⲉⲛ Ⲓⲏ̅ⲥ̅ ⳿ⲛϯ⳿⳿ⲁⲛⲁⲥⲧⲁⲥⲓⲥ ϯ⳿ⲉⲃⲟⲗϧⲉⲛ ⲛⲏⲉⲑⲙⲱⲟⲩⲧ.
അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.
3 ⲅ̅ ⲟⲩⲟϩ ⲁⲩ⳿ⲓⲛⲓ ⳿ⲛⲛⲟⲩϫⲓϫ ⳿ⲉ⳿ϩⲣⲏⲓ ⳿ⲡⲉϫⲱⲟⲩ ⲁⲩϩⲓⲧⲟⲩ ⳿ⲉϧⲟⲩⲛ ⳿ⲉ⳿ⲡ⳿ⲁⲣⲉϩ ⳿ⲉⲣⲱⲟⲩ ϣⲁ ⲡⲉϥⲣⲁⲥϯ ⲛⲉⲁ ⲣⲟⲩϩⲓ ϩⲏⲇⲏ ϣⲱⲡⲓ ⲡⲉ.
അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.
4 ⲇ̅ ⲟⲩⲙⲏϣ ⲇⲉ ⳿ⲉⲃⲟⲗϧⲉⲛ ⲛⲏ⳿ⲉⲧⲁⲩⲥⲱⲧⲉⲙ ⳿ⲉⲡⲓⲥⲁϫⲓ ⲁⲩⲛⲁϩϯ ⲟⲩⲟϩ ⲁⲩϣⲱⲡⲓ ⳿ⲛϫⲉ ⳿ⲧⲏⲡⲓ ⳿ⲛⲛⲓⲣⲱⲙⲓ ⳿ⲉⲧⲁⲩⲛⲁϩϯ ⲉⲩⲉⲣ ⲉ̅ ⳿ⲛϣⲟ.
എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
5 ⲉ̅ ⲁⲥϣⲱⲡⲓ ⲇⲉ ⳿ⲉⲧⲁ ⲡⲉϥⲣⲁⲥϯ ϣⲱⲡⲓ ⲁⲩⲑⲱⲟⲩϯ ⳿ⲛϫⲉ ⲛⲓⲁⲣⲭⲱⲛ ⲛⲉⲙ ⲛⲟⲩ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲛⲉⲙ ⲛⲓⲥⲁϧ ϧⲉⲛ Ⲓⲗ̅ⲏ̅ⲙ̅.
പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
6 ⲋ̅ ⲛⲉⲙ Ⲁⲛⲛⲁ ⲛⲉⲙ Ⲕⲁⲓ⳿ⲁⲫⲁ ⲛⲓⲁⲣⲭⲏⲉⲣⲉⲩⲥ ⲛⲉⲙ Ⲓⲱⲁⲛⲛⲏⲥ ⲛⲉⲙ ⲁⲗⲉⲝⲁⲛⲇⲣⲟⲥ ⲛⲉⲙ ⲟⲩⲟⲛ ⲛⲓⲃⲉⲛ ⲉⲧϣⲟⲡ ⳿ⲉⲃⲟⲗϧⲉⲛ ⳿ⲡⲅⲉⲛⲟⲥ ⳿ⲛⲧⲉ ϯⲙⲉⲧⲁⲣⲭⲏ⳿ⲉⲣⲉⲩⲥ.
മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
7 ⲍ̅ ⲟⲩⲟϩ ⳿ⲉⲧⲁⲩⲧⲁϩⲱⲟⲩ ⳿ⲉⲣⲁⲧⲟⲩ ϧⲉⲛ ⲧⲟⲩⲙⲏϯ ⲛⲁⲩϣⲓⲛⲓ ⳿ⲙⲙⲱⲟⲩ ⲡⲉ ϫⲉ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲁϣ ⳿ⲛϫⲟⲙ ⲓⲉ ⳿ⲛ⳿ϩⲣⲏⲓ ϧⲉⲛ ⲁϣ ⳿ⲛⲣⲁⲛ ⳿ⲁⲣⲉⲧⲉⲛ⳿⳿ⲓⲣⲓ ⳿ⲙⲫⲁⲓ ⳿ⲛⲑⲱⲧⲉⲛ.
ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
8 ⲏ̅ ⲧⲟⲧⲉ Ⲡⲉⲧⲣⲟⲥ ⲁϥⲙⲟϩ ⳿ⲉⲃⲟⲗϧⲉⲛ ⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⲡⲉϫⲁϥ ⲛⲱⲟⲩ ⲛⲓⲁⲣⲭⲱⲛ ⳿ⲛⲧⲉ ⲡⲓⲗⲁⲟⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ.
പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
9 ⲑ̅ ⲓⲥϫⲉ ⳿ⲁⲛⲟⲛ ⳿ⲙⲫⲟⲟⲩ ⲥⲉⲉⲣⲁⲛⲁⲕⲣⲓⲛⲓⲛ ⳿ⲙⲙⲟⲛ ⲉⲑⲃⲉ ⲟⲩ ϩⲱⲃ ⳿ⲉⲛⲁⲛⲉϥ ⳿ⲉⲁϥϣⲱⲡⲓ ⳿ⲛⲟⲩⲣⲱⲙⲓ ⳿ⲛϫⲱⲃ ϫⲉ ⳿ⲉⲧⲁ ⲫⲁⲓ ⲟⲩϫⲁⲓ ϧⲉⲛ ⲛⲓⲙ.
ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
10 ⲓ̅ ⲙⲁⲣⲉ ⲡⲓϩⲱⲃ ⲟⲩⲟⲛϩ ⳿ⲉⲣⲱⲧⲉⲛ ⲧⲏⲣⲟⲩ ⲛⲉⲙ ⲡⲓⲗⲁⲟⲥ ⲧⲏⲣϥ ⳿ⲛⲧⲉ Ⲡⲓ̅ⲥ̅ⲗ̅ ϫⲉ ϧⲉⲛ ⳿ⲫⲣⲁⲛ ⳿ⲛⲒⲏ̅ⲥ̅ ⲡⲓⲚⲁⲍⲱⲣⲉⲟⲥ ⲫⲁⲓ ⳿ⲛⲑⲱⲧⲉⲛ ⲉⲧⲁⲧⲉⲛⲁϣϥ ⲫⲁⲓ ⳿ⲉⲧⲁ Ⲫϯ ⲧⲟⲩⲛⲟⲥϥ ⳿ⲉⲃⲟⲗϧⲉⲛ ⲛⲏⲉⲑⲙⲱⲟⲩⲧ ⳿ⲛ⳿ϧⲣⲏⲓ ϧⲉⲛ ⲫⲁⲓ ⳿ϥ⳿ⲟϩⲓ ⳿ⲉⲣⲁⲧϥ ⳿ⲛϫⲉ ⲫⲁⲓ ⳿ⲙⲡⲉⲧⲉⲛ⳿ⲙⲑⲟ ⲉϥⲟⲩⲟϫ.
ദൈവം മരിച്ചവരിൽ നിന്നു ഉയിൎപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
11 ⲓ̅ⲁ̅ ⲫⲁⲓ ⲡⲉ ⲡⲓ⳿ⲱⲛⲓ ⳿ⲉⲧⲁⲩϣⲟϣϥ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⲑⲏⲛⲟⲩ ⲛⲏⲉⲧⲕⲱⲧ ⲫⲁⲓ ⲁϥϣⲱⲡⲓ ⳿ⲛⲟⲩϫⲱϫ ⳿ⲛⲗⲁⲕϩ.
വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീൎന്ന കല്ലു ഇവൻ തന്നേ.
12 ⲓ̅ⲃ̅ ⲟⲩⲟϩ ⳿ⲙⲙⲟⲛ ⲕⲉⲟⲩⲁⲓ ⳿ⲉⲣⲉ ⳿ⲫⲛⲟϩⲉⲙ ϣⲟⲡ ⳿ⲛϧⲏⲧϥ ⲟⲩⲇⲉ ⳿ⲙⲙⲟⲛ ⲕⲉⲣⲁⲛ ⲥⲁⲡⲉⲥⲏⲧ ⳿ⲛ⳿ⲧⲫⲉ ⳿ⲉⲁⲩⲧⲏⲓϥ ⳿ⲛⲛⲓⲣⲱⲙⲓ ⲫⲏ⳿ⲉⲧⲉϩⲱϯ ⳿ⲛⲧⲟⲩⲛⲟϩⲉⲙ ⳿ⲛ⳿ϧⲣⲏⲓ ⳿ⲛϧⲏⲧϥ.
മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
13 ⲓ̅ⲅ̅ ⳿ⲉⲧⲁⲩⲛⲁⲩ ⲇⲉ ⳿ⲉ⳿ⲧⲡⲁⲣⲣⲏⲥⲓⲁ ⳿ⲙⲠⲉⲧⲣⲟⲥ ⲛⲉⲙ Ⲓⲱⲁⲛⲛⲏⲥ ⲟⲩⲟϩ ⳿ⲉⲧⲁⲩ⳿ⲉⲙⲓ ϫⲉ ϩⲁⲛⲣⲱⲙⲓ ⲛⲉ ⳿ⲛⲥⲉⲥⲱⲟⲩⲛ ⳿ⲛ⳿ⲥϧⲁⲓ ⲁⲛ ⲟⲩⲟϩ ϩⲁⲛⲓⲇⲓⲱⲧⲏⲥ ⲛⲉ ⲛⲁⲩⲉⲣ⳿ϣⲫⲏⲣⲓ ⲡⲉ ⲛⲁⲩⲥⲱⲟⲩⲛ ⲇⲉ ⳿ⲙⲙⲱⲟⲩ ϫⲉ ⲛⲁⲩⲭⲏ ⲛⲉⲙ Ⲓⲏ̅ⲥ̅ ⲡⲉ.
അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈൎയ്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചൎയ്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
14 ⲓ̅ⲇ̅ ⲡⲓⲕⲉⲣⲱⲙⲓ ⲇⲉ ⲛⲁⲩⲛⲁⲩ ⳿ⲉⲣⲟϥ ⲉϥ⳿ⲟϩⲓ ⳿ⲉⲣⲁⲧϥ ⲛⲉⲙⲱⲟⲩ ⳿ⲉⲁϥⲟⲩϫⲁⲓ ⲛⲁⲩϣϯ ⲇⲉ ⳿ⲉϧⲟⲩⲛ ⳿ⲉ⳿ϩⲣⲁⲩ ⳿ⲛ⳿ϩⲗⲓ ⲁⲛ ⲡⲉ.
സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവൎക്കു എതിർ പറവാൻ വകയില്ലായിരുന്നു.
15 ⲓ̅ⲉ̅ ⳿ⲉⲧⲁⲩⲟⲩⲁϩⲥⲁϩⲛⲓ ⲇⲉ ⳿ⲛⲥⲉϩⲓⲧⲟⲩ ⲥⲁⲃⲟⲗ ⳿ⲙⲡⲓⲙⲁ ⳿ⲛϯϩⲁⲡ ⲛⲁⲩⲥⲁϫⲓ ⲛⲉⲙ ⳿ⲛⲛⲟⲩ⳿ⲉⲣⲏⲟⲩ.
അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:
16 ⲓ̅ⲋ̅ ⲉⲩϫⲱ ⳿ⲙⲙⲟⲥ ϫⲉ ⲟⲩ ⲡⲉ ⳿ⲉⲧⲉⲛⲛⲁⲁⲓϥ ⳿ⲛⲛⲁⲓⲣⲱⲙⲓ ⳿ⲟⲧⲓ ⲙⲉⲛ ⲁϥϣⲱⲡⲓ ⳿ⲛϫⲉ ⲟⲩⲙⲏⲓⲛⲓ ⳿ⲉⲃⲟⲗϩⲓⲧⲟⲧⲟⲩ ⲉϥⲟⲩⲟⲛϩ ⳿ⲉⲃⲟⲗ ⲥⲉⲥⲱⲟⲩⲛ ⳿ⲛϫⲉ ⲛⲏⲧⲏⲣⲟⲩ ⲉⲧϣⲟⲡ ϧⲉⲛ Ⲓⲗ̅ⲏ̅ⲙ̅ ⳿ⲙⲙⲟⲛ⳿ϣϫⲟⲙ ⳿ⲙⲙⲟⲛ ⳿ⲉϫⲱⲗ ⳿ⲉⲃⲟⲗ.
ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാൎക്കുന്ന എല്ലാവൎക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
17 ⲓ̅ⲍ̅ ⲁⲗⲗⲁ ϩⲓⲛⲁ ⳿ⲛⲧⲉ⳿ϣⲧⲉⲙ ⲡⲓϩⲱⲃ ⲥⲱⲣ ⳿ⲉⲃⲟⲗϧⲉⲛ ⲡⲓⲗⲁⲟⲥ ⳿ⲛϩⲟⲩⲟ ⲙⲁⲣⲉⲛⲛⲟϣⲡⲟⲩ ϩⲓⲛⲁ ⳿ⲛⲧⲟⲩ⳿ϣⲧⲉⲙⲥⲁϫⲓ ⲛⲉⲙ ⳿ϩⲗⲓ ⳿ⲛⲣⲱⲙⲓ ϧⲉⲛ ⲡⲁⲓⲣⲁⲛ.
എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തൎജ്ജനം ചെയ്യേണം എന്നു പറഞ്ഞു.
18 ⲓ̅ⲏ̅ ⲟⲩⲟϩ ⳿ⲉⲧⲁⲩⲙⲟⲩϯ ⳿ⲉⲣⲱⲟⲩ ⲁⲩϩⲟⲛϩⲉⲛ ⲛⲱⲟⲩ ⳿ⲉ⳿ϣⲧⲉⲙⲉⲣⲟⲩⲱ ⳿ⲉ⳿ⲡⲧⲏⲣϥ ⲟⲩⲇⲉ ⳿ⲉ⳿ϣⲧⲉⲙϯ ⳿ⲥⲃⲱ ϧⲉⲛ ⳿ⲫⲣⲁⲛ ⳿ⲛⲒⲏ̅ⲥ̅.
പിന്നെ അവരെ വിളിച്ചിട്ടു: യേശുവിന്റെ നാമത്തിൽ അശേഷം സംസാരിക്കരുതു, ഉപദേശിക്കയും അരുതു എന്നു കല്പിച്ചു.
19 ⲓ̅ⲑ̅ Ⲡⲉⲧⲣⲟⲥ ⲇⲉ ⲛⲉⲙ Ⲓⲱⲁⲛⲛⲏⲥ ⲡⲉϫⲱⲟⲩ ⲛⲱⲟⲩ ⲓⲥϫⲉ ⲟⲩⲙⲉⲑⲙⲏⲓ ⲧⲉ ⳿ⲙⲡⲉ⳿ⲙⲑⲟ ⳿ⲙⲪϯ ⳿ⲉⲥⲱⲧⲉⲙ ⳿ⲛⲥⲁ ⲑⲏⲛⲟⲩ ⳿⳿ⲉϩⲟⲧⲉ Ⲫϯ ⲙⲁϩⲁⲡ.
അതിന്നു പത്രൊസും യോഹന്നാനും: ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവത്തിന്റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിൻ.
20 ⲕ̅ ⳿ⲙⲙⲟⲛ⳿ϣϫⲟⲙ ⲅⲁⲣ ⳿ⲙⲙⲟⲛ ⳿ⲁⲛⲟⲛ ⲛⲏⲉⲧⲀⲛⲛⲁⲩ ⳿ⲉⲣⲱⲟⲩ ⲟⲩⲟϩ ⲉⲧⲁⲛⲥⲟⲑⲙⲟⲩ ⳿ⲉ⳿ϣⲧⲉⲙⲥⲁϫⲓ ⳿ⲙⲙⲱⲟⲩ.
ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല എന്നു ഉത്തരം പറഞ്ഞു.
21 ⲕ̅ⲁ̅ ⳿ⲛⲑⲱⲟⲩ ⲇⲉ ⳿ⲉⲧⲁⲩⲛⲟϣⲡⲟⲩ ⲁⲩⲭⲁⲩ ⳿ⲉⲃⲟⲗ ⳿ⲙⲡⲟⲩϫⲉⲙ ⳿ϩⲗⲓ ⳿ⲛⲗⲱⲓϫⲓ ⳿ⲉⲣⲱⲟⲩ ⲉⲑⲃⲉ ⲡⲓⲣⲏϯ ⳿ⲛⲉⲣⲕⲟⲗⲁⲍⲓⲛ ⳿ⲙⲙⲱⲟⲩ ⲉⲑⲃⲉ ⲡⲓⲗⲁⲟⲥ ϫⲉ ⲛⲁⲣⲉ ⲟⲩⲟⲛ ⲛⲓⲃⲉⲛ ϯ⳿ⲱⲟⲩ ⳿ⲙⲪϯ ⲉⲑⲃⲉ ⲫⲏ⳿ⲉⲧⲁϥϣⲱⲡⲓ.
എന്നാൽ ഈ സംഭവിച്ച കാൎയ്യംകൊണ്ടു എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തുകയാൽ അവരെ ശിക്ഷിക്കുന്നതിനു ജനംനിമിത്തം വഴി ഒന്നും കാണായ്കകൊണ്ടു അവർ പിന്നെയും തൎജ്ജനം ചെയ്തു അവരെ വിട്ടയച്ചു.
22 ⲕ̅ⲃ̅ ⲛⲉ ⲁϥⲉⲣϩⲟⲩ⳿ⲟ ⲙ̅ ⳿ⲛⲣⲟⲙⲡⲓ ⳿ⲛϫⲉ ⲡⲓⲣⲱⲙⲓ ⳿ⲉⲧⲁ ⲡⲁⲓϩⲱⲃ ⳿ⲙⲙⲏⲓⲛⲓ ⳿ⲛⲟⲩϫⲁⲓ ϣⲱⲡⲓ ϩⲓⲱⲧϥ.
ഈ അത്ഭുതത്താൽ സൌഖ്യം പ്രാപിച്ച മനുഷ്യൻ നാല്പതിൽ അധികം വയസ്സുള്ളവനായിരുന്നു.
23 ⲕ̅ⲅ̅ ⳿ⲉⲧⲁⲩⲭⲁⲩ ⲇⲉ ⳿ⲉⲃⲟⲗ ⲁⲩ⳿ⲓ ϣⲁ ⲛⲏ⳿ⲉⲧⲉⲛⲱⲟⲩ ⲁⲩⲧⲁⲙⲱⲟⲩ ⳿ⲉϩⲱⲃ ⲛⲓⲃⲉⲛ ⳿ⲉⲧⲁ ⲛⲓⲁⲣⲭⲏ⳿ⲉⲣⲉⲩⲥ ⲛⲉⲙ ⲛⲓ⳿ⲡⲣⲉⲥⲃⲩⲧⲉⲣⲟⲥ ⲁⲓⲧⲟⲩ ⲛⲱⲟⲩ.
വിട്ടയച്ചശേഷം അവർ കൂട്ടാളികളുടെ അടുക്കൽ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞതു എല്ലാം അറിയിച്ചു.
24 ⲕ̅ⲇ̅ ⳿ⲉⲧⲁⲩⲥⲱⲧⲉⲙ ⲇⲉ ⲁⲩϭⲓⲥⲓ ⳿ⲛⲧⲟⲩ⳿ⲥⲙⲏ ⳿ⲉ⳿ϩⲣⲏⲓ ϩⲁ Ⲫϯ ⲉⲩⲥⲟⲡ ⲡⲉϫⲱⲟⲩ ϫⲉ ⲡⲉⲛⲛⲏⲃ ⳿ⲛⲑⲟⲕ ⲡⲉⲧⲁⲕⲑⲁⲙⲓⲟ ⳿ⲛ⳿ⲧⲫⲉ ⲛⲉⲙ ⳿ⲡⲕⲁϩⲓ ⳿ⲫⲓⲟⲙ ⲛⲉⲙ ϩⲱⲃ ⲛⲓⲃⲉⲛ ⳿ⲉⲧⲉ ⳿ⲛ⳿ϧⲏⲧϥ.
അതു കേട്ടിട്ടു അവർ ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു പറഞ്ഞതു: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,
25 ⲕ̅ⲉ̅ ⲫⲏ⳿ⲉⲧⲁϥϫⲟⲥ ϧⲉⲛ ⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⳿ⲉⲃⲟⲗϧⲉⲛ ⲣⲱϥ ⳿ⲙⲡⲉⲛⲓⲱⲧ Ⲇⲁⲩⲓⲇ ⲉⲑⲃⲉ ⲡⲉⲕ⳿ⲁⲗⲟⲩ ϫⲉ ⲉⲑⲃⲉ ⲟⲩ ⲁⲩⲱϣ ⳿ⲉⲃⲟⲗ ⳿ⲛϫⲉ ϩⲁⲛⲉⲑⲛⲟⲥ ϩⲁⲛⲗⲁⲟⲥ ⲁⲩⲉⲣⲙⲉⲗⲉⲧⲁⲛ ⳿ⲛϩⲁⲛⲡⲉⲧϣⲟⲩⲓⲧ.
“ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യൎത്ഥമായതു നിരൂപിക്കുന്നതും എന്തു?
26 ⲕ̅ⲋ̅ ⲁⲩ⳿ⲟϩⲓ ⳿ⲉⲣⲁⲧⲟⲩ ⳿ⲛϫⲉ ⲛⲓⲟⲩⲣⲱⲟⲩ ⳿ⲛⲧⲉ ⳿ⲡⲕⲁϩⲓ ⲛⲓⲕⲉⲁⲣⲭⲱⲛ ⲁⲩⲑⲱⲟⲩϯ ⲉⲩⲙⲁ ⳿ⲉϯ ⲟⲩⲃⲉ Ⲡ⳪ ⲛⲉⲙ ⲡⲉϥⲭ͞ⲣⲥ̅.
ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും അധിപതികൾ കൎത്താവിന്നു വിരോധമായും അവന്റെ അഭിഷിക്തന്നു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാൽ അരുളിച്ചെയ്തവനേ,
27 ⲕ̅ⲍ̅ ϧⲉⲛ ⲟⲩⲙⲉⲑⲙⲏⲓ ⲅⲁⲣ ⲁⲩⲑⲱⲟⲩϯ ϧⲉⲛ ⲧⲁⲓⲡⲟⲗⲓⲥ ⳿ⲉϫⲉⲛ ⲡⲉⲕ⳿ⲁⲗⲟⲩ Ⲓⲏ̅ⲥ̅ ⲫⲏ⳿ⲉⲧⲁⲕⲑⲁϩⲥϥ ⳿ⲛϫⲉ Ⲏ̇ⲣⲱⲇⲏⲥ ⲛⲉⲙ ⲡⲟⲛⲧⲓⲟⲥ Ⲡⲓⲗⲁⲧⲟⲥ ⲛⲉⲙ ϩⲁⲛⲕⲉⲉⲑⲛⲟⲥ ⲛⲉⲙ ϩⲁⲛⲗⲁⲟⲥ ⳿ⲛⲧⲉ Ⲡⲓ̅ⲥ̅ⲗ̅.
നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേൽ ജനവുമായി ഈ നഗരത്തിൽ ഒന്നിച്ചുകൂടി,
28 ⲕ̅ⲏ̅ ⳿ⲉ⳿⳿ⲓⲣⲓ ⳿ⲛϩⲱⲃ ⲛⲓⲃⲉⲛ ⳿ⲉⲧⲁ ⲧⲉⲕϫⲓϫ ⲛⲉⲙ ⲡⲉⲕⲥⲟϭⲛⲓ ⲉⲣϣⲟⲣⲡ ⲉⲑⲣⲟⲩϣⲱⲡⲓ.
സംഭവിക്കേണം എന്നു നിന്റെ കയ്യും നിന്റെ ആലോചനയും മുന്നിയമിച്ചതു ഒക്കെയും ചെയ്തിരിക്കുന്നു സത്യം.
29 ⲕ̅ⲑ̅ ⲟⲩⲟϩ ϯⲛⲟⲩ Ⲡ⳪ ⲥⲟⲙⲥ ⳿ⲉ⳿ϩⲣⲏⲓ ⳿ⲉϫⲉⲛ ⲛⲟⲩϫⲱⲛⲧ ⲙⲏ ⲓⲥ ⳿ⲛⲛⲉⲕ⳿ⲉⲃⲓⲁⲓⲕ ⲉⲑⲣⲟⲩⲥⲁϫⲓ ϧⲉⲛ ⲟⲩⲟⲛϩ ⳿ⲉⲃⲟⲗ ⲛⲓⲃⲉⲛ.
ഇപ്പോഴോ കൎത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.
30 ⲗ̅ ϧⲉⲛ ⳿ⲡϫⲓⲛ⳿ⲑⲣⲉⲕⲥⲟⲩⲧⲱⲛ ⲧⲉⲕϫⲓϫ ⳿ⲉⲃⲟⲗ ⳿ⲉϩⲁⲛⲧⲁⲗϭⲟ ⲛⲉⲙ ϩⲁⲛⲙⲏⲓⲛⲓ ⲛⲉⲙ ϩⲁⲛ⳿ϣⲫⲏⲣⲓ ⲉⲑⲣⲟⲩϣⲱⲡⲓ ⳿ⲉⲃⲟⲗϩⲓⲧⲉⲛ ⲡⲉⲕ⳿ⲁⲗⲟⲩ ⲉⲑⲟⲩⲁⲃ Ⲓⲏ̅ⲥ̅.
സൌഖ്യമാക്കുവാൻ നിന്റെ കൈ നീട്ടുന്നതിനാലും നിന്റെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്താൽ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്റെ വചനം പൂൎണ്ണധൈൎയ്യത്തോടും കൂടെ പ്രസ്താവിപ്പാൻ നിന്റെ ദാസന്മാൎക്കു കൃപ നല്കേണമേ.
31 ⲗ̅ⲁ̅ ⲟⲩⲟϩ ⳿ⲉⲧⲁⲩⲧⲱⲃϩ ⲁϥⲕⲓⲙ ⳿ⲛϫⲉ ⲡⲓⲙⲁ ⲉⲛⲁⲩⲑⲟⲩⲏⲧ ⳿ⲛϧⲏⲧϥ ⲟⲩⲟϩ ⲁⲩⲙⲟϩ ⲧⲏⲣⲟⲩ ⳿ⲉⲃⲟⲗϧⲉⲛ ⲡⲠⲓⲡ͞ⲛⲁ̅ ⲉⲑⲟⲩⲁⲃ ⲟⲩⲟϩ ⲛⲁⲩⲥⲁϫⲓ ⳿ⲙⲡⲓⲥⲁϫⲓ ⳿ⲛⲧⲉ Ⲫϯ ϧⲉⲛ ⲟⲩⲛⲓϣϯ ⳿ⲙⲡⲁⲣⲣⲏⲥⲓ⳿ⲁ.
ഇങ്ങനെ പ്രാൎത്ഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈൎയ്യത്തോടെ പ്രസ്താവിച്ചു.
32 ⲗ̅ⲃ̅ ⲛⲓⲙⲏϣ ⲇⲉ ⳿ⲉⲧⲁⲩⲛⲁϩϯ ⲛⲁⲩⲟⲓ ⳿ⲛⲟⲩϩⲏⲧ ⳿ⲛⲟⲩⲱⲧ ⲛⲉⲙ ⲟⲩⲯⲩⲭⲏ ⳿ⲛⲟⲩⲱⲧ ⲛⲉ ⳿ⲙⲙⲟⲛ ⳿ϩⲗⲓ ⲡⲉ ⲉϥϫⲱ ⳿ⲙⲙⲟⲥ ⳿ⲛⲟⲩ⳿ϩⲗⲓ ⳿ⲛⲧⲉ ⲛⲉϥϩⲩⲡⲁⲣⲭⲟⲛⲧⲁ ϫⲉ ⲛⲟⲩϥ ⲛⲉ ⲁⲗⲗⲁ ⲛⲁⲣⲉ ϩⲱⲃ ⲛⲓⲃⲉⲛ ϣⲟⲡ ⲛⲱⲟⲩ ϧⲉⲛ ⲟⲩⲙⲉⲧ⳿ϣⲫⲏⲣ.
വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളതു ഒന്നും സ്വന്തം എന്നു ആരും പറഞ്ഞില്ല;
33 ⲗ̅ⲅ̅ ⳿ⲉ⳿ϩⲣⲏⲓ ⲇⲉ ϧⲉⲛ ⲟⲩⲛⲓϣϯ ⳿ⲛϫⲟⲙ ⲛⲁⲣⲉ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ϯ ⳿ⲛϯⲙⲉⲧⲙⲉⲑⲣⲉ ϧⲁ ⳿ⲧ⳿⳿ⲁⲛⲁⲥⲧⲁⲥⲓⲥ ⳿ⲛⲧⲉ Ⲓⲏ̅ⲥ̅ Ⲡⲭ̅ⲥ̅ ⲡⲉⲛ⳪ ⲟⲩⲛⲓϣϯ ⲇⲉ ⳿ⲛ⳿ϩⲙⲟⲧ ⲛⲁϥϩⲓϫⲱⲟⲩ ⲧⲏⲣⲟⲩ ⲡⲉ.
സകലവും അവൎക്കു പൊതുവായിരുന്നു. അപ്പൊസ്തലന്മാർ മഹാശക്തിയോടെ കൎത്താവായ യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവൎക്കും ധാരാളം കൃപ ലഭിച്ചിരുന്നു.
34 ⲗ̅ⲇ̅ ⲛⲉ ⳿ⲙⲙⲟⲛ ⲡⲉⲧⲉⲣ⳿ⲭⲣⲓ⳿ⲁ ⲅⲁⲣ ⳿ⲛϧⲏⲧⲟⲩ ⲡⲉ ⲛⲏⲅⲁⲣ ⳿ⲉⲧⲉ ⲟⲩⲟⲛⲧⲟⲩ ⲓⲟϩⲓ ⳿ⲙⲙⲁⲩ ⲛⲁⲩϯ ⳿ⲙⲙⲱⲟⲩ ⳿ⲉⲃⲟⲗ ⲛⲁⲩ⳿ⲓⲛⲓ ⳿ⲛ⳿ⲧⲧⲓⲙⲏ⳿ⲛⲛⲏ⳿ⲉϣⲁⲩⲧⲏⲓⲧⲟⲩ ⳿ⲉⲃⲟⲗ.
മുട്ടുള്ളവർ ആരും അവരിൽ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവർ ഒക്കെയും അവയെ വിറ്റു വില കൊണ്ടുവന്നു
35 ⲗ̅ⲉ̅ ⲛⲁⲩⲭⲱ ⳿ⲙⲙⲱⲟⲩ ϧⲁⲣⲁⲧⲟⲩ ⳿ⲛⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⲛⲁⲩϯ ⲇⲉ ⳿ⲙ⳿ⲫⲟⲩⲁⲓ ⳿ⲫⲟⲩⲁⲓ ⳿ⲙⲡ⳿ⲉⲧⲉϥⲉⲣ⳿ⲭⲣⲓ⳿ⲁ ⳿ⲙⲙⲟϥ.
അപ്പൊസ്തലന്മാരുടെ കാൽക്കൽ വെക്കും; പിന്നെ ഓരോരുത്തന്നു അവനവന്റെ ആവശ്യംപോലെ വിഭാഗിച്ചുകൊടുക്കും.
36 ⲗ̅ⲋ̅ Ⲓⲱⲥⲏⲫ ⲇⲉ ⲫⲏ⳿ⲉⲧⲁⲩϯⲣⲉⲛϥ ϫⲉ ⲃⲁⲣⲥⲁⲃⲁⲥ ⳿ⲉⲃⲟⲗϧⲉⲛ ⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ ⳿ⲉⲧⲉ ⲫⲏⲡⲉ ⳿ⲉϣⲁⲩⲟⲩⲁϩⲙⲉϥ ϫⲉ ⳿ⲡϣⲏⲣⲓ ⳿ⲙ⳿ⲡϯϩⲟ ⳿ⲉⲟⲩⲗⲉⲩⲓⲧⲏⲥ ⲡⲉ ⳿ⲛⲕⲩⲡⲣⲓⲟⲥ ϧⲉⲛ ⲡⲉϥⲅⲉⲛⲟⲥ.
പ്രബോധനപുത്രൻ എന്നു അൎത്ഥമുള്ള ബൎന്നബാസ് എന്നു അപ്പൊസ്തലന്മാർ മറുപേർ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ്
37 ⲗ̅ⲍ̅ ⳿ⲉⲟⲩⲟⲛⲧⲉϥ ⲓⲟϩⲓ ⳿ⲙⲙⲁⲩ ⲁϥⲧⲏⲓϥ ⳿ⲉⲃⲟⲗ ⲁϥ⳿ⲓⲛⲓ ⳿ⲛⲛⲓ⳿ⲭⲣⲏⲙⲁ ⲁϥⲭⲁⲩ ϧⲁⲧⲉⲛ ⲛⲉⲛϭⲁⲗⲁⲩϫ ⳿ⲛⲛⲓⲁⲡⲟⲥⲧⲟⲗⲟⲥ.
എന്നൊരു ലേവ്യൻ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.

< ⲚⲒⲠⲢⲀⲜⲒⲤ 4 >