< ᏉᎳ ᎶᎻ ᎠᏁᎯ ᏧᏬᏪᎳᏁᎸᎯ 1 >

1 ᏉᎳ, ᏥᏌ ᎦᎶᏁᏛ ᎠᎩᏅᏏᏓᏍᏗ, ᎥᎩᏅᏏᏛ ᎢᏴᏋᏁᎸᎯ, ᎥᏆᏓᏓᎴᏔᏅᎯ ᎣᏍᏛ ᎧᏃᎮᏛ ᎤᏁᎳᏅᎯ ᎤᏤᎵ ᎠᏆᎵᏥᏙᏗᏱ,
ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്റെ സുവിശേഷം,
2 ᎾᏍᎩ ᎤᏚᎢᏍᏔᏅᎯ ᏥᏂᎨᏎ ᎠᎾᏙᎴᎰᏍᎩ ᏕᎬᏗᏍᎬ ᎾᎿᎭᎦᎸᏉᏗᏳ ᎪᏪᎵᎯ,
ദൈവം തന്റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്.
3 ᎾᏍᎩ ᎤᏪᏥ ᎤᎬᏩᎵ, ᎾᏍᎩ ᏕᏫ ᎤᏁᏢᏔᏅᏛ ᎨᏒ ᏧᏕᏁᎢ ᎾᏍᎩ ᎤᏇᏓᎵ ᎨᏒᎢ;
ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വിളിച്ച് വേർതിരിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്.
4 ᎦᎸᏉᏗᏳᏍᎩᏂ ᎤᏓᏅᏙ ᎨᏒ ᎤᏣᏘ ᎤᎵᏂᎩᏛ ᎬᏂᎨᏒ ᏥᎾᎬᏁᎴ ᎤᏁᎳᏅᎯ ᎤᏪᏥ ᎨᏒᎢ, ᎾᏍᎩ ᎾᎿᎭᎤᏲᎱᏒ ᏚᎴᎯᏌᏅᎢ; ᎾᏍᎩ ᏥᏌ ᎦᎶᏁᏛ ᎤᎬᏫᏳᎯ ᎢᎦᏤᎵᎦ,
നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.
5 ᎾᏍᎩ ᎣᎩᏁᎸᎯ ᏥᎩ ᎬᏩᎦᏘᏯ ᎤᏓᏙᎵᏍᏗ ᎨᏒ ᎠᎴ ᎣᎩᏅᏏᏛ ᎨᏒᎢ, ᎾᏍᎩ ᏧᎾᏓᏂᎸᎢᏍᏗᏱ ᎪᎯᏳᏗ ᎨᏒ ᎾᏂᎥ ᏧᎾᏓᎴᏅᏛ ᏴᏫ, ᎾᏍᎩ ᏚᏙᎥ ᏅᏗᎦᎵᏍᏙᏗᏍᎬᎢ;
മനുഷ്യനെന്ന നിലയിൽ ദാവീദിന്റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്ന് ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ
6 ᎾᎿᎭᎾᏍᏉ ᎢᏣᏓᏑᏯ ᏂᎯ, ᏥᏌ ᎦᎶᏁᏛ ᎢᏥᏯᏅᏛ ᏥᎩ;
അവന്റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്.
7 ᏂᏥᎥ ᎶᎻ, ᎤᏁᎳᏅᎯ ᎢᏥᎨᏳᎯ, ᎡᏥᏯᏅᏛ ᎢᏣᏓᏅᏘ; ᎬᏩᎦᏘᏯ ᎤᏓᏙᎵᏍᏗ ᎨᏒ ᎠᎴ ᏅᏩᏙᎯᏯᏛ ᎨᏤᎳᏗᏙᎮᏍᏗ, ᏅᏓᏳᎾᎵᏍᎪᎸᏔᏅᎯ ᎤᏁᎳᏅᎯ ᎢᎩᏙᏓ, ᎠᎴ ᎤᎬᏫᏳᎯ ᏥᏌ ᎦᎶᏁᏛ.
അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
8 ᎢᎬᏱᏱ ᎨᏒᎢ, ᏥᏯᎵᎡᎵᏤᎭ ᎠᏆᏁᎳᏅᎯ ᎬᏗᎭ ᏚᏙᎥ ᏥᏌ ᎦᎶᏁᏛ, ᏂᏥᎥ ᏂᎯ ᎨᏒ ᎢᏳᏍᏗ, ᏅᏗᎦᎵᏍᏙᏗᎭ ᎢᏦᎯᏳᏒ ᏂᎬᎾᏛ ᎡᎶᎯ ᎠᏂᏃᎮᏍᎬᎢ.
നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു.
9 ᎤᏁᎳᏅᎯᏰᏃ ᎠᏉᎯᏳᏓᏁᎯ, ᎾᏍᎩ ᎪᎱᏍᏗ ᏥᏥᏯᏛᏁᎭ ᎠᏆᏓᏅᏙ ᏥᎬᏗᎭ ᎾᏍᎩ ᎣᏍᏛ ᎧᏃᎮᏛ ᎤᏪᏥ ᎤᏤᎵᎦ ᎬᏂᎨᏒ ᏂᎬᏁᎲᎢ, ᎾᏍᎩ ᏂᏥᏲᎯᏍᏗᏍᎬᎾ ᎢᏨᏁᎢᏍᏗᏍᎬᎢ, ᏂᎪᎯᎸ ᎦᏓᏙᎵᏍᏗᏍᎬ.
ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു
10 ᏥᏔᏲᎯᎲᎢ, ᎾᏍᎩ ᎢᏳᏃ ᏰᎵ ᏱᎩ ᎪᎯ ᎿᎭᏉ ᎣᏍᏛ ᎢᏯᏆᎵᏍᏓᏁᎸᏍᏗᏱ ᎦᎢᏒ ᏫᏨᎷᏤᏗᏱ, ᎤᏁᎳᏅᎯ ᎣᏏᏳ ᎠᏰᎸᏍᎬ ᏅᏓᏳᎵᏍᏙᏗᏱ.
൧൦എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി.
11 ᎤᏣᏘᏰᏃ ᎠᏆᏚᎵ ᎢᏨᎪᏩᏛᏗᏱ, ᎾᏍᎩ ᏗᏨᏲᎯᏎᏗᏱ ᎪᎱᏍᏗ ᎤᏍᏗ ᎠᏓᏅᏙ ᎤᎵᏍᏕᎸᏙᏗ ᎨᏒᎢ, ᎾᏍᎩ ᏗᏣᎵᏂᎪᎯᏍᏗᏱ ᏭᎵᏱᎶᎯᏍᏗᏱ;
൧൧നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്,
12 ᎾᏍᎩ ᎯᎠ ᏄᏍᏗ, ᎾᏍᎩ ᎠᏴ ᎢᏧᎳᎭ ᎢᎩᎧᎵᏍᏙᎯᏍᏗᏱ ᎬᏔᏅᎯ ᎠᏴ ᏂᎯᏃ ᎤᏠᏱ ᎢᎪᎯᏳᏒᎢ.
൧൨അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു.
13 ᎾᏍᎩᏃ ᎢᏓᎵᏅᏟ ᎥᏝ ᎾᏂᎦᏔᎲᎾᏉ ᎨᏎᏍᏗ ᏱᏨᏰᎵᏎᎭ, ᎾᏍᎩ ᎤᏣᏘ ᎢᏳᏩᎫᏗ ᏓᏇᎪᏔᏅ ᏫᏨᎷᏤᏗᏱ, ᎾᏍᎩ ᎪᎱᏍᏗ ᎤᎦᏔᏔᏅᎯ ᏂᎯ ᎾᏍᏉ ᎢᏤᎲ ᎠᎩᎪᏩᏛᏗᏱ ᎠᎩᏰᎸᏒᎩ, ᎾᏍᎩᏯ ᏄᏍᏛ ᎠᏂᏐᎢ ᏧᎾᏓᎴᏅᏛ ᏴᏫ ᏓᏁᏩᏗᏒᎢ; ᎠᏎᏃ ᎪᎯ ᎢᏯᏍᏗ ᎠᏆᏓᏄᎴᎭ.
൧൩എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.
14 ᎬᎩᏚᎦ ᎢᏧᎳ ᎠᏂᎪᎢ ᎠᎴ ᏅᏩᎾᏓᎴ ᏴᏫ, ᎠᏂᎦᏔᎾᎢ ᎠᎴ ᎠᏂᎦᏔᎾᎢ ᏂᎨᏒᎾ.
൧൪പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു.
15 ᎾᏍᎩ ᎢᏳᏍᏗ ᎢᎬᏆᏛᏁᏗ ᎨᏒ ᎢᎦᎢ, ᎠᏆᏛᏅᎢᏍᏗᏉ ᎣᏍᏛ ᎧᏃᎮᏛ ᎢᏨᏯᎵᏥᏙᏁᏗᏱ ᎶᎻ ᎾᏍᏉ ᎢᏤᎯ ᏂᎯ.
൧൫അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു.
16 ᎥᏝᏰᏃ ᏱᎦᏕᎣᏍᎦ ᎣᏍᏛ ᎧᏃᎮᏛ ᎦᎶᏁᏛ ᎤᏤᎵᎦ; ᎾᏍᎩᏰᏃ ᎤᏁᎳᏅᎯ ᎤᎵᏂᎩᏗᏳ ᎨᏒ ᎬᏂᎨᏒ ᎢᎬᏁᎯ, ᎾᏍᎩ ᎾᎿᎭᎠᎾᎵᏍᏕᎸᏙᏗᏍᎬ ᎾᏂᎥ ᎠᏃᎯᏳᎲᏍᎩ; ᎠᏂᏧᏏ ᎢᎬᏱ, ᎠᎴ ᎾᏍᏉ ᎠᏂᎪᎢ.
൧൬സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ.
17 ᎾᎿᎭᏰᏃ ᎬᏂᎨᏒ ᎢᎬᏁᎸᎯ ᏄᏍᏛ ᎤᏓᏚᏓᎴᏍᏙᏗ ᎨᏒ ᎤᏁᎳᏅᎯ, ᎪᎯᏳᏗ ᎨᏒ ᏅᏛᏓᎴᎲᏍᎩ, ᎠᎴ ᎪᎯᏳᏗ ᎨᏒ ᏩᏍᏆᏗᏍᏗᏍᎩ; ᎾᏍᎩᏯ ᏂᎬᏅᎪᏪᎸᎢ, ᏚᏳᎪᏛᏍᎩᏂ ᎢᏯᏛᏁᎯ ᎪᎯᏳᏗ ᎨᏒ ᎤᏛᏂᏗᏍᏕᏍᏗ.
൧൭അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
18 ᎤᎾᎳᏅᎯᏰᏃ ᎤᏔᎳᏬᎯᏍᏗ ᎨᏒ ᎬᏂᎨᏒ ᎢᎬᏁᎸᎯ ᎦᎸᎶᎢ ᏨᏗᏓᎴᎲᏍᎦ ᏥᏓᎦᏘᎴᎦ ᏄᏓᎴᏒ ᎤᏁᎳᏅᎯ ᏄᏂᎸᏉᏛᎾ ᎨᏒ, ᎠᎴ ᏂᏚᏳᎪᏛᎾ ᎢᏳᎾᏛᏁᏗ ᎨᏒ ᏴᏫ, ᎾᏍᎩ ᏚᏳᎪᏛ ᏣᏂᎾᎯᏍᏗᎭ ᎤᏲ ᏚᏂᎸᏫᏍᏓᏁᎲᎢ;
൧൮അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു.
19 ᏅᏗᎦᎵᏍᏙᏗᎭ ᎾᏍᎩ Ꮎ ᎤᏁᎳᏅᎯ ᏰᎵ ᎬᎦᏙᎥᎯᏍᏙᏗ ᎨᏒ ᎬᏂᎨᏒ ᎢᎬᏁᎸᎯ ᎠᏁᎲᎢ; ᎤᏁᎳᏅᎯᏰᏃ ᏚᎾᏄᎪᏫᏎᎸ.
൧൯എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ.
20 ᎾᏍᎩᏰᏃ ᏗᎬᎪᏩᏛᏗ ᏂᎨᏒᎾ ᎨᏒ ᏧᏤᎵᎦ ᎬᏂᎨᏒᎢᏳ ᏗᎬᎪᏩᏛᏗ ᎢᎩ ᎡᎶᎯ ᏧᏙᏢᏅ ᏅᏓᎬᏩᏓᎴᏅᏛ, ᏗᎦᎪᎵᏍᏙᏗ ᎢᎩ ᏧᏓᎴᏅᏛ ᏗᎪᏢᏅᎯ ᎨᏒᎢ, ᎾᏍᎩ ᏅᏧᏓᎴᏅᎲᎾ ᎤᎵᏂᎩᏗᏳ ᎨᏒᎢ, ᎠᎴ ᎤᏁᎳᏅᎯ ᎨᏒᎢ; ᎾᏍᎩ ᎢᏳᏍᏗ ᎥᏝ ᏳᏂᎭ ᏧᎾᏢᏫᏍᏙᏗ; (aïdios g126)
൨൦ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല. (aïdios g126)
21 ᎤᏂᎦᏙᎥᏒᏰᏃ ᎤᏁᎳᏅᎯ, ᎥᏝ ᎤᏁᎳᏅᎯ ᎦᎸᏉᏙᏗ ᎨᏒ ᏳᏂᎸᏉᏙᏔᏁᎢ, ᎥᏝ ᎠᎴ ᏯᎾᎵᎮᎵᎨᎢ, ᎠᎾᏓᏅᏖᏍᎬᏍᎩᏂ ᎠᏎᏉᏉ ᏄᎵᏍᏔᏁᎢ, ᎠᎴ ᏧᏁᎫ ᏧᏂᎾᏫ ᏚᎵᏏᎲᏎᎢ;
൨൧അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
22 ᎠᏂᎦᏔᎾᎢ ᎠᎾᏤᎸᏍᎬᎢ, ᎤᏂᏁᎫ ᏄᎾᎵᏍᏔᏁᎢ;
൨൨ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി;
23 ᎠᎴ ᎤᏂᏁᏟᏴᏎ ᎦᎸᏉᏗᏳ ᎨᏒ ᎤᏁᎳᏅᎯ ᎠᏲᎱᏍᎩ ᏂᎨᏒᎾ ᎤᏤᎵᎦ, ᎠᏲᎱᏍᎩ ᏴᏫ ᏗᏟᎶᏍᏔᏅᎯ ᎾᏍᎩᏯ ᏄᏅᏁᎴᎢ, ᎠᎴ ᏥᏍᏆ, ᎠᎴ ᏅᎩ ᏗᏂᏅᏌᏗ, ᎠᎴ ᎠᎾᏓᎾᏏᏂᏙᎯ.
൨൩അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യങ്ങളായി മാറ്റിക്കളഞ്ഞു.
24 ᎾᏍᎩ ᎢᏳᏍᏗ ᎤᏁᎳᏅᎯ ᎾᏍᏉ ᏕᎤᏲᏎ ᎦᏓᎭ ᏧᏂᎸᏫᏍᏓᏁᏗᏱ ᎤᏅᏙᏗᏱ ᎤᏅᏒ ᏧᏂᎾᏫᏱ ᎤᎾᏑᎸᏅᏗ ᎨᏒᎢ, ᏧᏂᏐᏢᎢᏍᏙᏗᏱ ᏗᏂᏰᎸ ᎤᏅᏒᏉ ᏂᏓᎾᏓᏛᏁᎲᎢ;
൨൪അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽതമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു.
25 ᎾᏍᎩ ᎤᏙᎯᏳᏒ ᎤᏁᎳᏅᎯ ᎤᏃᎮᏍᎩ ᎤᏂᏁᏟᏴᏍᏔᏁ ᎦᏰᎪᎩ ᎨᏒᎢ, ᎠᎴ ᎤᏟ ᎢᎦᎢ ᎤᎾᏓᏙᎵᏍᏓᏁᎴ ᎠᎴ ᎪᎱᏍᏗ ᎤᎾᏛᏁᎴ ᎠᎪᏢᏅᎯᏉ ᎨᏒ ᎡᏍᎦᏉ ᎢᎦᎢ ᎤᏬᏢᏅᎯ, ᎾᏍᎩ ᎦᎸᏉᏙᏗ ᏥᎩ ᏂᎪᎯᎸᎢ. ᎡᎺᏅ. (aiōn g165)
൨൫ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. (aiōn g165)
26 ᎾᏍᎩ ᎢᏳᏍᏗ ᎤᏁᎳᏅᎯ ᏕᎤᏲᏒᎩ ᎤᏕᎰᎯᏍᏗ ᎤᎾᏚᎸᏅᏗᏱ; ᎾᏍᏉᏰᏃ ᎠᏂᎨᏴ ᏧᎾᏤᎵᎦ ᎾᏍᎩ ᎠᎲ ᎢᏳᎾᏛᏁᏗ ᎨᏒ ᎤᏂᏁᏟᏴᏍᏔᏁ ᎾᏍᎩ ᎠᎲ ᎢᏳᎾᏛᏁᏗ ᏂᎨᏒᎾ ᎨᏒᎢ.
൨൬അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു.
27 ᎠᎴ ᎾᏍᏉ ᎠᏂᏍᎦᏯ ᏚᏂᏲᏍᎨ ᎢᏳᎾᏛᏁᏗ ᎨᏒ ᎾᏍᎩ ᎠᏂᎨᏴ ᎨᎦᏁᎳᏅᎯ ᎤᎬᏩᎵ ᎨᏒᎢ, ᎤᏣᏘ ᏓᎾᏓᏕᎳᏲᏍᎨ ᎤᏅᏒᏉ ᎨᏒᎢ; ᎠᏂᏍᎦᏯ ᎠᏂᏍᎦᏯᏉ ᎪᎱᏍᏗ ᏓᎾᏓᏛᏗᏍᎨ ᏚᏂᎸᏫᏍᏓᏁᎮ ᎾᏍᎩ ᎤᏕᎰᎯᏍᏗ ᎨᏒᎢ, ᎠᎴ ᎤᏅᏒ ᎨᏒ ᎤᎾᎵᏩᏛᎡᎮ ᏚᏳᎪᏛ ᎨᎦᎫᏴᎡᏗ ᎨᏒ ᎾᏍᎩ ᎤᏂᎵᏓᏍᏗᏍᎬᎢ.
൨൭അതുപോലെ തന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നേ ലഭിച്ചു.
28 ᎠᎴ ᎾᏍᎩ ᎣᏏ ᏄᏂᏰᎸᏒᎾ ᏥᎨᏎ ᏄᏍᏛ ᎤᏁᎳᏅᎯ ᎤᏂᎦᏙᎥᏒ ᎤᏂᏍᏆᏂᎪᏙᏗᏱ, ᎤᏁᎳᏅᎯ ᏕᎤᏲᏎ ᎨᏥᏐᏅᎢᏍᏔᏅᎯ ᎢᏳᎾᎵᏍᏙᏗᏱ ᏚᎾᏓᏅᏛᎢ, ᎾᏍᎩ ᎢᎬᏛᏁᏗ ᏂᎨᏒᎾ ᎨᏒ ᎢᏳᎾᏛᏁᏗᏱ;
൨൮ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു.
29 ᎤᏂᎧᎵᏨᎯ ᎨᏒ ᏄᏓᎴᏒ ᏂᏚᏳᎪᏛᎾ ᎨᏒᎢ, ᎤᏕᎵᏛ ᏗᏂᏏᏗ ᎨᏒᎢ, ᎤᏲ ᎢᏯᏓᏛᏁᏗ ᎨᏒᎢ, ᏧᎬᏩᎶᏗ ᎠᎬᎥᎯᏍᏗ ᎨᏒᎢ, ᎤᏂᏲ ᎨᏒᎢ; ᎤᏂᎧᎵᏨᎯ ᎠᏛᏳᎨᏗ ᎨᏒᎢ, ᏗᏓᎯᏍᏗ ᎨᏒᎢ, ᏗᏘᏲᏍᏗ ᎨᏒᎢ, ᎠᏠᏄᎮᏛ, ᎤᏲ ᏗᎦᎸᏫᏍᏓᏁᏗ ᎨᏒᎢ; ᎠᎾᏙᏅᎢᎯ,
൨൯അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ,
30 ᎤᏲ ᏗᎾᏓᏃᎮᎵᏙᎯ, ᎤᏁᎳᏅᎯ ᎠᏂᏂᏆᏘᎯ, ᎬᏩᎾᏓᏐᏢᏗ; ᎤᎾᏢᏉᏗ, ᎤᎾᏢᏆᏌᏗ, ᎠᏃᎷᏩᏘᏍᎩ ᏧᏓᎴᏅᏛ ᎤᏲᎢ, ᏂᏚᏃᎯᏳᏒᎾ ᏧᏂᎦᏴᎵᎨᎢ,
൩൦അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ,
31 ᏄᏃᎵᏣᏛᎾ, ᎧᏃᎮᏛ ᏚᎾᏠᎯᏍᏛ ᎠᏂᏲᏍᏗᏍᎩ, ᎪᎱᏍᏗ ᏧᏅᎾ ᏂᏚᏂᎨᏳᏒᎾ, ᎬᏩᏃᎯᏍᏗ ᏂᎨᏒᎾ, ᏄᎾᏓᏙᎵᏣᏛᎾ;
൩൧ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ.
32 ᎾᏍᎩ ᏣᏂᎦᏔᎭ ᏄᏍᏛ ᏕᎫᎪᏗᏍᎬ ᎤᏁᎳᏅᎯ, ᎾᏍᎩ ᎩᎶ ᎾᏍᎩ ᎢᏳᏍᏗ ᏧᎸᏫᏍᏓᏁᎯ ᏰᎵᏉ ᏗᎬᏩᏂᏲᎱᎯᏍᏗ ᎨᏒᎢ, ᎥᏝ ᎾᏍᎩᏉ ᎾᎾᏛᏁᎲ ᎤᏩᏒ ᏱᎩ, ᎣᏏᏳᏍᎩᏂ ᏚᏂᏰᎸᎭ ᎾᏍᎩ ᎢᏯᎾᏛᏁᎯ.
൩൨ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.

< ᏉᎳ ᎶᎻ ᎠᏁᎯ ᏧᏬᏪᎳᏁᎸᎯ 1 >