< ᏣᏂ ᏄᏍᏛ ᎠᏥᎾᏄᎪᏫᏎᎸᎢ 22 +

1 ᎠᎩᎾᏄᎪᏫᏎᎸᎩᏃ ᎤᏁᎬ ᎤᏪᏴ ᎠᎹ ᎬᏂᏛ ᎠᏓᏁᎯ, ᏗᎬᏩᎸᏌᏛ ᎨᏒᎩ, ᏓᎦᎾᏄᎪᎬᎩ ᎦᏍᎩᎸ ᎤᏁᎳᏅᎯ ᎠᎴ ᎤᏃᏕᎾ ᎠᎩᎾ ᎤᎾᏤᎵᎦ.
അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു.
2 ᎠᏰᎵᏃ ᎤᏜᏓᏅᏛ ᎾᎿᎭᎡᏓᏍᏗᏱ, ᎠᎴ ᎢᏧᎳᏗᏢ ᎤᏪᏴᎢ, ᏡᎬᎩ ᎬᏂᏛ ᎠᏓᏁᎯ ᏡᎬᎢ, ᎾᏍᎩ ᏔᎳᏚ ᎢᏳᏓᎴᎩ ᎠᏓᏛᏍᎬᎩ ᎠᎴ ᏂᏓᏦᎳᏂᏒ ᎬᎾᏍᎬᎩ ᎤᏓᏔᏅᎯ; ᎤᎳᏍᏚᏒᏃ ᎤᎾᏅᏬᏗ ᎨᏒᎩ ᏧᎾᏓᎴᏅᏛ ᏴᏫ.
നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്.
3 ᎥᏝ ᎠᎴ ᎿᎭᏉ ᏰᎮᏍᏗ ᎤᏐᏅᎢ; ᎤᏁᎳᏅᎯᏍᎩᏂ ᎤᏤᎵ ᎠᎴ ᎤᏃᏕᎾ ᎠᎩᎾ ᎤᏤᎵ ᎦᏍᎩᎶ ᎾᎿᎭᎦᏍᎩᎴᏍᏗ; ᏧᏤᎵᏃ ᏧᏅᏏᏓᏍᏗ ᎬᏩᏓᏙᎵᏍᏓᏁᎮᏍᏗ;
ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും.
4 ᎤᎧᏛᏃ ᎠᏂᎪᏩᏘᏍᎨᏍᏗ; ᏚᏙᎥᏃ ᎾᏍᎩ ᏗᏂᎬᏓᎨᏂ ᏕᎪᏪᎴᏍᏗ.
അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും.
5 ᎥᏝ ᎠᎴ ᏒᏃᏱ ᏱᎨᏎᏍᏗ ᎾᎿᎭᏂ, ᎥᏝ ᎠᎴ ᏳᎾᏚᎵ ᎠᏨᏍᏙᏗ, ᎠᎴ ᏅᏙ ᎢᎦᎡᎯ ᎢᎦ ᎤᏘᏍᏛᎢ; ᎤᎬᏫᏳᎯᏰᏃ ᎤᏁᎳᏅᎯ ᎢᎦ ᏓᏘᏍᏓᏁᎭ, ᎤᏂᎬᏫᏳᎯᏃ ᎨᏎᏍᏗ ᎤᎵᏍᏆᏗᏍᏗ ᏂᎨᏒᎾ. (aiōn g165)
ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും. (aiōn g165)
6 ᎯᎠᏃ ᎾᎩᏪᏎᎸᎩ, ᎯᎠ ᎾᏍᎩ ᎧᏃᎮᏛ ᎬᏜᏓᏏᏛᎡᏗ ᏂᎨᏒᎾ ᎠᎴ ᎤᏙᎯᏳᎯᏯ. ᎤᎬᏫᏳᎯᏃ ᎤᏁᎳᏅᎯ ᎨᏥᎸᏉᏗ ᎠᎾᏙᎴᎰᏍᎩ ᎤᎾᏤᎵᎦ ᏧᏅᏎ ᎤᏤᎵ ᏗᎧᎿᎭᏩᏗᏙᎯ ᎬᏂᎨᏒ ᎢᏧᏩᏁᏗᏱ ᏧᏤᎵ ᏧᏅᏏᏓᏍᏗ, ᎾᏍᎩ ᏧᏓᎴᏅᏛ ᏂᎪᎯᎸᎾᏉ ᎢᏳᎵᏍᏙᏗ ᎨᏒᎢ.
അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.”
7 ᎬᏂᏳᏉ ᏞᎩᏳ ᏓᏥᎷᏥ; ᎣᏏᏳ ᎢᏳᎵᏍᏓᏁᏗ ᎠᏍᏆᏂᎪᏗᏍᎩ ᎧᏃᎮᏛ ᎠᏙᎴᎰᏒᎯ ᎠᏂ ᎪᏪᎵᎯ ᎪᏪᎸᎢ.
“ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”
8 ᎠᎴ ᎠᏴ ᏣᏂ ᎠᎩᎪᎲᎩ ᎯᎠ ᎾᏍᎩ ᏧᏓᎴᏅᏛ, ᎠᎴ ᎠᏆᏛᎦᏅᎩ. ᎠᏆᏛᎦᏅᏃ ᎠᎴ ᎠᎩᎪᎲ, ᎡᎳᏗ ᎠᏆᏓᏅᏅᎩ ᏓᎦᏓᏙᎵᏍᏔᏂᏒᎩ ᏚᎳᏍᎬ ᎾᏍᎩ Ꮎ ᏗᎧᎿᎭᏩᏗᏙᎯ ᎯᎠ ᎾᏍᎩ ᏧᏓᎴᏅᏛ ᎠᎩᎾᏄᎪᏫᏎᎸᎯ.
യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു.
9 ᎯᎠᏃ ᎾᎩᏪᏎᎸᎩ, ᎥᏞᏍᏗ. ᎠᏴᏰᏃ ᎤᏠᏱᏉ ᎡᎩᏂᏅᏏᏓᏍᏗ, ᎠᎴ ᎠᏴ ᎾᏍᎩ ᎠᎾᏙᎴᎰᏍᎩ ᏥᎨᏒ ᎢᏣᎵᏅᏟ, ᎠᎴ ᎾᏍᎩ ᎠᏂᏍᏆᏂᎪᏗᏍᎩ ᎧᏃᎮᏛ ᎠᏂ ᎪᏪᎵᎯ ᎪᏪᎸᎢ; ᎤᏁᎳᏅᎯ ᎯᏯᏓᏙᎵᏍᏓᏏ.
എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്നു പറഞ്ഞു.
10 ᎯᎠᏃ ᎾᎩᏪᏎᎸᎩ, ᏞᏍᏗ ᏣᏍᏚᏅᎩ ᎧᏃᎮᏛ ᎠᏙᎴᎰᏒᎯ ᎠᏂ ᎯᎠ ᎪᏪᎵᎯ; ᎤᏍᏆᎸᎯᏗᏰᏃ.
തുടർന്ന് ദൂതൻ എന്നോടു പറഞ്ഞത്: “ഈ പ്രവചനങ്ങൾ നിവൃത്തിയാകുന്ന സമയം ആസന്നമായിരിക്കുകയാൽ, ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾക്ക് മുദ്രവെക്കരുത്.
11 ᎩᎶ ᎠᏍᎦᎾ ᎨᏎᏍᏗ, ᎠᏏᏉ ᎠᏍᎦᎾ ᎨᏎᏍᏗ; ᎩᎶᏃ ᎦᏓᎭ ᎨᏎᏍᏗ, ᎠᏏᏉ ᎦᏓᎭ ᎨᏎᏍᏗ; ᎩᎶᏃ ᎣᏏᏳ ᎢᏯᏛᏁᎯ ᎨᏎᏍᏗ, ᎠᏏᏉ ᎣᏏᏳ ᎢᏯᏛᏁᎯ ᎨᏎᏍᏗ; ᎩᎶᏃ ᎠᏍᎦᎾ ᏂᎨᏒᎾ ᎨᏎᏍᏗ, ᎠᏏᏉ ᎠᏍᎦᎾ ᏂᎨᏒᎾ ᎨᏎᏍᏗ.
അധർമികൾ ഇനിയും അധർമികളായിത്തന്നെ തുടരട്ടെ; അശുദ്ധർ ഇനിയും അശുദ്ധരായിത്തന്നെ തുടരട്ടെ. ധർമിഷ്ടർ നീതിപ്രവൃത്തികൾ ചെയ്യട്ടെ; വിശുദ്ധർ ഇനിയും വിശുദ്ധീകരിക്കട്ടെ.”
12 ᎠᎴ ᎬᏂᏳᏉ ᏞᎩᏳ ᏓᏥᎷᏥ; ᎠᎴ ᎠᏆᎫᏴᏗ ᏥᏰᎮᏍᏗ, ᎦᏥᏁᏗᏱ ᎾᏂᎥ ᎠᏂᏏᏴᏫᎭ ᎾᏍᎩᏯ ᏄᏍᏛ ᏚᏂᎸᏫᏍᏓᏁᎸᎢ.
“ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്.
13 ᎠᏴ ᎡᎵᏆ ᎠᎴ ᎣᎻᎦ, ᏗᏓᎴᏅᏗᏍᎩ ᎠᎴ ᎠᏍᏆᏗᏍᏗᏍᎩ, ᎠᎴ ᎢᎬᏱᏱ ᎠᎴ ᎤᎵᏍᏆᎸᎢ.
ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു.
14 ᎣᏏᏳ ᎢᏳᎾᎵᏍᏓᏁᏗ ᎾᏍᎩ Ꮎ ᎤᏤᎵ ᏗᎧᎿᎭᏩᏛᏍᏗ ᏂᎦᏪᏍᎬ ᎢᏯᎾᏛᏁᎯ, ᎾᏍᎩ ᎬᏂᏛ ᏡᎬ ᎤᎾᏤᎵ ᎢᏳᎵᏍᏙᏗᏱ, ᎠᎴ ᏫᎬᏩᏂᏴᏍᏗ ᎢᏳᎵᏍᏙᏗᏱ ᎦᎶᎯᏍᏗᏱ ᎪᏢᏒ ᎦᏚᎲᎢ.
“നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ.
15 ᏙᏱᏗᏢᏰᏃ ᎠᏁᏙᎭ ᎩᎶ, ᎠᎴ ᏗᎾᏙᏂᏍᎩ, ᎠᎴ ᎤᏂᏁᎫᏥᏛ, ᎠᎴ ᏗᎾᏓᎯᎯ, ᎠᎴ ᎤᏁᎳᏅᎯ ᏗᏰᎸᎯ ᏗᎾᏓᏙᎵᏍᏓᏁᎯ, ᎠᎴ ᏂᎦᏗᏳ ᎣᏏᏳ ᎤᏂᏰᎸᎯ ᎦᏰᎪᎩ ᎨᏒ, ᎠᎴ ᎦᏰᎪᎩ ᎠᏃᏢᏍᎩ.
എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
16 ᎠᏴ ᏥᏌ ᏗᏥᏅᏒ ᎠᏆᏤᎵ ᏗᎧᎿᎭᏩᏗᏙᎯ ᎬᏂᎨᏒ ᎢᏨᏁᏗᏱ ᎯᎠ ᎾᏍᎩ ᏧᏓᎴᏅᏛ ᏧᎾᏁᎶᏗ ᏚᎾᏓᏡᏩᏗᏒᎢ. ᎠᏴ ᏕᏫ ᎤᏪᏥ ᎠᎴ ᎾᏍᎩ ᎤᏁᏢᏔᏅᏛ ᎨᏒᎢ, ᎠᎴ ᏃᏈᏏ ᏧᎦᏙᏴᎢᏍᏗ ᎠᎴ ᏑᎾᎴ ᎡᎯ.
“സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”
17 ᎠᏓᏅᏙᏃ ᎠᎴ ᎠᏥᏰᎯ ᎡᎮᎾ ᎠᎾᏗᎭ. ᎠᎴ ᎠᏛᎩᏍᎩ ᎡᎮᎾ ᎠᏗᏍᎨᏍᏗ. ᎠᎴ ᎩᎶ ᎤᏔᏕᎩᏍᎩ ᏫᎦᎷᎩ; ᎠᎴ ᎩᎶ ᎤᏚᎵᏍᎨᏍᏗ ᎦᏁᎩᏍᎨᏍᏗ ᎠᎹ ᎬᏂᏛ ᎠᏓᏁᎯ ᏧᎬᏩᎶᏗ ᏂᎨᏒᎾ.
ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.
18 ᎬᏂᎨᏒᏰᏃ ᏂᎦᏥᏴᏁᎭ ᎾᏂᎥᏉ ᎩᎶ ᎠᎾᏛᎩᏍᎩ ᎧᏃᎮᏛ ᎠᏙᎴᎰᏒᎯ ᎠᏂ ᎪᏪᎵᎯ ᏥᎪᏪᎳ, ᎾᏍᎩ ᎢᏳᏃ ᎩᎶ ᎢᎧᏁᏉᏍᎨᏍᏗ ᎯᎠ ᎾᏍᎩ ᏧᏓᎴᏅᏛ ᎠᏂ ᎪᏪᎵᎯ ᏥᎪᏪᎳ, ᎤᏁᎳᏅᎯ ᎠᏎ ᎤᏁᏉᎡᏗ ᎨᏎᏍᏗ ᎤᏕᏯᏙᏗ ᎨᏒ ᎠᏂ ᎪᏪᎵᎯ ᏥᎪᏪᎳ;
ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോടു കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും.
19 ᎢᏳ ᎠᎴ ᎩᎶ ᎢᎪᏣᎴᏍᎨᏍᏗ ᎢᎦᏛ ᎧᏃᎮᏛ ᎪᏪᎵᎯ ᎯᎠ ᎾᏍᎩ ᎠᏙᎴᎰᏒᎯ ᎨᏒᎢ, ᎤᏁᎳᏅᎯ ᎠᏎ ᏓᏳᏬᏣᎳᎡᎵ ᎤᏤᎵ ᎨᏒ ᎬᏂᏛ ᎠᏓᏁᎯ ᎪᏪᎵᎯ, ᎠᎴ ᎦᎸᏉᏗᏳ ᎦᏚᎲᎢ, ᎠᎴ ᏧᏓᎴᏅᏛ ᎪᏪᎸ ᎠᏂ ᎪᏪᎵᎯ.
ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും.
20 ᎯᎠ ᎾᏍᎩ ᏧᏓᎴᏅᏛ ᎬᏂᎨᏒ ᎢᎬᏁᎯ, ᎯᎠ ᏂᎦᏪᎭ, ᎤᏙᎯᏳᎯᏯ ᏞᎩᏳ ᏓᏥᎷᏥ. ᎡᎺᏅ; ᎰᏩᏉ; ᏞᎩᏳ ᎯᎷᎩ ᏣᎬᏫᏳᎯ ᏥᏌ.
ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!” ആമേൻ! കർത്താവായ യേശുവേ, വരണമേ.
21 ᎬᏩᎦᏘᏯ ᎤᏓᏙᎵᏍᏗ ᎨᏒ ᎤᎬᏫᏳᎯ ᏥᏌ ᎦᎶᏁᏛ ᎢᎦᏤᎵᎦ ᎢᏤᎳᏗᏙᎮᏍᏗ ᏂᏥᎥᎢ. ᎡᎺᏅ.
കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

< ᏣᏂ ᏄᏍᏛ ᎠᏥᎾᏄᎪᏫᏎᎸᎢ 22 +