< ᏣᏂ ᏄᏍᏛ ᎠᏥᎾᏄᎪᏫᏎᎸᎢ 16 >

1 ᎠᏆᏛᎦᏅᎩᏃ ᎩᎶ ᎠᏍᏓᏯ ᏓᎧᏁᎬᎩ ᏗᎦᎳᏫᎢᏍᏗᏱ ᏛᏓᎴᎲᏍᎩ ᎯᎠ ᏂᏕᎦᏪᏎᎲᎩ ᎦᎵᏉᎩ ᎢᏯᏂᏛ ᏗᏂᎧᎿᎭᏩᏗᏙᎯ, ᎢᏤᎾ, ᎠᎴ ᎡᎶᎯ ᏫᏂᏐᏅᏯ ᎤᏁᎳᏅᎯ ᎤᏔᎳᏬᎯᏍᏗ ᎨᏒ ᎫᎫ ᏓᏟᏍᏛᎢ.
തുടർന്ന് ആ ഏഴു ദൂതന്മാരോട്, “നിങ്ങൾ പോയി ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങളും ഭൂമിയിലേക്ക് ഒഴിക്കുക” എന്നു ദൈവാലയത്തിൽനിന്ന് അത്യുച്ചത്തിൽ അരുളിച്ചെയ്യുന്ന ഒരു ശബ്ദം ഞാൻ കേട്ടു.
2 ᎢᎬᏱᏱᏃ ᎨᏒ ᎤᏪᏅᏒᎩ, ᎠᎴ ᎦᏙᎯ ᎤᏪᏐᏅᏴᎩ ᎫᎫ ᎠᏰᎲ ᎠᏟᏍᏛᎢ; ᎤᏕᏯᏙᏗᏃ ᎠᎴ ᎡᎯᏍᏗ ᏚᏂᏣᏍᏓᎳᏛᎩ ᏴᏫ ᎾᏍᎩ Ꮎ ᏅᎩ-ᏗᎦᏅᏌᏗ ᎤᏤᎵ ᏗᎨᎪᏪᎶᏔᏅᎯ, ᎠᎴ ᎾᏍᎩ ᏣᎦᏟᎶᏍᏔᏅᎯ ᎠᎾᏓᏙᎵᏍᏓᏁᎯ.
അപ്പോൾ ഒന്നാമത്തെ ദൂതൻ പുറപ്പെട്ടു തന്റെ കുംഭം ഭൂമിയിൽ ഒഴിച്ചു. മൃഗത്തിന്റെ മുദ്രയുള്ളവരുടെയും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുടെയുംമേൽ ബീഭത്സവും ചീഞ്ഞുനാറുന്നതുമായ വ്രണങ്ങളുണ്ടായി.
3 ᏔᎵᏁᏃ ᎨᏒ ᏗᎧᎿᎭᏩᏗᏙᎯ ᎠᎺᏉᎯ ᎤᏪᏐᏅᏴᎩ ᎫᎫ ᎠᏰᎲ ᎠᏟᏍᏛᎢ; ᎤᏲᎱᏒᎯᏃ ᏴᏫ ᎤᎩᎬ ᎾᏍᎩᏯ ᏄᎵᏍᏔᏅᎩ; ᎠᎴ ᏂᎦᏗᏳ ᏗᏅᏃᏛ ᎨᏒ ᎠᎺᏉᎯ ᎠᏁᎲ ᏚᏂᎵᏬᏨᎩ.
രണ്ടാമത്തെ ദൂതൻ തന്റെ കുംഭം സമുദ്രത്തിൽ ഒഴിച്ചു; സമുദ്രത്തിലെ ജലം ശവശരീരത്തിലെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ സകലജീവജാലങ്ങളും ചത്തുപോയി.
4 ᏦᎢᏁᏃ ᎨᏒ ᏗᎧᎿᎭᏩᏗᏙᎯ ᎡᏉᏂ ᏕᎨᏴ ᎠᎴ ᎠᎹ ᏕᎦᏄᎪᎬ ᎤᏪᏐᏅᏴᎩ ᎫᎫ ᎠᏰᎲ ᎠᏟᏍᏛᎢ; ᎩᎬᏃ ᏂᏚᎵᏍᏔᏅᎩ.
മൂന്നാമത്തെ ദൂതൻ തന്റെ കുംഭം നദികളിലും ജലസ്രോതസ്സുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. ജലത്തിന്റെമേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു:
5 ᎠᎴ ᎠᎹᏱ ᏗᎦᏘᏯ ᏗᎧᎿᎭᏩᏗᏙᎯ ᎥᏥᏯᏛᎦᏁᎸᎩ, ᎯᎠ ᏄᏪᏒᎩ, ᏂᏍᎦᎤᎾ ᏣᎬᏫᏳᎯ, ᏂᎯ ᎾᏍᎩ ᏤᎭ, ᎠᎴ ᏤᎲᎩ, ᎠᎴ ᏤᎮᏍᏗ, ᏅᏗᎦᎵᏍᏙᏗᎭ ᏄᏍᏛ ᏕᏧᎪᏔᏅᎢ.
“ഭൂത, വർത്തമാന ഭേദമില്ലാത്ത പരിശുദ്ധനേ, ഈ വിധം ന്യായംവിധിച്ചിരിക്കുകയാൽ അങ്ങ് നീതിമാൻതന്നെ!
6 ᎤᎾᏓᏅᏘᏰᏃ ᎠᎴ ᎠᎾᏙᎴᎰᏍᎩ ᎤᏂᎩᎬ ᎤᏂᏨᏅ, ᎠᎴ ᎩᎬ ᏕᎯᏁᏁᎸ ᎤᎾᏘᏔᏍᏗ; ᏰᎵᎦᏯᏰᏃ ᏚᏳᎪᏗ ᎾᏍᎩ ᎢᏳᎾᎵᏍᏓᏁᏗᏱ.
അങ്ങയുടെ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചൊരിഞ്ഞവർക്ക്, രക്തം കുടിക്കാൻ കൊടുത്തത് അവർ അർഹിക്കുന്ന ശിക്ഷയല്ലോ!”
7 ᏅᏩᏓᎴᏃ [ ᏗᎧᎿᎭᏩᏗᏙᎯ ] ᎥᏥᏯᏛᎦᏁᎸᎩ ᎠᏥᎸ-ᎨᎳᏍᏗᏱ ᎯᎠ ᏅᏓᏳᏪᏒᎩ, ᎾᏍᎩᏯ ᏄᏍᏕᏍᏗ, ᏣᎬᏫᏳᎯ ᏣᏁᎳᏅᎯ ᏫᎾᏍᏛᎾ ᏣᎵᏂᎩᏛ, ᎣᏏᏳ ᎠᎴ ᏚᏳᎪᏛ ᏂᎯ ᏗᎫᎪᏙᏗ ᎨᏒᎢ.
ഇതിനു യാഗപീഠം പ്രതിവചിച്ചത് ഞാൻ കേട്ടു: “സർവശക്തിയുള്ള ദൈവമായ കർത്താവേ, അങ്ങയുടെ വിധികൾ സത്യവും നീതിയുള്ളവയുംതന്നെ, നിശ്ചയം!”
8 ᏅᎩᏁᏃ ᎨᏒ ᏗᎧᎿᎭᏩᏗᏙᎯ ᏅᏙ ᎢᎦ-ᎡᎯ ᎧᎸ ᎤᏪᏐᏴᏅᎩ ᎫᎫ ᎠᏰᎲ ᎠᏟᏍᏛᎢ; ᎠᎴ ᎠᎦᎵᏍᎪᎸᏓᏁᎸᎩ ᎠᏥᎸ ᎬᏗ ᏧᎴᏴᏙᏗᏱ ᏴᏫ.
നാലാമത്തെ ദൂതൻ തന്റെ കുംഭം സൂര്യനിൽ ഒഴിച്ചു. തീകൊണ്ടു മനുഷ്യരെ പൊള്ളലേൽപ്പിക്കാനുള്ള ശക്തി അതിനു ലഭിച്ചു.
9 ᎠᎴ ᎤᏣᏘ ᎤᏗᎴᎩ ᎨᏒ ᏕᎨᏥᎴᏴᏙᏔᏅᎩ ᏴᏫ, ᎠᎴ ᎤᏁᎳᏅᎯ ᏚᏙᎥ ᎤᏂᏐᏢᎢᏍᏔᏅᎩ, ᎾᏍᎩ ᎠᏓᏅᏖᏍᎬᏉ ᎢᎬᏩᏁᎵᏓᏍᏗ ᏥᎩ ᎯᎠ ᎾᏍᎩ ᎤᏕᏯᏙᏗ ᎨᏒᎢ; ᎠᎴ ᎥᏝ ᏱᏚᏂᏁᏟᏴᏎ ᏚᎾᏓᏅᏛ ᎾᏍᎩ ᎬᏩᎸᏉᏙᏗᏱ.
മനുഷ്യർ അത്യുഷ്ണത്താൽ പൊള്ളലേറ്റിട്ടും ഈ ബാധകളെ നിയന്ത്രിക്കാൻ അധികാരമുള്ള ദൈവത്തിന്റെ നാമം ദുഷിച്ചതല്ലാതെ, മാനസാന്തരപ്പെട്ടു മഹത്ത്വപ്പെടുത്താൻ മനസ്സുകാട്ടിയില്ല.
10 ᎯᏍᎩᏁᏃ ᎨᏒ ᏗᎧᎿᎭᏩᏗᏙᎯ ᏅᎩ-ᏗᎦᏅᏌᏗ ᎤᏪᏗᏱ ᎤᏪᏐᏅᏴᎩ ᎫᎫ ᎠᏰᎲ ᎠᏟᏍᏛᎢ, ᎤᏥᎵᎪᎯᏃ ᎨᏒ ᎤᎧᎵᏦᏅᎩ ᎤᎵᏏᎩ; ᏓᏂᏃᏓᏛᏃ ᏚᏂᎩᏍᏙᎥᎩ ᏚᏁᎯᏍᏓᏁᎲ ᎢᏳᏍᏗ,
അഞ്ചാമത്തെദൂതൻ തന്റെ കുംഭം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അവന്റെ രാജ്യം അന്ധകാരാവൃതമായി. മനുഷ്യർ അതിവേദനയാൽ തങ്ങളുടെ നാവു കടിച്ചു.
11 ᎠᎴ ᎤᏁᎳᏅᎯ ᎦᎸᎳᏗ ᎡᎯ ᎤᏂᏐᏢᎢᏍᏔᏅᎩ, ᏅᏓᎦᎵᏍᏙᏗᏍᎬᎩ ᏚᏁᎯᏍᏓᏁᎲᎢ ᎠᎴ ᏚᏂᏥᏍᏓᎸᎢ, ᎠᎴ ᎥᏝ ᎤᏲ ᏳᏂᏰᎸᏁ ᏄᏍᏛ ᏚᏂᎸᏫᏍᏓᏁᎸᎢ.
വ്രണങ്ങൾനിമിത്തം കഠിനവേദന അനുഭവിച്ചിട്ടും സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ, തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.
12 ᏑᏓᎵᏁᏃ ᎨᏒ ᏗᎧᎿᎭᏩᏗᏙᎯ ᎡᏆ ᎡᏉᏂ ᎤᏪᏴ ᏳᏇᏗ ᎤᏪᏐᏅᏴᎩ ᎫᎫ ᎠᏰᎲ ᎠᏟᏍᏛᎢ; ᎠᎹᏃ ᎾᎿᎭᎡᎬ ᎤᎶᏐᏅᎩ, ᎾᏍᎩ ᎤᏂᎬᏫᏳᎯ ᏗᎧᎸᎬ ᎢᏗᏢ ᎠᏁᎯ ᎤᏂᏅᏅ ᎨᎦᏛᏅᎢᏍᏓᏁᏗᏱ ᎠᏰᎸᏒᎩ.
ആറാമത്തെ ദൂതൻ തന്റെ കുംഭം “യൂഫ്രട്ടീസ്” എന്ന മഹാനദിയിൽ ഒഴിച്ചു. പൂർവദേശത്തുനിന്നു വരുന്ന രാജാക്കന്മാർക്കു വഴിയൊരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.
13 ᎠᎴ ᏦᎢ ᎢᏯᏂᏛ ᎠᏂᎦᏓᎭ ᏗᏓᏅᏙ ᎦᏥᎪᎥᎩ ᏩᎶᏏ ᏗᎾᏤᎵᏛ, ᎢᎾᏛ ᎠᎰᎵ ᏓᏳᏂᏄᎪᏨᎩ, ᎠᎴ ᏅᎩ-ᏗᎦᏅᏌᏗ ᎠᎰᎵ, ᎠᎴ ᎤᏠᎾᏍᏗ ᎠᏙᎴᎰᏍᎩ ᎠᎰᎵ.
മഹാവ്യാളിയുടെയും മൃഗത്തിന്റെയും വ്യാജപ്രവാചകന്റെയും വായിൽനിന്ന് തവളയുടെ രൂപമുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെട്ടുവരുന്നതു ഞാൻ കണ്ടു.
14 ᎠᏂᏍᎩᎾᏰᏃ ᏧᎾᏓᏅᏙ ᎾᏍᎩ, ᎤᏍᏆᏂᎪᏗ ᏚᏂᎸᏫᏍᏓᏁᎭ, ᎡᎶᎯ ᎠᏁᎯ ᎤᏂᎬᏫᏳᎯ ᎠᎴ ᎡᎳᏂᎬ ᏓᏂᏩᏛᎮᎦ, ᎾᏍᎩ ᏧᏂᏟᏐᏗᏱ ᏧᎾᎵᏍᏗᏱ ᎤᏂᏰᎸᎭ ᎦᎸᏉᏗ ᎢᎦ ᎨᏒ ᎤᏁᎳᏅᎯ ᎤᏤᎵᎦ ᏫᎾᏍᏛᎾ ᎤᎵᏂᎩᏛ ᏥᎩ.
അവ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി, ഭൂതലമെങ്ങുമുള്ള രാജാക്കന്മാരെ കൂട്ടിച്ചേർക്കാൻ, അവരുടെ അടുത്തേക്ക് അത്ഭുതചിഹ്നങ്ങൾ കാണിച്ചുകൊണ്ട് പുറപ്പെടുന്ന ദുഷ്ടാത്മാക്കളാണ്.
15 ᎬᏂᏳᏉ, ᎦᏃᏍᎩᏍᎩ ᏥᎦᎷᎪ ᎾᏍᎩᏯ ᏓᏥᎷᏥ. ᎣᏏᏳ ᎢᏳᎵᏍᏓᏁᏗ ᎾᏍᎩ Ꮎ ᎠᏯᏫᏍᎩ, ᎠᎴ ᏧᏄᏬ ᏗᏍᏆᏂᎪᏗᏍᎩ, ᎾᏍᎩ ᎤᏰᎸᎭ ᎤᏪᏓᏍᏗᏱ ᏂᎨᏒᎾ, ᎠᎴ ᎤᏕᎰᎯᏍᏗ ᎨᏒ ᎠᏥᎪᏩᏛᎡᏗᏱ ᏂᎨᏒᎾ.
“ഇതാ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് കള്ളൻ വരുന്നതുപോലെ ഞാൻ വരുന്നു. തങ്ങളുടെ വസ്ത്രങ്ങൾ സംരക്ഷിച്ചുകൊണ്ട് എന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുന്നവർ അനുഗൃഹീതർ. അങ്ങനെയെങ്കിൽ അവർ വിവസ്ത്രരായി ലജ്ജിക്കേണ്ടിവരികയില്ല.”
16 ᎠᎴ ᏚᏪᏟᏌᏅᎩ ᎠᎹᎨᏙᏂ ᏚᏙᎥ ᎠᏂᏈᎷ ᎤᏂᏬᏂᎯᏍᏗ ᎨᏒ ᏯᎬᏗᎭ.
ദുഷ്ടാത്മാക്കൾ ഭരണാധികാരികളെയും അവരുടെ സൈന്യത്തെയും എബ്രായഭാഷയിൽ ഹർമഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചുകൂട്ടിവരുത്തി.
17 ᎦᎵᏉᎩᏁᏃ ᎨᏒ ᏗᎧᎿᎭᏩᏗᏙᎯ ᎦᎳᏅᏛᏉ ᎦᎸᎶᎢ ᎤᏪᏐᏅᏴᎩ ᎫᎫ ᎠᏰᎲ ᎠᏟᏍᏛᎢ; ᎠᎴ ᎠᏍᏓᏯ ᏗᎧᏁᎬ ᎩᎶ ᎦᎸᎳᏗ ᏗᎦᎳᏫᎢᏍᏗᏱ ᎠᎴ ᎾᎿᎭᏗᎦᏍᎩᎸ ᏓᏳᏓᎴᏅᎩ, ᎯᎠ ᏅᏓᎦᏪᏍᎬᎩ, ᎿᎭᏉ ᎠᎵᏍᏆᏓ.
ഏഴാമത്തെ ദൂതൻ തന്റെ കുംഭം വായുമണ്ഡലത്തിൽ ഒഴിച്ചു. “പൂർത്തിയായി” എന്നു പറയുന്ന ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്ന് പുറപ്പെട്ടു.
18 ᎿᎭᏉᏃ ᏚᏍᏆᏃᏴᎳᏒᎩ, ᎠᎴ ᏚᏴᏓᏉᎶᎥᎩ, ᎠᎴ ᏚᎾᎦᎸᎲᎩ; ᎠᎴ ᎦᏙᎯ ᎤᏣᏘ ᎤᎵᏖᎸᏅᎩ, ᎾᏍᎩ ᎢᎦᎢ ᎥᏝ ᎢᎸᎯᏳ ᏱᎬᏩᎵᏖᎸᏃ ᏴᏫ ᎡᎶᎯ ᎤᎾᏕᏅ ᏅᏓᎬᏩᏓᎴᏅᏛ, ᎾᏍᎩ ᎢᏳᎵᏂᎩᏛ ᎠᎴ ᎾᏍᎩ ᎢᏳᏍᎦᏎᏗ.
അപ്പോൾ മിന്നലും ഇരമ്പലും ഇടിമുഴക്കവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ അതുവരെ സംഭവിച്ചിട്ടില്ലാത്തവിധം ഭീമവും ശക്തവുമായ ഒരു ഭൂകമ്പം ഉണ്ടായി.
19 ᎠᎴ ᎾᏍᎩ ᎡᏆ ᎦᏚᎲ ᏦᎢ ᏄᏓᏛᎩ, ᎠᎴ ᎤᎾᏓᏤᎵᏛ ᏴᏫ ᏓᏁᏩᏗᏒ ᏚᏂᏚᎲ ᏚᏲᏨᎩ; ᎠᎴ ᏓᏓᎶᏂ ᎦᎸᏉᏗ ᎦᏚᎲ ᎠᏅᏓᏗᏍᏗ ᏄᎵᏍᏔᏅᎩ ᎤᏁᎳᏅᎯ ᏄᏛᏅᎢ, ᎾᏍᎩ ᎠᏥᏁᏗᏱ [ ᏓᏓᎶᏂ ] ᎤᎵᏍᏈᏗ ᎩᎦᎨ-ᎠᏗᏔᏍᏗ ᎠᏟᏍᏛ ᎤᏣᏘ ᎤᏔᎳᏬᎯᏍᏗ ᎨᏒ ᎤᏩᏛᏗ.
മഹാനഗരം മൂന്നു ഭാഗങ്ങളായി പിളർന്നു. ജനതകളുടെ നഗരങ്ങൾ നിലംപൊത്തി. ദൈവം അവിടത്തെ “മഹാക്രോധം,” മദ്യം നിറഞ്ഞ ചഷകംപോലെ മഹതിയാംബാബേലിനെ കുടിപ്പിക്കാൻ ബാബേലിനെ ഓർത്തു.
20 ᎠᎴ ᏂᎦᏛ ᎠᎹᏰᎵ ᏚᏪᎧᏩᏗᏒ ᎤᎾᎵᏒᎩ, ᎠᎴ ᏙᏓᎸ ᎥᏝ ᏗᎬᏩᏛᏗ ᏱᎨᏎᎢ.
എല്ലാ ദ്വീപുകളും പലായനംചെയ്തു; പർവതങ്ങൾ അപ്രത്യക്ഷമായി.
21 ᎡᏆᏃ ᎤᏁᏐᎠᏒᎩ ᏴᏫ ᎠᏁᎲ ᎦᎸᎳᏗ ᏅᏓᏳᏓᎴᏅᎯ, ᏌᏉᎭ ᎨᏒ ᏔᎸᏗ ᏄᏓᎨᏒ ᏄᏓᎨᏒᎩ; ᏴᏫᏃ ᎤᏁᎳᏅᎯ ᎤᏂᏐᏢᎢᏍᏔᏅᎩ ᏅᏓᎦᎵᏍᏙᏗᏍᎬᎩ ᎤᏁᏍᏓᎳ ᎤᎾᏕᏯᏙᏗᏍᎬᎢ; ᎤᏣᏘᏰᏃ ᎤᎾᏕᏯᏙᏗᏍᎬᎩ ᎾᏍᎩ.
ഏകദേശം നാൽപ്പത്തിയഞ്ച് കിലോഗ്രാം ഭാരമുള്ള വലിയ കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ മഴയായി പതിച്ചു. കന്മഴയുടെ ബാധ അത്യന്തം ദുസ്സഹമായിരുന്നതിനാൽ മനുഷ്യർ ദൈവത്തെ നിന്ദിച്ചു.

< ᏣᏂ ᏄᏍᏛ ᎠᏥᎾᏄᎪᏫᏎᎸᎢ 16 >