< ᎣᏍᏛ ᎧᏃᎮᏛ ᎹᎦ ᎤᏬᏪᎳᏅᎯ 6 >

1 ᎤᏄᎪᏤᏃ ᎾᎿᎭᏂ, ᎠᎴ ᎤᏩᏒ ᎤᏤᎵᎪᎯ ᏭᎷᏤᎢ; ᎬᏩᏍᏓᏩᏗᏙᎯᏃ ᎬᏩᏍᏓᏩᏛᏎᎢ.
അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.
2 ᎤᎾᏙᏓᏆᏍᎬᏃ ᎤᎵᏰᎶᎸ, ᎤᎴᏅᎮ ᏚᏕᏲᏁ ᏗᎦᎳᏫᎢᏍᏗᏱ; ᎤᏂᏣᏘᏃ ᎬᏩᏛᎦᏁᎸ ᎤᏂᏍᏆᏂᎪᏎᎢ, ᎯᎠ ᎾᏂᏪᏍᎨᎢ, ᎭᏢ ᎠᎩᎭ ᎯᎠ ᎠᏍᎦᏯ ᎯᎠ ᎾᏍᎩ ᎢᎬᏩᏛᏁᏗ ᏥᎩ? ᎠᎴ ᎦᏙ ᎤᏍᏗ ᎠᎦᏙᎥᎯᏍᏗ ᎾᏍᎩ ᎠᏥᏁᎸᎯ ᏥᎩ, ᎾᏍᎩ ᎢᏳᏍᏗ ᎤᏍᏆᏂᎪᏗ ᏥᏚᎸᏫᏍᏓᏁᎭ?
ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീൎയ്യപ്രവൃത്തികളും എന്തു?
3 ᏝᏍᎪ ᎾᏍᎩ ᎯᎠ ᏗᏁᏍᎨᏍᎩ ᏱᎩ, ᎺᎵ ᎤᏪᏥ, ᏥᎻ, ᎠᎴ ᏦᏏ, ᎠᎴ ᏧᏓ, ᎠᎴ ᏌᏩᏂ ᎠᎾᎵᏅᏟ? ᎠᎴ ᏧᏙ ᏝᏍᎪ ᎠᏂ ᏱᎨᎦᏓᏑᏯ? ᎥᎬᏩᏐᏅᏤᎸᎩᏃ.
ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
4 ᏥᏌᏃ ᎯᎠ ᏂᏚᏪᏎᎴᎢ; ᎠᏙᎴᎰᏍᎩ ᎥᏝ ᎾᏥᎸᏉᏛᎾ ᏱᎨᏐᎢ, ᎤᏤᎵᎪᎯᏍᎩᏂᏃᏅ ᎤᏩᏒ, ᎠᎴ ᏧᏴᏫ ᎠᏁᎲᎢ, ᎠᎴ ᎤᏩᏒ ᎦᏁᎸᎢ.
യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാൎച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
5 ᎠᎴ ᎾᎿᎭᎥᏝ ᎪᎱᏍᏗ ᎤᏍᏆᏂᎪᏗ ᏗᎬᏩᎸᏫᏍᏓᏁᏗ ᏱᎨᏎᎢ, ᎤᏩᏒᏍᎩᏂᏃᏅ ᎢᎸᏍᎩ ᎢᏯᏂᏛ ᏧᏂᏢᎩ ᏚᏏᏔᏛ ᎠᎴ ᏚᏅᏩᏅᎢ.
ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീൎയ്യപ്രവൃത്തി ഒന്നും ചെയ്‌വാൻ കഴിഞ്ഞില്ല.
6 ᎠᎴ ᎤᏍᏆᏂᎪᏎ ᎾᏃᎯᏳᎲᏍᎬᎾ ᎨᏒᎢ. ᎠᎴ ᎤᏪᏙᎴ ᎤᏚᏫᏛ ᏕᎦᏚᏩᏗᏒᎢ ᏓᏕᏲᎲᏍᎨᎢ.
അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചൎയ്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
7 ᏔᎳᏚᏃ ᎢᏯᏂᏛ ᏫᏚᏯᏅᎮᎢ, ᎠᎴ ᏚᏅᏏᏙᎴ ᏔᎵᎭ ᏧᎵᎪᏅᏛ, ᎠᎴ ᏚᎵᏍᎪᎸᏓᏁᎴ ᏧᏂᏄᎪᏫᏍᏗᏱ ᏗᎦᏓᎭ ᏗᏓᏅᏙ;
അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവൎക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.
8 ᎠᎴ ᏚᏁᏤᎴ ᎾᏍᎩ ᎪᎱᏍᏗ ᎤᏂᏴᏍᏗᏱ ᏂᎨᏒᎾ ᎤᎾᎵᏍᏕᎸᏙᏗ ᎠᏁᏙᎲᎢ, ᎠᏙᎳᏅᏍᏗ ᎤᏩᏒ; ᎥᏝ ᏕᎦᎶᏗ, ᎠᎴ ᎦᏚ, ᎠᎴ ᎥᏣᏱ ᏚᎾᏓᏠᎲᎢ;
അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;
9 ᏧᎾᎳᏑᎸᏗᏱᏍᎩᏂ; ᎠᎴ ᏞᏍᏗ ᏔᎵ ᏱᏗᏣᏄᏬᏍᎨᏍᏗ.
രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.
10 ᎠᎴ ᎯᎠ ᏂᏚᏪᏎᎴᎢ, ᎠᏓᏁᎸ ᎢᎸᎯᏢ ᎢᏥᏴᎯᎮᏍᏗ, ᎾᎿᎭᏉ ᎢᏣᏅᎥᏍᎨᏍᏗ ᎬᏂ ᎥᏣᏂᎩ ᎾᎿᎭᏂ.
നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാൎപ്പിൻ.
11 ᎠᎴ ᎩᎶ ᏂᏗᏣᏓᏂᎸᎬᎾ ᎠᎴ ᏂᏣᏛᏓᏍᏓᏁᎲᎾ ᎢᎨᏎᏍᏗ, ᎿᎭᏉ ᎾᎿᎭᎢᏣᏂᎩᏍᎨᏍᏗ, ᏗᏣᎳᏏᏕᏂ ᎪᏍᏚ ᏕᏥᏅᎪᎥᏗᏍᎨᏍᏗ, ᎾᏍᎩ ᎪᎯᏳᏗᏍᎩ ᎤᎾᏡᏗᏍᎩ. ᎤᏙᎯᏳᎯᏯ ᎯᎠ ᏂᏨᏪᏎᎭ, ᎡᏍᎦᏉ ᎢᎦᎢ ᎤᏂᎩᎵᏲᎢᏍᏗ ᎨᏎᏍᏗ ᏐᏓᎻ, ᎠᎴ ᎪᎹᎵ, ᏗᎫᎪᏙᏗᏱ ᎢᎦ ᎨᏎᏍᏗ, ᎤᏟᎯᏳ ᎾᎿᎭᎦᏚᎲᎢ.
ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവൎക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.
12 ᎤᏂᏄᎪᏤᏃ, ᏭᎾᎵᏥᏙᏁ ᎾᏍᎩ ᏴᏫ ᎠᏎ ᏧᏂᏁᏟᏴᏍᏗ ᎨᏒ ᏚᎾᏓᏅᏛᎢ.
അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;
13 ᎤᏂᏣᏘᏃ ᏚᏂᏄᎪᏫᏎ ᎠᏂᏍᎩᎾ, ᎠᎴ ᎪᎢ ᏚᏂᎶᏁᏔᏁ ᎤᏂᏣᏘ ᏧᏂᏢᎩ, ᎠᎴ ᏚᏂᏅᏩᏁᎢ.
വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.
14 ᎡᎶᏛᏃ ᎤᎬᏫᏳᎯ ᎤᏛᎦᏁ ᎾᏍᎩ ᎠᏥᏃᎮᏍᎬᎢ; ᏚᏃᏣᎶᏤᏰᏃ ᎾᏍᎩ ᏚᏙᎥᎢ; ᎠᎴ ᎯᎠ ᏄᏪᏎ ᎡᎶᏛ, ᏣᏂ ᏗᏓᏬᏍᎩ ᏓᎴᎯᏌ ᎤᏲᎱᏒᎢ, ᎠᎴ ᎾᏍᎩ ᏅᏗᎦᎵᏍᏙᏗᎭ ᎤᏍᏆᏂᎪᏗ ᏥᏕᎤᎸᏫᏍᏓᏁᎭ.
ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.
15 ᎢᎦᏛᏃ ᎯᎠ ᎾᏂᏪᏍᎨᎢ, ᎢᎳᏯ ᎯᎠ. ᎢᎦᏛᏃ ᎯᎠ ᎾᏂᏪᏍᎨᎢ, ᎠᏙᎴᎰᏍᎩ ᎯᎠ, ᎠᎴ ᎩᎶ ᎠᎾᏙᎴᎰᏍᎩ ᎨᏒ ᎾᏍᎩᏯᎢ.
അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.
16 ᎡᎶᏛᏍᎩᏂ ᎤᏛᎦᏅ, ᎯᎠ ᏄᏪᏎᎢ; ᏣᏂ ᎯᎠ, ᎾᏍᎩ ᎠᏴ ᏥᏥᏍᎫᏕᏒᎩ; ᎾᏍᎩ ᏚᎴᎯᏌᏅ ᎤᏲᎱᏒᎢ.
അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.
17 ᎡᎶᏛᏰᏃ ᎤᏩᏒ ᎤᏓᏅᏒᎯ ᎨᏎ ᏭᏂᏴᎲᎯ ᎨᏎ ᏣᏂ, ᎠᎴ ᏗᏓᏍᏚᏗᏱ ᎤᎸᎸᎯ ᎨᏎᎢ, ᎠᏍᏛᏗᏍᏗᏍᎨ ᎡᎶᏗᏏ, ᎤᏅᏟ ᏈᎵᎩ ᎤᏓᎵᎢ; ᎾᏍᎩᏰᏃ ᎠᏓᏰᎮᎢ.
ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാൎയ്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.
18 ᏣᏂᏰᏃ ᎯᎠ ᎢᏳᏪᏎᎸᎯ ᎨᏎ ᎡᎶᏛ, ᎥᏝ ᏱᏚᏳᎪᏗ ᎡᏣᏅᏟ ᎤᏓᎵᎢ ᏣᏓᏰᎭ.
സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.
19 ᎾᏍᎩ ᎢᏳᏍᏗ ᎡᎶᏗᏏ ᎠᏍᎦᎨ [ ᏣᏂ ] ᎠᎴ ᏳᎴᎢ; ᎠᏎᏃ ᎥᏝ ᎾᏍᎩ ᎢᎬᏩᏛᏁᏗ ᏱᎨᏎᎢ.
ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.
20 ᎡᎶᏛᏰᏃ ᎤᎸᏉᏗᏳ ᎨᏎ ᏣᏂ, ᎠᎦᏔᎮᏰᏃ ᎤᏓᏅᏘᏳ ᎠᎴ ᎾᏍᎦᏅᎾ ᎨᏒ ᎠᏍᎦᏯ, ᎠᎴ ᎤᎦᏌᏯᏍᏗᏳ ᎨᏎᎢ; ᎾᏍᎩᏃ ᎤᏛᎦᏅ [ ᎠᎵᏥᏙᎲᏍᎬ, ] ᎤᏣᏖ ᏚᎸᏫᏍᏓᏁᎴᎢ, ᎠᎴ ᎤᎵᎮᎵᏨᎯ ᎠᏛᏓᏍᏓᏁᎮᎢ.
യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.
21 ᎠᎯᏛᏃ ᎾᏍᎩ ᎢᎬᏛᏁᏗ ᎨᏒ ᎤᏍᏆᎸᎲ, ᎾᏍᎩ ᎡᎶᏛ ᎤᏕᏅ ᎢᏳ ᎢᎦ ᎤᏛᏅᎢᏍᏔᏁ ᎬᏩᎵᏍᏓᏴᎾᏁᏗᏱ ᏧᏤᎵ ᎤᏂᎬᏫᏳᎯ, ᎠᎴ ᎠᏂᏍᎦᏰᎬᏍᏓ, ᎠᎴ ᏗᎨᎦᏁᎶᏗ ᎨᎵᎵ ᎠᏁᎯ,
എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാൎക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.
22 ᎾᏍᎩᏃ ᎡᎶᏗᏏ ᎤᏪᏥ ᎠᏛ ᎤᏴᎵᎸ, ᎠᎴ ᎤᎵᏍᎩᏒ, ᎠᎴ ᎡᎶᏛ ᎠᎴ ᎾᏍᎩ ᎢᏧᎳᎭ ᎠᏂᏂᏜᏓᎢ ᎣᏏᏳ ᎤᏂᏰᎸᏅ, ᎤᎬᏫᏳᎯ ᎯᎠ ᏄᏪᏎᎴ ᎠᏛ, ᏍᎩᏔᏲᏏ ᎢᏳᏍᏗᏉ ᎮᎵᏍᎬᎢ, ᏓᎬᏁᎵᏃ.
ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.
23 ᎤᏎᎵᏓᏁᎴᏃ [ ᎯᎠ ᏄᏪᏎᎢ, ] ᎢᏳᏍᏗᏉ ᎮᎵᏍᎬ ᏍᎩᏔᏲᏏ, ᏓᎬᏁᎵᏃ, ᎾᏍᏉ ᎠᏰᎵ ᎢᏴᏛ ᏱᎩ ᎾᎿᎭᎠᎩᎬᏫᏳᎯ ᎨᏒᎢ.
എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
24 ᎤᏄᎪᏨᏃ ᎯᎠ ᏫᏄᏪᏎᎴ ᎤᏥ, ᎦᏙ ᏓᏥᏔᏲᎵ? ᎯᎠᏃ ᏄᏪᏎᎴᎢ, ᏣᏂ ᏗᏓᏬᏍᎩ ᎠᏍᎪᎵ.
അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.
25 ᎢᎬᏪᏅᏛᏉᏃ ᎤᎵᏍᏗ ᎤᏴᎵᎴ ᎤᎬᏫᏳᎯ ᎠᏯᎥᎢ, ᎠᎴ ᎤᏔᏲᎴ ᎯᎠ ᏄᏪᏎᎢ, ᎠᏆᏚᎵ ᎩᎳᏉ ᎢᏴᏛ ᏍᎩᏁᏗᏱ, ᎠᏖᎵᏙᎩᎯ, ᏣᏂ ᏗᏓᏬᏍᎩ ᎤᏍᎪ.
ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.
26 ᎤᎬᏫᏳᎯᏃ ᎤᏣᏘ ᏝᏉ ᎤᏰᎸᏁᎢ; ᎠᏎᏃ ᎤᏎᎵᏔᏅᎢ, ᎠᎴ ᎾᏍᎩ ᎢᏧᎳᎭ ᎤᎾᏂᏜᏓᏅᎯ ᏅᏧᎵᏍᏙᏔᏁ, ᎥᏝ ᎬᏩᎨᏳᏙᏗ ᏱᎨᏎᎢ.
രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.
27 ᎩᎳᏉᏃ ᎢᏴᏛ ᎤᎬᏫᏳᎯ ᎤᏅᏎ ᎠᏯᏫᏍᎩ, ᎠᎴ ᎤᏁᏤ ᎤᏍᎪ ᎤᏂᏲᎯᏍᏗᏱ; ᎤᏪᏅᏎᏃ, ᎠᎴ ᏭᏍᎫᏕᏎ ᏗᏓᏍᏚᏗᏱ ᎠᏯᎥᎢ,
ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.
28 ᎠᎴ ᎤᏲᎴ ᎤᏍᎪ ᎠᏖᎵᏙᎩᎯ ᎦᎶᏕᎢ, ᎠᎴ ᎠᏛ ᎤᏁᎴᎢ; ᎠᏛᏃ ᎤᏥ ᎤᏁᎴᎢ.
അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.
29 ᎬᏩᏍᏓᏩᏗᏙᎯᏃ ᎤᎾᏛᎦᏅ, ᎤᏂᎷᏤ ᎠᎴ ᎤᏂᏁᏎ ᎠᏰᎸᎢ, ᎠᎴ ᎠᏤᎵᏍᏛ ᎤᏂᏅᏁᎢ.
അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.
30 ᎨᏥᏅᏏᏛᏃ ᎤᎾᏓᏟᏌᏁ ᏥᏌ ᎡᏙᎲᎢ, ᎠᎴ ᎬᏩᏃᏁᎴ ᏂᎦᏛ ᏄᎾᏛᏁᎵᏙᎸ, ᎠᎴ ᎾᏍᏉ ᏄᏍᏛ ᏚᎾᏕᏲᏅᎢ.
പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.
31 ᎯᎠᏃ ᏂᏚᏪᏎᎴᎢ, ᎢᏕᎾ ᎢᏨᏒᏉ ᎢᏴᏛ ᏫᏗᎶᎯ ᎢᎾᎨ ᏗᎨᏒᎢ, ᎠᎴ ᏞᎦ ᎢᏣᏣᏪᏐᎸᏍᏓ; ᎤᏂᏣᏖᏰᏃ ᎠᏂᎷᎨ ᎠᎴ ᏓᏁᎨᎢ, ᎥᏞᏃ ᏯᏜᏓᏅᏓᏗᏍᎨ ᎾᏍᏉ ᎤᎾᎵᏍᏓᏴᏗᏱ ᎢᎪᎯᏛ.
വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവൎക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.
32 ᏥᏳᎯᏃ ᎤᎾᏣᎡᎢ, ᎤᎾᏂᎩᏎ ᎢᎾᎨ ᏭᏂᎶᏎ ᎤᏕᎵᏛ.
അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.
33 ᏴᏫᏃ ᎬᏩᏂᎪᎮ ᎠᎾᏂᎩᏍᎬᎢ, ᎠᎴ ᎤᏂᏣᏖ ᎬᏬᎵᎨᎢ, ᎠᎴ ᎡᎳᏗᏉ ᏚᏂᏍᏆᎸᏔᏁ ᎾᎿᎭᎢᏗᏢ ᏭᏂᎶᏎ ᏕᎦᏚᏩᏗᏒ ᏂᏙᏓᏳᏂᎶᏒᎯ, ᏕᎬᏩᏂᎩᏰᏃ, ᎠᎴ ᏫᎬᏩᏓᏟᏌᏁᎴᎢ.
അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവൎക്കു മുമ്പെ എത്തി.
34 ᏥᏌᏃ ᎤᏣᎢᏒ, ᏚᎪᎮ ᎤᏂᏣᏘ ᏴᏫ, ᎠᎴ ᏚᏪᏙᎵᏤᎢ, ᏅᏗᎦᎵᏍᏙᏗᏍᎨ ᎠᏫ ᎤᏂᏃᏕᎾ ᏓᎾᏤᎳᎬ ᏁᎲᎾ ᏥᎨᏐ ᎤᏂᎦᏘᏯ; ᎤᎴᏅᎮᏃ ᎤᏣᏘ ᏧᏓᎴᏅᏛ ᏚᏪᏲᏁᎢ.
അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.
35 ᎿᎭᏉᏃ ᎤᎶᏐᏂᏕᎾ ᎨᏎ ᎢᎦ, ᎬᏩᏍᏓᏩᏗᏙᎯ ᎬᏩᎷᏤᎴ, ᎯᎠ ᏄᏂᏪᏎᎢ, ᎠᏂ ᎢᎾᎨᎢ, ᎠᎴ ᎿᎭᏉ ᎤᎶᏐᏂᏗ ᎢᎦ.
പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിൎജ്ജനപ്രദേശം അല്ലോ;
36 ᏘᏰᎵᎯᏍᏓ, ᎾᏍᎩ ᏓᏓᏁᎳᏗᏒ ᎬᏩᏚᏫᏛ ᏩᏂᎶᎯ, ᎠᎴ ᏕᎦᏚᏩᏗᏒᎢ, ᎠᎴ ᏭᏂᏩᎯ ᎦᏚ, ᎥᏞᏰᏃ ᎪᎱᏍᏗ ᏯᏂᏰ ᎤᎾᎵᏍᏓᏴᏗ.
നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
37 ᏚᏁᏤᎴᏃ ᎯᎠ ᏂᏚᏪᏎᎴᎢ, ᏂᎯ ᏗᏤᎳᏍᏓ. ᎯᎠᏃ ᏂᎬᏩᏪᏎᎴᎢ, ᏥᎪ ᏓᏲᏤᏏ ᏔᎵᏧᏈ ᎠᏂᎩᏏ ᏧᎬᏩᎶᏗ ᎦᏚ ᏮᏓᏲᎩᏩᏏ, ᎠᎴ ᏙᏓᏲᏤᎳᏍᏔᏂ?
അവൻ അവരോടു: നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവൎക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.
38 ᎯᎠᏃ ᏂᏚᏪᏎᎴᎢ, ᎢᎳᎪ ᎦᏚ ᏕᏥᏰᎭ? ᏫᏣᎦᏔ. ᎤᎾᏙᎴᎰᏒᏃ, ᎯᎠ ᏄᎯᏪᏎᎢ, ᎯᏍᎩ, ᏔᎵᏃ ᎠᏣᏗ.
അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.
39 ᏚᏁᏤᎴᏃ ᎤᎾᏂᏢᏗᏱ ᏂᎦᏛ ᎢᏤ ᎧᏁᏍᎪᎯ ᎨᏒ ᏧᎾᏓᏡᏅᏛ.
പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.
40 ᎤᎾᏂᏢᏁᏃ ᎣᏍᏛ ᏚᎾᏓᏅᎿᎭᏁᎢ ᎠᏍᎪᎯᏧᏈ, ᎠᎴ ᎯᏍᎦᏍᎪᎯ ᏧᎾᏓᏡᏅᏛ.
അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.
41 ᎯᏍᎩᏃ ᎦᏚ ᏚᎩᏒ ᎠᎴ ᏔᎵ ᎠᏣᏗ ᏚᏁᏒ, ᎦᎸᎳᏗ ᏫᏚᎧᎿᎭᏁᎢ, ᎠᎴ ᎤᎵᎮᎵᏤᎢ, ᎠᎴ ᏚᎬᎭᎷᏰ ᎦᏚ, ᎠᎴ ᎬᏩᏍᏓᏩᏗᏙᎯ ᏚᏁᎴ ᏧᏂᏁᏗᏱ; ᏔᎵᏃ ᎠᏣᏗ ᏂᎦᏛ ᏚᏯᏙᎮᎴᎢ.
അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവൎക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവൎക്കും വിഭാഗിച്ചുകൊടുത്തു.
42 ᏂᎦᏛᏃ ᎤᎾᎵᏍᏓᏴᏁᎢ; ᎠᎴ ᏚᏃᎸᏎᎢ.
എല്ലാവരും തിന്നു തൃപ്തരായി.
43 ᎤᏄᏖᏎᏃ ᎤᎵᎬᎭᎷᏴᎯ ᏔᎳᏚ ᏗᎧᎵᎢ ᏔᎷᏣ, ᎠᎴ ᎾᏍᏉ ᎠᏣᏗ.
കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
44 ᎾᏍᎩᏃ Ꮎ ᎦᏚ ᏧᏂᎬᎯ ᎯᏍᎩ ᎢᏯᎦᏴᎵ ᎢᏴᏛ ᎾᏂᎡ ᎠᏂᏍᎦᏯ.
അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.
45 ᎩᎳᏉᏃ ᎢᏴᏛ ᏚᏅᏫᏍᏔᏁ ᎬᏩᏍᏓᏩᏗᏙᎯ ᏥᏳᎯ ᎤᎾᏦᏗᏱ, ᎠᎴ ᎢᎬᏱ ᏧᏂᏐᎯᏍᏗᏱ, ᏇᏣᏱᏗ ᏭᏂᎷᎯᏍᏗᏱ, ᎠᏏᏉ ᎤᏩᏒ ᏓᏰᎵᎯᏍᏗᏍᎬ ᎤᏂᏣᏘ.
താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിൎബന്ധിച്ചു.
46 ᏚᏰᎵᎯᏍᏔᏅᏃ, ᎣᏓᎸ ᏭᎶᏎ ᎤᏓᏙᎵᏍᏔᏅᏎᎢ.
അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാൎത്ഥിപ്പാൻ മലയിൽ പോയി.
47 ᎤᏒᏃ ᏄᎵᏍᏔᏅ ᏥᏳ ᎥᏓᎵ ᎠᏰᎵ ᎠᏂᏂᏎᎢ, ᎤᏩᏒᏃ ᏙᏱ ᎡᏙᎮᎢ.
വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
48 ᏚᎪᎮᏃ ᎠᏂᎩᎵᏲᎬ ᎠᏂᎦᏪᎯᎲᎢ; ᏩᏂᎦᏛᏃ ᎢᏗᏏ ᏗᎦᏃᎸᏗᏍᎨᎢ. ᏅᎩᏁᏃ ᎢᏴᏛ ᎠᏂᏯᏫᏍᎬ ᏒᏃᏱ ᏚᎷᏤᎴᎢ, ᎥᏓᎵ ᎦᏚᎢ ᎠᎢᏎᎢ, ᎠᎴ ᏱᏚᎶᎯᏎᎴᎢ.
കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.
49 ᎠᏎᏃ ᏫᎬᏩᎪᎲ ᎥᏓᎵ ᎦᏚᎢ ᎠᎢᏒᎢ, ᎤᏤᎸᏅᎯ ᎤᏁᎵᏎᎢ, ᎠᎴ ᎤᏁᎷᏁᎢ.
അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
50 ( ᏂᎦᏛᏰᏃ ᎬᏩᎪᎮᎢ, ᎠᎴ ᎤᎾᏕᏯᏔᏁᎴᎢ.) ᎩᎳᏉᏃ ᎢᏴᏛ ᏚᎵᏃᎮᏔᏁᎢ, ᎠᎴ ᎯᎠ ᏂᏚᏪᏎᎴᎢ, ᎤᎦᎵᏍᏗᏉ ᎢᏣᏓᏅᏓᏓ; ᎠᏴᏉ; ᏞᏍᏗ ᏱᏥᏍᎦᎢᎮᏍᏗ.
എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈൎയ്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.
51 ᎤᎩᎳᏫᏎᏃ ᏫᏚᏣᏁᎴ ᏥᏳᎯ; ᎦᏃᎸᎥᏍᎬᏃ ᎤᏎᎵᎪᏤᎢ; ᎠᎴ ᎤᎶᏒᏍᏔᏅᎯ ᎤᎾᏓᏅᏖᏔᏁ ᏙᏧᎾᏓᏅᏛᎢ, ᎠᎴ ᎤᏂᏍᏆᏂᎪᏎᎢ.
പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമൎന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചൎയ്യപ്പെട്ടു.
52 ᎥᏝᏰᏃ ᏱᏚᎾᏓᏅᏖᎴ ᎦᏚ; ᏧᏂᎾᏫᏰᏃ ᏗᏍᏓᏱᏳ ᎨᏎᎢ.
അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.
53 ᏚᏂᏐᏨᏃ, ᎨᏂᏏᎳᏗ ᏭᏂᎷᏤᎢ, ᎠᎴ ᎤᏂᏔᎳᏕᎢ.
അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.
54 ᏥᏳᎯᏃ ᎤᎾᏣᎢᏒ ᎩᎳᏉ ᎢᏴᏛ ᎬᏬᎵᏤᎢ.
അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.
55 ᎠᎴ ᎾᎿᎭᎬᏩᏚᏫᏛ ᎤᏁᏙᎴᎢ, ᎠᎴ ᏧᏂᏢᎩ ᏚᏂᏂᏙᎴ ᏗᏤᏍᏙᎩᎯ ᏚᏂᏢᏕ, ᏫᏓᏂᏃᎯᎮ ᎠᎾᏛᎬᎦ ᎾᎿᎭᎡᏙᎲᎢ.
ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.
56 ᎠᎴ ᎢᎸᎯᏢ ᏫᎦᎷᎩ, ᏧᏍᏗ ᏕᎦᏚᎲ, ᎠᎴ ᏧᏛᎾ ᏕᎦᏚᎲ, ᎠᎴ ᎢᏴᏛ ᏗᏓᏁᎶᎯ ᎨᏒᎢ, ᏧᏂᏢᎩ ᏕᎦᎳᏅᏛ ᏓᏂᏅᎥᏍᎨᎢ, ᎠᎴ ᎬᏩᏔᏲᏎᎮ ᎤᎾᏒᏂᏍᏗᏱ, ᎦᏓᎷᏯᏛᏉ ᎾᏍᏉ ᎤᏄᏮᎢ; ᎾᏂᎥᏃ ᎾᏍᎩ ᎬᏩᏒᏂᎸᎯ ᏚᎾᏗᏩᏍᎨᎢ.
ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവൎക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.

< ᎣᏍᏛ ᎧᏃᎮᏛ ᎹᎦ ᎤᏬᏪᎳᏅᎯ 6 >