< ᏥᎻ ᎤᏬᏪᎳᏅᎯ 5 >

1 Ꭷ ᏂᎯ ᏗᏤᎿᎭᎢ ᏗᏣᏠᏱᎦ ᎠᎴ ᏗᏥᏴᎳ ᏫᏂᎦᎵᏍᏙᏓ ᎢᏥᎩᎵᏲᎢᏍᏗ ᎢᏥᎷᏤᏗ ᏥᎩ.
ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന വിപത്തുകൾനിമിത്തം അലമുറയിട്ടുകരയുക.
2 ᏧᎬᏩᎶᏗ ᎢᏥᎲᎢ ᎤᎪᏒ; ᏗᏣᏄᏬᏃ ᏥᏍᎪᏴ ᎦᏂᏯᎥ;
നിങ്ങളുടെ സമ്പത്ത് ജീർണിച്ചും വസ്ത്രങ്ങൾ പുഴുവരിച്ചും പോയിരിക്കുന്നു.
3 ᏗᏣᏤᎵ ᏓᎶᏂᎨ ᎠᏕᎸ ᎠᎴ ᎤᏁᎬ ᎠᏕᎸ ᏚᏯᏍᏜᏓᏛ, ᏚᏯᏍᏜᏓᏛᏃ ᎢᏥᏃᎮᏍᎩ ᎨᏎᏍᏗ, ᎠᎴ ᎤᏪᏰᏍᏗ ᎨᏎᏍᏗ ᎢᏥᏇᏓᎸ ᎠᏥᎸ ᏥᎦᏰᏍᎪ ᎾᏍᎩᏯᎢ. ᎢᏥᏟᏌᏅ ᏧᎬᏩᎶᏗ ᎤᎵᏍᏆᎸᏗ ᎢᎦ ᎨᏒ ᎤᎬᏩᎵ.
നിങ്ങളുടെ സ്വർണവും വെള്ളിയും ക്ലാവു പിടിച്ചിരിക്കുന്നു. ആ ക്ലാവ്, നിങ്ങൾക്കു വിരോധമായി സാക്ഷ്യം പറയുകയും തീപോലെ നിങ്ങളുടെ ശരീരത്തെ കാർന്നുതിന്നുകയും ചെയ്യും. ഈ അന്ത്യനാളുകളിൽപോലും നിങ്ങൾ സമ്പത്ത് സമാഹരിക്കുന്നു.
4 ᎬᏂᏳᏉ ᎠᏠᏱᎭ ᎨᎦᎫᏴᏓᏁᏗ ᏧᏂᎸᏫᏍᏓᏁᎯ ᎤᏂᏍᎫᏕᏒᎯ ᏕᏥᎶᎨᏒᎢ, ᎾᏍᎩ ᏗᏥᎾᎯᏍᏓᏁᎸᎯ ᏥᎩ, ᎤᎾᎵᏍᏛᏃ ᎾᏍᎩ ᎤᏂᏍᎫᏕᏒᎯ ᏚᎵᎠᏴᎸ ᎤᎬᏫᏳᎯ ᏓᎿᎭᏩ ᎠᏁᎩ ᎤᎾᏤᎵᎦ.
ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു.
5 ᎤᏢᏉᏗ ᎢᏤᎲᎩ ᎡᎶᎯ ᎠᎴ ᏂᏣᏁᎸᎾ; ᏕᏤᎶᎸ ᏗᏥᎾᏫ, ᎾᏍᎩᏯ ᏥᎾᎾᏛᏁᎰ ᏗᎯᏍᏗᏱ ᎨᏒ ᎢᎦ ᎠᏍᏆᎸ.
നിങ്ങൾ ഭൂമിയിൽ സുഖലോലുപരായി ആഡംബരജീവിതം നയിച്ചു. കശാപ്പുദിവസത്തിനായി എന്നപോലെ നിങ്ങൾ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.
6 ᏕᎫᎪᏓᏁᎸ ᎠᎴ ᎡᏥᎸ ᎾᏍᎩᏅᎾ, ᎥᏝᏃ ᏱᏣᏞᏤᎭ.
നിങ്ങളോട് എതിർക്കാതിരിക്കുന്ന നിരപരാധിയെ നിങ്ങൾ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.
7 ᎾᏍᎩ ᎢᏳᏍᏗ ᎢᏓᎵᏅᏟ ᏗᏨᏂᏗᏳ ᎨᏎᏍᏗ ᎬᏂ ᎤᎬᏫᏳᎯ ᎦᎷᏨᎭ. ᎬᏂᏳᏉ ᎤᎶᎨᏛ ᎠᎦᏘᏲ ᎦᎸᏉᏗ ᎡᎶᎯ ᎤᎾᏄᎪᏫᏒᎯ, ᎠᎴ ᎬᏂᏗᏳ ᎨᏐ ᎠᎦᏘᏲᎢ, ᎬᏂ ᎤᎦᎾᏏ ᎢᎬᏱᏱ ᎠᎴ ᎣᏂᏱ ᎤᎦᏃᏗ ᎨᏒᎢ.
സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്!
8 ᏂᎯ ᎾᏍᏉ ᏗᏨᏂᏗᏳ ᎨᏎᏍᏗ; ᏗᏣᎵᏂᎪᎯᏍᏓ ᏗᏥᎾᏫ, ᎤᎬᏫᏳᎯᏰᏃ ᎤᎷᎯᏍᏗᏱ ᎤᏍᏆᎸᎯᏗ.
നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക.
9 ᎢᏓᏓᏅᏟ ᏞᏍᏗ ᏱᏗᏣᏓᏍᎦᎨᏍᏗ ᏱᏕᏧᎪᏓᏏᏰᏃ ᎢᏥᏍᎦᏅᏨᎢ. ᎬᏂᏳᏉ ᏗᎫᎪᏗᏍᎩ ᎦᎶᎯᏍᏗᏱ ᎦᏙᎦ.
സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു!
10 ᎢᏓᏓᏅᏟ ᎠᏙᎴᎰᎯᏍᏙᏗ ᎠᎩᎵᏲᎢᏍᏗ ᎨᏒ ᎠᎴ ᎬᏂᏗᏳ ᎨᏒᎢ, ᎠᎾᏙᎴᎰᏍᎩ ᎤᎬᏫᏳᎯ ᏕᎤᏙᏍᏛ ᎤᏂᏁᎢᏍᏔᏅᎯ ᏥᎩ, ᏗᏥᎧᎿᎭᏩᏛᏍᏗ ᎨᏎᏍᏗ.
സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക.
11 ᎬᏂᏳᏉ ᎣᏏᏳ ᎢᏳᎾᎵᏍᏓᏁᏗ ᎢᎩᏰᎸᏐ ᏗᏅᏂᏗᏳ ᏥᎨᏐᎢ. ᎢᏣᏛᎦᏅ ᎬᏂᏗᏳ ᎨᏒ ᏦᏈ, ᎠᎴ ᎢᏥᎪᎲ ᏄᏍᏛ ᏭᏰᎢᎶᎯᏍᏗ ᎨᏒ ᎤᎬᏫᏳᎯ, ᎠᎴ ᎾᏍᎩ ᎤᎬᏫᏳᎯ ᎤᏣᏘ ᎤᏓᏅᏘᏳ ᎨᏒ ᎠᎴ ᎤᏓᏙᎵᏣᏘᏳ ᎨᏒᎢ.
കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.
12 ᎠᏎᏃ ᎢᏓᏓᏅᏟ, ᏭᏓᎪᎾᏛᏛᎢ, ᏞᏍᏗ ᏱᏣᏎᎵᏛᏍᎨᏍᏗ ᏱᏥᏁᎢᏍᏗᏍᎨᏍᏗ ᎦᎸᎶᎢ, ᎠᎴ ᎡᎶᎯ, ᎠᎴ ᏞᏍᏗ ᏄᏓᎴᏒᏉ ᎠᏎᎵᏙᏗ ᎨᏒᎢ; ᎠᎴ ᏞᏍᏗ ᏄᏓᎴᏒᏉ ᎠᏎᎵᏙᏗ ᎨᏒᎢ; ᎢᏣᏤᎵᏍᎩᏂ ᎥᎥ ᎢᏣᏛᏗ ᎨᏒ ᎥᎥ ᎨᏎᏍᏗ, ᎠᎴ ᎢᏣᏤᎵ ᎥᏝ ᎢᏣᏛᏗ ᎨᏒ ᎥᏝ ᎨᏎᏍᏗ; ᎾᏍᎩᏃ ᏞᏍᏗ ᏤᏧᎪᏓᏁᎸᎩ ᎢᏥᏍᎦᏅᏨᎢ.
സർവോപരി, എന്റെ സഹോദരങ്ങളേ, സ്വർഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ മറ്റ് എന്തിനെയെങ്കിലുംകൊണ്ടോ നിങ്ങൾ ശപഥംചെയ്യരുത്. നിങ്ങൾ “അതേ” എന്നു പറഞ്ഞാൽ “അതേ” എന്നും, “അല്ല” എന്നു പറഞ്ഞാൽ “അല്ല” എന്നും ആയിരിക്കട്ടെ. അല്ലാത്തപക്ഷം നിങ്ങൾ ശിക്ഷാർഹരാകും.
13 ᎩᎶ ᎢᏤᎲ ᎤᏓᏑᏰᏍᏗ ᎠᎩᎵᏲᎨᏍᏗ, ᎠᏓᏙᎵᏍᏗᏍᎨᏍᏗ; ᎩᎶ ᎤᎦᎵᏍᏗ ᎤᏓᏅᏖᏍᏗ ᏕᎧᏃᎩᏍᎨᏍᏗ.
നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ സ്തോത്രഗാനം ആലപിക്കട്ടെ.
14 ᎩᎶ ᎢᏤᎲ ᎤᏓᏑᏰᏍᏗ ᎤᏢᎨᏍᏗ, ᏫᏓᏯᏂᏍᎨᏍᏗ ᏗᎨᎦᏗᎶᏗ ᏧᎾᏁᎶᏗ ᎤᎾᏓᏡᎬᎢ, ᎾᏍᎩᏃ ᎠᎾᏓᏙᎵᏍᏗᏍᎨᏍᏗ ᎠᏂᏔᏲᎯᎮᏍᏗ ᎠᏥᏍᏕᎸᏗᏱ, ᎬᏩᎶᏁᏗᏍᎨᏍᏗ ᎠᏠᏁᏗ ᎠᏅᏗᏍᎨᏍᏗ ᎤᎬᏫᏳᎯ ᏚᏙᎥᎢ;
നിങ്ങളിൽ ഒരാൾ രോഗിയാണെങ്കിൽ സഭാമുഖ്യന്മാരെ വിളിക്കുക. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പുരട്ടി അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ.
15 ᎪᎯᏳᎯᏃ ᎠᏓᏃᎵᏍᏙᏗ ᎨᏒ ᏓᏳᏍᏕᎸᎯ ᎤᏢᎩ, ᎤᎬᏫᏳᎯᏃ ᏙᏓᏳᎴᏔᏂ; ᎢᏳ ᎠᎴ ᎤᏍᏚᏅᏨᎯ ᎨᏎᏍᏗ ᎾᏍᎩ ᏣᏥᏂᎯᏎᏗ ᎨᏎᏍᏗ.
വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സൗഖ്യമാക്കും. കർത്താവ് അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപംചെയ്തിട്ടുണ്ടെങ്കിൽ കർത്താവ് ക്ഷമിക്കും.
16 ᎬᏂᎨᏒ ᏂᏕᏣᏓᏛᏁᎮᏍᏗ ᎢᏥᏍᎦᏅᏨᏗ, ᎠᎴ ᏕᏣᏓᏙᎵᏍᏓᏁᎮᏍᏗ, ᎢᏂᏔᏲᎯᎮᏍᏗ ᏗᏣᏗᏫᏍᏗᏱ. ᎤᏙᎯᏳᎯᏯ ᎤᏰᎸᎯ ᎤᏓᏙᎵᏍᏙᏗ ᎨᏒ ᎤᏓᏅᏘ ᎤᏣᏘ ᎠᏓᏍᏕᎵᏍᎪᎢ.
ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.
17 ᎢᎳᏯ ᏴᏫᏉ ᎨᏒᎩ ᎠᏴ ᏂᎦᎵᏍᏓᏁᎲ ᎾᏍᎩᏯ ᎢᎬᏩᎵᏍᏓᏁᏗ ᎨᏒᎩ; ᎠᎴ ᎤᎵᏂᎩᏛ ᎤᏓᏅᏛᎩ ᎤᏓᏙᎵᏍᏔᏅᎩ ᎤᏔᏲᎸᎩ ᎤᎦᏃᏗᏱ ᏂᎨᏒᎾ; ᎰᏩᏃ ᏄᏚᎾᏅᎾ ᎨᏒᎩ ᎦᏙᎯ ᏦᎢ ᏧᏕᏘᏴᏛ ᏑᏓᎵᏃ ᎢᏯᏅᏙ ᎢᎪᎯᏛ.
ഏലിയാവും നമ്മെപ്പോലെതന്നെ ഒരു മനുഷ്യൻ ആയിരുന്നു. മഴ പെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധയോടെ പ്രാർഥിച്ചപ്പോൾ ദേശത്തു മൂന്നര വർഷത്തേക്കു മഴ പെയ്തില്ല.
18 ᎠᎴᏬ ᎤᏓᏙᎵᏍᏔᏅᎩ, ᎦᎸᎶᎢᏃ ᎤᎦᏃᏓᏁᎸᎩ, ᎪᏙᎯᏃ ᎤᎾᏄᎪᏫᏒᎩ ᎤᎾᏄᎪᏫᏍᏗ ᎨᏒᎢ.
അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി അതിന്റെ വിളവ് ഉൽപ്പാദിപ്പിക്കുകയും ചെയ്തു.
19 ᎢᏓᎵᏅᏟ, ᎢᏳᏃ ᎩᎶ ᏂᎯ ᏂᏣᏛᏅ ᎠᏞᏍᎨᏍᏗ ᏚᏲᏍᎨᏍᏗ ᏚᏳᎪᏛ ᎨᏒᎢ, ᎩᎶᏃ ᎢᎤᎦᏔᎲᏍᎨᏍᏗ,
എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യംവിട്ടുഴലുകയും അയാളെ ആരെങ്കിലും തിരികെ കൊണ്ടുവരികയുംചെയ്യുന്നെങ്കിൽ
20 ᎾᏍᎩ ᎠᎦᏔᎮᏍᏗ, ᎾᏍᎩ ᎠᏍᎦᎾ ᎠᎦᏔᎲᏍᎩ ᎾᎿᎭᎤᎵᏓᏍᏔᏅᎯ ᎠᎢᏒᎢ, ᎾᏍᎩ ᎠᏍᏕᎵᏍᎬ ᎫᏓᎴᏍᎬ ᎠᏓᏅᏙ ᎠᏲᎱᎯᏍᏗ ᎨᏒᎢ, ᎠᎴ ᎤᏣᏘ ᎢᏳᏓᎴᎩ ᎠᏍᏚᏅᏨᎯ ᎨᏒ ᎬᏍᎦᎸᏍᎬᎢ.
ഇതറിയുക: പാപിയെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്ന ആൾ അയാളെ മരണത്തിൽനിന്നു രക്ഷിക്കും; അയാളുടെ അസംഖ്യമായ പാപങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യും.

< ᏥᎻ ᎤᏬᏪᎳᏅᎯ 5 >