< ᏉᎳ ᎨᎴᏏᏱ ᎠᏁᎯ ᏧᏬᏪᎳᏁᎸᎯ 6 >

1 ᎢᏓᎵᏅᏟ, ᎢᏳᏃ ᎩᎶ ᏳᏎᎦᏤᎸ ᏳᏍᎦᏅᏨ, ᏂᎯ ᎠᏓᏅᏙ ᏗᏣᏘᏂᏙᎯ ᎡᏥᏯᏂᏐᏗ ᎨᏎᏍᏗ ᎾᏍᎩ ᎢᏳᏛᏁᎸᎯ ᎤᏓᏙᎵᏍᏗ ᎢᏣᏓᏅᏛᎢ, ᎮᏯᏔᎮᏍᏗ ᏨᏒ ᎨᏒ ᏱᏅᏎᎦᎩ ᏂᎯ ᎾᏍᏉ ᏰᏣᎪᎵᏯ.
സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ലതെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക.
2 ᏕᏣᎵᏅᏫᏍᏗᏕᎬ ᏕᏣᏓᏴᎡᎮᏍᏗ, ᎾᏍᎩᏃ ᏂᏣᏛᏁᎲ ᎢᏥᎧᎵᎢᎮᏍᏗ ᎦᎶᏁᏛ ᎤᏤᎵ ᏗᎧᎿᎭᏩᏛᏍᏗ.
തമ്മിൽതമ്മിൽ ഭാരങ്ങളെ ചുമപ്പിൻ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവർത്തിപ്പിൻ.
3 ᎢᏳᏰᏃ ᎩᎶ ᏰᎵ ᎩᎶ ᎤᏤᎸᏎᏍᏗ, ᎩᎶᏉᏃ ᏂᎨᏒᎾ ᎢᎨᏎᏍᏗ, ᎤᏩᏒᏉ ᏯᏓᎵᏓᏍᏗᎭ.
താൻ നിസ്സാരനായിരിക്കെ മഹാൻ ആകുന്നു എന്ന് ഒരുവൻ നിരൂപിച്ചാൽ തന്നെത്താൻ വഞ്ചിക്കുന്നു.
4 ᎠᏎᏃ ᎾᏂᎥ ᎩᎶ ᎠᏂᎪᎵᏰᏍᎨᏍᏗ ᎤᏅᏒ ᏚᏂᎸᏫᏍᏓᏁᎲᎢ, ᎿᎭᏉᏃ ᎤᏅᏒ ᎨᏒ ᎤᏂᎮᏍᏗ ᎤᎾᎵᎮᎵᏍᏙᏗ, ᎥᏝᏃ ᏅᏩᎾᏓᎴ ᎨᏒᎢ.
ഓരോരുത്തൻ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; അപ്പോൾ അവൻ തന്റെ പ്രശംസ മറ്റൊരുത്തനുമായി താരതമ്യം ചെയ്യാതെ തന്നിൽ തന്നെ അടക്കി വെയ്ക്കും.
5 ᎾᏂᎥᏰᏃ ᎤᏅᏒ ᏚᎾᎵᏅᏫᏍᏗᏕᎬ ᎠᏂᏰᎮᏍᏗ.
ഓരോരുത്തൻ താന്താന്റെ ചുമട് ചുമക്കുമല്ലോ.
6 ᎾᏍᎩ Ꮎ ᎧᏃᎮᏛ ᎠᎨᏲᏅᎯ Ꭰ’ᏁᎮᏍᏗ ᎾᏍᎩ Ꮎ ᎤᏪᏲᎲᏍᎩ ᏄᏓᎴᏒ ᎣᏍᏛ ᎨᏒᎢ.
വചനം പഠിക്കുന്നവൻ പഠിപ്പിക്കുന്നവന് എല്ലാനന്മയിലും ഓഹരി കൊടുക്കണം.
7 ᏞᏍᏗ ᏱᏥᎵᏓᏍᏔᏁᏍᏗ; ᎥᏝ ᎦᏰᏥᎶᏄᎡᏗ ᏱᎩ ᎤᏁᎳᏅᎯ; ᏄᏍᏛᏰᏃ ᎩᎶ ᎠᏫᏍᎬᎢ, ᎾᏍᎩ ᎾᏍᏉ ᏄᏍᏕᏍᏗ ᎦᏟᏏᏍᎨᏍᏗ.
വഞ്ചിക്കപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതയ്ക്കുന്നത് തന്നെ കൊയ്യും.
8 ᎾᏍᎩᏰᏃ Ꮎ ᎤᏩᏒ ᎤᏇᏓᎵ ᎠᏫᏍᎨᏍᏗ, ᎾᏍᎩ ᎤᏇᏓᎵ ᎤᎾᏄᎪᏫᏒᎯ ᎠᏲᎩ ᎦᏟᏏᏍᎨᏍᏗ; ᎾᏍᎩᏍᎩᏂ Ꮎ ᎠᏓᏅᏙᎩᎯ ᎠᏫᏍᎨᏍᏗ, ᎾᏍᎩ ᎠᏓᏅᏙ ᎤᎾᏄᎪᏫᏒᎯ ᎬᏂᏛ ᎤᎵᏍᏆᏗᏍᏗ ᏂᎨᏒᎾ ᎦᏟᏏᏍᎨᏍᏗ. (aiōnios g166)
തന്റെ ജഡത്തിൽ വിതയ്ക്കുന്നവൻ ജഡത്തിൽനിന്ന് നാശം കൊയ്യും; എന്നാൽ ആത്മാവിൽ വിതയ്ക്കുന്നവൻ ആത്മാവിൽനിന്ന് നിത്യജീവനെ കൊയ്യും. (aiōnios g166)
9 ᎠᎴ ᏞᏍᏗ ᏱᏗᎩᏯᏪᎨᏍᏗ ᎣᏍᏛ ᏕᎩᎸᏫᏍᏓᏁᎲᎢ; ᎾᎯᏳᏰᏃ ᎠᏍᏆᎸᎲᎭ ᎢᎩᏟᏐᏗ ᎨᏎᏍᏗ, ᎢᏳᏃ ᏂᏗᏗᏩᎾᎦᎶᎬᎾ ᎢᎨᏎᏍᏗ.
നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്ത് നാം കൊയ്യും.
10 ᎾᏍᎩ ᎢᏳᏍᏗ ᏰᎵ ᎢᎨᎦᏛᏁᏗ ᏗᏜᏓᏅᏓᏗᏍᎨᏍᏗ, ᎾᏂᎥ ᎣᏍᏛ ᏂᏕᏓᏛᏁᎮᏍᏗ, Ꮀ ᎤᎬᏫᏳᏎᏍᏗ ᎾᏍᎩ Ꮎ ᎠᏃᎯᏳᎲᏍᎩ ᏏᏓᏁᎸᎯ ᎤᎾᏓᏡᎬᎢ.
൧൦ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നന്മചെയ്ക.
11 ᎢᏥᎪᏩᏘᎭ ᏂᎦᏅᎯᏒ ᎪᏪᎵ ᎢᏨᏲᏪᎳᏁᎸᎢ, ᎠᏋᏒ ᎠᏉᏰᏂ ᎠᏋᏔᏅᎯ.
൧൧നോക്കുവിൻ: എത്ര വലിയ അക്ഷരമായി ഞാൻ നിങ്ങൾക്ക് സ്വന്ത കൈപ്പടയിൽതന്നെ എഴുതിയിരിക്കുന്നു.
12 ᎾᏂᎥ ᎤᎾᏚᎵᏍᎩ ᎣᏍᏛ ᎢᏳᎵᏍᏙᏗᏱ ᏗᎨᎦᎦᏅᏗᏱ ᎤᏇᏓᎵ ᎨᏒᎢ, ᎾᏍᎩ ᎠᏎ ᏤᏥᎤᏍᏕᏎᏗᏱ ᏂᎨᏨᏁᎰᎢ; ᏄᎾᏚᎵᏍᎬᎾ ᎨᏒ ᎢᏳᏍᏗ ᎨᏥᎩᎵᏲᎢᏍᏙᏗᏱ ᎤᏂᏍᏛᏗᏍᏗᏱ ᎦᎶᏁᏛ ᎤᏤᎵ ᏓᏓᎿᎭᏩᏍᏛᎢ.
൧൨ജഡത്തിൽ പ്രകടനം കാണിക്കുവാൻ ഇച്ഛിക്കുന്നവർ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശ് നിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന് മാത്രം നിങ്ങളെ പരിച്ഛേദന ഏൽക്കുവാൻ നിർബ്ബന്ധിക്കുന്നു.
13 ᎥᏝᏰᏃ ᎾᏍᏉ ᎤᏅᏒ ᎾᏍᎩ ᏗᎨᏥᎤᏍᏕᏎᎸᎯ ᏳᏂᏍᏆᏂᎪᏗ ᏗᎧᎿᎭᏩᏛᏍᏗ; ᏂᎯᏍᎩᏂ ᏤᏥᎤᏍᏕᏎᏗᏱ ᎤᎾᏚᎵᎭ, ᎾᏍᎩ ᎢᏥᏇᏓᎸ ᎤᎾᏢᏈᏍᏗᏱ.
൧൩പരിച്ഛേദനക്കാർ തന്നെയും ന്യായപ്രമാണം പാലിക്കുന്നില്ലല്ലോ; എന്നാൽ നിങ്ങളുടെ ജഡത്തിൽ പ്രശംസിക്കണം എന്നുവച്ച് നിങ്ങൾ പരിച്ഛേദന ഏല്ക്കുവാൻ അവർ ഇച്ഛിക്കുന്നതേയുള്ളൂ.
14 ᎠᏎᏃ ᎬᏩᏟᏍᏗ ᎪᎱᏍᏗ ᎠᏆᏢᏈᏍᏙᏗᏱ ᎤᏩᏒᏍᎩᏂᏃᏅ ᏓᏓᎿᎭᏩᏍᏛ ᎢᎦᏤᎵ ᎤᎬᏫᏳᎯ ᏥᏌ ᎦᎶᏁᏛ ᎤᏤᎵᎦ, ᎾᏍᎩ ᏥᏅᏗᎦᎵᏍᏙᏗᎭ, ᎾᏍᎩ ᎡᎶᎯ ᏓᏓᎿᎭᏩᏍᏛ ᎠᎦᏛᏅᎯ ᏥᎩ ᎠᏴ ᎨᏒ ᎢᏗᏢ, ᎠᎴ ᎠᏴ ᎥᏆᏛᏅᎯ ᏥᎩ ᎡᎶᎯ ᎨᏒ ᎢᏗᏢ.
൧൪എനിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ പ്രശംസിക്കുവാൻ ഇടവരരുത്; അവനാൽ ലോകം എനിക്കും ഞാൻ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
15 ᎦᎶᏁᏛᏰᏃ-ᏥᏌ ᏗᏁᎶᏙᏗ ᎨᏒ ᎠᎱᏍᏕᏍᏗ ᎨᏒ ᎥᏝ ᎪᎱᏍᏗ ᎬᏙᏗ ᏱᎩ, ᎠᎴ ᎠᎱᏍᏕᏍᏗ ᏂᎨᏒᎾ ᎨᏒᎢ; ᎢᏤᏍᎩᏂ ᎢᏯᎬᏁᎸᎯ ᎨᏒᎢ.
൧൫പരിച്ഛേദനയല്ല അഗ്രചർമവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
16 ᎾᏂᎥᏃ ᎾᏍᎩ ᎯᎠ ᏗᎧᎿᎭᏩᏛᏍᏗ ᏗᏂᎧᎿᎭᏩᏕᎩ, ᏅᏩᏙᎯᏯᏛ ᎠᎴ ᎤᏓᏙᎵᏍᏗ ᎨᏒ ᏭᏁᎳᏗᏓ, ᎠᎴ ᎾᏍᏉ ᎢᏏᎵ ᎤᏁᎳᏅᎯ ᏧᏤᎵᎦ ᏭᏁᎳᏗᏓ.
൧൬ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവർക്കും ദൈവത്തിന്റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.
17 ᎪᎯ ᎢᏳᏓᎴᏅᏛ ᏞᏍᏗ ᎩᎶ ᏯᏆᏕᏯᏙᏔᏁᏍᏗ; ᏥᏰᎸᏰᏃ ᏓᎩᏁᎸᎭ ᎠᏐᎴᎰᎯᏍᏙᏗ ᎤᎬᏫᏳᎯ ᏥᏌ ᏥᏯᏤᎵ ᎨᏒᎢ.
൧൭ഇനി ആരും എനിക്ക് പ്രയാസം വരുത്തരുത്; ഞാൻ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തിൽ വഹിക്കുന്നു.
18 ᎢᏓᎵᏅᏟ, ᎬᏩᎦᏘᏯ ᎤᏓᏙᎵᏍᏗ ᎨᏒ ᎢᎦᏤᎵ ᎤᎬᏫᏳᎯ ᏥᏌ ᎦᎶᏁᏛ ᏓᎧᎿᎭᏩᏗᏙᎮᏍᏗ ᏗᏣᏓᏅᏙ. ᎡᎺᏅ.
൧൮സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

< ᏉᎳ ᎨᎴᏏᏱ ᎠᏁᎯ ᏧᏬᏪᎳᏁᎸᎯ 6 >