< ᏉᎳ ᎡᏈᏌ ᎠᏁᎯ ᏧᏬᏪᎳᏁᎸᎯ 5 >

1 ᎾᏍᎩ ᎢᏳᏍᏗ ᎤᏁᎳᏅᎯ ᎡᏥᏍᏓᏩᏕᎩ ᎨᏎᏍᏗ ᎾᏍᎩᏯ ᎢᏳᎾᏛᏁᏗ ᎨᏒ ᏧᎨᏳᎯ ᏧᏪᏥ;
നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക:
2 ᎠᎴ ᎠᏓᎨᏳᏗ ᎨᏒ ᎬᏂᎨᏒ ᏂᏨᏁᎮᏍᏗ ᎢᏤᎲᎢ, ᎾᏍᎩᏯ ᎾᏍᏉ ᎦᎶᏁᏛ ᎢᎩᎨᏳᎯᏳ ᏥᎨᏒᎩ, ᎠᎴ ᏥᏕᎦᏓᏲᎯᏎᎸᎩ, ᎠᎵᏍᎪᎸᏓᏁᏗ ᎠᎴ ᎠᏥᎸ ᎨᎴᏗ ᏥᏄᎵᏍᏔᏅ ᎤᏁᎳᏅᎯ ᎤᎦᎾᏍᏛ ᎤᏪᏩᏒᎢᏍᏗ.
സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക.
3 ᎡᏕᎵᏛᏍᎩᏂ ᏗᏂᏏᏗ ᎨᏒᎢ, ᎠᎴ ᏄᏓᎴᏒᏉ ᎦᏓᎭ ᎨᏒᎢ, ᎠᎴ ᏧᎬᏩᎶᏗ ᎠᎬᎥᎯᏍᏗ ᎨᏒᎢ, ᏞᏍᏗ ᎧᏁᎢᏍᏙᏗ ᎤᏅ ᏱᎨᏎᏍᏗ ᎢᏤᎲᎢ, ᎾᏍᎩ ᏧᏂᎵᎶᎲᏍᎦ ᎤᎾᏓᏅᏘ;
നിങ്ങളുടെ മധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല.
4 ᏞᏍᏗ ᎠᎴ ᎪᎱᏍᏗ ᎤᏁᎢᎸᏗ ᎨᏒᎢ, ᎠᎴ ᎠᎵᏍᎦᏁᏛ ᎦᏬᏂᎯᏍᏗ ᎨᏒᎢ, ᎠᎴ ᎦᏪᏢᏗ ᎨᏒᎢ, ᎾᏍᎩ ᏃᏒᎾ ᏥᎩ; ᎠᎵᎮᎵᏤᏗᏱᏉᏍᎩᏂ [ ᎤᏁᎳᏅᎯ ] ᎤᎬᏫᏳᏎᏍᏗ.
അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്.
5 ᎯᎠᏰᏃ ᎾᏍᎩ ᎢᏥᎦᏔᎭ, ᎾᏍᎩ ᎩᎶ ᎤᏕᎵᏛ ᏗᏂᏏᎲᏍᎩ, ᎠᎴ ᎠᎦᏓᎭᎢ, ᎠᎴ ᏧᎬᏩᎶᏗ ᎤᎬᎥᏍᎩ, ᎾᏍᎩ ᎤᏁᎳᏅᎯ ᎠᏰᎸᎯ ᎠᏓᏙᎵᏍᏓᏁᎯ ᎨᏒᎢ, ᎤᏤᎵ ᎢᏳᎵᏍᏙᏗ ᏂᎨᏒᎾ ᎨᏒ ᎦᎶᏁᏛ ᎤᏤᎵᎪᎯ ᎠᎴ ᎤᏁᎳᏅᎯ ᎤᏤᎵᎪᎯ.
ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ.
6 ᏞᏍᏗ ᎩᎶ ᎢᏥᎶᏄᎮᏔᏅᎩ ᎪᎱᏍᏗ ᎬᏙᏗ ᏂᎨᏒᎾ ᎦᏬᏂᎯᏍᏗ ᎨᏒᎢ; ᎾᏍᎩᏰᏃ ᎯᎠ ᏅᏗᎦᎵᏍᏙᏗᎭ ᎤᏁᎳᏅᎯ ᎤᏔᎳᏬᎯᏍᏗ ᎨᏒ ᎤᏂᎷᏤᎭ ᎪᎯᏳᏗ ᏂᎨᏒᎾ ᎨᏒ ᏧᏪᏥ.
അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്.
7 ᎾᏍᎩ ᎢᏳᏍᏗ ᏞᏍᏗ ᏂᎯ ᏱᏣᏠᏯᏍᏗᏍᎨᏍᏗ ᎤᎾᎵᏩᏛᎡᎲᎢ.
അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.
8 ᎢᎸᎯᏳᏰᏃ ᏥᎨᏒ ᎤᎵᏏᎬ ᎢᏤᎲᎩ, ᎪᎯᏍᎩᏂ ᎨᏒ ᎢᎦ-ᎦᏛ ᎢᏤᎭ ᎤᎬᏫᏳᎯ ᎢᏳᏩᏂᏌᏛ; ᎢᎦ-ᎦᏛ ᏧᏪᏥ ᎤᏁᏓᏍᏗ ᎨᏒ ᎢᏤᏙᎮᏍᏗ;
മുമ്പ് നിങ്ങൾ അന്ധകാരമായിരുന്നു; ഇപ്പോഴോ കർത്താവിൽ പ്രകാശമാകുന്നു; അതുകൊണ്ട് പ്രകാശത്തിന്റെ മക്കളായി ജീവിക്കുക.
9 ( ᎠᏓᏅᏙᏰᏃ ᎦᎾᏄᎪᏫᏍᎪ ᏂᎦᎥ ᎣᏍᏛ ᎨᏒ ᎠᎴ ᏚᏳᎪᏛ ᎨᏒ ᎠᎴ ᎦᏰᎪᎩ ᏂᎨᏒᎾ ᎨᏒᎢ, )
പ്രകാശത്തിന്റെ പരിണതഫലം സർവനന്മയും നീതിയും സത്യവുമാണ്.
10 ᎢᏥᎪᎵᏰᏍᎨᏍᏗ ᎾᏍᎩ ᎣᏏᏳ ᎤᏰᎸᏗ ᎨᏒ ᎤᎬᏫᏳᎯ.
അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊള്ളുക.
11 ᎠᎴ ᏞᏍᏗ ᏱᏗᏣᎵᎪᏁᎮᏍᏗ ᎾᏍᎩ ᎪᎱᏍᏗ ᎬᏙᏗ ᏂᎨᏒᎾ ᎤᎵᏏᎩ ᏗᎦᎸᏫᏍᏓᏁᏗ ᎨᏒᎢ, ᏕᏥᎬᏍᎪᎸᎥᏍᎨᏍᏗᏉᏍᎩᏂ.
അന്ധകാരത്തിന്റെ പ്രവൃത്തികൾ ഫലശൂന്യമാണ്, അവയോട് യാതൊരു സഹകരണവും പാടില്ലെന്നുമാത്രമല്ല, അവയെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്.
12 ᎤᏕᎰᎯᏍᏗᏳᏰᏃ ᎧᏁᎢᏍᏙᏗᏱᏉ ᎾᏍᏉ ᎾᏍᎩ Ꮎ ᎾᎾᏛᏁᎲ ᎤᏕᎵᏒᎢ.
പറയാൻപോലും ലജ്ജാവഹമായവയാണ് അനുസരണകെട്ടവർ രഹസ്യമായി പ്രവർത്തിക്കുന്നത്.
13 ᏂᎦᎥᏍᎩᏂ ᏧᏓᎴᏅᏛ ᏗᎬᏍᎪᎸᏅᎯ ᏥᎨᏐ ᎢᎦ-ᎦᏘ ᎬᏗ ᎬᏂᎨᎡ ᎢᏗᎬᏁᎸᎯ ᎨᏐᎢ; ᎾᏍᎩᏰᏃ ᎬᏂᎨᏒ ᎢᏗᎬᏁᎯ ᎨᏒ ᎾᏍᎩ ᎢᎦ-ᎦᏘ.
എന്നാൽ, പ്രകാശത്താൽ എല്ലാം വെളിപ്പെടുകയും ദൃശ്യമായിത്തീരുകയും ചെയ്യും—പ്രകാശം പതിക്കുന്നവയോരോന്നും ഓരോ പ്രകാശമായിമാറും.
14 ᎾᏍᎩ ᎢᏳᏍᏗ ᎯᎠ ᏂᎦᏪᎭ, ᎯᏰᎩ ᏂᎯ ᎯᎵᎯ, ᎠᎴ ᏔᎴᎲᎦ ᎩᏯᏓᏅᏏ ᏧᏂᏲᎱᏒᎯ ᎩᏯᏓᏑᏴᎢ, ᎦᎶᏁᏛᏃ ᏓᏣᏁᎵ ᎢᎦ-ᎦᏘ.
അതിനാൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഉറങ്ങുന്നവരേ, ഉണരൂ, മരിച്ചവരുടെ മധ്യേനിന്ന് എഴുന്നേൽക്കൂ, അപ്പോൾ ക്രിസ്തു നിന്റെമേൽ പ്രശോഭിക്കും.”
15 ᎾᏍᎩ ᎢᏳᏍᏗ ᎢᏣᎦᏌᏯᏍᏕᏍᏗ ᏂᎦᎥ ᏚᏳᎪᏛ ᎢᏣᎴᏂᏓᏍᏗᏱ, ᏞᏍᏗ ᎤᏂᏁᎫ ᎢᏳᎾᏛᏁᏗ, ᎠᏂᎦᏔᎾᎢᏍᎩᏂ ᎢᏳᎾᏛᏁᏗ,
അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക.
16 ᎢᏧᏓᎴᏍᎨᏍᏗ ᎪᎯ ᎨᏒ ᎠᎵᏱᎵᏒᎢ, ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ ᎤᏲᎢᏳ ᎨᏒ ᎪᎯ ᎨᏒᎢ.
ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക.
17 ᎾᏍᎩ ᎢᏳᏍᏗ ᏞᏍᏗ ᏂᏦᎵᎬᎾ ᏱᎨᏎᏍᏗ, ᎢᏦᎵᎩᏍᎩᏂ ᎨᏎᏍᏗ ᏄᏍᏛ ᎤᏚᎵᏍᎬ ᏅᎬᏫᏳᎯ.
അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക.
18 ᎾᏍᎩ ᏞᏍᏗ ᎩᎦᎨ ᎠᏗᏔᏍᏗ ᏱᏗᏥᏴᏍᏕᏍᏗᏍᎨᏍᏗ ᎾᏍᎩ ᎤᏣᏘ ᎤᏲᎢᏳ ᏥᎩ; ᎠᏓᏅᏙᏍᎩᏂ ᎢᏥᎧᎵᏬᎯ ᎨᏎᏍᏗ.
മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി
19 ᏕᏣᎵᏃᎮᏍᎨᏍᏗ ᏕᏨᏗᏍᎨᏍᏗ ᎤᏁᎳᏅᎯ ᏗᎧᏃᎩᏍᏙᏗ, ᎠᎴ ᎦᎸᏉᏙᏗ ᏗᎧᏃᎩᏍᏗ, ᎠᎴ ᎠᏓᏅᏙ ᎤᎬᏩᎵ ᏗᎧᏃᎩᏍᏗ, ᏕᏥᏃᎩᏍᎨᏍᏗ ᏙᏗᏣᏓᏅᏛ ᏗᏓᎴᎲᏍᎨᏍᏗ ᎤᎬᏫᏳᎯ ᏕᏥᏃᎩᏍᏗᏍᎨᏍᏗ.
സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും
20 ᎡᏣᎵᎡᎵᏤᎮᏍᏗ ᏂᎪᎯᎸ ᎤᏁᎳᏅᎯ ᎠᎴ ᎠᎦᏴᎵᎨᎢ ᏅᏗᎦᎵᏍᏙᏗᏍᎨᏍᏗ ᏂᎦᎥ ᎪᎱᏍᏗ ᎤᎬᏩᎵ, ᎢᏨᏗᏍᎨᏍᏗ ᏚᏙᎥ ᎤᎬᏫᏳᎯ ᎢᎦᏤᎵ ᏥᏌ ᎦᎶᏁᏛ;
നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.
21 ᏕᏣᏓᏙᎯᏳᎲᏍᎨᏍᏗ ᎢᏥᏏᏴᏫᎭ ᎨᏒ ᎤᏁᎳᏅᎯ ᎡᏥᎾᏰᏍᎬᎢ.
ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക.
22 ᎢᏥᎨᏴ, ᎢᏨᏒ ᏗᎨᏥᏰᎯ ᏕᏦᎯᏳᏎᏍᏗ, ᎤᎬᏫᏳᎯ ᎪᎯᏳᏗ ᏥᎩ ᎾᏍᎩᏯᎢ.
ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക.
23 ᎠᏍᎦᏯᏰᏃ ᏄᎬᏫᏳᏌᏕᎩ ᎤᏓᎵᎢ ᎡᎲᎢ, ᎾᏍᎩᏯ ᎦᎶᏁᏛ ᏄᎬᏫᏳᏌᏕᎩ ᏥᎩ ᏧᎾᏁᎶᏗ ᎤᎾᏓᏡᎬ ᎠᏁᎲᎢ; ᎠᎴ ᎾᏍᎩ ᎠᏍᏕᎵᏍᎩ ᎠᏰᎸᎢ.
കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു.
24 ᎾᏍᎩ ᎢᏳᏍᏗ ᏧᎾᏁᎶᏗ ᎤᎾᏓᏡᎬ ᎦᎶᏁᏛ ᎬᏬᎯᏳᏗ ᏥᎩ, ᎾᏍᎩᏯ ᎠᏂᎨᏴ ᏗᎬᏩᏂᏰᎯ ᏧᏃᎯᏳᏗ ᏂᎦᎥ [ ᏂᎬᏩᏂᏪᏎᎲᎢ.]
സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ.
25 ᎢᏥᏍᎦᏯ, ᏕᏥᎨᏳᏎᏍᏗ ᏗᏣᏓᎵᎢ, ᎾᏍᎩᏯ ᎦᎶᏁᏛ ᎾᏍᏉ ᏧᎨᏳᏎ ᏧᎾᏁᎶᏗ ᎤᎾᏓᏡᎬᎢ, ᎠᎴ ᎾᏍᎩ ᏓᏍᏕᎵᏍᎬ ᎤᏩᏒ ᏥᏚᏓᏲᏎᎢ,
ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം.
26 ᎾᏍᎩ ᎾᏍᎦᏅᎾ ᎢᏳᏩᏁᏗᏱ ᎦᏅᎦᎵᏍᎬᎢ ᎧᏃᎮᏛ ᎬᏗᏍᎬᎢ ᎠᎹ ᏥᎪᏑᎴᏗᏍᎪ ᎾᏍᎩᏯᎢ.
ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും
27 ᎾᏍᎩ ᎤᏩᏒ ᎠᎦᏔᎲ ᎤᏪᎪᏗᏱ ᏗᎬᏩᎸᏌᏛ ᏧᎾᏁᎶᏗ ᎤᎾᏓᏡᎬᎢ, ᏄᏚᏯᏍᏛᎾ, ᎠᎴ ᏄᏓᏁᎪᏳᏒᎾ, ᎠᎴ ᏂᎦᎥ ᎪᎱᏍᏗ ᎾᏍᎩ ᎢᏳᏍᏗ ᏄᏓᏓᎸᎾ; ᎾᏍᎦᏅᎾᏍᎩᏂ ᎢᏳᎵᏍᏙᏗᏱ ᎠᎴ ᎪᎱᏍᏗ ᎾᎫᎢᏍᏛᎾ.
കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്.
28 ᎾᏍᎩᏯ ᎠᏂᏍᎦᏯ ᎤᏅᏒ ᏗᏂᏰᎸ ᏂᏚᏂᎨᏳᏒ ᎾᏍᎩᏯ ᏱᏂᏚᏂᎨᏳᎭ ᏧᎾᏓᎵᎢ. ᎩᎶ ᎤᏓᎵᎢ ᏧᎨᏳᏐ ᎤᏩᏒ ᎤᏓᎨᏳᏐᎢ.
ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്.
29 ᎥᏝᏰᏃ ᎩᎶ ᎠᏏ ᎢᎸᎯᏳ ᏳᏂᏆᏘᎶ ᎤᏩᏒ ᎤᏇᏓᎸᎢ; ᎨᎶᎰᏍᎩᏂ ᎠᎴ ᎠᏍᏆᏂᎪᏗᏍᎪᎢ, ᎾᏍᎩᏯ ᎤᎬᏫᏳᎯ ᏂᏓᏛᏁᎲ ᏧᎾᏁᎶᏗ ᎤᎾᏓᏡᎬᎢ;
ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്.
30 ᎠᏴᏰᏃ ᎾᏍᎩ ᎠᏰᎸ ᏕᎦᏚᏓᏔ, ᎾᏍᎩ ᎤᏇᏓᎸ ᎠᎴ ᎾᏍᎩ ᏧᎪᎳ.
നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ.
31 ᎾᏍᎩ ᎢᏳᏍᏗ ᎠᏍᎦᏯ ᏕᎬᏕᎨᏍᏗ ᎤᏙᏓ ᎠᎴ ᎤᏥ, ᎠᏜᏓᏩᏍᏗᏍᎨᏍᏗᏃ ᎤᏓᎵᎢ, ᎾᏍᎩᏃ ᎠᏂᏔᎵ ᏌᏉᏉ ᎨᏎᏍᏗ ᎤᏂᏇᏓᎸᎢ.
തിരുവെഴുത്തിൽ ഇങ്ങനെയാണല്ലോ വായിക്കുന്നത്, “ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും, അവരിരുവരും ഒരു ശരീരമായിത്തീരും.”
32 ᎯᎠ ᎾᏍᎩ ᎤᏣᏘ ᎤᏕᎵᏗᏳ; ᎠᏎᏃ ᎦᎶᏁᏛ ᎠᎴ ᏧᎾᏁᎶᏗ ᎤᎾᏓᏡᎬ ᎦᏥᏁᎢᏍᏗᎭ.
ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്.
33 ᎠᏗᎾ ᏂᏥᎥ ᎢᏥᏏᏴᏫᎭ ᎨᏒ ᎰᏩ ᏕᏥᎨᏳᏎᏍᏗ ᏗᏣᏓᎵᎢ ᎾᏍᎩᏯ ᎢᏨᏒ ᏂᏣᏓᎨᏳᏒᎢ; ᎠᎨᏴᏃ ᎤᎸᏉᏗᏳ ᎨᏎᏍᏗ ᎤᏰᎯ.
ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളിൽ ഓരോരുത്തരും സ്വന്തം ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടതുമാണ്.

< ᏉᎳ ᎡᏈᏌ ᎠᏁᎯ ᏧᏬᏪᎳᏁᎸᎯ 5 >