< ᎪᎵᏂᏗᏱ ᎠᏁᎯ ᎢᎬᏱᏱ ᎨᎪᏪᎳᏁᎸᎯ 4 >

1 ᎾᏂᎥ ᎩᎶ ᎪᎦᏓᏅᏖᏍᎬ ᎦᎶᏁᏛ ᎣᎩᏅᏏᏓᏍᏗ ᎾᏍᎩᏯ ᎪᎦᏓᏅᏖᏍᎨᏍᏗ, ᎠᎴ ᎣᎦᎦᏌᏯᏍᏗᏕᎩ ᎤᏕᎵᏛ ᎨᏒ ᎤᏁᎳᏅᎯ ᎤᏤᎵᎦ.
അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്.
2 ᎠᎴ ᎾᏍᏉ ᎤᎾᎦᏌᏯᏍᏗᏕᎩ ᎤᏚᎩ ᎨᎬᏐ ᏚᏳᎪᏛ ᎢᏳᎾᏛᏁᏗᏱ.
വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം.
3 ᎠᏴᏍᎩᏂ ᎦᏓᏅᏖᏍᎬ ᏅᎵᏌᎵᏉ ᏂᎯ ᏗᏍᎩᏳᎪᏓᏁᏗᏱ, ᎠᎴ ᎠᏫᏉ ᏧᏭᎪᏙᏗ ᎨᏒᎢ; ᎥᎥ, ᎥᏝ ᎠᏋᏒ ᏱᏗᎦᏓᏚᎪᏓᏁᎭ;
നിങ്ങളോ ഏതെങ്കിലും മാനുഷികകോടതിയൊ എന്നെ വിസ്തരിച്ചാൽ അതെനിക്ക് ഒരു നിസ്സാരകാര്യം. വാസ്തവത്തിൽ ഞാൻതന്നെയും എന്നെ വിധിക്കുന്നില്ല.
4 ᎥᏝᏰᏃ ᎪᎱᏍᏗ ᏱᏥᎦᏔᎭ ᎠᏋᏒ ᎠᏆᏓᎳᏫᏎᏗ; ᎠᏎᏃ ᎥᏝ ᎾᏍᎩ ᏯᏊᏓᎴᎭ; ᎤᎬᏫᏳᎯᏍᎩᏂ ᎾᏍᎩ ᏗᏊᎪᏓᏁᎯ.
എനിക്കു യാതൊന്നിനെപ്പറ്റിയും കുറ്റബോധമില്ല, എന്നാൽ അതുകൊണ്ടു ഞാൻ കുറ്റമില്ലാത്തവൻ എന്നു വരുന്നില്ല. എന്നെ വിധിക്കുന്നത് കർത്താവാണ്.
5 ᎾᏍᎩᏍᎩᏂ ᎢᏳᏍᏗ ᏞᏍᏗ ᏗᏧᎪᏔᏅᎩ ᎠᏏᏉ ᏄᏍᏆᎸᎲᎾ, ᎬᏂ ᎤᎬᏫᏳᎯ ᎦᎷᏨᎭ, ᎾᏍᎩ ᎢᎦ ᎦᏛ ᏥᏙᏓᎦᎾᏄᎪᏫᏏ ᎤᎵᏏᎬ ᏗᎬᏍᎦᎵ ᏥᎩ, ᎠᎴ ᎬᏂᎨᏒ ᏂᏙᏓᎬᏁᎵ ᏧᏂᎾᏫᏱ ᏄᏍᏛ ᏚᎾᏓᏅᏖᎸᎢ; ᎿᎭᏉᏃ ᎾᏂᎥ ᎨᏥᎸᏉᏙᏗ ᎨᏒ ᎤᏁᎳᏅᎯᏱ ᏅᏓᏳᏓᎴᏅᎯ ᎨᏎᏍᏗ.
ആകയാൽ, സമയത്തിനുമുമ്പേ, കർത്താവ് വരുന്നതുവരെ, ഒന്നിനെയും വിധിക്കരുത്; അവിടന്ന് ഇരുളിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്തിലാക്കുകയും മനുഷ്യഹൃദയങ്ങളിലെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യും. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നുള്ള അഭിനന്ദനം ലഭിക്കും.
6 ᎠᎵ ᎾᏍᎩ ᎯᎠ ᏧᏓᎴᏅᏛ, ᎢᏓᎵᏅᏟ, ᏕᎦᏟᎶᏍᏗᏍᎬ ᎠᏋᏒ ᎦᏓᏁᎢᏍᏓ ᎠᎴ ᎠᏉᎳ ᏥᏁᎢᏍᏓ ᏂᎯ ᎨᏒ ᏅᏗᎦᎵᏍᏙᏗᎭ; ᎾᏍᎩ ᏍᎩᏯᏕᎶᏆᎡᏗᏱ ᎢᏣᏓᏅᏖᏍᎬ ᎢᏥᎶᏒᏍᏙᏗᏱ ᏂᎨᏒᎾ ᏂᎬᏅ ᎪᏪᎸᎢ, ᎾᏍᎩ ᎩᎶ ᎤᏢᏈᏍᏗᏱ ᏂᎨᏒᎾ ᎠᏏᏴᏫ ᎦᎸᏉᏗᏍᎬ ᏅᏩᏓᎴᏃ ᎠᏡᏗᏍᎬᎢ.
സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന് പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല.
7 ᎦᎪᎨ ᏅᏩᏓᎴ ᏂᏨᏁᎸ? ᎠᎴ ᎦᏙ ᏣᎭ ᎾᏍᎩ ᏁᏣᏁᎸᎾ ᎨᏒᎢ? ᎢᏳᏃ ᎡᏣᏁᎸᎯ ᏱᎩ, ᎦᏙᏃ ᎢᎭᏢᏈᏍᎦ ᏁᏣᏁᎸᎾᏉ ᏥᎨᏐ ᎾᏍᎩᏯᎢ?
നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്?
8 ᎿᎭᏉ ᎢᏥᎧᎵᏨᎯ, ᎿᎭᏉ ᎢᏤᎿᎭᎢᏳ, ᎢᏥᎬᏫᏳᎯ ᎨᏒᎢ ᎠᏴ ᏂᏨᏯᎵᎪᏁᎸᎾ, ᎠᎴ ᏲᎯ ᎤᏙᎯᏳᎯ ᎢᏥᎬᏫᏳᎯ ᏱᎩ, ᎠᏴ ᎾᏍᏉ ᎢᏧᎳᎭ ᎢᎩᎬᏫᏳᎯ ᎢᏳᎵᏍᏙᏗᏱ.
ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ!
9 ᎦᏓᏅᏖᏍᎬᏰᏃ ᎤᏁᎳᏅᎯ ᎬᏂᎨᏒ ᏃᎬᏁᎸ ᎠᏴ ᎣᎩᏅᏏᏛ ᎣᏂᏱ ᎨᏒᎢ, ᏦᎩᏲᎱᎯᏍᏗᏱ ᎾᏍᎩᏯᎢ; ᏗᎪᎦᎧᏃᏗᏰᏃ ᏃᎦᎵᏍᏔᏅ ᎡᎶᎯ ᎠᎴ ᏗᏂᎧᎿᎭᏩᏗᏙᎯ ᎠᎴ ᏴᏫ.
അപ്പൊസ്തലന്മാരായ ഞങ്ങളെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയെന്നപോലെ ഘോഷയാത്രയുടെ ഒടുവിലത്തെ നിരയിൽ ദൈവം പ്രദർശനത്തിനു നിർത്തിയിരിക്കുകയാണെന്ന് എനിക്കു തോന്നിപ്പോകുന്നു. ലോകത്തിനുമുഴുവൻ; ദൈവദൂതർക്കും മനുഷ്യർക്കും ഒരുപോലെ ഞങ്ങൾ തമാശക്കാഴ്ചയായിത്തീർന്നിരിക്കുന്നു.
10 ᎣᎩᏁᎫ ᎠᏴ ᎦᎶᏁᏛ ᎨᏒ ᏅᏗᎦᎵᏍᏙᏗᎭ, ᏂᎯᏍᎩᏂ ᎢᏥᎦᏔᎿᎭᎢ ᎦᎶᏁᏛ ᎨᏒ ᏅᏗᎦᎵᏍᏙᏗᎭ; ᏦᏥᏩᎾᎦᎳ ᎠᏴ, ᏂᎯᏍᎩᏂ ᏗᏣᎵᏂᎩᏗᏳ; ᎡᏥᎸᏉᏗᏳ ᏂᎯ, ᎠᏴᏍᎩᏂ ᎣᎩᏂᏆᏘᎯ.
ഞങ്ങൾ ക്രിസ്തുവിനുവേണ്ടി ഭോഷന്മാർ; നിങ്ങളോ ക്രിസ്തുവിൽ ജ്ഞാനികൾ! ഞങ്ങൾ ബലഹീനർ, നിങ്ങളോ ബലശാലികൾ! നിങ്ങൾക്കു ബഹുമാനം, ഞങ്ങൾക്കോ അപമാനം!
11 ᎪᎯ ᎨᏒ ᎢᏯᏍᏗ, ᎠᎪᏄ ᏙᎩᏲᏏᎭ, ᎠᎴ ᏙᎩᏔᏕᎩᎭ, ᎠᎴ ᏦᎩᏰᎸᏌᎢ, ᎠᎴ ᎠᏍᏈᏅ ᏙᎬᏂᏍᏗᎭ, ᎠᎴ ᎢᎸᎯᏢ ᎣᎨᏅᏒ ᏂᎨᏒᎾ;
ഈ നിമിഷംവരെയും ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രമില്ലാതെയും മൃഗീയമായ പീഡനമേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു.
12 ᎠᎴ ᎠᏍᏓᏯ ᏙᎩᎸᏫᏍᏓᏁᎰᎢ, ᎣᎬᏒ ᏦᎪᏰᏂ ᏙᏨᏗᏍᎪ ᎪᎱᏍᏗ ᎣᏣᏛᏁᎰᎢ. ᎦᏲᎩᏐᏢᏗᏍᎬ ᎣᏍᏛ ᏙᏥᏁᏤᎰᎢ; ᎤᏲ ᏃᎬᏁᎲ ᎤᏁᎳᎩ ᎣᏤᎵᏍᎪᎢ;
ഞങ്ങൾ സ്വന്തം കൈയാൽ അധ്വാനിക്കുന്നു. ശാപമേൽക്കുമ്പോഴും ആശീർവദിക്കുന്നു; ഉപദ്രവമേറ്റിട്ട് സഹിക്കുന്നു;
13 ᎣᎩᏃᎮᏍᎬᎢ, ᎣᏥᏔᏲᎯᎰᏉ; ᎤᏁᎢᎸᏗ ᎡᎶᎯ ᎡᎯ ᎾᏍᎩᏯ ᎾᎦᎵᏍᏔᏅ, ᎠᎴ ᎦᏓᎭ ᎨᏒ ᎾᎦᎥ ᏧᏓᎴᏅᏛ ᎠᏍᏛᎪᏒᎯ ᏃᎦᎵᏍᏔᏅ ᎪᎯ ᎢᏯᏍᏗ.
ദുഷിക്കപ്പെടുമ്പോഴും ദയാപൂർവം മറുപടി പറയുന്നു. ഈ നിമിഷംവരെയും ഞങ്ങൾ ഭൂമിയുടെ ചവറും ലോകത്തിന്റെ മാലിന്യവും ആയിരിക്കുന്നു.
14 ᎥᏝ ᎢᏨᏍᏕᎣᎯᏍᏙᏗᏱ ᏱᎩᏰᎸ ᎯᎠ ᎾᏍᎩ ᏥᏨᏲᏪᎳᏁᎭ; ᏗᏇᏥᏍᎩᏂ ᎢᏨᎨᏳᎢ ᎾᏍᎩᏯᎢ ᎢᏨᏯᏅᏓᏗᏍᏗᎭ.
നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത്, എന്റെ പ്രിയമക്കളെന്നപോലെ മുന്നറിയിപ്പു നൽകാനാണ്.
15 ᎾᏍᏉᏰᏃ ᎠᏍᎪᎯ ᎢᏯᎦᏴᎵ ᏱᎾᏂᎥ ᏗᎨᏤᏲᎲᏍᎩ ᎦᎶᏁᏛ ᏕᏣᏁᎶᏛᎢ, ᎠᏎᏃ ᎥᏝ ᏯᏂᎪᏗ ᏗᏥᏙᏓ; ᎦᎶᏁᏛᏰᏃ ᏥᏌ ᏕᏣᏁᎶᏛ ᎣᏍᏛ ᎧᏃᎮᏛ ᎬᏗ ᏍᎩᏯᏕᏁᎸᎩ.
നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം രക്ഷാകർത്താക്കൾ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; സുവിശേഷംമുഖേന ക്രിസ്തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായിരിക്കുന്നു.
16 ᎾᏍᎩ ᎢᏳᏍᏗ ᎢᏨᏍᏗᏰᏗᎭ ᎠᏴ ᏍᎩᏯᏕᎶᏆᎡᎯ ᎢᏣᎵᏍᏙᏗᏱ.
ആകയാൽ എന്നെ അനുകരിക്കണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
17 ᎾᏍᎩ ᏅᏗᎦᎵᏍᏙᏗᎭ ᏥᏅᏒᎩ ᏗᎹᏗ ᎢᏥᏩᏛᎲᏍᏗᏱ, ᎾᏍᎩ ᏥᎨᏳᎢ ᏥᎩ ᎠᏇᏥ, ᎠᎴ ᏚᏳᎪᏛ ᎢᏯᏛᏁᎯ ᎤᎬᏫᏳᎯ ᏓᎧᎿᎭᏩᏕᎬᎢ; ᎾᏍᎩ ᏓᏣᏅᏓᏗᏍᏔᏂ ᏄᏍᏛ ᎨᏙᎲ ᎦᎶᏁᏛ ᏕᏥᎦᎿᎭᏩᏕᎬᎢ, ᎾᏍᎩᏯ ᏕᎦᏕᏲᎲᏍᎬ ᏂᎦᎥ ᏕᎨᏌᏗᏒ ᏚᎾᏓᏡᏩᏗᏒ ᏧᎾᏁᎶᏗ.
ഇതിനായിട്ടാണ് കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. ഞാൻ എല്ലായിടത്തും എല്ലാ സഭകളിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുയേശുവിലുള്ള എന്റെ വഴികൾ അദ്ദേഹം നിങ്ങളുടെ ഓർമയിൽ കൊണ്ടുവരും.
18 ᎾᏍᎩᏃ ᎢᎦᏛ ᏚᎾᏕᏋᎯᏍᏗ ᏥᏫᏅᏗᏨᎷᏤᎵᏒᎾᏉ ᏥᎨᏐ ᎾᏍᎩᏯᎢ.
ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുകരുതി നിങ്ങളിൽ ചിലർ അഹങ്കരിച്ചിരിക്കുന്നു.
19 ᎠᏎᏃ ᏮᏓᏨᎷᏤᎵ ᏂᎪᎯᎸᎾ, ᎢᏳᏃ ᎤᎬᏫᏳᎯ ᎣᏏᏳ ᏳᏰᎸᏅ; ᎠᎴ ᏮᏓᎦᏙᎴᎣᏏ, ᎥᏝ ᎠᏂᏬᏂᏍᎬᏉ ᎾᏍᎩ ᏧᎾᏕᏋᎯᏍᏗ, ᏚᎾᎵᏂᎬᎬᏍᎩᏂ ᏄᏍᏛᎢ.
എന്നാൽ കർത്താവിനു ഹിതമായാൽ ഞാൻ എത്രയുംവേഗം നിങ്ങളുടെ അടുക്കൽവരും. അപ്പോൾ, ഈ ഗർവിഷ്ഠന്മാരുടെ വാക്കുകൾമാത്രമല്ല, അവർക്ക് എത്ര ശക്തിയുണ്ടെന്നും ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കും!
20 ᎤᏁᎳᏅᎯᏰᏃ ᎤᏤᎵᎪᎯ ᎨᏒ ᎥᏝ ᎦᏬᏂᎯᏍᏗᏉ ᎨᏒ ᏱᏚᎳᏏᏗ, ᎤᎵᏂᎩᏗᏳᏍᎩᏂ ᎨᏒᎢ.
ദൈവരാജ്യം കേവലം വാക്കുകളിലല്ല, ശക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്.
21 ᎦᏙᏃ ᎢᏣᏚᎵᎭ? ᏥᎪ ᎦᎾᏍᏓ ᏥᏁᎢ ᏮᏓᏨᎷᏤᎵ? ᏥᎪᎨ ᎠᏓᎨᏳᏗᏳ ᎨᏒ, ᎠᎴ ᎤᏓᏅᏘ ᎠᏓᏅᏙ ᎬᏗ ᏮᏓᏨᎷᏤᎵ?
നിങ്ങൾക്ക് എന്താണ് അഭികാമ്യം? ഒരു വടിയുമായിട്ടു വേണമോ ഞാൻ നിങ്ങളുടെ അടുക്കൽ വരേണ്ടത്, അതോ സ്നേഹത്തിലും സൗമ്യതയുടെ ആത്മാവിലുമോ?

< ᎪᎵᏂᏗᏱ ᎠᏁᎯ ᎢᎬᏱᏱ ᎨᎪᏪᎳᏁᎸᎯ 4 >