< ᎪᎵᏂᏗᏱ ᎠᏁᎯ ᎢᎬᏱᏱ ᎨᎪᏪᎳᏁᎸᎯ 3 >

1 ᎠᎴ ᎠᏴ, ᎢᏓᎵᏅᏟ, ᎥᏝ ᎠᏓᏅᏙ ᏧᎾᏘᏂᏙᎯ ᎾᏍᎩᏯ ᎨᏨᏬᏁᏙᏗ ᏱᎨᏎᎢ, ᎤᏇᏓᎵᏉᏍᎩᏂ ᏧᎾᏘᏂᏙᎯ ᎾᏍᎩᏯᎢ, ᎾᏍᎩᏯᏉ ᏧᎾᏍᏗ ᏗᏂᏲᎵ ᎦᎶᏁᏛ ᏚᎾᏚᏓᏛ ᎨᏒᎢ.
എന്നാൽ സഹോദരന്മാരേ, നിങ്ങളോടു എനിക്കു ആത്മികന്മാരോടു എന്നപോലെ അല്ല, ജഡികന്മാരോടു എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോടു എന്നപോലെ അത്രേ സംസാരിപ്പാൻ കഴിഞ്ഞുള്ളു.
2 ᎤᏅᏗ ᎢᏨᏰᎳᏍᏗᏍᎬᎩ ᎥᏝᏃ ᎪᎱᏍᏗ ᎠᎩᏍᏗ; ᏧᏩᎫᏔᏅᏒᏰᏃ ᎥᏝ ᏰᎵ ᎨᏥᎩᏍᏗ ᏱᎨᏎᎢ, ᎠᎴ ᎪᎯ ᎨᏒ ᎥᏝ ᎠᏏ ᏰᎵ ᏱᎩ.
ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ.
3 ᎠᏏᏉᏰᏃ ᎤᏇᏓᎵ ᏕᏣᏘᏂᏙᎭ; ᎾᏍᎩᏰᏃ ᏥᏤᎭ ᎠᏛᏳᎨᏗ ᎨᏒᎢ, ᎠᎴ ᎠᏗᏒᏍᏗ ᎨᏒᎢ, ᎠᎴ ᎢᎸᏍᏗ ᎢᏯᏓᏗᏍᏗ ᎨᏒᎢ, ᏝᏍᎪ ᎤᏇᏓᎵ ᎢᏣᏘᏂᏙᎯ ᏱᎩ, ᎠᎴ ᏴᏫᏉ ᎤᏁᏓᏍᏗ ᎾᏍᎩᏯ ᏱᏣᏙᎭ?
നിങ്ങളുടെ ഇടയിൽ ഈൎഷ്യയും പിണക്കവും ഇരിക്കെ, നിങ്ങൾ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?
4 ᎠᏏᏴᏫᏰᏃ ᎯᎠ ᏥᏂᎦᏪᏍᎪᎢ, ᎠᏴ ᏉᎳ ᏥᏯᎵᎪᏁᎯ, ᏅᏩᏓᎴᏃ, ᎠᏴ ᎠᏉᎳ ᏥᏯᎵᎪᏁᎯ; ᏝᏍᎪ ᎤᏇᏓᎵ ᏗᏣᏘᏂᏙᎯ ᏱᎩ?
ഒരുത്തൻ: ഞാൻ പൌലൊസിന്റെ പക്ഷക്കാരൻ എന്നും മറ്റൊരുത്തൻ: ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ എന്നും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലയോ?
5 ᎦᎪᎨᏃ ᎢᏳᏍᏗ ᏉᎳ, ᎠᎴ ᎠᏉᎳ ᎦᎪ? ᏝᏍᎪ ᎨᏥᏅᏏᏓᏍᏗᏉ ᏱᎩ, ᎾᏍᎩ ᎢᏳᏅᏂᏌᏛ ᏥᏦᎯᏳᏅᎩ, ᎾᏍᎩᏯ ᎤᎬᏫᏳᎯ ᎠᏂᏏᏴᏫᎭ ᏚᏁᎸᎢ?
അപ്പൊല്ലോസ് ആർ? പൌലൊസ് ആർ? തങ്ങൾക്കു കൎത്താവു നല്കിയതുപോലെ നിങ്ങൾ വിശ്വസിപ്പാൻ കാരണമായിത്തീൎന്ന ശുശ്രൂഷക്കാരത്രേ.
6 ᎠᏴ ᎠᎩᏫᏒᎩ, ᎠᏉᎳ ᎠᎹ ᎤᏍᏚᏢᎩ; ᎤᏁᎳᏅᎯᏍᎩᏂ ᎤᏁᏉᎢᏍᏗᏱ ᏄᏩᏁᎸᎩ.
ഞാൻ നട്ടു, അപ്പൊല്ലോസ് നനെച്ചു, ദൈവമത്രേ വളരുമാറാക്കിയതു.
7 ᎾᏍᎩᏃ Ꮎ ᎠᏫᏍᎩ ᎥᏝ ᎪᎱᏍᏗ ᏱᎩ, Ꮎ ᎠᎴ ᎠᎹ ᎠᏍᏚᏟᏍᎩ, ᎤᏁᎳᏅᎯᏍᎩᏂ ᎤᏁᏉᎢᏍᏗᏱ ᎢᎬᏁᎯ ᏥᎩ.
ആകയാൽ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനെക്കുന്നവനും ഏതുമില്ല.
8 ᎾᏍᎩᏃ Ꮎ ᎠᏫᏍᎩ ᎠᎴ Ꮎ ᎠᎹ ᎠᏍᏚᏟᏍᎩ ᏌᏉᏉ ᎾᎾᎵᏍᏗᎭ; ᎠᎴ ᎾᏂᎥ ᎠᏂᏏᏴᏫᎭ ᎨᎦᎫᏴᎡᏗ ᎨᏎᏍᏗ ᎤᎾᏤᎵᎦᏯ ᎨᎦᎫᏴᏓᏁᏗ ᎨᏒ, ᎾᏍᎩᏯ ᏄᏍᏛ ᎤᏅᏒ ᏕᎤᏂᎸᏫᏍᏓᏁᎸᎢ.
നടുന്നവനും നനെക്കുന്നവനും ഒരുപോലെ; ഓരോരുത്തന്നു താന്താന്റെ അദ്ധ്വാനത്തിന്നു ഒത്തവണ്ണം കൂലി കിട്ടും.
9 ᎠᏴᏰᏃ ᎤᏁᎳᏅᎯ ᎢᏧᎳᎭ ᏦᎩᎸᏫᏍᏓᏁᎯ, ᏂᎯ ᎤᏁᎳᏅᎯ ᎤᎶᎨᏒᎢ, ᏂᎯ ᎤᏁᎳᏅᎯ ᎤᏁᏍᎨᎲᎯ.
ഞങ്ങൾ ദൈവത്തിന്റെ കൂട്ടുവേലക്കാർ; നിങ്ങൾ ദൈവത്തിന്റെ കൃഷി, ദൈവത്തിന്റെ ഗൃഹനിൎമ്മാണം.
10 ᎾᏍᎩᏯ ᎤᏁᎳᏅᎯ ᎬᏩᎦᏘᏯ ᎤᏓᏙᎵᏍᏗ ᎨᏒ ᎠᏴ ᎥᎩᏁᎸᎢ, ᎾᏍᎩᏯ ᎠᏏᎾᏌᏂ ᏄᎬᏫᏳᏒ ᏗᏁᏍᎨᏍᎩ ᎢᏳᏛᏁᏗ ᎾᏆᏛᏁᎸ ᎦᎫᏍᏛᏗ ᎠᎩᏅ, ᏅᏩᏓᎴᏃ ᎾᎿᎭᎤᏁᏍᎨᎲ. ᎠᏎᏃ ᎾᏂᎥ ᎩᎶ ᎠᏁᏯᏔᎮᏍᏗ ᏄᏍᏛ ᎠᎾᏁᏍᎨᏍᎬ ᎾᎿᎭᏂ.
എനിക്കു ലഭിച്ച ദൈവകൃപെക്കു ഒത്തവണ്ണം ഞാൻ ജ്ഞാനമുള്ളോരു പ്രധാനശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തൻ മീതെ പണിയുന്നു; താൻ എങ്ങനെ പണിയുന്നു എന്നു ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.
11 ᏅᏩᏓᎴᏰᏃ ᎦᎫᏍᏛᏗ ᎥᏝ ᎩᎶ ᎬᏩᏗ ᏱᎩ ᎾᏍᎩ ᎤᏩᏒ ᎦᏳᎳ ᎠᏅᎯ ᏥᎩ, ᎾᏍᎩ ᏥᏌ ᎦᎶᏁᏛ ᏥᎩ.
യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്നു ഇടുവാൻ ആൎക്കും കഴികയില്ല.
12 ᎾᏍᎩᏃ ᎢᏳ ᎩᎶ ᎾᏍᎩ ᎯᎠ ᎦᎫᏍᏛᏗᎯ ᏳᏝᏅ, ᎠᏕᎸ ᏓᎶᏂᎨ ᏳᏁᏍᎨᏔᏅ, ᎠᏕᎸ ᎤᏁᎬ, ᏗᎦᎸᏉᏗ ᏅᏯ, ᎠᏓ, ᎧᏁᏍᎦ, ᎠᏍᎫᏕᏒᎯ ᎤᎵᏃᎯᏴᎯ,
ആ അടിസ്ഥാനത്തിന്മേൽ ആരെങ്കിലും പൊന്നു, വെള്ളി, വിലയേറിയ കല്ലു, മരം, പുല്ലു, വൈക്കോൽ എന്നിവ പണിയുന്നു എങ്കിൽ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും;
13 ᎾᏂᎥ ᏴᏫ ᏚᏂᎸᏫᏍᏓᏁᎸ ᎬᏂᎨᏒ ᎢᎬᏁᏗ ᎨᏎᏍᏗ; ᎾᎯᏳᏰᏃ ᎤᎾᏄᎪᏫᏍᏗ ᎨᏎᏍᏗ; ᎠᎴ ᎠᏥᎸ ᎤᎪᎵᏰᏗ ᎨᏎᏍᏗ ᎾᏂᎥ ᏴᏫ ᏚᏂᎸᏫᏍᏓᏁᎸ ᎢᏳᏍᏗ ᎾᏍᎩ ᎨᏒᎢ.
ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നേ ശോധന ചെയ്യും.
14 ᎢᏳᏃ ᎩᎶ ᏚᎸᏫᏍᏓᏁᎸ ᏱᏁᎬᏩᏍᏗᏉ ᎾᎿᎭᎤᏁᏍᎨᎲᎢ, ᎾᏍᎩ ᎠᎦᎫᏴᎡᏗ ᎨᏎᏍᏗ.
ഒരുത്തൻ പണിത പ്രവൃത്തി നിലനില്ക്കും എങ്കിൽ അവന്നു പ്രതിഫലം കിട്ടും.
15 ᎢᏳᏃ ᎩᎶ ᏚᎸᏫᏍᏓᏁᎸ ᏯᎪᎲᏍᏔᏅ, ᎾᏍᎩ ᎤᏲᎱᏎᎮᏍᏗ; ᎤᏩᏒᏍᎩᏂ ᎠᏥᏍᏕᎸᏗ ᎨᏎᏍᏗ; ᎠᏎᏃ ᎠᏥᎸ ᏣᏥᏍᏕᎸᏔᏃ ᎾᏍᎩᏯᎢ.
ഒരുത്തന്റെ പ്രവൃത്തി വെന്തുപോയെങ്കിൽ അവന്നു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാൽ തീയിൽകൂടി എന്നപോലെ അത്രേ.
16 ᏝᏍᎪ ᏱᏥᎦᏔᎭ ᏂᎯ ᎤᏁᎳᏅᎯ ᎦᏁᎸ ᎨᏒᎢ, ᎠᎴ ᎾᏍᎩ ᎤᏁᎳᏅᎯ ᎤᏓᏅᏙ ᎢᏥᏯᎥᎢ?
നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
17 ᎢᏳᏃ ᎩᎶ ᏳᏲᏍᏔᏅ ᎤᏁᎳᏅᎯ ᎦᏁᎸᎢ, ᎾᏍᎩ ᎤᏁᎳᏅᎯ ᏓᏳᏲᏍᏔᏂ; ᎤᏁᎳᏅᎯᏰᏃ ᎦᏁᎸ ᎦᎸᏉᏗᏳ, ᎾᏍᎩᎾ ᏂᎯ ᏥᎩ.
ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.
18 ᏞᏍᏗ ᎩᎶ ᎤᏩᏒ ᏥᎠᏓᎵᏓᏍᏔᏂ. ᎢᏳᏃ ᎩᎶ ᏂᎯ ᎢᏤᎲᎢ ᎠᎦᏔᎿᎭᎢ ᏱᏅᏩᏍᏗ ᎠᏂ ᎡᎶᎯ ᎨᏒᎢ, ᎾᏍᎩ ᎤᏁᎫ ᏫᏂᎦᎵᏍᏓ, ᎾᏍᎩ ᎠᎦᏔᎿᎭᎢ ᎢᏳᎵᏍᏙᏗᏱ. (aiōn g165)
ആരും തന്നെത്താൻ വഞ്ചിക്കരുതു; താൻ ഈ ലോകത്തിൽ ജ്ഞാനി എന്നു നിങ്ങളിൽ ആൎക്കെങ്കിലും തോന്നിയാൽ അവൻ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ. (aiōn g165)
19 ᎠᎦᏙᎥᎯᏍᏗᏰᏃ ᎨᏒ ᎠᏂ ᎡᎶᎯ ᎡᎯ ᎠᎵᏍᎦᏁᏛᏉ ᎤᏁᎳᏅᎯ ᎠᏓᏅᏖᏍᎬᎢ; ᎯᎠᏰᏃ ᏂᎬᏅ ᎢᎪᏪᎳ, ᏕᎦᏂᏱᎭ ᎠᏂᎦᏔᎿᎭᎢ ᎬᏗᎭ ᎤᏅᏒ ᎠᏂᏏᎾᏌᏅᎢ.
ഈ ലോകത്തിന്റെ ജ്ഞാനം ദൈവസന്നിധിയിൽ ഭോഷത്വമത്രേ. “അവൻ ജ്ഞാനികളെ അവരുടെ കൌശലത്തിൽ പിടിക്കുന്നു” എന്നും
20 ᎠᎴᏬ, ᏱᎰᏩ ᎠᎦᏔᎭ ᎠᎾᏓᏅᏖᏍᎬ ᎠᏂᎦᏔᎿᎭᎢ, ᎾᏍᎩ ᎠᏎᏉᏉ ᎨᏒᎢ.
“കൎത്താവു ജ്ഞാനികളുടെ വിചാരം വ്യൎത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
21 ᎾᏍᎩ ᎢᏳᏍᏗ ᏞᏍᏗ ᎩᎶ ᏴᏫᏉ ᏱᏓᏢᏆᏍᏙᏗᏍᎨᏍᏗ; ᏂᎦᏗᏳᏰᏃ ᏧᏓᎴᏅᏛ ᎢᏣᏤᎵᎦ;
ആകയാൽ ആരും മനുഷ്യരിൽ പ്രശംസിക്കരുതു; സകലവും നിങ്ങൾക്കുള്ളതല്ലോ.
22 ᎾᏍᏉ ᏉᎳ ᏱᎩ, ᎠᎴ ᎠᏉᎳ, ᎠᎴ ᏏᏆᏏ, ᎠᎴ ᎡᎶᎯ, ᎠᎴ ᎬᏂᏛ, ᎠᎴ ᎠᏲᎱᎯᏍᏗ, ᎠᎴ ᎪᎱᏍᏗ ᎪᎯ ᎨᏒ, ᎠᎴ ᎪᎱᏍᏗ ᎠᏏ ᏥᎨᏎᏍᏗ; ᏂᎦᏗᏳ ᎢᏣᏤᎵᎦ;
പൌലൊസോ, അപ്പൊല്ലൊസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങൾക്കുള്ളതു.
23 ᎠᎴ ᏂᎯ ᎦᎶᏁᏛ ᏧᏤᎵᎦ; ᎦᎶᏁᏛᏃ ᎤᏁᎳᏅᎯ ᎤᏤᎵᎦ.
നിങ്ങളോ ക്രിസ്തുവിന്നുള്ളവർ; ക്രിസ്തു ദൈവത്തിന്നുള്ളവൻ.

< ᎪᎵᏂᏗᏱ ᎠᏁᎯ ᎢᎬᏱᏱ ᎨᎪᏪᎳᏁᎸᎯ 3 >