< ܓܠܝܢܐ 20 >

ܘܚܙܝܬ ܐܚܪܢܐ ܡܠܐܟܐ ܕܢܚܬ ܡܢ ܫܡܝܐ ܕܐܝܬ ܥܠܘܗܝ ܩܠܝܕܐ ܕܬܗܘܡܐ ܘܫܝܫܠܬܐ ܪܒܬܐ ܒܐܝܕܗ (Abyssos g12) 1
പിന്നെ ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയ ഒരു ചങ്ങലയും പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ട്. (Abyssos g12)
ܘܠܒܟܗ ܠܬܢܝܢܐ ܚܘܝܐ ܩܕܡܝܐ ܗܘ ܕܐܝܬܘܗܝ ܐܟܠܩܪܨܐ ܘܤܛܢܐ ܘܐܤܪܗ ܐܠܦ ܫܢܝܢ 2
അവൻ പിശാചും സാത്താനും എന്ന പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ച് ആയിരം വർഷത്തേക്ക് ബന്ധിച്ചു.
ܘܐܪܡܝܗ ܒܬܗܘܡܐ ܘܐܚܕ ܘܛܒܥ ܠܥܠ ܡܢܗ ܕܠܐ ܬܘܒ ܢܛܥܐ ܠܟܠܗܘܢ ܥܡܡܐ ܒܬܪ ܗܠܝܢ ܝܗܝܒ ܠܡܫܪܝܗ ܩܠܝܠ ܙܒܢܐ (Abyssos g12) 3
ആയിരം വർഷക്കാലം ജാതികളെ വഞ്ചിക്കാതിരിപ്പാൻ ദൂതൻ അവനെ അഗാധഗർത്തത്തിലേക്ക് തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അല്പസമയത്തേക്ക് അവനെ അഴിച്ചുവിടേണ്ടതാകുന്നു. (Abyssos g12)
ܘܚܙܝܬ ܡܘܬܒܐ ܘܝܬܒܘ ܥܠܝܗܘܢ ܘܕܝܢܐ ܐܬܝܗܒ ܠܗܘܢ ܘܢܦܫܬܐ ܗܠܝܢ ܕܐܬܦܤܩ ܡܛܠ ܤܗܕܘܬܐ ܕܝܫܘܥ ܘܡܛܠ ܡܠܬܐ ܕܐܠܗܐ ܘܕܐܝܠܝܢ ܕܠܐ ܤܓܕܘ ܠܚܝܘܬܐ ܘܠܐ ܠܨܠܡܗ ܘܠܐ ܢܤܒܘ ܪܘܫܡܐ ܥܠ ܒܝܬ ܥܝܢܝܗܘܢ ܐܘ ܥܠ ܐܝܕܝܗܘܢ ܕܚܝܘ ܘܐܡܠܟܘ ܥܡ ܡܫܝܚܐ ܐܠܦ ܫܢܝܢ 4
പിന്നെ ഞാൻ സിംഹാസനങ്ങളെയും അവയിൽ ഇരിക്കുന്നവരെയും കണ്ട്; ന്യായം വിധിപ്പാനുള്ള അധികാരം അവർക്ക് കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തലയറുക്കപ്പെട്ട്, മൃഗത്തെയോ അതിന്റെ പ്രതിമയെയോ ആരാധിക്കാതെ നെറ്റിയിലോ കൈമേലോ അവന്റെ മുദ്ര ഏൽക്കാതിരുന്നവരുടെ ആത്മാക്കളെയും ഞാൻ കണ്ട്; അവർ ജീവിച്ചു ആയിരം വർഷം ക്രിസ്തുവിനോടുകൂടി വാണു.
ܘܗܕܐ ܗܝ ܩܝܡܬܐ ܩܕܡܝܬܐ 5
ശേഷം മരിച്ചവർ ആയിരം വർഷക്കാലം ജീവിച്ചില്ല. ഇതു ഒന്നാമത്തെ പുനരുത്ഥാനം.
ܛܘܒܢܐ ܗܘ ܘܩܕܝܫܐ ܡܢ ܕܐܝܬ ܠܗ ܡܢܬܐ ܒܩܝܡܬܐ ܩܕܡܝܬܐ ܘܥܠ ܗܠܝܢ ܠܝܬ ܫܘܠܛܢܐ ܠܡܘܬܐ ܬܢܝܢܐ ܐܠܐ ܢܗܘܘܢ ܟܗܢܐ ܕܐܠܗܐ ܘܕܡܫܝܚܐ ܘܢܡܠܟܘܢ ܥܡܗ ܐܠܦ ܫܢܝܢ 6
ഒന്നാമത്തെ പുനരുത്ഥാനത്തിൽ പങ്കുള്ളവൻ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; ഇങ്ങനെയുള്ളവരുടെ മേൽ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവർ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം വാഴും.
ܘܡܐ ܕܐܫܬܠܡ ܐܠܦ ܫܢܝܢ ܢܫܬܪܐ ܤܛܢܐ ܡܢ ܚܒܘܫܝܗ 7
ആയിരം വർഷം കഴിയുമ്പോഴോ സാത്താനെ തടവിൽ നിന്നു മോചിപ്പിക്കും.
ܘܢܦܘܩ ܠܡܛܥܝܘ ܠܟܠܗܘܢ ܥܡܡܐ ܒܐܪܒܥ ܙܘܝܬܗ ܕܐܪܥܐ ܠܓܘܓ ܘܠܡܓܘܓ ܘܠܡܟܢܫܘ ܐܢܘܢ ܠܩܪܒܐ ܐܝܠܝܢ ܕܡܢܝܢܗܘܢ ܐܝܟ ܚܠܐ ܕܝܡܐ 8
അവൻ ഭൂമിയുടെ നാല് ദിക്കിലുമുള്ള ജാതികളായി, ഗോഗ്, മാഗോഗ് എന്നിവരെ, വഞ്ചന ചെയ്തുകൊണ്ട്, യുദ്ധത്തിനായി കൂട്ടിച്ചേർക്കേണ്ടതിന് പുറപ്പെടും. അവർ സംഖ്യയിൽ കടല്പുറത്തെ മണൽപോലെ ആയിരുന്നു.
ܘܤܠܩܘ ܥܠ ܦܬܝܗ ܕܐܪܥܐ ܘܚܕܪܘܗ ܠܡܕܝܢܬܐ ܕܡܫܪܝܬܐ ܕܩܕܝܫܐ ܘܠܡܕܝܢܬܐ ܚܒܝܒܬܐ ܘܢܚܬܬ ܢܘܪܐ ܡܢ ܫܡܝܐ ܡܢ ܐܠܗܐ ܘܐܟܠܬ ܐܢܘܢ 9
അവർ ഭൂമിയിൽ പരക്കെ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളഞ്ഞു. എന്നാൽ സ്വർഗ്ഗത്തിലെ ദൈവത്തിൽനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളഞ്ഞു.
ܘܐܟܠܩܪܨܐ ܡܛܥܝܢܗܘܢ ܐܬܪܡܝ ܒܝܡܬܐ ܕܢܘܪܐ ܘܟܒܪܝܬܐ ܐܝܟܐ ܕܚܝܘܬܐ ܘܢܒܝܐ ܕܓܠܐ ܘܢܫܬܢܩܘܢ ܐܝܡܡܐ ܘܠܠܝܐ ܠܥܠܡ ܥܠܡܝܢ (aiōn g165, Limnē Pyr g3041 g4442) 10
൧൦അവരെ വഞ്ചിച്ച പിശാചിനെ, മൃഗവും കള്ളപ്രവാചകനും ഉള്ള ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിട്ടു; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം അനുഭവിക്കേണ്ടിവരും. (aiōn g165, Limnē Pyr g3041 g4442)
ܘܚܙܝܬ ܟܘܪܤܝܐ ܪܒܐ ܚܘܪܐ ܘܠܕܝܬܒ ܠܥܠ ܡܢܗ ܗܘ ܕܡܢ ܩܕܡ ܐܦܘܗܝ ܥܪܩܬ ܐܪܥܐ ܘܫܡܝܐ ܘܐܬܪ ܠܐ ܐܫܬܟܚ ܠܗܘܢ 11
൧൧പിന്നെ ഞാൻ വലിയൊരു വെള്ള സിംഹാസനവും അതിൽ ഇരിക്കുന്നവനെയും കണ്ട്; അവന്റെ സന്നിധിയിൽനിന്ന് ഭൂമിയും ആകാശവും ഓടിപ്പോയി; അവയ്ക്ക് അവിടെ സ്ഥാനമില്ലായിരുന്നു.
ܘܚܙܝܬ ܠܡܝܬܐ ܪܘܪܒܐ ܘܙܥܘܪܐ ܕܩܡܘ ܩܕܡ ܟܘܪܤܝܐ ܘܤܦܪܐ ܐܬܦܬܚܘ ܘܐܚܪܢܐ ܤܦܪܐ ܐܬܦܬܚ ܕܐܝܬܘܗܝ ܕܕܝܢܐ ܘܐܬܕܝܢܘ ܡܝܬܐ ܡܢ ܐܝܠܝܢ ܕܟܬܝܒܢ ܒܤܦܪܐ ܐܝܟ ܥܒܕܝܗܘܢ 12
൧൨വലിയവരും ചെറിയവരുമായ മരിച്ചവർ സിംഹാസനത്തിന്റെ മുമ്പിൽ നില്ക്കുന്നതു ഞാൻ കണ്ട്; പുസ്തകങ്ങൾ തുറന്നു; ജീവന്റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളിൽ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവർക്ക് അവർ ചെയ്ത പ്രവൃത്തികൾക്കുള്ള ന്യായവിധി ഉണ്ടായി.
ܘܝܗܒ ܝܡܐ ܡܝܬܐ ܕܒܗ ܘܡܘܬܐ ܘܫܝܘܠ ܝܗܒܘ ܡܝܬܐ ܕܨܐܝܕܝܗܘܢ ܘܐܬܕܝܢ ܚܕ ܚܕ ܡܢܗܘܢ ܐܝܟ ܥܒܕܝܗܘܢ (Hadēs g86) 13
൧൩സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; അവർ ഓരോരുത്തനും അവനവൻ ചെയ്ത പ്രവൃത്തികൾക്കനുസരിച്ച് ന്യായവിധി ഉണ്ടായി. (Hadēs g86)
ܘܡܘܬܐ ܘܫܝܘܠ ܐܬܪܡܝܘ ܒܝܡܬܐ ܕܢܘܪܐ ܗܢܐ ܕܐܝܬܘܗܝ ܡܘܬܐ ܬܢܝܢܐ (Hadēs g86, Limnē Pyr g3041 g4442) 14
൧൪മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഇതു രണ്ടാമത്തെ മരണം. (Hadēs g86, Limnē Pyr g3041 g4442)
ܘܐܝܢܐ ܕܠܐ ܐܫܬܟܚ ܕܪܫܝܡ ܒܟܬܒܐ ܕܚܝܐ ܐܬܪܡܝ ܒܝܡܬܐ ܕܢܘܪܐ (Limnē Pyr g3041 g4442) 15
൧൫ജീവപുസ്തകത്തിൽ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയിൽ തള്ളിയിടും. (Limnē Pyr g3041 g4442)

< ܓܠܝܢܐ 20 >